ഇറാനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് ചുട്ട മറുപടിയുമായി ഇറാന്‍. മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ യുദ്ധം ഇപ്പോൾ ആയുധങ്ങൾ മാത്രമല്ല, വാചാടോപങ്ങളുടെ കടുത്ത പോരാട്ടമായി വളർന്നിരിക്കുന്നു. ഇറാനിൽ ബോംബ് വെച്ച് അവരെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന മുന്നറിയിപ്പിനെത്തുടർന്ന്, ടെഹ്‌റാൻ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. ശിലായുഗത്തിലെ ക്രൂരമായ കുറ്റകൃത്യങ്ങൾ ആധുനിക ലോകത്തിലേക്ക് വാഷിംഗ്ടൺ കൊണ്ടുവന്നതായി ഇറാൻ ആരോപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രസംഗത്തിൽ, പ്രസിഡന്റ് ട്രംപ്, യുഎസ് ഉടൻ തന്നെ തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പാതയിലാണെന്ന് പ്രസ്താവിച്ചു. ഇറാനിലുടനീളം ലക്ഷ്യമിടുന്നത് വാഷിംഗ്ടൺ തുടരുമെന്ന് അദ്ദേഹം ഇറാന് നേരിട്ടുള്ള മുന്നറിയിപ്പ് നൽകി. “അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഞങ്ങൾ അവരെ ശക്തമായി ആക്രമിക്കാൻ പോകുന്നു. അവർ ശരിക്കും അർഹിക്കുന്ന ശിലായുഗത്തിലേക്ക് ഞങ്ങൾ അവരെ തിരികെ…
Month: April 2026
മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി (ലേഖനം): ജയശങ്കര്‍ പിള്ള
1932 മാർച്ച് 31-ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച മാധവിക്കുട്ടി, പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളാണ്. കമല എന്നായിരുന്നു യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ, 13-ാം വയസ്സിൽ അവർ വിവാഹിതയായി. വിവാഹജീവിതം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, അതിൽ നിറഞ്ഞിരുന്ന മാനസിക സംഘർഷങ്ങളും ഏകാന്തതയും പിന്നീട് അവരുടെ രചനകളിൽ ശക്തമായി പ്രതിഫലിച്ചു. തറവാട് വീടും,ജന്മ ദേശവും,ബന്ധങ്ങളും,കൽക്കട്ടയിലെ ജീവിതവും എല്ലാം അവരിൽ ഉണർത്തിയ ചിന്തകളെ,വികാര വിചാരങ്ങളെ. വിരഹങ്ങളെ എല്ലാ. അക്ഷരങ്ങളിലൂടെ അവർ നിറം ചേർത്തെടുത്തു. മാധവിക്കുട്ടിയുടെ സാഹിത്യജീവിതം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. 10-ാം വയസ്സിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “കുഷ്ഠരോഗിയാണ്” എന്ന കഥയാണ് ആദ്യ കൃതി. 1955-ൽ “മതിലുകൾ” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. ചെറുകഥകളാണ് അവരുടെ ഇഷ്ടമേഖല. ഇടയ്ക്ക് നോവലുകളിൽ കൈവെച്ചെങ്കിലും, തനിക്ക് ഏറ്റവും യോജിച്ചത് ചെറുകഥകളുടെ…
ട്രംപിന്റെ പ്രസംഗം തുടർന്നു കൊണ്ടിരിക്കേ ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കേ, ഇറാൻ ഇസ്രായേലിന് നേരെ കനത്ത മിസൈൽ ആക്രമണം നടത്തി. ട്രംപിന്റെ അവകാശവാദങ്ങൾക്കുള്ള മറുപടിയാണതെന്ന് ഇറാന്‍ പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് തന്റെ ആദ്യ പ്രസംഗം നടത്തി. ചരിത്രത്തിൽ ഒരിക്കലും ഒരു ശത്രുവിന് ഇത്രയും കുറഞ്ഞ കാലയളവിൽ ഇത്രയും വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. പ്രസംഗത്തിനിടെ, ഇറാനെതിരെ അദ്ദേഹം രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. യുഎസ് ആക്രമണത്തിലൂടെ ഇറാന്റെ സൈനിക ശേഷി തകർന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷെ, അതേസമയം തന്നെ ഇറാന്‍ ഇസ്രായേലില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. തന്റെ പ്രസംഗത്തിനിടെ, അടുത്ത രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാന് “ശക്തമായ പ്രതികരണം” ലഭിക്കുമെന്നും അത് അവരെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. എല്ലാ സൈനിക ലക്ഷ്യങ്ങളും…
ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ മത്തായി തോമസ് നിര്യാതനായി
