എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിതയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു; വൈകീട്ട് നാലു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും

തിരുവനന്തപുരം: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. രാവിലെ ഏഴ് മണിയോടെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. നിരവധി സർക്കാർ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിയിരുന്നു. 11 മണിയോടെ രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച ക്രമീകരണത്തിൻ്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യുപി സ്‌കൂളിന് ഇന്ന് (ജൂണ്‍ 24 ചൊവ്വാഴ്‌ച) ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ജി നായർ യുകെയില്‍ നഴ്‌സായി ജോലി ചെയ്‌തുവരികയായിരുന്നു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന രഞ്ജിത സർക്കാർ ജോലിയിൽ നിന്നും അവധി എടുത്താണ് വിദേശത്ത് ജോലിക്ക്…

ഫൊക്കാനയുടെ സഹകരണത്തോടെ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ അയ ഫൊക്കാനയും മൈൽ സ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയുടെയും  നേതൃത്വത്തിൽ  സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച്തായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. വൈക്കം നഗരസഭയുടെ പതിമൂന്നാം വാർഡിൽ തോട്ടുവക്കത്ത് പൂരക്കുളത്തിൽ നടന്ന പരിപാടി വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ, രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ഫൊക്കാന കോഡിനേറ്റർ സുനിൽ പാറയ്ക്കൽ, അന്താരാഷ്ട്ര നീന്തൽതാരം  എസ്.പി. മുരളീധരൻ ,സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, ഡോ.ആർ.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര നീന്തൽതാരം  എസ്.പി. മുരളീധരൻ ആണ് സ്വിം കേരള സ്വിം എന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത്. നഗരസഭയുടെ 26 വാർഡുകളിൽനിന്നും കൗൺസിലർമാർ മുഖേന രജിസ്റ്റർചെയ്ത 10 വയസ്സിന് മുകളിലുള്ള…

എല്‍ഡി‌എഫിനെ തറപറ്റിച്ച് നിലമ്പൂരില്‍ യു ഡി എഫ് ആധിപത്യം സ്ഥാപിച്ചു

മലപ്പുറം: ഒൻപത് വർഷത്തിന് ശേഷം നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലൂടെ എല്‍ ഡി എഫിനെ തറ പറ്റിച്ച് യു ഡി എഫ് നേടിയ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഊർജ്ജവും എൽഡിഎഫിന് മുന്നറിയിപ്പും നൽകും. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമാണ്. നേരത്തെ, മൂന്ന് സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. ചേലക്കര സിപിഎം നിലനിർത്തിയിരുന്നു, എന്നാൽ നിലമ്പൂരിലെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയായി. ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1,75,989 വോട്ടുകൾ പോൾ ചെയ്തു. ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് 19,970 വോട്ടുകളും ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് 8,648 വോട്ടുകളുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്ഡിപിഐക്ക്…

ചെങ്ങന്നൂർ അസോസിയേഷൻ’ ഫിലഡൽഫിയയ്ക്ക് (CAP) വർണ്ണോജ്വല തുടക്കം

ഫിലഡൽഫിയ:  ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന  ‘ചെങ്ങന്നൂർ അസോസിയേഷന്റെ’ (CAP)  പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച് വർണ്ണോജ്വലമായി നടത്തപ്പെട്ടു. ഷിബു വർഗീസ്  കൊച്ചുമoത്തിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനും, ഫിലഡൽഫിയയിലെ സീനിയർ വൈദീകനുമായ     ഫാദർ ചാക്കോ പുന്നുസ്, നിറഞ്ഞ സദ്ദസ്സിനെ സാക്ഷ്യമാക്കി പ്രാത്ഥനയോടുകൂടി, ഭദ്രദീപം തെളിയിച്ചുകൊണ്ട്  ഉത്ഘാടനകർമ്മം  നിർവ്വഹിച്ചു. ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും,  അതിന്റെ ചരിത്രത്തെക്കുറിച്ചും, അമേരിക്കയിൽ ചെങ്ങന്നൂർ നിവാസികളുടെ  കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചൻ വളരെ വിശദമായി വ്യക്തമാക്കി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂർ നിവാസികൾ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയിൽ ഇത് വളർന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.  പ്രോഗ്രാമിന്റെ MC…

