കോട്ടപ്പടി :പുതിയ കെട്ടിട നിർമ്മാണത്തിന്റെ പേര് പറഞ്ഞ് കാലങ്ങളായി കച്ചവടം ചെയ്ത് വന്നിരുന്ന ചെറുകിട കച്ചവടക്കാരെ കുടിയിറക്കാൻ കാണിച്ച ധൃതി കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മുനിസിപ്പാലിറ്റി കാണിക്കുന്നില്ലായെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മറ്റി കുറ്റപെടുത്തി. ഗ്രൗണ്ടിന്റെ പടിഞ്ഞാറെ ഭാഗത്തെ താൽക്കാലിക ഇരുമ്പ് ഷെഡ്ഡിലേക്ക് കുടിയിരുത്തിയ കച്ചവടക്കാരന്റെ വാടക കുറച്ച് നൽകാൻ പണി പൂർത്തീകരിക്കാതെ കാലതാമസം വരുത്തിയ മുനിസിപ്പാലിറ്റിക്ക് ബാധ്യതയുണ്ട്. ഒരു വർഷം കൊണ്ട് തന്നെ പണി പൂർത്തീകരിച്ച് തിരിച്ച് നൽകാം എന്ന് പറഞ്ഞ് കുടിയിറക്കിയിട്ട് ഇപ്പോൾ 3 വർഷമായിട്ടും പണി പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നഗരഹൃദയത്തിലുള്ള പണിതീരാത്ത മുനിസിപ്പൽ കെട്ടിടം ഭരണ സമിതിയുടെ ആസൂത്രണ കുറവിന്റെയും, നിരുത്തരവാദിത്വത്തിന്റേയും മകുടോദാഹരണമായെ വിലയിരുത്താനാവൂ. പണി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് കെട്ടിടം തുറന്ന് കൊടുക്കണമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മറ്റി മുനിസിപ്പൽ അധികൃതരോട് ആവശ്യപെടുന്നു. നേരെത്തെ മുനിസിപ്പൽ പ്രസിഡന്റ് പി.പി മുഹമ്മദ് ചെയർമാൻ, മുനിസിപ്പൽ…
Author: ഹര്‍ഷദ്
League of Women Voters of Northern Valley Installs Board of Directors; Readies to Prepare Voters for General Election in November
(Eastern Bergen County, New Jersey; August 10, 2023) — The League of Women Voters of Northern Valley (LWVNV) elected and installed its 2023-2024 board of directors and officers at its 77th annual meeting. The LWVNV outlined its plans to provide voters with information they need to make informed decisions in the General Election in New Jersey on Tuesday, November 7, 2023. The LWVNV’s membership heard speaker Deborah Visconi, President/CEO of Bergen New Bridge Medical Center, discuss the challenges of transforming the Paramus-based 100-year hospital from a for-profit institution to a…
ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 11 വെള്ളി)
ചിങ്ങം : ജാഗ്രത പാലിക്കുക. നിങ്ങൾ കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ, ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. കന്നി : നിങ്ങൾക്ക് സന്തോഷിക്കാനുള്ള ദിവസമാണിന്ന്. ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങളെ സഹായിക്കുന്ന ഒരു സന്ദർഭമുണ്ടാകാം. ഇത് നിങ്ങളെ അവരുമായി കൂടുതൽ അടുപ്പിക്കും. ഇന്ന് നിങ്ങൾ ആശങ്കാകുലരാകാൻ സാധ്യതയുണ്ട്. തുലാം : ഇന്നത്തെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് അവസാനം കാണും. ഉച്ചകഴിഞ്ഞ്, മറ്റൊരാളുടെ കാഴ്‌ചപ്പാടിന് കീഴടങ്ങാതെ സ്വയം തന്നെ നിങ്ങളെ കണ്ടെത്തണം. വ്യക്തിബന്ധങ്ങളിൽ നിങ്ങൾ ധീരമായ നീക്കങ്ങൾ നടത്തും. വൃശ്ചികം : ഇന്ന് മുഴുവൻ നിങ്ങൾ പ്രതീക്ഷ കൈവിടാതെയിരിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ചിന്ത മുഴുവൻ ബിസിനസ് കാര്യങ്ങളിലും…
