കെ റെയിൽ സമരം 100-ാം ദിവസത്തിലേക്ക് കടന്നു; സർക്കാർ പിൻമാറും വരെ സമരം നടത്തുമെന്ന് സമരക്കാർ

കോട്ടയം: ഇടതു മുന്നണി സർക്കാർ കെ-റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുന്നത് വരെ സമരം തുടരുമെന്ന് കെ-റെയിൽ വിരുദ്ധ സമരസമിതി പ്രഖ്യാപിച്ചു. ജൂലൈ 28ന് സമരം നൂറാം ദിവസത്തിലേക്ക് കടക്കും. മാടപ്പള്ളിയിലെ കെ വിരുദ്ധ റെയിൽ സമരത്തിന് പിന്നാലെയാണ് കേരളത്തിൽ കെ വിരുദ്ധ റെയിൽ സമരം പൊട്ടിപ്പുറപ്പെട്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരിൽ കെ-റെയിൽ പദ്ധതിയോട് സർക്കാർ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്നും, എന്നാൽ പദ്ധതി പിൻവലിച്ചിട്ടില്ലെന്നും സമരസമിതി ആരോപിച്ചു.

കേന്ദ്രസർക്കാരിന്റെ അനുമതിക്കുള്ള പത്രിക തയ്യാറാക്കുകയാണ് കെ റെയിൽ അധികൃതർ. അതുകൊണ്ട് അയഞ്ഞ സമീപനം താത്കാലികം മാത്രമാണെന്നും സമരസമിതി ആരോപിച്ചു. മാടപ്പള്ളിയിൽ സർവേ നടത്തിയ പ്രദേശത്തെ ജനങ്ങൾക്ക് നിലവിൽ ബാങ്ക് വായ്പയ്‌ക്കോ മറ്റാനുകൂല്യങ്ങൾക്കോ വേണ്ടി ഭൂമി പണയം വെക്കാനാകില്ല. ഇവരുടെ വസ്തുവകകൾക്ക് മൂല്യം ഇല്ലാതെയായി. ഈ സ്ഥിതി മാറിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നമാകും. ഈ സാഹചര്യത്തിൽ പദ്ധതി പിൻവലിച്ച് സർക്കാർ ഉത്തരവുണ്ടാകും വരെ സമരം തുടരുമെന്ന് ബാബു കുട്ടൻച്ചിറ പറഞ്ഞു.

സമരക്കാരുടെ മേൽ ചെയ്യാത്ത കുറ്റങ്ങളുടെ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരിക്കുകയാണ് പൊലീസ്. 400 രുപ വിലയുള്ള കെ റെയിൽ കുറ്റി പറിച്ചതിന് 7000 രൂപ ജാമ്യ തുകയായി കെട്ടി വയ്‌ക്കേണ്ട സ്ഥിതിയാണ്. നൂറു കണക്കിനാളുകൾ കേസുകളിൽ പ്രതിയാക്കപ്പെട്ടു. കുറ്റിയടിയും സർവേയും നിയമപരമല്ലെന്നും വ്യക്തമായ സാഹചര്യത്തിൽ സമരക്കാർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കാൻ സർക്കാർ തയാറകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

നൂറാം ദിന സത്യഗ്രഹം ചങ്ങനാശേരി മടപ്പള്ളി സമരപന്തലിൽ ചങ്ങനാശേരി അതിരൂപത ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, മാണി സി കാപ്പൻ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും സമരത്തിൽ പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment

More News