സിനിമാ നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ പോക്സോ കേസ്; പ്രായപൂര്‍ത്തിയാകാകുന്നതിനു മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ബന്ധുവായ യുവതി

കൊച്ചി: നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ബന്ധുവായ യുവതിയുടെ പരാതിയിലാണ് കേസ്. നടനും എംഎൽഎയുമായ മുകേഷിനെതിരെയും പരാതി നൽകിയിരുന്ന നടിക്കെതിരെയാണ് കേസ്. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറി. പ്രായപൂർത്തിയാകും മുമ്പ് തന്നെ പലർക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. അതേസമയം ബന്ധുവായ യുവതിയുടേത്…

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

കോഴിക്കോട്: സെപറ്റംബർ 25 ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തോടടുക്കുന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകൾ മുഖേനയുമാണ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്. യൂണിറ്റുകളിൽ വിളംബര റാലിയും സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനത്തിനെത്തുന്ന അന്താരാഷ്‌ട്ര പ്രകീർത്തന സംഘങ്ങളുടെ മുൻ അവതരണങ്ങളും സുൽത്വാനുൽ ഉലമയുടേതടക്കം പണ്ഡിതരുടെ പ്രഭാഷണങ്ങളും ഉൾപ്പെടുത്തി സോഷ്യൽ മീഡിയ പ്രചാരവും നടക്കുന്നുണ്ട്. സമ്മേളനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ സുന്നി നേതാക്കളുടെ സാന്നിധ്യത്തിൽ സ്നേഹസംഗമങ്ങൾ നടക്കും. മർകസ് ഗ്ലോബൽ കൗൺസിലിന്റെ സൗദി അറേബ്യ, ഖത്വർ, കുവൈത്ത്, യു എ ഇ, മലേഷ്യ, ബഹ്‌റൈൻ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും സമ്മേളന വിളംബര പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനത്തെ വരവേറ്റ്…

മലപ്പുറത്തെ അപരവൽക്കരിക്കാൻ സിപിഎം – ആർ എസ് എസ് പദ്ധതി: ഫ്രറ്റേണിറ്റി

മലപ്പുറം: പോലീസിലെ അധോലോക ടീമുകളെ മുന്നിൽ നിർത്തി ജില്ലയെ ക്രിമിനൽവൽക്കരിച്ചും, വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കിയും സി.പി.ഐ.എമ്മും -ആർ.എസ്.എസും നടത്തുന്ന വംശീയ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ എസ്.പി.ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. എ.ഡി.ജി.പി അജിത് കുമാറിനെ പുറത്താക്കുക, സുജിത് ദാസ് കാലത്തെ കേസുകളിൽ പുനരന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പ് ചുമതയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു എസ്.പി ഓഫീസ് മാർച്ച് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധം ശക്തമായതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കുക എന്നതും, മലപ്പുറം വിദ്വേഷം വളർത്തുകയെന്നതും സംഘ് പരിവാറിൻ്റെ ലക്ഷ്യമാണ്, ഒളിഞ്ഞും തെളിഞ്ഞും അവർ അത്തരം അജണ്ടകൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സമ്പൂർണ്ണമായും ഇടതുപക്ഷത്തിന് കീഴിലുള്ള സംസ്ഥാനസർക്കാറിലെ പോലീസുകാർ ആർ.എസ്.എസ് നിയന്ത്രണത്തിലാകുന്നത് രഹസ്യ കൂട്ടുകെട്ടിൻ്റെ…