ലണ്ടൻ എംബസി നിർമ്മിക്കാനുള്ള പദ്ധതി ചൈന താൽക്കാലികമായി നിർത്തി വെയ്ക്കും
ലണ്ടൻ: ലണ്ടനിൽ പുതിയ എംബസി നിർമ്മിക്കാനുള്ള പദ്ധതി ചൈന താൽക്കാലികമായി നിർത്തി വെയ്ക്കുമെന്ന് സാഹചര്യത്തെക്കുറിച്ച് അറിവുള്ള ഉറവിടങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളുമായുള്ള തകർന്ന ബന്ധം നന്നാക്കാൻ ശ്രമിക്കുന്ന ഈ വേളയില്‍ ഇപ്പോഴത്തെ തീരുമാനം നയതന്ത്ര പിരിമുറുക്കം വർധിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക നിവാസികൾ എതിർത്തതിനെത്തുടർന്ന് ലണ്ടൻ ടവറിന് സമീപം പുതിയ എംബസിയുടെ പദ്ധതികളോടുള്ള പ്രാദേശിക കൗൺസിലിന്റെ എതിർപ്പിനെതിരെ അപ്പീൽ നൽകാനുള്ള വ്യാഴാഴ്ചത്തെ സമയപരിധി ബീജിംഗിന് നഷ്ടമാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ചൈന അപേക്ഷ വീണ്ടും സമർപ്പിച്ചാൽ ഇടപെടാൻ ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഉറപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ ആവശ്യം യുകെ അനുവദിച്ചില്ലെങ്കിൽ, ബെയ്ജിംഗിലെ എംബസി പുനർനിർമ്മിക്കാനുള്ള ലണ്ടന്റെ പദ്ധതികള്‍ക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരു പുതിയ എംബസി നിർമ്മിക്കാൻ സഹായിക്കുന്നതിനുള്ള “അന്താരാഷ്ട്ര ബാധ്യത” നിറവേറ്റണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം…
ജോസഫ് കെ ജോൺ (തങ്കച്ചൻ) ഡാലസിൽ നിര്യാതനായി
ഡാളസ് : കൊല്ലം ചണ്ണപ്പേട്ട കോടന്നൂർ കിഴക്കേവീട് പരേതനായ യോഹന്നാന്റെയും മറിയ ജോണിന്റെയും മകൻ ജോസഫ് ജോൺ (തങ്കച്ചൻ) 76 വയസ്സ് അമേരിക്കയിലെ ടെക്സസിൽ, ഫ്‌ളവർമൗണ്ടിൽ നിര്യാതനായി. ഭാര്യ: കോട്ടയം കൈപ്പുഴ കൊച്ചാത്തമ്പള്ളിയിൽ കുടുംബാംഗം ആയ ലില്ലി കുട്ടി ജോസഫ്. മകൻ: ലിജോ ജോസഫ് (USA). സഹോദരങ്ങൾ: പരേതരായ കെ.ജെ ജോൺ, കെ.ജെ സാമുവൽ. മേരി തോമസ് (പുണെ), ഡേവിസ് ജോൺ (ഡൽഹി), ജോർജ് ജോൺ, റജി ജോൺ (USA) സംസ്കാരച്ചടങ്ങുകൾ 11 വെള്ളിയാഴ്ച രാവിലെ 9 ന് കൊപ്പേൽ സെന്റ് ആൻസ് കാത്തലിക് ദേവാലയത്തിൽ (180 Samuel Blvd, Coppell, TX 75019). തുടർന്ന് കൊപ്പേൽ റോളിങ്സ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019൦) സംസ്കാരം നടക്കും.
3 പന്നി വേട്ടക്കാരും നായയും ഭൂഗർഭ ടാങ്കിൽ വിഷ വാതകം ശ്വസിച്ചു മരിച്ചു
ഓസ്റ്റിൻ, ടെക്സസ് – ഫ്ലോറിഡയിൽ നിന്നുള്ള മൂന്ന് പന്നി വേട്ടക്കാരും നായയും ചോളപ്പാടത്തിന്റെ നടുവിലുള്ള മലിനജല വാതകം നിറച്ച ഭൂഗർഭ ടാങ്കിൽ മരിച്ചതായി ടെക്സസ് ഷെരീഫ് പറഞ്ഞു, അവരിൽ ഒരാളുടെ നായ ഭൂഗർഭ ടാങ്കിനു മുകളിലുള്ള ദ്വാരത്തിലൂടെ താഴേക്കു വീണതിനെത്തുടർന്ന് രക്ഷിക്കാൻ ടാങ്കിനകത്തേക്കു ഇറങ്ങി . അയാളെ രക്ഷപ്പെടുത്താൻ മറ്റ് രണ്ട് പേരും ഭൂഗർഭ ടാങ്കിലേക്ക് ഇറങ്ങി. ഏകദേശം 4 അടി (1.2 മീറ്റർ) വീതിയും 8 അടി (2.4 മീറ്റർ) വെള്ളവും ഹൈഡ്രജൻ സൾഫൈഡ് വാതകവും അടങ്ങുന്ന ഒരു കുഴിയാണ് ഈ ദ്വാരമെന്ന് ബാസ്ട്രോപ്പ് കൗണ്ടി ഷെരീഫ് മൗറീസ് കുക്ക് പറഞ്ഞു. ടാങ്കിൽ നിന്ന് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും നായയുടെയും മൃതദേഹങ്ങൾ പിനീട് പുറത്തെടുത്തു. ബുധനാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവമെന്ന് അദ്ദേഹം പറഞ്ഞു, നായയെ രക്ഷിക്കാൻ പുരുഷന്മാരിലൊരാൾ ജലസംഭരണിയിൽ ഇറങ്ങിയതാണ്.മറ്റ് രണ്ട് വേട്ടക്കാരുടെ വസ്ത്രങ്ങളും ബൂട്ടുകളും…
