കെ.വി. മോഹൻകുമാർ ഐ എ എസ്‌ (റിട്ട.) ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാൻ

കേരളത്തിലെ സാഹിത്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന കെ വി മോഹൻ കുമാറിനെ ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാൻ ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഫൊക്കാന കേരളാ കൺവെൻഷൻ 2025 ഓഗസ്റ്റ് ഒന്ന്‌ , രണ്ട് , മുന്ന് തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാർ റിസോർട്ടിൽ നടത്തുബോൾ അതിലെ പ്രധാനപ്പെട്ട ഒന്നാണ് സാഹിത്യ സമ്മേളനവും സാഹിത്യ പുരസ്കര വിതരണങ്ങളും. നാം ജനിക്കുമ്പോഴേ നമുക്കൊപ്പം നീങ്ങുന്നതാണ് മാതൃഭാഷയും ഒപ്പമുള്ള സംസ്‌കാരവും . മാതൃഭാഷയിലൂടെയാണ് ഒരുവന്‍ ലോകത്തിലേക്ക് നടന്നുകയറുന്നത്. നമ്മുടെ ഭാഷക്കൊപ്പം നമ്മുടെ ജീവിതവും സംസ്‌കാരവും ചിട്ടപെട്ട് വരുന്നു. അതുകൊണ്ട് തന്നെ നാം നമ്മുടെ മാതൃഭാഷയോട് എന്നും കടപ്പെട്ടിരിക്കുന്നു. മലയാളഭാഷ ഉള്ളടത്തെല്ലാം സാഹിത്യാഭിരുചിയും വായനയും പരിപോഷിപ്പിക്കുവാൻ ഫൊക്കാന എന്നും പ്രതിജ്ഞാബദ്ധമാണ്. കെ.വി. മോഹൻകുമാർ, പത്തു നോവലുകളും പന്ത്രണ്ട് കഥാസമാഹാരവും ഉൾപ്പെടെ…

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മുൻ മാനേജർക്ക് 50 വർഷം തടവ് ശിക്ഷ

വെതർഫോർഡ് ( ഒക്കലഹോമ):വെതർഫോർഡ് പാർക്ക്‌സ് ആൻഡ് റിക്രിയേഷൻ സിറ്റിയിലെ മുൻ മാനേജരായിരുന്ന 40 വയസ്സുള്ള ടോഡ് ഇയർപ്പിനെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 50 വർഷം തടവ് ശിക്ഷ വിധിച്ചു..2025 ജൂൺ 2-നാണു  ഇയർപ്പിന് 50 വർഷം തടവ് ശിക്ഷ വിധിച്ചത് .ഇയ്യാൾക് 35 വർഷം കസ്റ്റഡിയിൽ കഴിയേണ്ടിവരും. ശേഷിക്കുന്ന 15 വർഷം സസ്പെൻഡ് ചെയ്യപ്പെടും, ജയിൽ വിമോചിതമായതിനു ശേഷം  ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യേണ്ടിവരും. ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ കണക്കനുസരിച്ച്, 2024 ജനുവരി 18-ന് വെതർഫോർഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ് 40 വയസ്സുള്ള ടോഡ് ഇയർപ്പിനെതിരെ കുട്ടികളെ ചൂഷണം ചെയ്തുവെന്ന ആരോപണത്തിൽ  അന്വേഷണം ആരംഭിച്ചത് ഇയർപ്പ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഡ്രൈവറുടെ വിദ്യാഭ്യാസ ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. 2024 ഫെബ്രുവരി 26-ന്, സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക താൽപ്പര്യത്തിനായി ആശയവിനിമയം നടത്തിയതിന് അഞ്ച്…

നക്ഷത്ര ഫലം (04-06-2025 ബുധൻ)

ചിങ്ങം: ഈ ദിനത്തില്‍ നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനും ഉത്സാഹമുള്ളവനുമായിരിക്കും. ഇത് ജീവിതത്തിൻ്റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന് നിങ്ങളെ പ്രാപ്‌തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്. ഈ ദിനം നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശം നിങ്ങള്‍ പരിഗണിക്കാൻ ശ്രമിക്കണം കന്നി: സ്ത്രീകള്‍ക്ക് പൊതുവെ മികച്ചൊരു ദിനമായിരിക്കും ഇന്ന്. വൈകുന്നേരം ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തി പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെപ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക് നയിക്കും വൃശ്ചികം: ഇന്ന് കാര്യങ്ങള്‍ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. നിങ്ങള്‍ പറയുന്നതില്‍ മാത്രം വിശ്വസിക്കുക. സ്വയം കേട്ടകാര്യങ്ങള്‍ മാത്രം വിശ്വസിക്കുക. അനാവശ്യ കാര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുക.…

