രാഷ്ട്രീയ നേതാക്കളുടെ ആരോഗ്യ പരിശോധനകൾ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ടോ എന്ന വിഷയം ട്രംപിന്റെ കാര്യത്തില്‍ വീണ്ടും ഉയർത്തിയിരിക്കുന്നു. ഇത് ഭാവിയിൽ കൂടുതൽ പ്രതികരണങ്ങൾക്ക് കാരണമായേക്കാം. വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാനസികാരോഗ്യത്തിന്റെ കാര്യവും ചര്‍ച്ചാ വിഷയമായി. ഇറാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൂടുതൽ പരുഷവും ചിലപ്പോൾ വിചിത്രവുമായ പ്രസ്താവനകൾ അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ഈ അവകാശവാദം രാഷ്ട്രീയ വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ട്രംപ് ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് മുതിർന്ന അമേരിക്കന്‍ മെഡിക്കൽ അനലിസ്റ്റ് ഡോ. വിൻ ഗുപ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. പ്രസിഡന്റിന്റെ പെരുമാറ്റത്തിലെ നിരവധി മാറ്റങ്ങളും സമീപകാല പ്രസ്താവനകളും മാനസിക തകർച്ചയെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഡോ. ഗുപ്തയുടെ അഭിപ്രായത്തിൽ, ട്രംപിൽ ചില വിചിത്ര ലക്ഷണങ്ങൾ വ്യക്തമായി കാണാൻ കഴിയും.…
Month: April 2026
ലെബനനിനെതിരായ ആക്രമണങ്ങൾ തുടരുമോ?; ഇസ്രായേലിന്റെ നിലപാട് അനിശ്ചിതത്വം വർദ്ധിപ്പിച്ചു; അഭിപ്രായവ്യത്യാസങ്ങളുമായി നെതന്യാഹുവും ഷഹബാസ് ഷെരീഫും
യുഎസ്-ഇറാൻ വെടിനിർത്തൽ സംബന്ധിച്ച ഇസ്രായേലിന്റെ പ്രസ്താവന പുതിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. ലെബനനുമായി ബന്ധപ്പെട്ട വ്യത്യസ്ത അവകാശവാദങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ മറ്റൊരു പ്രധാന വഴിത്തിരിവിലേക്ക് നീങ്ങി. വെടിനിർത്തലിനെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ അവകാശവാദങ്ങളാണ് ഇപ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് യുഎസും ഇറാനും സമ്മതിച്ചിട്ടുണ്ടെങ്കിലും, ഈ കരാർ എല്ലാ മേഖലകൾക്കും ബാധകമല്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. സ്ഥിതിഗതികൾ ഇതുവരെ പൂർണ്ണമായും സാധാരണ നിലയിലായിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഈ വെടിനിർത്തൽ ലെബനന് ബാധകമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ ആണവ, മിസൈൽ, ഭീകര ഭീഷണിയായി മാറുന്നത് തടയാനുള്ള യുഎസ് ശ്രമങ്ങളെ ഇസ്രായേൽ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വരാനിരിക്കുന്ന ചർച്ചകളിൽ യുഎസ് ഈ വിഷയങ്ങൾക്ക്…
യുഎസ്-ഇറാൻ വെടിനിർത്തലിൽ ചൈനയുടെ പങ്ക്?
