തിരുവനന്തപുരം: ക്ഷേത്രങ്ങൾക്കുള്ളിൽ സിനിമ, സീരിയൽ, ഡോക്യുമെന്ററി എന്നിവയുടെ ചിത്രീകരണത്തിനുള്ള ഫീസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പത്ത് ശതമാനം വര്‍ധിപ്പിച്ചു. പുതുക്കിയ ഫീസ് ഇപ്രകാരമാണ്: പത്ത് മണിക്കൂർ സിനിമാ ചിത്രീകരണത്തിന് 25,000 രൂപ, സീരിയലുകൾക്ക് 17,500 രൂപ, ഡോക്യുമെന്ററികൾക്ക് 7,500 രൂപ. കൂടാതെ, സ്റ്റിൽ ക്യാമറ ഉപയോഗിക്കുന്നതിനുള്ള പുതുക്കിയ നിരക്കുകൾ 350 രൂപയും വീഡിയോ ക്യാമറയ്ക്കുള്ള ഫീസ് 750 രൂപയുമാണ്. പ്രത്യേക നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്താൻ ഭക്തരെ അനുവദിക്കും. വിവാഹം, അന്നപ്രാശനം, തുലാഭാരം തുടങ്ങിയ ചില ചടങ്ങുകൾക്ക് ക്യാമറകൾ അനുവദനീയമായിരിക്കും. ശബരിമലയിലും പുരാവസ്തു മൂല്യമുള്ള മറ്റ് പ്രധാന ക്ഷേത്രങ്ങളിലും ഷൂട്ടിംഗിന് പ്രത്യേക വ്യവസ്ഥകൾ ബാധകമായിരിക്കും. ഭക്തർക്കും ക്ഷേത്രാചാരങ്ങൾക്കും തടസ്സം ഉണ്ടാകാതിരിക്കാൻ ഷൂട്ടിംഗ് സമയം പത്ത് മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ ചിത്രീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കർശന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിമുതൽ,…
Author: .
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ
1947-ൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് മോചനം നേടിയതിന് ശേഷം, വിവിധ മേഖലകളിലായി നിരവധി വിജയങ്ങളുടെ സവിശേഷതയായ ഒരു പരിവർത്തന പര്യവേഷണം ഇന്ത്യ ആരംഭിച്ചു. സാമ്പത്തിക വികാസവും സാങ്കേതിക കണ്ടുപിടുത്തങ്ങളും മുതൽ സാമൂഹിക മുന്നേറ്റങ്ങളും ശാസ്ത്ര മുന്നേറ്റങ്ങളും വരെ, ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര യാത്ര അചഞ്ചലമായ സ്ഥിരോത്സാഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പയനിയറിംഗ് സർഗ്ഗാത്മകതയുടെയും തെളിവായി നിലകൊള്ളുന്നു. സമ്പദ്‌വ്യവസ്ഥ, ശാസ്ത്രം, സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം, സാമൂഹിക പുരോഗതി, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ച നിരവധി സുപ്രധാന നാഴികക്കല്ലുകളിലേക്ക് ഈ ലേഖനം വിരല്‍ ചൂണ്ടുന്നു. സാമ്പത്തിക പുരോഗതിയും വികസനവും സ്വാതന്ത്ര്യാനന്തരം ഇന്ത്യ കൈവരിച്ച ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് അതിന്റെ ശ്രദ്ധേയമായ സാമ്പത്തിക വളർച്ചയും വികസനവുമാണ്. ദാരിദ്ര്യം, നിരക്ഷരത, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ പ്രാരംഭ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടും, സോഷ്യലിസ്റ്റ് ആസൂത്രണത്തെ കമ്പോളാധിഷ്ഠിത പരിഷ്കാരങ്ങളുമായി സംയോജിപ്പിച്ച ഒരു മിക്സഡ് എക്കണോമി…
കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിൽ നിന്ന് കാണാതായത് 43,272 സ്ത്രീകളെ: എന്‍സിആര്‍ബി