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവം; സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട: പോലീസ് കസ്റ്റഡിയിലെടുത്ത ആള്‍ നാല് ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട കോയിപുരം സിഐ ജി സുരേഷ് കുമാറാണ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ. കഞ്ചാവ് ഉപയോഗിച്ചതിന് കസ്റ്റഡിയിലെടുത്ത വ്യക്തിയെ കസ്റ്റഡിയിൽ ആക്രമിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. മരിച്ച വരയന്നൂർ സ്വദേശിയായ കെ.എം. സുരേഷിനെ കസ്റ്റഡിയിലെടുത്ത് കഞ്ചാവ് ഉപയോഗത്തിന് കേസെടുത്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍, നാല് ദിവസത്തിന് ശേഷം, കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു തോട്ടം പ്രദേശത്ത് സുരേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുടക്കത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചില്ല. എന്നാല്‍, പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വാരിയെല്ലുകൾ പൊട്ടൽ, ചതവ് എന്നിവയുൾപ്പെടെ നിരവധി പരിക്കുകൾ കണ്ടെത്തി, ഇത് അദ്ദേഹത്തെ ചൂരൽ കൊണ്ട് അടിച്ചതായി സൂചന നൽകി. ശാരീരിക പീഡനത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും, പോലീസ് അന്വേഷണം…

6 യുദ്ധവിമാനങ്ങൾ, 2 നിരീക്ഷണ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ…; ഇന്ത്യയുമായുള്ള നാല് ദിവസത്തെ സംഘർഷത്തിൽ പാക്കിസ്താന് നഷ്ടമായത് കോടികള്‍

നാല് ദിവസം നീണ്ടുനിന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ, ഇന്ത്യൻ വ്യോമസേന ആറ് പാക്കിസ്താൻ യുദ്ധവിമാനങ്ങൾ, ഒരു സി-130, രണ്ട് എഇഡബ്ല്യുസി വിമാനങ്ങൾ, 10+ യുസിഎവികൾ എന്നിവ വെടിവച്ചു വീഴ്ത്തി. വ്യോമാക്രമണത്തിൽ ഇന്ത്യൻ സൈന്യം ഉപയോഗിച്ചത് വ്യോമാക്രമണ ക്രൂയിസ് മിസൈലുകൾ മാത്രമാണ്. പഹൽഗാം ആക്രമണത്തിന് ശേഷമാണ് ഈ തിരിച്ചടി നടത്തിയത്, ഇത് പാക്കിസ്താനെ വെടിനിർത്തൽ ആവശ്യപ്പെടാൻ നിർബന്ധിതരാക്കി. ഇന്ത്യയും പാക്കിസ്താനും തമ്മിൽ അടുത്തിടെ നടന്ന നാല് ദിവസത്തെ സംഘർഷത്തിൽ, ഇന്ത്യൻ വ്യോമസേന അതിന്റെ സാങ്കേതിക ശേഷിയും തന്ത്രപരമായ തന്ത്രവും ഉപയോഗിച്ച് പാക്കിസ്താന് കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു. ഔദ്യോഗിക സ്രോതസ്സുകൾ പ്രകാരം, ഈ സൈനിക നടപടിയിൽ ഇന്ത്യൻ വ്യോമസേന നിരവധി പാക്കിസ്താൻ വ്യോമസേനാ ആസ്തികളെ നശിപ്പിച്ചു, അതിൽ യുദ്ധവിമാനങ്ങൾ, UCAV-കൾ, AEWC വിമാനങ്ങൾ, ഒരു C-130 ഗതാഗത വിമാനം എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ റഡാർ, വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ പാക്കിസ്താൻ…

പാക്കിസ്താനില്‍ ഭൂകമ്പം; ഇരുന്നൂറോളം തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു; സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി

കറാച്ചി: പാക്കിസ്താനില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് 216 തടവുകാർ രക്ഷപ്പെട്ടു. ഇതിൽ 135 പേരെ ഇപ്പോഴും കാണാനില്ല. ഭൂകമ്പം ജയിൽ മതിലുകളെ ദുർബലപ്പെടുത്തി, ഇത് മുതലെടുത്താണ് തടവുകാർ രക്ഷപ്പെട്ടത്. ഈ സംഭവത്തിൽ ഒരു തടവുകാരൻ മരിക്കുകയും നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ പ്രകമ്പനം ജയിലിന്റെ സുരക്ഷാ സംവിധാനത്തെ പിടിച്ചുകുലുക്കി. ഈ സാഹചര്യം മുതലെടുത്താണ് 200 ലധികം തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി വൈകി കറാച്ചിയിൽ റിക്ടർ സ്കെയിലിൽ 2.6 ഉം 2.8 ഉം രേഖപ്പെടുത്തിയ രണ്ട് നേരിയ ഭൂകമ്പങ്ങളാണുണ്ടായത്. മാലിറിനടുത്തായിരുന്നു പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത കൂടുതലായിരുന്നില്ലെങ്കിലും, ജയിലിൽ രൂപപ്പെട്ട അരാജകത്വവും ആശയക്കുഴപ്പവും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടയിൽ, മുൻകരുതൽ എന്ന നിലയിൽ നൂറുകണക്കിന് തടവുകാരെ അവരുടെ സെല്ലുകളിൽ നിന്ന് പുറത്താക്കി, ഇത് പിന്നീട്…

പ്രവാസികളുടെ പ്രശ്നങ്ങളിൽ സത്വര നടപടി വേണം: പ്രവാസി വെൽഫെയർ ഫോറം

മലപ്പുറം: പ്രവാസികളുടെയും മുൻ പ്രവാസികളുടെയും പ്രശ്നങ്ങളിൽ സർക്കാറിന്റെ സത്വര ശ്രദ്ധയുണ്ടാകണമെന്നും അവ പരിഹരിക്കാൻ കാലോചിതമായ സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 60 വയസ്സ് കഴിഞ്ഞ എല്ലാ മുൻ പ്രവാസികൾക്കും വയസ്സ് മാനദണ്ഡമാക്കാതെ വാർധക്യ പെൻഷൻ അനുവദിക്കുക, ആരോഗ്യ ഇൻഷുറൻസ് അനുവദിക്കുക, നിലവിലെ പെൻഷൻ 5000 രൂപയും 75 വയസ്സ് പിന്നിട്ടവർക്ക് 10000 രൂപയുമാക്കുക, അവധിക്കാലങ്ങളിലും ആഘോഷവേളകളിലും നടത്തിക്കൊണ്ടിരിക്കുന്ന വിമാനടിക്കറ്റിലെ കൊള്ള അവസാനിപ്പിക്കുവാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലത്തുക, പ്രവാസികളുടെ എക്കാലത്തെയും സ്വപ്‌നമായ കപ്പൽ സർവീസ് ആരംഭിക്കുക, തിരികെ എത്തിയ പ്രവാസികൾക്ക് പ്രൊജക്റ്റ് റിപ്പോർട്ടിന്റെ പ്രാധാന്യം അനുസരിച്ച് പലിശ രഹിത വായ്പ അനുവദിക്കുക, തൊഴിൽ പ്രാവീണ്യം നേടി തിരിച്ചെത്തിയ പ്രവാസികളുടെ സേവനം കൂടുതൽ തൊഴിൽ അവസരങ്ങൾക്കും സംസ്ഥാനത്തിന്റെ ഉന്നമനത്തിനുമായി പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം…