അമേരിക്കയും ഇറാനും തമ്മിലുള്ള രഹസ്യ ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിൽ ചൈന ഒരു പ്രധാന പങ്ക് വഹിച്ചതായി റിപ്പോര്‍ട്ട്. ഇത് 38 ദിവസത്തെ സംഘർഷം താൽക്കാലികമായി നിർത്തി വെക്കാന്‍ കാരണമായെന്ന് പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതൽ സമാധാന ചർച്ചകൾക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നത് ശാശ്വത പരിഹാരത്തിനുള്ള പ്രതീക്ഷകൾ ഉയർത്തുന്നു. വാഷിംഗ്ടണ്‍: കഴിഞ്ഞ 38 ദിവസമായി പശ്ചിമേഷ്യയിൽ തുടരുന്ന മാരകമായ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, ഒരു സുപ്രധാന വെളിപ്പെടുത്തൽ പുറത്തു വന്നു. ഇറാനെ ചർച്ചയുടെ മേശയിലേക്ക് കൊണ്ടുവരുന്നതിൽ ചൈനയ്ക്ക് പങ്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. വെടിനിർത്തലിൽ ചൈനയ്ക്ക് പങ്കുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് “ഞാൻ അങ്ങനെ കേട്ടിട്ടുണ്ട്” എന്ന് അദ്ദേഹം മറുപടി നൽകിയത് ബീജിംഗിന്റെ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. ഈ വിഷയത്തിൽ ചൈനയുടെ ഇടപെടൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അവർ തിരശ്ശീലയ്ക്ക് പിന്നിൽ സജീവമായ…
യെല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി
സാന്‍ഫ്രാന്‍സിസ്കോ: ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ സ്മരണ പുതുക്കി കാലിഫോര്‍ണിയ സാന്‍ ഫ്രാന്‍സിസ്കോ ദേവാലയത്തില്‍ പെസഹാ തിരുനാള്‍ ആഘോഷിച്ചു. ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് സന്ധ്യാനമസ്കാരത്തോടു കൂടി നടന്ന പെസഹായുടെ ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിനയത്തിന്‍റെയും താഴാഴ്മയുടെയും മാതൃക നല്കിക്കൊണ്ട് വ്യാഴാഴ്ച നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ തിരുമേനി ഭക്തിയുടെ നിറവില്‍ മൂന്ന് വൈദികരുടെയും ഒന്‍പത് ശെമ്മാശന്മാരുടെയും കാലുകള്‍ കഴുകി. കുരിശുമരണം വരിക്കുന്നതിനു മുന്‍പ് യേശുക്രിസ്തു തന്‍റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകി അവര്‍ക്കൊപ്പം അത്താഴം കഴിച്ചതിന്‍റെയും കുര്‍ബാന സ്ഥാപിച്ചതിന്‍റെയും ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് പെസഹ. കാല്‍കഴുകള്‍ ശുശ്രൂഷയ്ക്ക് പള്ളി വികാരി റവ.ഫാ. കുര്യാക്കോസ് പുതുപ്പാടി അഭിവന്ദ്യ തിരുമേനിയേയും വന്ദ്യ വൈദികരെയും ശെമ്മാശന്മാരെയും ഭക്തവിശ്വാസികളേയും സ്വാഗതം ചെയ്തതിനേത്തുടര്‍ന്ന് പ്രധാനസന്ദേശം…
വെൽഫെയർ ബോക്സ് പദ്ധതിക്ക് തുടക്കമായി
ദോഹ: പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മ്യൂണിറ്റി സർവീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വെൽഫെയർ ബോക്സ് പദ്ധതിയുടെ ഉദ്ഘാടനം പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡൻ്റ് ലത കൃഷ്ണ നിർവഹിച്ചു. പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി നിഷാദ് ഗുരുവായൂർ സ്വാഗത ഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് അലി