ഇന്ത്യൻ കയറ്റുമതിക്കാർക്ക് വെല്ലുവിളിയായി അമേരിക്കയുടെ 50% താരിഫ് ഇന്ന് മുതൽ പ്രാബല്യത്തിൽ; സ്വദേശി മാത്രമാണ് ഏക മാർഗമെന്ന് മോദി

ഇന്ത്യയ്ക്ക് മേൽ അമേരിക്ക ചുമത്തിയ 50% തീരുവ ഇന്നു മുതല്‍ (ഓഗസ്റ്റ് 27) പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. ഈ സമ്മർദ്ദം സഹിക്കുന്നതിനെക്കുറിച്ചും തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. എന്നാല്‍, ചില ഇന്ത്യൻ ഉൽപ്പന്നങ്ങളെ ഈ താരിഫിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യൻ കയറ്റുമതിക്കാർ പുതിയ വിപണികൾ കണ്ടെത്താൻ നിർദ്ദേശിക്കുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ പ്രതിഷേധിച്ചാണ് അമേരിക്കയുടെ ഈ നടപടി. റഷ്യയുമായുള്ള വ്യാപാര ബന്ധം നിലനിർത്തുന്നത് ഉക്രെയ്ൻ യുദ്ധത്തിനെതിരായ സമ്മർദ്ദത്തെ ദുർബലപ്പെടുത്തുമെന്ന് അമേരിക്ക വിശ്വസിക്കുന്നു. ഈ തീരുമാനത്തെ പൂർണ്ണമായും അന്യായവും, അസംബന്ധവും ഏകപക്ഷീയവുമാണെന്ന് ഇന്ത്യ പറയുന്നു. ഓഗസ്റ്റ് 27 ന് (യുഎസ് സമയം) പുലർച്ചെ 12:01 ന് അല്ലെങ്കിൽ അതിനു ശേഷം യുഎസിൽ ഉപഭോഗത്തിനായി പ്രവേശിക്കുന്ന എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും…

അമേരിക്കയുടെ 50% താരിഫ് ഇന്ത്യയെ എത്രത്തോളം ബാധിക്കും?; ജിഡിപിക്ക് എത്ര നഷ്ടമുണ്ടാകും?

ഇന്ന് (ഓഗസ്റ്റ് 27) മുതൽ ഇന്ത്യയുടെ കയറ്റുമതിയിൽ 25% അധിക തീരുവ ചുമത്തിയ യുഎസ് 60 ബില്യൺ ഡോളറിന്റെ വ്യാപാര പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പരവതാനി വ്യവസായങ്ങളെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക. ഇത് തൊഴിൽ, വിതരണ ശൃംഖല, ജിഡിപി വളർച്ച എന്നിവയെ പ്രതികൂലമായി ബാധിക്കും, അതേസമയം ചൈനയ്ക്കും വിയറ്റ്നാമിനും നേട്ടമുണ്ടാകും. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (GTRI) യുടെ റിപ്പോർട്ട് അനുസരിച്ച്, പുതിയ താരിഫുകൾ ഇന്ത്യയുടെ 60.2 ബില്യൺ ഡോളർ മൂല്യമുള്ള കയറ്റുമതിയെ ബാധിക്കും. ഇതിൽ പ്രധാനമായും തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പരവതാനികൾ, ഫർണിച്ചറുകൾ തുടങ്ങിയ തൊഴിൽ കേന്ദ്രീകൃത മേഖലകൾ ഉൾപ്പെടുന്നു. ഈ വ്യവസായങ്ങളുടെ മത്സരശേഷി കുറയുന്നതോടെ, ചൈന, വിയറ്റ്നാം, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വിപണി വിഹിതം വർദ്ധിപ്പിച്ചേക്കാം. ഈ മേഖലകളിൽ നിന്നുള്ള കയറ്റുമതി 70% വരെ കുറയുമെന്നും…

ആവേശത്തിരയിളക്കി കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി; അനന്തപുരി ചുണ്ടന്‍ ജേതാക്കള്‍

പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ കനേഡിയന്‍ നെഹ്രു ട്രോഫി 15 മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ നടത്തപ്പെട്ടു. ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി കൊണ്ട് കേരളത്തിന് വെളിയില്‍ നടത്തപ്പെടുന്ന ഏറ്റവും വലുതും പഴയതുമായ വള്ളംകളിയാണ് ബ്രാംപ്ടന്‍ ബോട്ടു റേസ് എന്നു അറിയപ്പെടുന്ന കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. ഈ രാജ്യത്തിന്റെ തന്നെ ഒരു വലിയ ഉത്സവമായി ആണ് ഇത് കണക്കാക്ക പെടുന്നത്. കാനഡയിലെ കേന്ദ്ര ,സംസ്ഥാന മന്ത്രിമാര്‍ , എം പി മാര്‍ എം പി പി (MLA) മാര്‍ പോലീസ് , ഫയര്‍ ഫോഴ്സ് , പഞ്ചാബ് ,ഗുജരത്ത് ഹരിയാന ,ഡെല്‍ഹി , തുടങ്ങിയ അന്തര്‍ സംസ്ഥാന ടീംമുകള്‍ ,നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ടീംമുകള്‍ തുടങ്ങി മലയാളികളുടെ അന്തസ് വാനോളം ഉയയര്‍ത്തുന്നതാണ് ഈ വള്ളംകളി. ഈ മഹോത്സവത്തിന് നടക്കുന്ന വര്‍ണ്ണ ശബളമായ…

സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ

പ്ലാനോ(ഡാലസ്) : സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ   നടത്തപ്പെടുന്നു ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത്‌  വചന ശുശ്രൂഷ നിർവഹിക്കും “റിപ്പണ്ട്  ആൻഡ് റിവൈവ് “എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം ആയി തെരഞ്ഞെടുത്തിക്കുന്നത് വെള്ളിയാഴ്ച , ശനിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് 7 മണിക്കും കടശ്ശി യോഗം ഞായറാഴ്ച   10 15 ന് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട് ഏവരെയും കൺവെൻഷനിലേക്കു  സ്വാഗതം ചെയ്യുന്നതായി വികാരി റവ റോബിൻ വര്ഗീസ്‌ അറിയിച്ചു.

‘ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ’: അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ശ്രദ്ധേയമായി

ന്യൂയോർക്ക്: അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യൂണൈറ്റഡ് (AMLEU) ന്യൂയോർക്കിൽ സംഘടിപ്പിച്ച ജനസമ്പർക്ക സാമൂഹ്യസേവന പരിപാടിയായ ‘ഇൻസ്പയർ ദി നെക്സ്റ്റ് ജനറേഷൻ’ ശ്രദ്ധേയമായി. നിയമ നിർവഹണ മേഖലയിലെ ഉദ്യോഗസ്ഥരും, സാമൂഹ്യ നേതാക്കളും, യുവജനങ്ങളും ഒത്തുചേർന്നു. സേവനമേഖലയിലെ അറിവുകളും അനുഭവങ്ങളും ഇവർ പങ്കുവെച്ചു. മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് നേതൃത്വം നൽകിയ ഈ പരിപാടി കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വേദി കൂടിയായി. ഡാനിയൽ സോളമൻ (സർജന്റ്-അറ്റ്-ആംസ്) ദേശാഭിമാന സത്യപ്രതിജ്ഞ ചെയ്തു ചടങ്ങുകൾക്കു തുടക്കം കുറിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥർക്കു വേണ്ടി ഒരു നിമിഷം മൗനാഞ്ജലി നടത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്. ന്യൂയോർക്ക് സംസ്ഥാന ഗവർണർ കാത്തി ഹോക്കിളിന്റെ ഓഫിസിലെ ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡ് അഫയേഴ്‌സ് ഡയറക്ടർ സിബു നായർ മുഖ്യ പ്രഭാഷണം നടത്തി. ലോ എൻഫോഴ്‌സ്‌മെന്റ് നേതൃത്വം കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടി.…

ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് 48-ാമത് ആനന്ദ് ബസാറും ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനവും ആഘോഷിച്ചു