നിലമ്പൂർ ആദിവാസി ഭൂസമരം – സർക്കാർ വാക്ക് പാലിക്കണം: റസാഖ് പാലേരി

മലപ്പുറം: നിലമ്പൂർ ആദിവാസി ഭൂസമര പ്രവർത്തകരോട് ചെയ്ത കരാർ പാലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. വലിയ വഞ്ചനയാണ് സർക്കാർ ചെയ്തിരിക്കുന്നത്. കേരള സർക്കാറിന്റെ പ്രതിനിധിയായ ജില്ലാ കലക്ടർ നൽകിയ ഉറപ്പിന് കടലാസിന്റെ വില പോലും ഇല്ല എന്നത് അംഗീകരിക്കാൻ കഴിയില്ല.  ഉപതെരഞ്ഞെടുപ്പിൽ ഈ വിഷയം ഉയർത്തിക്കൊണ്ടുവരുമെന്നും എന്തു നിലപാടാണ് ആദിവാസി സമരത്തോട് പാർട്ടികൾ സ്വീകരിക്കുന്നത് എന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.   സർക്കാർ വാഗ്ദാനം പാലിക്കാത്തതിനാൽ ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് താൽക്കാലികമായി നിർത്തിയിരുന്നുവെങ്കിലും, വാഗ്ദാനം ചെയ്ത 50 സെന്റ് വീതം ഭൂമി ഇപ്പോഴും നൽകാത്തതാണ് വീണ്ടും സമരത്തിലേക്ക് നയിച്ചത്. വെൽഫെയർ…

‘ബിര്‍ണാണിയും പൊരിച്ച കോഴിയും മതി’: ശങ്കു എന്ന കൊച്ചു മിടുക്കന്റെ വൈറലായ വീഡിയോ സര്‍ക്കാരിന്റെ കണ്ണു തുറപ്പിച്ചു; അംഗന്‍‌വാടി മെനു പരിഷ്ക്കരിച്ചു

തിരുവനന്തപുരം: അംഗൻവാടികളിൽ ഉപ്പുമാവിന് പകരം ബിരിയാണി ‘ബിര്‍ണാണിയും പൊരിച്ച കോഴിയും’ വിളമ്പണമെന്ന ശങ്കു എന്ന കൊച്ചു മിടുക്കന്റെ ആഗ്രഹം ആരോഗ്യമന്ത്രി വീണാ ജോർജ് നിറവേറ്റി. മന്ത്രിയുടെ നിർദ്ദേശപ്രകാരം വനിതാ ശിശു വികസന വകുപ്പ് അംഗൻവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്കരിച്ചു. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനും പോഷക മാനദണ്ഡങ്ങൾക്കനുസരിച്ച് വളർച്ചയ്ക്ക് സഹായിക്കുന്ന ഊർജ്ജവും പ്രോട്ടീനും ഉൾപ്പെടുത്തുന്നതിനും രുചികരമാക്കുന്നതിനുമായി ഭക്ഷണ മെനു പരിഷ്കരിച്ചു. അംഗൻവാടി കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, പൊതു ഭക്ഷണം തുടങ്ങിയ പൂരക പോഷകാഹാര പദ്ധതികളാണ് പരിഷ്ക്കരിച്ചത്. ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. പത്തനംതിട്ടയിൽ നടന്ന അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേളയിൽ മന്ത്രി വീണ ജോർജ് അംഗൻവാടി കുട്ടികൾക്കുള്ള പുതുക്കിയ ‘മോഡൽ ഭക്ഷണ മെനു’ പുറത്തിറക്കി. ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട മന്ത്രി, ശങ്കുവിന്റെ അഭിപ്രായം പരിഗണിക്കുമെന്നും ഭക്ഷണ മെനു പുനഃപരിശോധിക്കുമെന്നും…

വനിതാ വേള്‍ഡ് കപ്പ്; കേരളത്തിന് വേദി നഷ്ടമായി, തിരിച്ചടിയായത് കെഎസ്എഫ്എല്‍ സ്റ്റേഡിയം പരിപാലനത്തില്‍ വരുത്തിയ വീഴ്ച്ച

തിരുവനന്തപുരം:  വനിതാ വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്‌റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ്എഫ്എല്‍) വരുത്തിയ വീഴചയാണ് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ നടപടികള്‍ക്ക് തിരിച്ചടിയായത്. അഞ്ചു മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് ഇതോടെ കൈവിട്ട് പോയത്. സ്റ്റേഡിയത്തിലെ പുല്‍ മൈതാനം അന്താരാഷ്ട്ര നിലവാരത്തില്‍  കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ കെട്ടിട സമുച്ചയമുള്‍പ്പടെയുള്ള പരിപാലന ചുമതല കെഎസ്എഫ്എല്ലിനായിരുന്നു. ഇതില്‍ വലിയ വീഴച വരുത്തിയതാണ് വേദി നഷ്ടപ്പെടാന്‍ കാരണം. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വേദിയാകുവാന്‍ വേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2017 മുതല്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുണ്ടെങ്കിലും  കെസിഎ മുടക്കിയ  തുക വകവെച്ചു നല്‍കാന്‍ തയ്യാറാവാത്തതിനാല്‍…