ഹസൻ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി സർവീസ് ജില്ലാ അദ്ധ്യക്ഷൻ ജ്യോതി നാഥ് പദ്ധതി വിശദീകരിച്ചു. ഖത്തറിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി പ്രവാസി വെൽഫെയറിൻ്റ നിരവധി സേവനപദ്ധതികളിൽ ഒന്നാണിത് എന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വെൽഫെയർ ബോക്സ് സമർപ്പണം ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് ലത്തീഫ് നിർവഹിച്ചു. മണലൂർ മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് റാഷിദ് എന്നിവരും അവരുടെ മണ്ഡലങ്ങളിൽ നിന്നും സമാഹരിച്ച വിഭവങ്ങൾ കൈമാറി. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് അനീസ്…
സംഗീത ലോകത്തെ അമ്പരിപ്പിപ്പിച്ച് ഒരു മലയാള ഗാനം 101 ട്യൂണിൽ; ലോക റെക്കോർഡ് ഭേദിച്ച് തിരുവല്ലക്കാരൻ ജോളി സാമുവേൽ
ഡാളസ്: സംഗീത ലോകത്തെ അതിശയപ്പെടുത്തികൊണ്ടു ഒരു മലയാള ഗാനം നൂറ്റിയൊന്ന് ട്യൂണിൽ ശ്രുതി മധുരമായി ഈണപ്പെടുത്തി ലോക ചരിത്രത്തിൽ ഇന്നേ വരെ ആരും തന്നെ ചെയ്തിട്ടില്ലത്ത നേട്ടത്തിന് ജോളി സാമുവേൽ അർഹനായി അമ്മ എന്ന ഹൃദയ സ്പർശി ആയ മലയാളം സിംഗിൾ ലിറിക്/ഗാനമാണ് ഇദ്ദേഹം നൂറ്റിയൊന്ന് ട്യൂണിൽ തരപ്പെടുത്തി സംഗീത ലോകത്തിനു കാഴ്ച്ച വെച്ചത്. ഡോ. ബിശ്വറൂപ്റോയ് ചൗധരി ചീഫ് എഡിറ്റർ ആയുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജോളിയുടെ സംഗീതത്തിലുള്ള അപൂവ്വമായ ഈ നേട്ടം സ്ഥിതീകരിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് 2026 മാർച്ച് 25 നു നൽകിയിട്ടുണ്ട്. ദുബൈയിൽ ഒരു സ്വകര്യ കമ്പനിൽ ഐ ടി എഞ്ചിനിയറായി ജോലി ചെയ്തു വരുന്ന ഈ ലോക ജേതാവ് തിരുവല്ല സ്വദേശിയും, തിരുവല്ല കാവുംഭാഗം എബനേസർ മാർത്തോമ്മ ഇടവക മെമ്പറും ആണ്. വാർത്ത: എബി മക്കപ്പുഴ
ഒക്ലഹോമ സ്കൂൾ വെടിവെപ്പിൽ പ്രിൻസിപ്പാളിന് പരിക്ക്
ഒക്ലഹോമ:ഏപ്രിൽ 7 ചൊവ്വാഴ്ച രാത്രി പോൾസ് വാലി ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ പ്രിൻസിപ്പാൾ കിർക്ക് മൂർ ഉൾപെടെ രണ്ട് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. വെടിയുതിർത്തത് ഈ സ്കൂളിലെ തന്നെ മുൻ വിദ്യാർത്ഥിയായ 20 വയസ്സുകാരൻ വിക്ടർ ഹോക്കിൻസാണ് എന്ന് പോലീസ് തിരിച്ചറിഞ്ഞു. സ്കൂൾ കെട്ടിടത്തിനുള്ളിൽ തോക്കുമായി എത്തിയ വിക്ടറിനെ പ്രിൻസിപ്പാളും മറ്റ് ജീവനക്കാരും ചേർന്ന് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. കാലിന് വെടിയേറ്റ പ്രിൻസിപ്പാളിനെ ഉടൻ തന്നെ വിമാനമാർഗ്ഗം ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വെടിവെപ്പിൽ വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ പോലീസ് പിടികൂടി ഗാർവിൻ കൗണ്ടി ജയിലിലേക്ക് മാറ്റി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ സംരക്ഷിക്കാൻ ധീരമായി പ്രവർത്തിച്ച പ്രിൻസിപ്പാളിനെ ഒക്ലഹോമ ഗവർണർ അഭിനന്ദിച്ചു. മുൻകരുതൽ നടപടിയായി സ്കൂളിലെ ഇതര പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്..