ഡാളസ് :ഓഗസ്റ്റ് 23-ന് ഫ്രിസ്കോ റഫ്‌റൈഡേഴ്‌സ് സ്റ്റേഡിയം കണ്ടത് അവിസ്മരണീയമായ ഒരു ദിവസമാണ്! നോർത്ത് ടെക്‌സസിലെ ഏറ്റവും വലിയ സ്വാതന്ത്ര്യദിനാഘോഷങ്ങളിലൊന്നിന് വേദിയായ ഈ പരിപാടി സംഘടിപ്പിച്ചത് ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് (IANT) ആണ്. പതിനായിരക്കണക്കിന് ആളുകളാണ് ആഘോഷത്തിൽ പങ്കെടുത്തത്. മുഖ്യാതിഥി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ശ്രീ. ഡി.സി. മഞ്ജുനാഥ് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. പ്രമുഖരും പ്രാദേശിക നേതാക്കളും സന്നദ്ധസംഘടനകളും അണിനിരന്ന ദേശഭക്തി വിളിച്ചോതുന്ന പരേഡ്.ഡാലസിലെ പ്രാദേശിക ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികൾ.അയാന്റ് നേതൃത്വത്തിലുള്ള ശ്രീ. രാജീവ് കാമത്ത്, ശ്രീ. മഹേന്ദർ റാവു, ശ്രീ. ബി.എൻ. റാവു എന്നിവരുടെ ഹൃദയസ്പർശിയായ പ്രസംഗങ്ങൾ.ഭക്ഷണം, ഷോപ്പിംഗ്, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയുമായി 130-ൽ അധികം സ്റ്റാളുകൾ.കുട്ടികൾക്കായി മെഹന്തി, ഫേസ് പെയിന്റിംഗ്, ബൗൺസ് ഹൗസുകൾ, ക്രിക്കറ്റ് ഇന്ത്യൻ ഐഡൽ 13-ാം വിജയി ഋഷി സിംഗ്, ഇന്ത്യൻ ഐഡൽ 14-ാം ഫൈനലിസ്റ്റ്…

തെരുവ് നായയുടെ കടിയേറ്റെങ്കിലും കുത്തിവെയ്പ് എടുക്കാന്‍ വിസമ്മതിച്ചു; എട്ട് മാസങ്ങള്‍ക്കു ശേഷം 52-കാരന്‍ പേവിഷബാധയേറ്റ് മരിച്ചു

കൊല്ലം: എട്ട് മാസം മുമ്പ് തെരുവ് നായയുടെ കടിയേറ്റെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ വിസമ്മതിച്ച 52-കാരന്‍ പേ വിഷ ബാധയേറ്റ് മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി എൻ. ബിജുകുമാർ (52) ആണ് മരിച്ചത്. എട്ട് മാസം മുമ്പ്, റേഡിയോ ജംഗ്ഷനിൽ വെച്ച് നിരവധി പേരെ തെരുവു നായ കടിച്ചിരുന്നു. മറ്റുള്ളവർ റാബിസ് പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തപ്പോൾ, ബിജുകുമാർ വിസമ്മതിച്ചു. പിന്നീട്, ആരോഗ്യ പ്രവർത്തകർ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് നിർബന്ധിച്ചപ്പോൾ, നാല് ഡോസ് വാക്സിനേഷൻ ഷെഡ്യൂളിൽ ഒരു ഡോസ് മാത്രമാണ് അദ്ദേഹം എടുത്തത്. എന്നാല്‍, ഇന്നലെ ഉച്ചകഴിഞ്ഞ് അദ്ദേഹത്തിന് കടുത്ത പനിയും വിറയലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുത്തിവയ്പ്പ് സ്വീകരിച്ചയുടനെ, വെള്ളം ആവശ്യപ്പെട്ടു. അസ്വസ്ഥമായ പെരുമാറ്റം കാണിച്ച ബിജുകുമാര്‍ ചുറ്റുമുള്ളവരെ കടിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണത്തിന് കീഴടങ്ങി. ഇന്ന്…

ഗ്രീൻ കാർഡും എച്-1ബി വിസയും ഉൾപ്പെടെ ഇമിഗ്രെഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി:ഗ്രീൻ കാർഡും എച്-1ബി വിസയും നിർത്തുന്നത് ഉൾപ്പെടെ ഇമിഗ്രെഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്ക് പറഞ്ഞു. “എച്-1 ബി ഭീകരമാണ്,” അദ്ദേഹം ഫോക്സ് ന്യൂസിൽ പറഞ്ഞു. “അത് മാറ്റാനുള്ള ശ്രമങ്ങളിലാണ് ഞാൻ. ഞങ്ങൾ അതു മാറ്റും. ഗ്രീൻ കാർഡും മാറ്റും. “അതാണ് ഗോൾഡ് കാർഡ് കൊണ്ടുവരുന്നത്. ഈ രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ മാത്രം കൊണ്ടുവരും. ആ മാറ്റത്തിനു കാലമായി.” ‘ഗോൾഡ് കാർഡ്’ പ്രോഗ്രാം കൊണ്ടു വരുന്നുവെന്നു പ്രസിഡന്റ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. $5 മില്യൺ മുടക്കി കാർഡ് വാങ്ങുന്നവർക്കു യുഎസിൽ സ്ഥിരതാമസം ലഭ്യമാവും. ഈ പരിപാടിയിൽ ഒട്ടേറെ നല്ല പ്രതികരണം ഉണ്ടായിട്ടുണ്ടെന്നു ലുട്നിക് അവകാശപ്പെട്ടു. 250,000 പേർ കാത്തു നിൽക്കുന്നുണ്ട്. അതിൽ നിന്നു $1.25 ട്രില്യൺ വരുമാനം പ്രതീക്ഷിക്കുന്നു. വിദേശത്തു നിന്നു മികവുള്ള ജീവനക്കാരെ…

