വിവാഹത്തിന് ഒരുങ്ങാനെത്തിയ യുവതികളെ പീഡിപ്പിച്ചു; കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പരാതി; പ്രതി മുങ്ങി

കൊച്ചി: എറണാകുളത്തെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതി. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ മൂന്ന് യുവതികളാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. വിവാഹത്തിന് ഒരുങ്ങുന്നതിനിടെ പീഡിപ്പിച്ചെന്നാണ് പരാതി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുവതികള്‍ പീഡന വിവരം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കിയത്. അതേസമയം, ഇയാള്‍ ദുബായിലേക്ക് കടന്നുവെന്നാണ് സൂചന. ഇതേക്കുറിച്ച് പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് കൊച്ചി ഡി.സി.പി. വി.യു കുര്യാക്കോസ് പറഞ്ഞു. യുവതികളുടെ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി അറിയിച്ചു. കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തില്‍ കേസ് അന്വേഷണം പുരോഗമിക്കെയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചിട്ടുണ്ട്. ഇയാളുടെ സ്റ്റുഡിയോയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ഇതോടെ ഇയാള്‍ ഒളിവിൽ പോയതായാണ് വിവരം. കൊച്ചിയിൽ സൗന്ദര്യ വർധക വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ…

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീകൊളുത്തി മരിച്ചു

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്‍ നടുറോഡില്‍ തീകൊളുത്തി ജീവനൊടുക്കി. മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് മരിച്ചത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ട്രെയിനിടിച്ച് പരിക്കേറ്റ നായയ്ക്ക് സംരക്ഷകരായി റെയില്‍വേ ജീവനക്കാര്‍

ആളൂര്‍(തൃശ്ശൂര്‍): കല്ലേറ്റുങ്കരയില്‍ ട്രെയിനിടിച്ച് പരിക്കേറ്റ നായയ്ക്ക് പരിചരണം നല്‍കി റെയില്‍വേ ജീവനക്കാര്‍. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിഞ്ഞദിവസം നായയെ ട്രെയിനിടിച്ച് പിന്‍കാല്‍ ചതഞ്ഞനിലയില്‍ കണ്ടത്. വിവരമറിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെ കമേഴ്സ്യല്‍ സൂപ്രണ്ട് ടി. ശിവകുമാര്‍, ട്രാഫിക് അസിസ്റ്റന്റ് അഖില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നായയെ പ്ലാറ്റ്ഫോമിലെത്തിച്ച് പരിചരിച്ചു. പിന്നീട് ആളൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജോണ്‍ കണ്ടംകുളത്തി റെയില്‍വേ സ്റ്റേഷനിലെത്തി ചികിത്സ നല്‍കി. തുടര്‍ചികിത്സയ്ക്കായി അടുത്തദിവസം മണ്ണുത്തി വെറ്ററിനറി കോളേജിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

കരസേനയുടെ ഹെലിക്കോപ്റ്റര്‍ കശ്മീരില്‍ തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്കുവേണ്ടി തിരച്ചില്‍

ന്യൂഡല്‍ഹി: കരസൈനയുടെ ചീറ്റ ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറിലുള്ള മഞ്ഞുമൂടിയ പ്രദേശത്ത് തകര്‍ന്നുവീണു. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ സുരക്ഷാസേനയുടെ പ്രത്യേക സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പൈലറ്റും കോ പൈലറ്റും സുരക്ഷിതരായിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോക്‌സോ കേസ്: റോയ് വയലാട്ടിനും സൈജു തങ്കച്ചനും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

ന്യൂഡല്‍ഹി: നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സുഹൃത്തായ സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി കോടതി. ഇതേ തുടര്‍ന്ന് സുപ്രീം കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇരുവരും പിന്‍വലിച്ചു. സിസിടിവി ദൃശ്യങ്ങളും, ഇരയുടെ മൊഴിയും അടക്കം പരിശോധിച്ച ശേഷം ഹൈക്കോടതി തള്ളിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇരയുടെ പരാതി കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് എതിരേയായിരുന്നുവെന്ന് റോയ് വയലാട്ടിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ വാദിച്ചു. അഞ്ജലിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. ഒപ്പം ഡാന്‍സ് കളിക്കാന്‍ പറഞ്ഞതിന് പോക്സോ നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും ലൂതറ വാദിച്ചു. എന്നാല്‍ 17 വയസ് മാത്രം പ്രായമുള്ള കുട്ടിയാണ്…

മലയാളി ഐഎസ് ഭീകരന്‍ നജീബ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു; ചാവേറായി പൊട്ടിത്തെറിച്ചത് വിവാഹ ദിവസംതന്നെ