മന്ത്ര ദ്വിതീയ കൺവെൻഷനു നോർത്ത് കാരോലിനയിൽ അരങ്ങുണരുന്നു

നോർത്ത് കരോലിനയിലെ ഷാർലറ്റിൽ ജൂലൈ 3 മുതൽ 6 വരെ മന്ത്രയുടെ ദ്വിതീയ ദേശീയ കൺവെൻഷ (ശിവോഹം 2025 ) നു അരങ്ങുണരുമ്പോൾ അത് ഹൈന്ദവ സമൂഹത്തിനു നവോന്മേഷത്തിന്റെ പുത്തൻ നാളുകളിലേക്കുള്ള ചുവടു വയ്പുകൾ ആയി തീരുന്നു .സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും കലാ പരവുമായ ചോദനകളെ തൊട്ടുണർത്തുന്ന അസംഖ്യം വിഭവങ്ങൾ കോർത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങൾക്ക് ശിവോഹം കൺവെൻഷൻ സാക്ഷ്യം വഹിക്കും . പൂജ്യ സ്വാമിജി ചിദാനന്ദ പുരി മുഖ്യ അതിഥി ആകുന്ന കൺവെൻഷനിൽ ,ശിവഗിരി മഠത്തിൽ നിന്നും സ്വാമി വീരേശ്വരാനന്ദ ,ബ്രഹ്മശ്രീ മനോജ് നമ്പൂതിരി ,ഡോ ശ്രീനാഥ് കാര്യാട്ട് ,മോഹൻജി,.മണ്ണടി ഹരി എന്നിവർ കൺവെൻഷനിൽ എത്തുന്ന കുടുംബ അംഗങ്ങൾക്ക് ജീവിതത്തിന്റെ ഉൾക്കാഴ്ചകളിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണ പരമ്പരകൾ ഒരുക്കും. മലയാള ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായൻ ശ്രീ ഉണ്ണി മേനോന്റെ സാന്നിധ്യവും ഡോ കലാമണ്ഡലം…

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: ബിജെപിയുടെ പതിവ് തന്ത്രം പരാജയപ്പെട്ടു; കൃസ്ത്യന്‍ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ കൃസ്ത്യന്‍ സമൂഹത്തെ സ്വാധീനിച്ച് വോട്ടു പിടിച്ച ബിജെപിക്ക് നിലമ്പൂരില്‍ അടി പതറി. മലങ്കര സഭയുടെ സ്വാധീനം മണ്ഡലത്തിൽ പരിഗണിച്ചതിനു ശേഷമാണ് നിലമ്പൂരിലെ മാർത്തോമ്മാ സിറിയൻ സഭയിലെ അംഗമായ മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. പ്രദേശത്തെ ഹിന്ദു വോട്ടുകൾക്കൊപ്പം ക്രിസ്ത്യൻ വോട്ടുകളും കൊണ്ടുവരിക എന്നതായിരുന്നു തന്ത്രം. എന്നാല്‍, ക്രിസ്ത്യൻ ആധിപത്യമുള്ള ചുങ്കത്തറ പഞ്ചായത്തിൽ കാവി പാർട്ടിക്ക് നാമമാത്രം സ്വാധീനം ചെലുത്താനേ കഴിഞ്ഞുള്ളൂ. ചുങ്കത്തറ പഞ്ചായത്തിലെ ബിജെപി: 2016-ൽ 1964 വോട്ടുകൾ 2021ൽ 1072 വോട്ടുകൾ 2025ൽ 1112 വോട്ടുകൾ തൃശൂരിലെ ലോക്‌സഭാ വിജയത്തിനുശേഷം കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തെ ആകർഷിക്കാൻ ബിജെപി പുതിയ വഴികൾ തേടിയാണ് വന്യജീവി ആക്രമണ വിഷയവും, മുനമ്പം വഖഫ് ഭൂമി പ്രശ്നവും ഉയര്‍ത്തിക്കാട്ടി ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ക്രിസ്ത്യൻ വിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്നത് കടലാസിൽ കാണുന്നതുപോലെ എളുപ്പമല്ലെന്ന്…

