ബി.ജെ.പിയെ പിന്തുണച്ചതിന് മുസ്ലീം കുടുംബത്തെ സ്വന്തം മതത്തിൽപ്പെട്ടവർ മർദിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപിയെ പിന്തുണച്ചത് മുസ്ലീം കുടുംബത്തെ ആക്രമിച്ചതായി പരാതി. തീവ്ര ചിന്താഗതിക്കാരായ മുസ്ലീം മതത്തിൽപ്പെട്ട ആളുകൾ അവരെ ക്രൂരമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവതിയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മാത്രമല്ല, ബിജെപിയെ പിന്തുണച്ചതിന്, ഇരയുടെ കുടുംബത്തെ അയൽക്കാർ “കാഫിർ” എന്നും “ഇസ്ലാം വഞ്ചകൻ” എന്നും വിശേഷിപ്പിച്ചു.

രുദ്രപൂർ ജില്ലയിലെ ഉധംസിങ് നഗറിലാണ് കേസിനാസ്പദമായതെന്നാണ് ലഭിച്ച റിപ്പോർട്ട്. ആക്രമണ സംഭവത്തിൽ ആറ് ക്രിമിനലുകൾക്കെതിരെ പോലീസ് കേസെടുത്തു, അഞ്ച് പേരെ തിരിച്ചറിഞ്ഞു, ആറാമത്തെ പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്. ഇരയായ അനിസ് മിയാൻ ഗുഡ്ഡു (20), വാർഡ് നമ്പർ ബുർബംഗ്ലയിലെ താമസക്കാരനാണ്. ബിജെപിയുടെ പ്രാദേശിക ഭാരവാഹിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അദ്ദേഹം ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും മുസ്ലീങ്ങളുടെ വോട്ട് തേടുകയും ചെയ്തിരുന്നു. അതിനുശേഷമാണ് സ്വന്തം ജാതിയില്‍ നിന്നു തന്നെ എതിര്‍പ്പ് നേരിട്ടത്.

ഏപ്രിൽ 5 ന് തന്റെ ഭർത്താവ് അനീസ് തന്റെ കടയിൽ ഇരിക്കുമ്പോൾ ആൾക്കൂട്ടം ഭർത്താവിനെ വളഞ്ഞതായി അനീസിന്റെ ഭാര്യ പർവീൺ ജഹാൻ പോലീസിനോട് പറഞ്ഞു. ക്രിമിനലുകളുടെ കൂട്ടത്തിലെ ഒരാളാണ് തന്റെ വീടിന് സമീപം താമസിച്ചിരുന്ന യൂനസ്. അയാളും ഭാര്യ രേഷ്മ, സഹോദരൻ ഇർഫാൻ, ഷക്കീൽ, ഭാര്യ ബേബി അനീസ് എന്നിവരോടൊപ്പമാണ് കടയിൽ വന്ന് ആക്രമിക്കാന്‍ തുടങ്ങിയതെന്ന് ജഹാൻ പറഞ്ഞു. “കൈയ്യിൽ കത്തിയും വടിയും ഉണ്ടായിരുന്നു. അനീസിനെ കാഫിർ എന്ന് വിളിക്കുകയും ഇസ്ലാം മതത്തെ വഞ്ചിച്ചുവെന്ന് ആരോപിക്കുകയും ചെയ്തു. ആദ്യം ഭർത്താവിനെ യൂനുസ് കത്തികൊണ്ട് ആക്രമിക്കുകയും തുടർന്ന് എല്ലാവരും ചേർന്ന് മർദിക്കുകയും ചെയ്തു. ജഹാന്റെ കമ്മലും തട്ടിയെടുത്തു,” ജഹാന്‍ പറഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റ ജഹാൻ ഭർത്താവിനൊപ്പം ആശുപത്രിയിൽ പോയിരുന്നു. അന്ന് മക്കളും (മകനും മകളും) വീട്ടിലുണ്ടായിരുന്നു. അക്രമികള്‍ വീണ്ടും തിരിച്ചെത്തി വീട്ടിൽ കയറി കുട്ടികളെ ഭീഷണിപ്പെടുത്തി. “നിങ്ങളുടെ മാതാപിതാക്കളെ ഒരു പാഠം പഠിപ്പിച്ചു, ഇനി നിങ്ങളുടെ ഊഴമാണ്,” എന്നു പറഞ്ഞ് കുട്ടികളെയും മർദ്ദിച്ചു. കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റു. സംഭവത്തിൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പോലും അയൽവാസികൾ തടയാൻ ശ്രമിച്ചതായി പർവീൺ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News