പ്രതിഷേധവുമായി വൈസ് പ്രസിഡന്‍റ് പഞ്ചായത്ത് കമ്മിറ്റിയില്‍

വീയപുരം (എടത്വ ): വീയപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.എ. ഷാനവാസാണ് പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി  പ്രതിഷേധവുമായി കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്തു കമ്മിറ്റിയില്‍ എത്തിയത്. വെട്ടം വേണം, അതിന് ബള്‍ബിടണം, കാലതാമസം വരുത്തരുത്* എന്നാണ് പ്ലാക്കാര്‍ഡിലുള്ളത്. ഒരു പോസ്റ്റില്‍ (ബള്‍ബ് കേടാകുന്ന മുറക്ക്) ഒരു വര്‍ഷത്തേക്ക്  640രൂപാ പ്രകാരം 504 പോസ്റ്റില്‍ ബള്‍ബിടാനാണ് കരാര്‍. പ്ലാന്‍ ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ മാറ്റിവെച്ചാണ് പദ്ധതി നടപ്പാക്കിയത്. ബള്‍ബ് കേടാകുന്ന മുറക്ക് നന്നാക്കി കൊടുക്കണമെന്നാണ് കരാര്‍. പക്ഷെ  പല വാര്‍ഡുകളിലും മാസങ്ങളായി പലയിടങ്ങളിലായി ബള്‍ബുകള്‍ കത്താറില്ല. പല പ്രാവശ്യം മെമ്പറന്‍മാര്‍ കേടായ ബള്‍ബുകള്‍ മാറ്റിതരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 18 വോള്‍ട്ട് ബള്‍ബാണ് ഇത്തവണയിട്ടത് . 2025ഫെബ്രുവരി മാസം വരെ കത്താത്ത ബള്‍ബുകള്‍ മാറികൊടുക്കണമെന്നാണ് കരാര്‍. ഇതിനും കരാറുകാരന്‍ തയ്യാറാകുന്നില്ല. ഒരു പോസ്റ്റില്‍…

നക്ഷത്ര ഫലം (സെപ്‌റ്റംബർ 20 വെള്ളി)

ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധനായിരിക്കും. പരിശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കണം. കന്നി: ധൈര്യമുള്ള സ്വഭാവം എല്ലാവരെയും ആകർഷിക്കും. എന്നാലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വലിയ മത്സരത്തിനൊടുവിൽ ആന്തരികവ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളില്‍ സന്തോഷം ഉണ്ടാക്കും. തുലാം: പ്രേമഭാജനത്തെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവയ്‌ക്കുകയും വികാരപരമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയും ചെയ്യും. വൃശ്ചികം: പങ്കാളിയോട്‌ നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട്‌ ഒരായിരം വാക്കുകൾ സംസാരിക്കും. ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. വിജയത്തിന്‍റെ കീർത്തി പരക്കും. ധനു: ഒരു യാത്രയ്ക്ക്‌ തയ്യാറെടുത്തുകൊള്ളൂ. പണം ഈ ലോകം ചുറ്റിക്കും. പ്രധാന്യം നൽകേണ്ടത്‌ സാമ്പത്തിക കാര്യങ്ങൾക്കാണ്. വൈകുന്നേരം വിശ്രമിച്ചോളു. വിജയത്തിന്‍റെ…