ടെക്‌സാസ് കപ്പ് സോക്കർ ടൂർണമെന്റ് : ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് വിജയികൾ; എഫ്‌സിസി ഡാളസ് റണ്ണേഴ്‌സ് അപ്പ്

ഡാളസ്: എഫ്‌സിസി ഡാളസ് മലയാളി സോക്കർ ക്ലബ്  സംഘടിപ്പിച്ച  പത്താമത് ടെക്‌സാസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി) സോക്കർ ടൂർണമെന്റിന്റെ ഓപ്പൺ കാറ്റഗറിയിൽ ഓസ്റ്റിൻ  സ്‌ട്രൈക്കേഴ്‌സ് വിജയികളായി. അത്യന്തം വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ   എഫ്‌സിസി ഡാളസ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. ഡെന്റണിലുള്ള ക്രോസ്‌ബാർ ഫീൽഡ്‌സിൽ സമാപിച്ച വാശിയേറിയ ടൂർണമെന്റിൽ  അമേരിക്കയിലെ  16 മലയാളി ക്ലബുകൾ പങ്കെടുത്തു. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ ഹയാൻ സാദിഖ് മികച്ച കളിക്കാനുള്ള എംവിപി ട്രോഫി നേടി. ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററായ  റോവൻ(എഫ്സിസി ഡാളസ്) ഗോൾഡൻ ബൂട്ട്  ട്രോഫിക്ക് അർഹനായി. മികച്ച ഡിഫൻഡറായി  എഫ്സിസിയുടെ ജെസ്‌വിനും , മികച്ച ഗോൾകീപ്പറായി ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ  തിമത്തിയും തിരഞ്ഞെടുക്കപ്പെട്ടു ട്രോഫികൾ  കരസ്‌ഥമാക്കി. ഇതോടൊപ്പം 40 പ്ലസ് കാറ്റഗറിയിലും ടൂർണമെന്റ് നടന്നു. മികച്ച കളി പുറത്തെടുത്ത  ഡാളസ് ഡയനാമോസ് ആണ്…

ട്രം‌പിന്റെ വെടിനിർത്തൽ നിര്‍ദ്ദേശം ഇസ്രായേല്‍ തള്ളി; ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആക്രമണങ്ങൾ നിർത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുകയും, ഇസ്രായേൽ തങ്ങളുടെ പൈലറ്റുമാരെ നാട്ടിലേക്ക് തിരികെ വിളിക്കണമെന്നും ബോംബുകൾ ഇടുന്നത് നിർത്തണമെന്നും നിര്‍ദ്ദേശിച്ചെങ്കിലും ഇസ്രായേല്‍ അത് അവഗണിച്ച് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ റഡാർ സൈറ്റിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആർമി റേഡിയോ ആക്രമണം സ്ഥിരീകരിച്ചു. ഇറാനെതിരായ ആക്രമണങ്ങൾ നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിനോട് അഭ്യർത്ഥിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ മിസാനും ദിനപത്രമായ ഷാർഗും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷമാണ് ആക്രമണം നടത്തിയത്. ഇതിനുപുറമെ, ടെഹ്‌റാനിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ കാസ്പിയൻ കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബാബോൾ, ബാബോൽസർ നഗരങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടു, അവിടെ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയിട്ടുണ്ട്.…

ഇറാൻ-ഇസ്രായേൽ യുദ്ധം: യു എസ് ആക്രമണത്തിനു മുമ്പ് ഇറാന്‍ യുറേനിയം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി വിദഗ്ധര്‍