രാശിഫലം (27-08-2025 ബുധൻ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ശരാശരി ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവിടും. പ്രശ്‌നങ്ങളിൽ കുടുംബംഗങ്ങളുടെ പിന്തുണയുണ്ടാകും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാക്കും. തൊഴിലിടത്തിൽ അച്ചടക്കം പലിക്കാൻ ശ്രമിക്കുക. കന്നി: നിങ്ങളുടെ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ബൗദ്ധികമായി മാറ്റമുണ്ടാകാം. നിങ്ങളുടെ ചിന്ത കാഴ്‌ചപ്പാടുകളിൽ മാറ്റം കൊണ്ടുവന്നേക്കാം. ശാരീരികമായും മാനസികമായും ആരോഗ്യം മെച്ചപ്പെട്ടിരിക്കും. നല്ല വാര്‍ത്തകള്‍ കേൾക്കാൻ ഇടവരും. കുടുംബജീവിതത്തിൽ സന്തോഷമുണ്ടായിരിക്കും. തുലാം: ഇന്ന് പ്രതീക്ഷിച്ചപോലെ നല്ല ദിവസമായിരിക്കില്ല. കാര്യങ്ങളിൽ കുറച്ചു കൂടി ശ്രദ്ധ പുലർത്തുക. നിങ്ങളുടെ അരോഗ്യം പ്രശ്‌നങ്ങളെ അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിക്കാതിരിക്കുക. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട ചില പ്രശ്‌നങ്ങൾ ഇന്നത്തെ ദിവസം ഉണ്ടായേക്കാം. വൃശ്ചികം: നിങ്ങളുടെ തൊഴിലിടത്തിലെ പ്രതിശ്ചായ നവീകരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണും. നിങ്ങൾ സഹപ്രവർത്തകർക്കും, മുതിർന്ന ഉദ്യോഗസ്ഥർക്കും പുതിയ പദ്ധതികള് നൽകും. ധനു: ഇന്ന് നിങ്ങൾക്ക് ഏറെ ഭാഗ്യമുള്ള…

ഭാര്യ മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചു; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു!

ഛത്തീസ്ഗഢിൽ, മുട്ടക്കറിയെച്ചൊല്ലി ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഉപവാസത്തിലായിരുന്നതിനാല്‍ ഭാര്യ ഭക്ഷണം പാകം ചെയ്യാൻ വിസമ്മതിച്ചതാണ് കാരണം. കുടുംബ വ്യത്യാസങ്ങൾ, മതപാരമ്പര്യം, മാനസികാരോഗ്യം എന്നിവയുടെ വെല്ലുവിളികളെ ഈ സംഭവം എടുത്തുകാണിക്കുന്നു. മുട്ടക്കറി ഉണ്ടാക്കാന്‍ ഭാര്യ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. ഛത്തീസ്ഗഢിലാണ് സംഭവം നടന്നത്. 40 വയസ്സുകാരനായ ടികുറാം സെൻ ആണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. മാർക്കറ്റിൽ നിന്ന് മുട്ട വാങ്ങി ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാൻ ടികുറാം ആവശ്യപ്പെട്ടു. എന്നാൽ, ആ ദിവസം ഭാര്യ ഉപവസിച്ചിരുന്നതിനാൽ ഭക്ഷണം പാകം ചെയ്യാൻ കഴിയില്ലെന്ന് ഭാര്യ വ്യക്തമായി പറഞ്ഞു. ഇതിൽ പ്രകോപിതനായി ടികുറാം വീട് വിട്ടിറങ്ങി. കുറച്ചു സമയത്തിനുശേഷം വീടിനടുത്തുള്ള ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ അന്ന് ഉപവാസത്തിലായിരുന്നതിനാല്‍ മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചതായി കണ്ടെത്തി. ഛത്തീസ്ഗഡിൽ, തീജ്…