കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്കിടയിലെ നവ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം സംഘടിപ്പിക്കുന്ന രണ്ടാമത് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ ‘നോട്ടെക് -22’ ന്റെ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണറും മുന്‍ സബ് കളക്ടറുമായ പ്രേം കൃഷ്ണന്‍ ഐഎഎസ് സംഗമം ഉദ്ഘാടനം ചെയ്തു. വിജ്ഞാനമാണ് ജീവിത മുന്നേറ്റത്തിന്റെ ആധാരമെന്നും വിവര സാങ്കേതിക വിദ്യകളിലൂടെ നയിക്കപ്പെടുന്ന പുതിയ ലോകത്ത് ചെറിയ ആശയങ്ങള്‍ക്ക് പോലും വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനുള്ള പ്രതലമായി നോട്ടെക് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആഫ്രിക്ക പോളിസി ജേര്‍ണലിന്റെ മാനേജിംഗ് എഡിറ്ററും മുന്‍ ബിബിസി വേള്‍ഡ് സര്‍വീസ് പ്രൊഡ്യൂസറുമായ ഡോ. മുഹമ്മദ് ജമീല്‍ യൂഷോ മുഖ്യാതിഥിയായിരുന്നു. ഹബീബ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ് എന്നിവര്‍ സംസാരിച്ചു.…
Year: 2022
സാമ്പത്തിക യുദ്ധങ്ങൾ പലപ്പോഴും യഥാർത്ഥ യുദ്ധങ്ങളായി മാറുന്നു; ഫ്രാന്‍സിന് റഷ്യയുടെ മുന്നറിയിപ്പ്
“സാമ്പത്തിക ഉപരോധം” കൊണ്ട് മോസ്കോയെ ഭീഷണിപ്പെടുത്തിയതിന് റഷ്യയുടെ ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ഫ്രാൻസിനെ തിരിച്ചടിച്ചു. അത്തരം യുദ്ധങ്ങൾ ചരിത്രത്തിലുടനീളം പലപ്പോഴും യഥാർത്ഥ യുദ്ധങ്ങളായി മാറിയിട്ടുണ്ടെന്ന് പറഞ്ഞു. ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയർ റഷ്യക്കെതിരെ സമ്പൂർണ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മുൻ പ്രസിഡന്റും റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വദേവ് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയത്. ഉക്രെയ്‌നിലെ മോസ്കോയുടെ വലിയ തോതിലുള്ള സൈനിക നടപടിയിൽ യൂറോപ്യൻ യൂണിയൻ (ഇയു) “റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച കൊണ്ടുവരും” എന്ന് പറഞ്ഞിരുന്നു. “അധികാരത്തിന്റെ ധനപരവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ പൂർണ്ണമായും യൂറോപ്യൻ യൂണിയന് അനുകൂലമാണ്, അത് സ്വന്തം സാമ്പത്തിക ശക്തി കണ്ടെത്താനുള്ള പ്രക്രിയയിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. “നിങ്ങളുടെ നാവ് സൂക്ഷിക്കുക! പറയുന്നതെന്താണെന്ന് സ്വയം മനസ്സിലാക്കുക!! മനുഷ്യ ചരിത്രത്തിൽ, സാമ്പത്തിക യുദ്ധങ്ങൾ പലപ്പോഴും യഥാർത്ഥ യുദ്ധങ്ങളായി മാറിയിട്ടുണ്ടെന്ന് മറക്കരുത്,” ദിമിത്രി…
ലുലു എക്‌സ്‌ചേഞ്ച് ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനമാരംഭിച്ചു
കുവൈറ്റ് സിറ്റി : ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ 28-ാമത്തെയും 29-ാമത്തെയും ശാഖകള്‍ ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം കുവൈറ്റ് ത്വരിതഗതിയിലുള്ള സാന്പത്തിക വളര്‍ച്ച നേടുകയാണെന്നും ബിസിനസിന് അനുകൂലമായ മികച്ച അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതനവും കാര്യക്ഷമവും കൂടുതല്‍ സൗകര്യപ്രദവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന കന്പനിയുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഈ വര്‍ഷത്തില്‍ നാല് ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെന്പാടുമുള്ള അതിവേഗവും വിശ്വസനീയവുമായ പണ കൈമാറ്റവും വിദേശ വിനിമയ സേവനങ്ങളുമാണ് ലുലു എക്‌സ്‌ചേഞ്ച് വാഗ്ദാനം ചെയ്യുന്നത്. മണി എക്‌സ്‌ചേഞ്ച് മേഖലയില്‍ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ലുലു എക്‌സ്‌ചേഞ്ചെന്നും മികച്ച സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച ലുലു ആപ്പുകള്‍ ഉപഭോക്താക്കള്‍ ഇരു…
കീവിലെ ഇന്ത്യന്‍ എംബസി അടച്ചു
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി അടച്ചത്. കീവിലുള്ള ഇന്ത്യക്കാര്‍ പൂര്‍ണമായി നഗരം വിട്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് എംബസി അടച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത മൂന്നുദിവസം 26 വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തും: വിദേശകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. യുക്രൈനില്‍നിന്ന് സമീപരാജ്യങ്ങളിലേക്കെത്തി ചേര്‍ന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത മൂന്നുദിവസം 26 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള മാധ്യമങ്ങളോടു പറഞ്ഞു. യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് വിമാനത്താവളങ്ങളെ കൂടാതെ പോളണ്ടിലെയും സ്ലോവാകിലെയും വിമാനത്താവളങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയത്ത് ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനില്‍ ഉണ്ടായിരുന്നെന്നാണ് കണക്കാക്കിയിരുന്നത്. ഇതില്‍ ഏകദേശം 12,000 പേര്‍ അതായത് അറുപതു ശതമാനം പേര്‍ മടങ്ങിയെത്തിയെന്നും ശൃംഗ്ള കൂട്ടിച്ചേര്‍ത്തു.. ബാക്കിയുള്ള നാല്‍പ്പതു ശതമാനം പേരില്‍, പകുതിയാളുകള്‍ ഖര്‍ക്കീവ്, സുമി മേഖലയിലാണ്. ബാക്കിയുള്ള പകുതിപ്പേര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിച്ചേരുകയോ അല്ലെങ്കില്‍ അവിടേക്കുള്ള യാത്രയിലോ ആണ്.…
കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി; ഇന്ന് നാട്ടിലെത്തിയത് 53 മലയാളി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, ഇന്ന് മടങ്ങിയെത്തിയത് മലയാളി വിദ്യാര്‍ത്ഥികള്‍ 53 പേരാണ്. ഉക്രെയിനില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡല്‍ഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികളുടെ ആകെ എണ്ണം 184 ആയി.