മുല്ലപ്പെരിയാർ – ജനങ്ങൾക്കിടയിൽ വലിയ മതിൽ? (ലേഖനം): ജയൻ വർഗീസ്

ഭൂപ്രകൃതിയുടെയും, ഭാഷയുടെയും അടിസ്ഥാനത്തിൽ ഭരണ പരമായ സൗകര്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഭാരതഭൂമിയെ സംസ്ഥാനങ്ങളായി വിഭജിച്ചത്. ഏകീകൃതമായ ഒരു സാംസ്കാരിക അടിത്തറ നില നിൽക്കവേ തന്നെഈ വിഭജനം ജനപഥങ്ങളുടെ സ്വതന്ത്രമായ വികാസത്തിന് വഴി തെളിച്ചിട്ടുണ്ട്. ഏതൊരു സംസ്ഥാനവും നേടുന്നപുരോഗതി ഇന്ത്യൻ യൂണിയൻ എന്ന ചരിത്രാതീത സമൂർത്തതയുടെ പുരോഗതിയാണ് എന്ന് വിലയിരുത്താവുന്നതാണ്. ഈ ലക്‌ഷ്യം മുന്നിൽ കണ്ടാണ്, വിവരമുള്ള ആളുകൾ ഭരണ ഘടനയുടെ പരിപക്വമായ രൂപ രേഖകൾതയാറാക്കിയിട്ടുള്ളത്. കൊച്ചു കൊച്ചു നാട്ടു രാജ്യങ്ങളായി നില നിന്ന് കൊണ്ട് തമ്മിലടിച്ചും, തല കീറിയും സ്വന്തംതല ബ്രിട്ടീഷുകാരന്റെ കക്ഷത്തിനടിയിൽ വച്ച് കൊടുത്ത നഷ്ട പ്രതാപത്തിന്റെ ദുരന്ത സ്മരണകളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ടു കൂടിയാവണം ഇന്ത്യൻ യൂണിയൻ എന്ന മഹത്തായ സ്വപ്നത്തിന് ഭരണ ഘടന പരമപ്രാധാന്യം നൽകി നില നിർത്തുന്നത്. അഞ്ചാറു വ്യാഴവട്ടങ്ങൾ നീണ്ട സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര സംഭവങ്ങളിലേക്ക് കണ്ണോടിച്ചാൽ, ഭരണ ഘടനയുടെഈ പ്രഖ്യാപിത ലക്ഷ്യങ്ങളെ…

മലയാള സിനിമയിലെ അമ്മ മുഖം: പ്രശസ്ത നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: ഈ മാസം ആദ്യം ഇവിടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളികളുടെ പ്രിയങ്കരിയായ നടി കവിയൂർ പൊന്നമ്മ (80) ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് അന്തരിച്ചു. അർബുദ ബാധിതയായ അവര്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ക്യാൻസർ നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി സെപ്റ്റംബർ 3 ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വ്യാഴാഴ്ച നില വഷളാകുകയും ഇന്ന് (വെള്ളിയാഴ്ച) അന്ത്യം സംഭവിക്കുകയായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറു സഹോദരങ്ങൾ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കവിയൂരിൽനിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്കു താമസം മാറി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീത താൽപര്യത്താൽ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു…

പുതിയ കോവിഡ് വേരിയന്റ് യു.എസിലെ പകുതി സംസ്ഥാനങ്ങളിലും വ്യാപിച്ചതായി ആരോഗ്യ വൃത്തങ്ങള്‍

വാഷിംഗ്ടണ്‍: യുഎസിലെ കുറഞ്ഞത് 25 സംസ്ഥാനങ്ങളെങ്കിലും 100-ലധികം കേസുകളിൽ നിന്ന് GISAID എന്ന ആഗോള വൈറസ് ഡാറ്റാബേസിൽ നിന്ന് ലഭിച്ച പ്രാഥമിക ഡാറ്റ അനുസരിച്ച് സ്‌ട്രെയിനിൻ്റെ സ്വഭാവ മ്യൂട്ടേഷനുകളുള്ള ഒരു കേസെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ ലാബുകൾ ഏറ്റവും കൂടുതൽ XEC അണുബാധകളും, കാലിഫോർണിയയിൽ  കുറഞ്ഞത് 15 – വിർജീനിയയിലും മാത്രം ഇതുവരെ 10 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെവാർക്ക് ലിബർട്ടി ഇൻ്റർനാഷണൽ എയർപോർട്ടിൽ കസ്റ്റംസ് ക്ലിയർ ചെയ്യുന്ന യാത്രക്കാരുടെ സിഡിസിയുടെ ടെസ്റ്റിംഗ് പ്രോഗ്രാമിലൂടെ ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് ന്യൂജേഴ്‌സിയിലെ കണ്ടെത്തലുകൾ കൂടുതലായി വരുന്നത്. “ഞങ്ങൾ ഒരു പ്രത്യേക പ്രവണത കാണുന്നില്ല. വരുന്ന സാമ്പിളുകൾ ഞങ്ങൾ നിരീക്ഷിക്കുകയും ജീനോമിക് സ്ക്രീനിംഗ് കൂടുതൽ വിപുലമായി തുടരുകയും വേണം,” ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് ലാബ് മേധാവി കാർല ഫിങ്കിൽസ്റ്റീൻ ഒരു ഇമെയിലിൽ പറഞ്ഞു. അവരുടെ സാമ്പിളുകളിൽ ഭൂരിഭാഗവും വിർജീനിയയുടെ തെക്കുപടിഞ്ഞാറൻ…