ഇസ്രായേൽ-ഇറാൻ യുദ്ധകാലത്ത് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് ശേഷം, ഇറാന്റെ ആണവ പദ്ധതി പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടു. എന്നാൽ, ഉപഗ്രഹ ചിത്രങ്ങളും ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികളും പറയുന്നതനുസരിച്ച്, യുഎസ് വ്യോമാക്രമണത്തിന് മുമ്പുതന്നെ ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ നിന്ന് ആയുധ-ഗ്രേഡ് യുറേനിയം നീക്കം ചെയ്തിരുന്നു. ഈ യുറേനിയത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ അതിൽ നിന്ന് നിരവധി ആണവ ബോംബുകൾ നിർമ്മിക്കാൻ കഴിയും. ഇറാന്റെ ആണവ പദ്ധതി “തകര്‍ത്തു” എന്ന് അമേരിക്കയും ഇസ്രായേലും അവകാശപ്പെടുന്നുണ്ടെങ്കിലും, അതിന്റെ തിരോധാനം കൂടുതൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ആ യുറേനിയം എവിടേക്കാണ് കൊണ്ടുപോയതെന്ന് ഇതുവരെ വ്യക്തമല്ല. കാണാതായ യുറേനിയത്തിന്റെ അംശം പോലും ലഭിക്കാത്തത് നയതന്ത്ര ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും ഇറാന്റെ ആണവ പദ്ധതി നിർത്താനുള്ള ശ്രമങ്ങളെ വൈകിപ്പിക്കുമെന്നും വിദഗ്ദ്ധർ വിശ്വസിക്കുന്നു. വാസ്തവത്തിൽ, ആക്രമണത്തിന് മുമ്പുള്ള ഉപഗ്രഹ ചിത്രങ്ങൾ ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിന്…

2029-ലെ ബഹിരാകാശ ദൗത്യത്തിന് ഇന്ത്യാക്കാരി ഝാന്‍‌വി ദംഗേട്ടിയെ തിരഞ്ഞെടുത്തു

ആന്ധ്രാപ്രദേശിൽ നിന്നുള്ള 23 കാരിയായ ഝാന്‍‌വി ഡംഗെറ്റി ടൈറ്റൻസ് സ്‌പേസിന്റെ പരിക്രമണ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. 2029 ലെ ഈ ചരിത്ര വിമാനം ഭൂമിയുടെ രണ്ട് ഭ്രമണപഥങ്ങളുടെയും പൂജ്യം ഗുരുത്വാകർഷണ അനുഭവത്തിന്റെയും ഭാഗമാകും. ഇന്ത്യയുടെ മറ്റൊരു മകൾ ബഹിരാകാശത്ത് രാജ്യത്തിന്റെ പതാക ഉയർത്താൻ പോകുന്നു. ആന്ധ്രാപ്രദേശ് നിവാസിയായ 23 കാരിയായ ഝാന്‍‌വി ദംഗേട്ടി 2029 ൽ നടക്കാനിരിക്കുന്ന ഓർബിറ്റൽ ഫ്ലൈറ്റ് മിഷനിലേക്ക് ടൈറ്റൻസ് സ്‌പേസ് തിരഞ്ഞെടുത്തു. ഒരു ആസ്ട്രോനട്ട് കാൻഡിഡേറ്റ് (ASCAN) ആയിട്ടാണ് ഝാന്‍‌വി ഈ ദൗത്യത്തിൽ പങ്കെടുക്കുക. മൂന്ന് മണിക്കൂർ തുടർച്ചയായ പൂജ്യം ഗുരുത്വാകർഷണ അനുഭവം ഉൾപ്പെടുന്ന അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ദൗത്യമാണിത്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ഝാന്‍‌വി ഈ അവസരത്തിൽ തന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിൽ പ്രകടിപ്പിക്കുകയും ഈ ബഹുമതി ലഭിച്ചതിൽ അഭിമാനവും ആവേശവും തോന്നുന്നു എന്ന് എഴുതുകയും ചെയ്തു. ഇന്ത്യൻ ബഹിരാകാശ പ്രേമികൾക്ക്…