കേരളത്തില്‍ ചൊവ്വാഴ്ച 2,846 കോവിഡ് രോഗികളും 2 മരണങ്ങളും; ആകെ മരണം 65,501 ആയി
കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 92,065 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 24,912 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…
ക്വാറിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
തൃശൂര്‍: സ്വകാര്യ ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുല്‍ഫിക്കര്‍ മുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ മുങ്ങള്‍ വിദഗ്ധരാണ് മൃതദേഹം പുറത്തെത്തിച്ചത്. മണ്ണുത്തി വെറ്ററിനറി കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു ദുള്‍ഫിക്കര്‍.
തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണ യോഗം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ
പാലക്കാട്: ഉജ്ജ്വല പ്രഭാഷകനും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന വെൽഫെയർ പാർട്ടിയുടെ മുതിർന്ന നേതാവ് അന്തരിച്ച തെന്നിലാപുരം രാധാകൃഷ്ണന്റെ വേർപാട് നാല് വർഷം പിന്നിടുന്ന നാളെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ഹാളിൽ രാവിലെ 10 മണിക്ക് അനുസ്മരണ യോഗം നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.എസ്. അബുഫൈസൽ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കളും യോഗത്തിൽ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
സെല്‍ഫ് ഡ്രൈവിംഗ് വാഹന സേവനത്തിനായി കാലിഫോർണിയ ക്രൂയിസ്, വേമോ എന്നിവയ്ക്ക് പെർമിറ്റ് നൽകുന്നു
വാഷിംഗ്ടൺ: സുരക്ഷാ ഡ്രൈവർമാരുള്ള ഓട്ടോണമസ് വാഹനങ്ങളിൽ പാസഞ്ചർ സർവീസ് അനുവദിക്കുന്നതിനായി ജനറൽ മോട്ടോഴ്‌സിന്റെയും (GM.N) ആൽഫബെറ്റ് ഇങ്കിന്റെയും (GOOGL.O) സെൽഫ് ഡ്രൈവിംഗ് യൂണിറ്റുകൾക്ക് കാലിഫോർണിയ പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷൻ (സിപിയുസി) തിങ്കളാഴ്ച പെർമിറ്റ് നൽകി. ജിഎം യൂണിറ്റ് ക്രൂയിസും ആൽഫബെറ്റിന്റെ വെയ്‌മോയും ഡ്രൈവർ ഡിപ്ലോയ്‌മെന്റ് പെർമിറ്റിന് കീഴിലാണെന്നും യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കാനും ഷെയർ റൈഡുകൾ നൽകാമെന്നും സിപിയുസി പറഞ്ഞു. പ്രഖ്യാപനത്തിന് മുമ്പ് ക്രൂയിസും വെയ്‌മോയും യാത്രാക്കൂലി വാങ്ങാൻ അനുമതിയില്ലാതെ പരീക്ഷണാടിസ്ഥാനത്തിൽ മാത്രം പാസഞ്ചർ സേവനം നൽകാൻ അനുവദിച്ചിരുന്നു. തിങ്കളാഴ്ച മുതൽ, സാൻഫ്രാൻസിസ്കോയിലെ ചില പൊതു റോഡുകളിൽ രാത്രി 10 മുതൽ രാവിലെ 6 വരെ മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ സേവനം നൽകാൻ ക്രൂയിസിന് അനുമതിയുണ്ട്. അതേസമയം സാൻ ഫ്രാൻസിസ്കോയുടെ ചില ഭാഗങ്ങളിൽ വേമോയ്ക്ക് സേവനം നൽകാനാകും. മണിക്കൂറിൽ 65 മൈൽ വരെ വേഗതയിൽ…
