അമ്മയെ വെടിവെച്ചു കൊന്ന ജോർജിയയിൽ നിന്നുള്ള കൗമാരക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ

ജോർജിയ: സ്കൂൾ വെടിവെപ്പ് പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ അമ്മയെ വെടിവെച്ചു കൊന്ന  ജോർജിയയിൽ നിന്നുള്ള കൗമാരക്കാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പതിനാറാം കാരിയായ ലിലിയാന വാഗ്നറാണ് കുറ്റസമ്മതം നടത്തിയത്.

ടിഫ്റ്റൺ ജുഡീഷ്യൽ സർക്ക്യൂട്ട് ജില്ലാ അറ്റോർണിയുടെ ഓഫീസ് 2026 ഓഗസ്റ്റ് 25-ന് നിയുക്ത തടവ് ശിക്ഷ സ്ഥിരീകരിച്ചത് . ഇപ്പോൾ 16 വയസുള്ള വാഗ്‌നർ, തന്റെ മാതാവ് റേച്ചൽ സൂസാൻ വാഗ്‌നറെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് സമ്മതിച്ചു. ശിക്ഷയുടെ വ്യവസ്ഥകൾ പ്രകാരം, അവർ കുറഞ്ഞത് 30 വർഷം സേവിച്ചതിനു ശേഷം മാത്രം പരോൾക്ക് യോഗ്യയാകും

2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാസങ്ങളായി താൻ പ്ലാൻ ചെയ്തിരുന്ന സ്കൂൾ വെടിവെപ്പ് നടത്താൻ സാധിക്കാത്തതിനെത്തുടർന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന 51 കാരിയായ അമ്മ റേച്ചൽ സുസെയ്ൻ വാഗ്നറെ ലിലിയാന വെടിവെച്ചു കൊന്നത്. അന്ന് 14 വയസ്സായിരുന്നു ലിലിയാനയുടെ പ്രായം.

കാർ അപകടത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്. സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ ആപ്പുകളിലും മാസ് ഷൂട്ടിങ്ങുകളെക്കുറിച്ചും സ്കൂൾ വെടിവെപ്പുകളെക്കുറിച്ചും വ്യാപകമായി ചർച്ച ചെയ്തിരുന്ന ലിലിയാനയ്ക്ക് ഓൺലൈൻ കൂട്ടായ്മകളിൽ നിന്ന് വലിയ തോതിൽ പ്രോത്സാഹനം ലഭിച്ചിരുന്നതായി പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു

Leave a Comment

More News