തിരുവനന്തപുരം: നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിൽ നിന്ന് പെൺകുട്ടികളും സ്ത്രീകളുമടക്കം 43,272 പേരെ കാണാതായിട്ടുണ്ടെന്ന് പറയുന്നു. അതില്‍ 40,450 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയതായും, ബാക്കിയുള്ളവരെ ഇനിയും കണ്ടെത്താനുണ്ടെന്നും വ്യക്തമാക്കുന്നു. 2016 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരം കാണാതായവരിൽ 37,367 മുതിർന്ന സ്ത്രീകളും 5,905 പെൺകുട്ടികളുമാണെന്ന് വെളിപ്പെടുത്തുന്നു. ഇവരില്‍ 34,918 സ്ത്രീകളെയും 5,532 കുട്ടികളേയും കണ്ടെത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. എങ്കിലും, ഈ കാലയളവിൽ പെൺകുട്ടികൾ ഉൾപ്പെടെ 2,822 പേരെക്കുറിച്ച് ഇനിയും യാതൊരു വിവരവുമില്ലെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 2018 ൽ ഗണ്യമായ എണ്ണം പെൺകുട്ടികളെ കാണാതായ സംഭവങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ, സമാനമായ രീതിയിലും സംഭവങ്ങളുണ്ടായി. 2019 ൽ 1,136 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് ഈ സംഭവങ്ങളിലെ നിർഭാഗ്യകരമായ സ്ഥിരതയെ…
നെഹ്റു ട്രോഫിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ; പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ നാലാം കിരീടം; ചമ്പക്കുളം ചുണ്ടന് രണ്ടാം സ്ഥാനം
ആലപ്പുഴ: കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. 5 ഹീറ്റ്സുകളിൽ മികച്ച സമയം കണ്ടെത്തിയ 4 ചുണ്ടൻ വള്ളങ്ങളെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടൻ ഒന്നാമതെത്തിയത്. വീയപുരം ചുണ്ടനായി പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് തുഴഞ്ഞത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം നേടിയത്. നടുഭാഗം മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ നിലവിലെ ചാമ്പ്യൻമാരായ കാട്ടിൽ തെക്കേതിൽ നാലാം സ്ഥാനത്തെത്തി. ഒന്നാം ലൂസേഴ്‌സ് ഫൈനലിൽ വിജയം സ്വന്തമാക്കിയത് നിരണം ചുണ്ടനാണ്. രണ്ടാം ലൂസേഴ്‌സ് ഫൈനലിൽ ആനാരി ചുണ്ടനും മൂന്നാം ലൂസേഴ്‌സ് ഫൈനലിൽ ജവഹർ തായങ്കരിയും വിജയം കൊയ്‌തു. തുടക്കം മുതൽ വ്യക്തമായ കുതിപ്പോടെയാണ് വീയപുരം കുതിച്ചത്. വീയപുരം, നടുഭാഗം, കാട്ടില്‍ തെക്കേതില്‍, ചമ്പക്കുളം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. അഞ്ച് ഹീറ്റ്‌സുകളിലായി നടത്തിയ പോരാട്ടത്തിലാണ് നാല് ചുണ്ടന്‍ വള്ളങ്ങള്‍ ഫൈനലിലേക്ക് കടന്നത്. ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം…
സർക്കാരിന് വീണ്ടും തിരിച്ചടി; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കില്‍ വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. മുൻ അദ്ധ്യയനവർഷത്തേക്കാള്‍ 10,164 വിദ്യാർഥികളുടെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വെളിപ്പെടുത്തി. 1 മുതൽ 10 വരെയുള്ള ക്ലാസുകളിലെ 84,000 ത്തോളം വിദ്യാർത്ഥികള്‍ വിട്ടുപോയതെന്ന് കണക്കില്‍ കാണിക്കുന്നു. എന്നാല്‍, അദ്ധ്യയനം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഈ കണക്കുകൾ സ്‌കൂൾ വെളിപ്പെടുത്താത്തത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. സർക്കാർ പോർട്ടലിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഈ വർഷം സർക്കാർ സ്‌കൂളുകളിൽ പ്രവേശനത്തിനെത്തിയത് 99,566 വിദ്യാര്‍ത്ഥികളാണ്. എയ്ഡഡ് സ്‌കൂളുകളിൽ 1,58,583 വിദ്യാർത്ഥികളാണ് ഹാജരായത്. സർക്കാർ, എയ്ഡഡ് മേഖലകളിലായി ആകെ 2,58,149 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിലേക്ക് രജിസ്റ്റർ ചെയ്തത്. ഇതിനു വിപരീതമായി, കഴിഞ്ഞ വർഷത്തെ രേഖകൾ സൂചിപ്പിക്കുന്നത് 2,68,313 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസ്സിൽ ചേർന്നത്. ഈ അദ്ധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ…