ബൈഡൻ ഉക്രേനിയൻ പ്രസിഡൻ്റ് സെലെൻസ്‌കിയെ വൈറ്റ് ഹൗസിൽ കാണും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ സെപ്റ്റംബർ 26 ന് വൈറ്റ് ഹൗസിൽ ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. കൈവിൻ്റെ സൈനിക തന്ത്രവും റഷ്യൻ ആക്രമണത്തിനെതിരെ യുക്രെയിനിൻ്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് യുഎസിൽ നിന്നുള്ള തുടർച്ചയായ പിന്തുണയും കേന്ദ്രീകരിച്ച് ഉക്രെയ്‌നും റഷ്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും, വാഷിംഗ്ടൺ സന്ദർശന വേളയിൽ വൈസ് പ്രസിഡൻ്റ് കമല ഹാരിസും സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. “സെപ്തംബർ 26 വ്യാഴാഴ്ച, പ്രസിഡൻ്റ് ബൈഡൻ ഉക്രെയ്‌നിലെ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. വൈസ് പ്രസിഡൻ്റ് ഹാരിസും വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് സെലൻസ്‌കിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി കൂടിക്കാഴ്ച സ്ഥിരീകരിച്ചു. “ഉക്രെയ്നിൻ്റെ തന്ത്രപരമായ ആസൂത്രണവും റഷ്യൻ ആക്രമണത്തിനെതിരായ പ്രതിരോധത്തിൽ ഉക്രെയ്നിനുള്ള…

ഹാരിസിനെ അംഗീകരിക്കാൻ വിസമ്മതിച്ചു പലസ്തീൻ അനുകൂല സംഘം

ന്യൂയോർക്ക്: ഇസ്രായേൽ-ഹമാസ് യുദ്ധ ആശങ്കകളിൽ ഹാരിസിനെ അംഗീകരിക്കാൻ  പലസ്തീൻ അനുകൂല സംഘം വിസമ്മതിച്ചു വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ അംഗീകരിക്കില്ലെന്നും അതിനിടയിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ വോട്ട് അഭ്യർത്ഥിക്കുമെന്നും യുഎസ് ദേശീയ പലസ്തീൻ അനുകൂല ഗ്രൂപ്പായ അൺകമ്മിറ്റഡ് നാഷണൽ മൂവ്‌മെൻ്റ് പ്രസ്താവനയിൽ അറിയിച്ചു. “ചിക്കാഗോയിലെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലെ ഞങ്ങളുടെ ചരിത്രപരമായ കുത്തിയിരിപ്പ് സമരത്തിൻ്റെ സമാപനത്തിൽ, യു.എസ് നൽകിയ ബോംബുകളാൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മിഷിഗണിലെ പലസ്തീൻ അമേരിക്കൻ കുടുംബങ്ങളെ കാണാനുള്ള അഭ്യർത്ഥനകൾക്ക് സെപ്റ്റംബർ 15 നകം പ്രതികരിക്കാൻ അൺകമ്മിറ്റഡ് നാഷണൽ മൂവ്മെൻ്റ് നേതാക്കൾ വൈസ് പ്രസിഡൻ്റ് ഹാരിസിനോട് ആവശ്യപ്പെട്ടു. ഗാസയിൽ വെച്ച് ഇസ്രായേൽ ഗവൺമെൻ്റിനോട് ആയുധങ്ങൾ നിർത്തലാക്കുന്നതിനും സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാനും,” ഹാരിസിൻ്റെ പ്രചാരണം ഈ അഭ്യർത്ഥനകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സംഘം വ്യാഴാഴ്ച പറഞ്ഞു. ഉപാധികളില്ലാത്ത ആയുധ നയത്തിലേക്ക് മാറാനോ…