ഹൂസ്റ്റൺ/റാന്നി: ഈട്ടിച്ചുവട് എബനേസർ എച്ച്എസ് റിട്ട. അധ്യാപകൻ ഈട്ടിച്ചുവട് ചേകോട്ട് ഇലഞ്ഞാന്ത്രമണ്ണിൽ (പേരങ്ങാട്ട് കുടുംബം) മത്തായി തോമസ് (ബേബിസാർ -91) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ: ഭൗതിക ശരീരം ഏപ്രിൽ 4 നു ശനിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 12 മണിക്ക് സംസ്കാര ശുശ്രൂഷ പൂഴിക്കുന്ന് ഐ.പി.സി എബനേസർ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതുമാണ്. ഭാര്യ : ചെല്ലമ്മ മത്തായി (റാന്നി കടവുപുഴ എം.ടി. എൽ.പി സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസ്) കായംകുളം കൈതോലിൽ കുടുംബാംഗമാണ്. മക്കൾ : ഷേർലി (ന്യൂയോർക്ക്) ഷൈനി (ന്യൂയോർക്ക്) സ്റ്റാൻലി മാത്യു (ഹൂസ്റ്റൺ), ആശ (ന്യൂയോർക്ക്) മരുമക്കൾ : ബിജി (ന്യൂയോർക്ക് ) അജു (ന്യൂയോർക്ക്), ഷൈനി (ഹൂസ്റ്റൺ) ബിനിൽ (ന്യൂയോർക്ക്) കൊച്ചുമക്കൾ: ഫിൽ & ജീന, ആഷ്ലി & ഡാനിയേൽ , എമിൽ, ലിൻ , ദിയ, സാം, ഡാനിൽ,…
‘ജാനകി രക്ഷിക്കപ്പെട്ടു’ (ലേഖനം): രാജു മൈലപ്ര
പൊടിയന്‍ പുലയന്റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യ ഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകമാരന്‍. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയന്‍ പുലയന്‍ വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം. തള്ളയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തിയെടുക്കുവാന്‍ ഒരു പുരുഷന് പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്. “എടാ പൊടിയാ, നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണു വേണം. ഇവിടെ എന്റെ പെണ്‍കൊച്ച് ജാനകി വെറുതെ നില്‍ക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കില്‍, കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി, ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോലിലെങ്ങാണ്ടാ പൊറുതി. നിന്റെ പൊടിക്കൊച്ചിന് മുല കൊടുക്കുവാന്‍ ഒരാളു വേണ്ടേ? തല്‍ക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടു പോ. ഒരു വീട് കുടുംബമാവണമെങ്കില്‍ അവിടെ രണ്ടു മുലകള്‍ കൂടി വേണം” നാണിത്തള്ളയുടെ ഇടപെടല്‍ പൊടിയന്‍ പുലയനു പിടിച്ചു.…
ഐഓസി (യുകെ)യുടെ ആഭിമുഖ്യത്തിൽ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം പുറത്തിറക്കും
മിഡ്ലാന്ഡ്സ്: കേരള നിയമസഭ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്റർ മിഡ്ലാന്ഡ്സ് ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രിൽ 2, വ്യാഴാഴ്ച യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം സമൂഹമാധ്യമങ്ങൾ മുഖേന പുറത്തിറക്കുമെന്ന് കമ്മിറ്റി അറിയിച്ചു. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി വിവിധ യു ഡി എഫ് നേതാക്കൾ സംരംഭത്തിന് ആശംസകളും പിന്തുണയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷ സർക്കാർ തുടർന്നു വരുന്ന ജനദ്രോഹ നയങ്ങൾ വിവരിച്ചുകൊണ്ടും മാറ്റത്തിനായുള്ള ആഹ്വാനം ഉയർത്തിക്കൊണ്ടുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. യു കെയിലെ പ്രമുഖ കോൺഗ്രസ് സംഘടനാ നേതാവും സിനിമ സംവിധായകൻ, നിർമ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ ശ്രദ്ധേയനുമായ മുൻ അധ്യാപകൻ ഫിലിപ്പ് കെ ജോൺ ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയത് ഫെമിൻ…
മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാ സമാഹാരം പ്രകാശനം ചെയ്തു
കുന്ദമംഗലം: മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച ‘പന്തയത്തിൽ ജയിച്ച ആമ’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കുന്ദമംഗലം ജവാൻ റഫീഖ് മെമ്മോറിയൽ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രകാശനം നിർവഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൈഹാൻ വാലി അഡ്മിനിസ്ട്രേറ്റർ ഓഫീസർ സിപി സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുക്കം നെല്ലിക്കാപറമ്പ് സ്വദേശി പരേതനായ അബ്ദുൽ നാസർ-ത്വാഹിറ ദമ്പതികളുടെ മകനായ ഫാസിഹ് എട്ടാം ക്ലാസ് മുതലാണ് മർകസ് അനാഥ ഉന്നമന കേന്ദ്രമായ റൈഹാൻ വാലിയിൽ പഠനം ആരംഭിച്ചത്. വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൈഹാൻ വാലിയിൽ ആവിഷ്കരിച്ച ‘കൂട്ടുകാരുടെ പുസ്തകം’ എന്ന പദ്ധതിയിയുടെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പുസ്തകമാണ് ഫാസിഹിൻ്റേത്.…
നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ വിശുദ്ധ വാരാചരണം
നിരണം: നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. കുരുത്തോല തിരുന്നാൾ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്‍കി. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി കാൽ കഴുകൽ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും വൈകിട്ട് 6ന് ഇടവക വികാരി റവ. ഫാ. മർക്കോസ് പള്ളിക്കുന്നേൽ നടത്തും. അഭിവന്ദ്യ ബിഷപ്പ് മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് രാവിലെ 10ന് നേതൃത്വം നല്‍കും. ഇടവക സ്രെകട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ഇടവക ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്, സെൽവരാജ് വിൽസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചാക്കോ, ഷിനു റെന്നി എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ഈസ്റ്റർ ദിന ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ, റവ. ഡീക്കന്‍ ഷാൽബിൻ മർക്കോസ് പള്ളിക്കുന്നേൽ…
ഭാര്യ അശ്ലീല വീഡിയോകൾ കാണിച്ച് കൂട്ടുകാരിയോടൊപ്പം ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; വിചിത്ര പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍
ബെംഗളൂരു: ഭാര്യ അശ്ലീല വീഡിയോകൾ കാണിച്ച് തന്നെ അശ്ലീല പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ച് യുവാവ് പോലീസില്‍ പരാതി നല്‍കി. നാഗർഭാവി പ്രദേശവാസി 37-കാരനായ യുവാവിന്റെയും 31 കാരിയായ യുവതിയുടെയും വിവാഹം കഴിഞ്ഞതിനു ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നു പറയുന്നു. വിവാഹം കഴിഞ്ഞയുടനെ ഭാര്യാവീട്ടുകാര്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇടപെടാൻ തുടങ്ങിയെന്നും, ഇത് തങ്ങള്‍ക്കിടയില്‍ പതിവായി വഴക്കുകൾക്ക് കാരണമായെന്നും യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭാര്യ ശിൽപ തന്നെ വീട്ടിൽ താമസിക്കാൻ അനുവദിക്കുന്നില്ലെന്ന് ഭർത്താവ് ആരോപിക്കുന്നു. തന്നെ പുറത്താക്കി മകളുടെ പുനർവിവാഹം നടത്തുമെന്നും ഭാര്യാപിതാവും മാതാവും ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. ഭാര്യ തന്നെ കടുത്ത മാനസിക ക്ലേശത്തിന് വിധേയനാക്കിയെന്ന് ഭർത്താവ് ആരോപിച്ചു. തന്റെ സാമ്പത്തിക സ്ഥിതിയെ പരിഹസിക്കുന്ന അവർ സമ്പന്നരായ സുഹൃത്തുക്കളോടൊപ്പം പാർട്ടിയിലും മദ്യപാനത്തിലും ഏര്‍പ്പെടുന്നു. അവൾ തനിക്ക് അശ്ലീല വീഡിയോകൾ അയച്ചു തരികയും അതേ രീതിയിൽ…
2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന നികുതി, ശമ്പളം, പാൻ, റെയിൽവേ, ബാങ്കിംഗ് നിയമങ്ങളിലെ പ്രധാന മാറ്റങ്ങള്‍
2026 ഏപ്രിൽ 1-ന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ നിരവധി പ്രധാന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഈ മാറ്റങ്ങൾ നിങ്ങളുടെ ശമ്പളം, നികുതി, ബാങ്കിംഗ്, റെയിൽവേ, ഡിജിറ്റൽ പേയ്‌മെന്റുകൾ എന്നിവയെ നേരിട്ട് ബാധിക്കും. ന്യൂഡൽഹി: 2026-27 പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ, രാജ്യത്തുടനീളം നിരവധി സുപ്രധാന സാമ്പത്തിക നിയമ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. എല്ലാ വർഷത്തെയും പോലെ, സാധാരണക്കാരുടെ പോക്കറ്റിനെയും ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന നിരവധി പുതിയ നിയമങ്ങളാണ് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നത്. ആദായനികുതി, ശമ്പള ഘടനകൾ, റെയിൽവേ ടിക്കറ്റിംഗ്, ബാങ്കിംഗ്, ഡിജിറ്റൽ പേയ്‌മെന്റുകൾ, പാൻ കാർഡുകൾ തുടങ്ങിയ പ്രധാന മേഖലകളെ ഈ മാറ്റങ്ങൾ ഉൾക്കൊള്ളുന്നു. അതിനാൽ, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ ഈ നിയമങ്ങൾ മനസ്സിലാക്കേണ്ടത് നിർണായകമാണ്. 1. ആദായ നികുതി സമ്പ്രദായത്തിലെ പ്രധാന മാറ്റങ്ങൾ പഴയ…