ബിജെപി നേതാവ് സന ഖാനെ ഭർത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി; മൃതദേഹം നദിയിൽ എറിഞ്ഞു
നാഗ്പൂർ ആസ്ഥാനമായുള്ള ബിജെപി അംഗമായ വനിതാ അംഗത്തെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ ഭര്‍ത്താവ്, കൊല്ലപ്പെട്ടത് തന്റെ ഭാര്യയാണെന്നും പണവും വ്യക്തിപരവുമായ പ്രശ്‌നങ്ങളാണ് അവളെ കൊലപ്പെടുത്തിയതെന്ന് പോലീസിനോട് പറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു . അമിത് സാഹു എന്ന പപ്പു (37) ഭാര്യ സന ഖാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജില്ലയിലെ ഒരു നദിയിൽ തള്ളുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നാഗ്പൂർ സ്വദേശിനി സന ഖാനെ കൊലപ്പെടുത്തിയ കേസിൽ വെള്ളിയാഴ്ച ജബൽപൂരിലെ ഗോരബസാർ മേഖലയിൽ നിന്നാണ് അമിത് സാഹുവിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, അവൾ തന്റെ ഭാര്യയാണെന്നും പണവും വ്യക്തിപരവുമായ പ്രശ്‌നങ്ങളെ തുടർന്നാണ് അവളെ കൊലപ്പെടുത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞതായി അഡീഷണൽ പോലീസ് സൂപ്രണ്ട് കമൽ മൗര്യ പറഞ്ഞു. ബെൽഖേഡ പോലീസ് സ്റ്റേഷൻ പരിധിയിലെ മേരേഗാവ് ഗ്രാമത്തിനടുത്തുള്ള പാലത്തിൽ നിന്ന് മൃതദേഹം…
ഓണചന്ത 2023 ഓഗസ്റ്റ് 26ന് ഒന്റാറിയോ വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ
ഒന്റാറിയോ: ഓണക്കാലത്തെ വരവേൽക്കാൻ കാനഡയിലെ ഏറ്റവും വലിയ ഓണാഘോഷം ‘ഓണചന്ത 2023’ ഓഗസ്റ്റ് 26ന് വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്നു. എന്റെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി വുഡ്ബ്രിഡ്ജ് ഫെയർഗ്രൗണ്ടിൽ ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി 11 വരെയാണ്. എല്ലാ വർഷത്തേയും പോലെ വിവിധ കലാസാംസ്കാരിപരിപാടികളും,കുട്ടികൾക്കുള്ള രസകരമായ റൈഡുകളും വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമുള്ള വിവിധതരം കൗണ്ടറുകളും, ഫുഡ്കോർട്ട്, കരകൗശലവസ്തുക്കളുടെ പ്രദർശനം തുടങ്ങിയവ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. റിയൽറ്റർ ജിതിൻ ദാസും യോക്ക് ഇമിഗ്രേഷൻ ഉടമയുമായ ലിസ് മാത്യുവുമാണ് പരിപാടിയുടെ ടൈററിൽ സ്പോൺസർമാർ. ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് ബോബൻ ജെയിംസ്, രുദ്രാക്ഷ രത്ന ചക്ര യോഗ് കാനഡ ഗോപിനാഥൻ പൊൻമനാടിയിലുമാണ് പരിപാടിയുടെ പ്ലാറ്റിനം സ്പോൺസർമാർ.
കുഞ്ഞു മിഷനറിമാരുടെ അത്ഭുതമായി “റിജോയ്‌സ്” സമ്മർ ക്യാമ്പ്