ന്യൂഡല്‍ഹി:കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനിലെത്തി ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യുവാവ് ചാവേറായി പൊട്ടിത്തെറിച്ചുവെന്ന് റിപ്പോര്‍ട്ട്. മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടുവെന്ന് ഐഎസ് ഖൊറാസന്‍ ഭീകര സംഘടനയുടെ മുഖപത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാവേര്‍ അക്രമണത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് നജീബ് അല്‍ ഹിന്ദി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഖൊറാസന്‍ മുഖപത്രം ‘വോയിസ് ഓഫ് ഖൊറാസന്‍’ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള 23 -കാരനായ എംടെക് വിദ്യാര്‍ത്ഥിയാണ് നജീബ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നജീബിനെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ വ്യക്തമല്ല. എപ്പോഴാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് നജീബ് കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തിയതെന്നും പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറായി അക്രമത്തില്‍ പങ്കെടുത്തതെന്നും വോയിസ് ഓഫ് ഖൊറാസന്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിട്ടുണ്ട്. അഫ്ഗാനില്‍ വച്ച് മറ്റ് ഭീകരരുമായി പരിചയപ്പെട്ട നജീബ് ഗസ്റ്റ് റൂമില്‍ ഏകനായി താമസിച്ചിരുന്നു.…

ഫിലാഡല്‍ഫിയയില്‍ നോമ്പുകാലധ്യാനം മാര്‍ച്ച് 17 മുതല്‍ 20 വരെ

ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികധ്യാനം മാര്‍ച്ച് 17 വ്യാഴാഴ്ച്ച മുതല്‍ 20 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. പ്രഗല്‍ഭ ഭക്തിഗാനരചയിതാവും, ഗായകനും, ധ്യാനഗുരുവുമായ റവ. ഡോ. ടോം തോമസ് പന്നലക്കുന്നേല്‍ എം. എസ്. എഫ്. എസ് ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്. വയനാട് ജില്ലയില്‍ മാനന്തവാടിയടുത്ത് മക്കിയാട് എം. എസ്. എഫ്. എസ് സഭയുടെ വക ഡിക്കെയര്‍ (DeCare – De Sales Center for Accompanied Renewal and Empowerment)   എന്ന ആതുരശുശ്രൂഷാ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഫാ. ടോം. മുതിര്‍ന്നവര്‍ക്കും, യുവാക്കള്‍ക്കും, മതബോധനവിദ്യാര്‍ത്ഥികള്‍ക്കുമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ഈ വര്‍ഷത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.  മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള നാലു ദിവസത്തെ ധ്യാനം ആണ് ഫാ. ടോം പന്നലക്കുന്നേല്‍ നയിക്കുന്നത്. മാര്‍ച്ച് 17 വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് കുര്‍ബാനയോടുകൂടി ധ്യാനം ആരംഭിക്കും.…

ആണവയുദ്ധം ഇനിയില്ല; റഷ്യ ഇനി ഒരിക്കലും പടിഞ്ഞാറിനെ ആശ്രയിക്കില്ല: വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്

ഉക്രെയ്നിലെ സംഘർഷത്തിനിടയിൽ ആണവയുദ്ധത്തിന്റെ സാധ്യതകൾ റഷ്യ നിരസിച്ചു. മോസ്കോ ഇനി ഒരിക്കലും പടിഞ്ഞാറിനെ ആശ്രയിക്കില്ലെന്ന് അമേരിക്കയ്ക്കും യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച തുർക്കിയിൽ ഒരു പത്രസമ്മേളനത്തിൽ, ഒരു ആണവയുദ്ധം ആരംഭിക്കാൻ നിങ്ങള്‍ക്ക് പദ്ധതിയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു, “എനിക്കിത് വിശ്വസിക്കാൻ താൽപ്പര്യമില്ല, ഞാൻ വിശ്വസിക്കുന്നുമില്ല.” ആണവയുദ്ധത്തെക്കുറിച്ചുള്ള വാക്കുകൾ പാശ്ചാത്യ രാജ്യങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും റഷ്യ ആ ദിശയിലല്ലെന്നും റഷ്യൻ നയതന്ത്രജ്ഞൻ പറഞ്ഞു. “ഫ്രോയ്ഡിനെപ്പോലെ പാശ്ചാത്യരും ഈ വിഷയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തീർച്ചയായും അത് ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നു,” ലാവ്‌റോവ് ഒരു ആണവയുദ്ധത്തിന്റെ പാശ്ചാത്യ ധാരണകളെ പരാമർശിച്ചുകൊണ്ട് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾ ഉക്രെയ്‌നെ ഒരു ഉപകരണമായി ഉപയോഗിക്കുകയും അത് റഷ്യയ്ക്ക് ഭീഷണിയാണെന്നും ലാവ്‌റോവ് ആരോപിച്ചു. കിയെവിലേക്ക് മനുഷ്യ-പോർട്ടബിൾ ആന്റി-എയർക്രാഫ്റ്റ് മിസൈൽ സംവിധാനങ്ങൾ വിതരണം ചെയ്തതിന് യൂറോപ്യൻ രാജ്യങ്ങളെ അദ്ദേഹം…