12-ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 12-ാമത് ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11-ന് ശനിയാഴ്ച തുടക്കം കുറിക്കും. സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ആരംഭിക്കുന്ന ടൂർണമെന്റ് ജൂൺ 6 വരെ നീണ്ടുനിൽക്കും. അന്നേ ദിവസം രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിക്കും. ICECH പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷത വഹിക്കും. ടൂർണമെന്റിന്റെ പ്രഥമ ദിനത്തിൽ സെന്റ് മേരീസ് മലങ്കര ഓർത്തഡോൿസ് ഇടവക ടീമും സെന്റ് ജെയിംസ് ക്നാനായ ടീമും ആദ്യ മത്സരത്തിൽ മാറ്റുരയ്ക്കും. ശനിയാഴ്ച രാവിലെ 7.30 നു മത്സരം ആരംഭിക്കും. 3108, 5th Street-ൽ സ്ഥിതി ചെയ്യുന്ന സ്റ്റാഫോർഡ് സിറ്റി പാർക്കിലാണ് മത്സരങ്ങൾ…
ഈസ്റ്റ് ഹൂസ്റ്റണിൽ എഫ്.ബി.ഐയുടെ വൻ റെയ്ഡ്; നിരവധി പേർ കസ്റ്റഡിയിൽ
ഹൂസ്റ്റൺ: ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ വിവിധ സുരക്ഷാ ഏജൻസികൾ സംയുക്തമായി വൻ പരിശോധന നടത്തി. കോടതി ഉത്തരവിനെത്തുടർന്ന് നടത്തിയ ഈ ഓപ്പറേഷനിൽ നാലോളം വീടുകളിൽ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എഫ്.ബി.ഐക്ക് പുറമെ ഹൂസ്റ്റൺ പോലീസ്, യു.എസ് മാർഷൽസ്, ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ ഏജൻസികൾ ഈ നീക്കത്തിൽ പങ്കെടുത്തു. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നതെന്നാണ് സൂചന. സൂര്യോദയത്തിന് മുമ്പ് തന്നെ പ്രദേശം വളഞ്ഞ ഉദ്യോഗസ്ഥർ വീടുകളിൽ നിന്ന് ബോക്സുകളിൽ തെളിവുകൾ ശേഖരിക്കുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. ആറ് മാസം മുമ്പ് ഇതേ പ്രദേശത്ത് നടന്ന സമാനമായ റെയ്ഡിന്റെ തുടർച്ചയാണിതെന്ന് ചില താമസക്കാർ വിശ്വസിക്കുന്നു. എത്രപേർ അറസ്റ്റിലായെന്നോ ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്താണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ…
ഇന്റിക്രൗഡ് എന്ന സ്ഥാപനത്തെ ഏറ്റെടുത്ത് യു എസ് ടി
തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ഇന്റിക്രൗഡ് എൽ എൽ സി എന്ന കമ്പനിയെ ഏറ്റെടുത്തു. വർക്ക്ഡേ എന്ന കമ്പനിയുടെ പങ്കാളിയായ ഇന്റിക്രൗഡ്, അവരുടെ സൊല്യൂഷനുകൾക്കായുള്ള തന്ത്രപരമായ വിന്യാസങ്ങളിലും പ്രവർത്തന പിന്തുണയിലും വൈദഗ്ദ്ധ്യം നേടിയ സ്ഥാപനമാണ്. ഈ തന്ത്രപരമായ ഏറ്റെടുക്കലിലൂടെ ആഗോള ഉപഭോക്തൃ സ്ഥാപനങ്ങളുടെ വർക്ക്ഡേ മാനദണ്ഡങ്ങൾ പ്രകാരമുള്ള ആവശ്യങ്ങൾ നിറവേറ്റാനുള്ള യു എസ് ടി യുടെ ഉദ്യമങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഓഫീസ് കാര്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ഇന്റിക്രൗഡ് എന്ന കമ്പനിയുടെ ഏറ്റെടുക്കലിലൂടെ വർക്ക്ഡേ പ്ലാറ്റുഫോമുകൾ ഉപയോഗിച്ചുകൊണ്ടുള്ള നൂതനവും എ ഐ അടിസ്ഥാനപ്പെടുത്തിയുള്ളവയുമായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും യു എസ് ടിക്കു കഴിയും. ഗ്ലോബൽ 2000-ലടങ്ങിയ ഉപഭോക്തൃ സ്ഥാപനങ്ങൾക്കായി ‘സാസ് പ്ലസ് പ്ലസ്’ മൂല്യ നിർദേശങ്ങൾ നൽകുന്നതിനും എന്റർപ്രൈസ് ആപ്ലിക്കേഷൻ സാദ്ധ്യതകൾ വികസിപ്പിക്കുന്നതിനുമായി യു എസ് ടി നടത്തുന്ന ശ്രമങ്ങളുടെ…