ചിക്കാഗോ: അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സമ്മർ ക്യാമ്പ് “റിജോയ്‌സ്” ന് ചിക്കാഗോയിൽ വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പ്, കുഞ്ഞുമിഷനറിമാർക്ക് അമ്മേരിക്കയിലെ നവ്യാനുഭവമായി മാറി. ക്‌നാനായ റീജിയണൽ ഡയറക്ടറും ചിക്കാഗോ വികാരി ജനറാളുമായ തോമസ്സ് മുളവനാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ക്യാമ്പിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരുപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചത്. ഫാ. ബിൻസ് ചേത്തലിൽ, സജി പൂത്തൃക്കയിൽ, ഫാ. ലിജോ കൊച്ചുപറമ്പിൽ, സിസ്റ്റർ അലീസാ, സിജോയ് പറപ്പള്ളിൽ, ജെൻസൺ കൊല്ലംപറമ്പിൽ, ടോണി പുല്ലാപ്പള്ളിൽ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ചു ക്ലാസുകൾ നയിച്ചു. ചിക്കാഗോ സൺഡേ സ്കൂൾ പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ ബിനു ഇടക്കരയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക്…
ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം: തൃശൂരിലെ ഏഹം ബിച്ച ഒരു ലക്ഷം രൂപയുടെ ഓവറോൾ ചാമ്പ്യൻ
പാലാ: ഓർമ്മ ഇൻറർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ ഓർമ്മ ടാലൻ്റ് പ്രെമോഷൻ ഫോറം അന്താരാഷ്ട്രാ തലത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ ഗ്രാൻ്റ് ഫിനാലെ തൽസമയ മത്സരത്തിൽ തൃശൂർ ജില്ലയിലെ പെരിമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ ഏഹം ബിച്ച ഓവറോൾ ചാമ്പ്യനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ആണ് സമ്മാനം. മലയാളം വിഭാഗത്തിൽ കൊല്ലം അഞ്ചൽ സെൻ്റ് ജോൺസ് ഹയർ സെക്കൻ്ററി സ്കൂളിലെ നൈനു ഫാത്തിമ, കൂത്താട്ടുകുളം മേരിഗിരി പബ്ളിക് സ്കൂളിലെ റബേക്ക ബിനു ജേക്കബ്, ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ലീനു കെ ജോസ് എന്നിവർ ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇംഗ്ലീഷ് വിഭാഗത്തിൽ ഇടുക്കി പുളിയന്മല കാർമ്മൽ പബ്ളിക് സ്കൂളിലെ നോയ യോഹന്നാൻ, എറണാകുളം സെൻ്റ് തെരേസാസ് കോളജിലെ നിഖിത അന്ന പ്രിൻസ്, പാലക്കാട്ട് കാണിക്കമാത കോൺവെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ശ്രീയാ സുരേഷ്…
ചരിത്രം തിരുത്തപ്പെടുമോ ഉമ്മന്‍ ചാണ്ടിയില്‍ക്കൂടി: ബ്ലെസന്‍ ഹ്യൂസ്റ്റന്‍
ഉമ്മന്‍ ചാണ്ടി ഗാന്ധിയെപ്പോലെ ഒരു മഹാനായിരുന്നോ. മദര്‍ തെരേസയെപ്പോലെ മറ്റുള്ളവരോട് കരുണ കാണിച്ച ഒരു മനുഷ്യ സ്നേഹിയായിരുന്നുവോ. ഗാന്ധിയും മദര്‍ തെരേസയും രണ്ട് തലങ്ങളില്‍ നിന്നുകൊണ്ടായിരുന്നു ജനങ്ങളെ സ്നേഹിച്ചതും സേവിച്ചതും. അടിമത്വം എന്ന അരാജകത്വത്തില്‍ നിന്ന് ഒരു ജനതയെ സ്വാതന്ത്ര്യമെന്ന വിശാലതയിലേക്ക് നയിച്ച നേതാവായിരുന്നു മഹാത്മാഗാന്ധിയെങ്കില്‍ അശരണരും ആലംബഹീനരുമായ സഹജീവികളെ അര്‍പ്പണത്തോടെയും കരുണാര്‍ദ്രമായ കൈകളോടെ ചേര്‍ത്തു നിര്‍ത്തിയ പരിശുദ്ധയായിരുന്നു മദര്‍ തെരേസ. ഗാന്ധിജി ജനങ്ങള്‍ക്കു മുന്നില്‍ നിന്ന് അവരെ നേരായ പാതയില്‍ നയിച്ചപ്പോള്‍ മദര്‍തെരേസ അവരുടെ പുറകെ ചെന്ന് അവരുടെ വേദനകള്‍ അകറ്റി. പ്രസംഗത്തേക്കാള്‍ പ്രവര്‍ത്തിക്ക് പ്രാധാന്യം നല്‍കിയതായിരുന്നു ഇരുവരുടേയും പൊതുവായ സ്വഭാവം. പ്രസംഗത്തില്‍ കൂടിയല്ല പ്രവര്‍ത്തിയില്‍ കൂടി ആദര്‍ശമെന്ന വാക്കിന്‍റെ അര്‍ത്ഥം കാട്ടികൊടുത്തുകൊണ്ട് മഹാത്മാഗാന്ധി ജനമനസ്സുകളില്‍ ഇടം തേടിയപ്പോള്‍ കാരുണ്യമെന്ന വാക്കിന്‍റെ അര്‍ത്ഥം തന്‍റെ കൈകളില്‍ കൂടി പ്രവര്‍ത്തിച്ചുകാട്ടി മദര്‍ തെരേസ ജനഹൃദയങ്ങളില്‍ കയറിപ്പറ്റി. മഹാത്മാഗാന്ധിയുടെ…