ഉക്രെയ്ൻ ലാബുകളിൽ മാരകമായ ജൈവായുധ ഗവേഷണത്തിന് അമേരിക്ക ധനസഹായം നൽകി: റഷ്യന്‍ പ്രതിരോധ മന്ത്രാലയം

ഉക്രെയ്നിലെ പ്രത്യേക സൈനിക ഓപ്പറേഷന്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ പുതിയ ആരോപണവുമായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ഉക്രെയിനിൽ ജൈവായുധ ഗവേഷണത്തിന് അമേരിക്ക ധനസഹായം നൽകിയതായി കാണിക്കുന്ന തെളിവുകൾ തങ്ങള്‍ക്ക് ലഭിച്ചതായാണ് റഷ്യൻ സൈന്യം പറയുന്നത്. റഷ്യയുടെ സായുധ സേനയ്ക്ക് ഉക്രെയ്നിലെ ബയോളജിക്കൽ ലബോറട്ടറികളിൽ നിന്ന് മാരകമായ രോഗാണുക്കളുടെ രഹസ്യ വ്യാപനത്തിനുള്ള സംവിധാനം വികസിപ്പിക്കുന്നതിനുള്ള പെന്റഗൺ ധനസഹായ ഗവേഷണവുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് ഒരു ടെലിവിഷൻ ബ്രീഫിംഗിൽ പറഞ്ഞു. “ഇതിന്റെയും ഉക്രെയ്നിലെ പെന്റഗൺ ധനസഹായത്തോടെയുള്ള മറ്റ് ബയോളജിക്കൽ ഗവേഷണങ്ങളുടെയും ഉദ്ദേശ്യം മാരകമായ രോഗകാരികളുടെ ഒളിഞ്ഞിരിക്കുന്ന വ്യാപനത്തിനുള്ള ഒരു സംവിധാനം സ്ഥാപിക്കുക എന്നതായിരുന്നു,” ഉക്രെയ്നിലെ യുഎസ് സൈനിക-ജൈവ പ്രവർത്തനങ്ങളിൽ ഉക്രേനിയക്കാരുടെ ബയോ മെറ്റീരിയൽ വിദേശത്തേക്ക് കൈമാറുന്നത് ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “കൂടാതെ, ഉക്രെയ്‌നിനും റഷ്യയ്ക്കും മറ്റ് രാജ്യങ്ങൾക്കുമിടയിൽ കുടിയേറുന്ന കാട്ടുപക്ഷികളിലൂടെ രോഗ കൈമാറ്റം…

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉത്തരകൊറിയ ഐസിബി‌എം പരീക്ഷിച്ചു: യുഎസ് ഉദ്യോഗസ്ഥൻ

വാഷിംഗ്ടണ്‍: ‘താരതമ്യേന പുതിയ’ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (Intercontinental ballistic missile – ICBM) സംവിധാനം ഉത്തര കൊറിയ ഫെബ്രുവരി 26, മാർച്ച് 4 തീയതികളിൽ പരീക്ഷിച്ചതായി മുതിർന്ന ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. “സൂക്ഷ്മമായ വിശകലനത്തിന് ശേഷം, ഈ വർഷം ഫെബ്രുവരി 26 നും മാർച്ച് 4 നും ഡിപിആർകെയുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളിൽ ഡിപിആർകെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന താരതമ്യേന പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ സംവിധാനം ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സർക്കാർ നിഗമനം ചെയ്തു,” ഉദ്യോഗസ്ഥർ വ്യാഴാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഉത്തരകൊറിയ അവസാനമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് 2017ൽ ഐസിബിഎം ആണവ പരീക്ഷണങ്ങൾ മരവിപ്പിച്ചപ്പോഴാണ്. അതിനുശേഷം ഇതുവരെ ആണവായുധ പരീക്ഷണം നടത്തിയിട്ടില്ല. എന്നാൽ, രണ്ടും പരീക്ഷിക്കുമെന്ന് നേതാവ് കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകി. “ഇത് ഡിപിആർകെയുടെ ഗുരുതരമായ വർദ്ധനവാണ്. എന്നാൽ 2017…