അറ്റ്‌ലാന്റായിൽ അന്തരിച്ച മേരി ഇടിച്ചാണ്ടിയുടെ പൊതുദർശനം ഇന്ന്
അറ്റ്ലാന്റാ : അമേരിക്കയിലെ ആദ്യക്കാല പ്രവാസിയും, അടൂർ തുവയൂർ ചക്കാലയിൽ കുടുംബാംഗവുമായ തോമസ് ഇടിച്ചാണ്ടിയുടെ ഭാര്യ മേരി ഇടിച്ചാണ്ടി (മേരികുട്ടി 88) അറ്റ്ലാന്റായിൽ അന്തരിച്ചു. കോട്ടയം തൈകാട് കുടുംബാംഗമാണ്. എറണാകുളം വൈ.ഡബ്ല്യൂ.സി.എ യിൽ 1958 കാലഘട്ടത്തിൽ സേവനം ചെയ്തിരുന്ന ബിരുദധാരിയായ മേരിക്കുട്ടി അതെ കാലഘട്ടത്തിൽ എറണാകുളം വൈ.എം.സി.എ യിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന തോമസ് ഇടിച്ചാണ്ടിയുമായി കണ്ടുമുട്ടിയ ബന്ധം പിന്നീട് അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ തോമസ് ഇടിച്ചാണ്ടിയുമായി ചിക്കാഗോയിൽ വെച്ച് 1965 ൽ വിവാഹിതയാകുകയും, തുടർന്ന് ദീർഘനാൾ ഫ്ലോറിഡായിൽ സേവനം അനുഷ്ഠിക്കുകയും 1994 ൽ റിട്ടയർമെന്റിനു ശേഷം 2017 മുതൽ അറ്റ്ലാന്റായിൽ ഒന്നിച്ചു വിശ്രമ ജീവിതം നയിച്ചുവരവേയാണ് മേരിക്കുട്ടിയുടെ വേർപാട്. മക്കൾ : ഉഷ ഡാനിയേൽ, അലക്സ് ഇടിച്ചാണ്ടി. മരുമക്കൾ : ജോൺ ഡാനിയേൽ, ജെന്നി ഇടിച്ചാണ്ടി. കൊച്ചുമക്കൾ : സറീന,…
ചിക്കാഗോയിൽ വെടിവെപ്പ് നാല് മരണം ഒരാൾ ഗുരുതരാവസ്ഥയിൽ
ചിക്കാഗോ :ക്രിസ്റ്റൽ തടാകത്തിനു സമീപം ഒരു വീട്ടിൽ ബുധനാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ തോക്കുധാരിയെന്ന് പറയപ്പെടുന്നയാളടക്കം നാല് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മൂന്ന് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബുധനാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ അധികൃതർ സ്ഥിരീകരിച്ചു.അജ്ഞാതനായ നാലാമത്തെ വ്യക്തിയെ ഏരിയാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.വെടിയേറ്റ അഞ്ചാമത്തെ വ്യക്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. അഞ്ച് വ്യക്തികളും ഒരു വീട്ടിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്, തർക്കം ആഭ്യന്തര സ്വഭാവമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു, വെടിവെപ്പിൽ കൊല്ലപ്പെട്ട നാല് പേരെ വ്യാഴാഴ്ച ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.5805 വൈൽഡ് പ്ലം റോഡി ലുള്ള വീട്ടിലെ ഒരു കുടുംബാംഗം ബന്ധുക്കളെ വെടിവയ്ക്കുകയാണെന്ന് ബുധനാഴ്ച രാവിലെ മക്‌ഹെൻറി കൗണ്ടി ഷെരീഫിന്റെ ഡെപ്യൂട്ടികൾകു സന്ദേശം ലഭിച്ചു സംഭവസ്ഥലത്തെത്തിയ ഡെപ്യൂട്ടികൾ മൂന്ന് സ്ത്രീകൾ മരിച്ചതായും മറ്റൊരു സ്ത്രീയെയും ഒരു പുരുഷനെയും ഗുരുതരമായി പരിക്കേറ്റതായും…
മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമാണം; ഇടത് സർക്കാറും എം.എൽ.എയും ജനങ്ങളെ വിഡ്ഡികളാക്കുന്നു: നാസർ കീഴുപറമ്പ്
മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ നിർമാണം ഒച്ചിഴയും വേഗത്തിൽ മുന്നോട്ട് പോവുന്നതിന് ഇടത് സർക്കാറും മണ്ഡലം എം.എൽ.എയും പ്രതികളാണെന്നും ഇനകീയ ഇടപെടലുകൾ ഉണ്ടാവുമ്പോൾ പത്രപ്രസ്താവനകളിലൂടെ ജനങ്ങളെ വിഡ്ഡികളാക്കാനാണ് അധികൃതർ നിരന്തരം ശ്രമിക്കുന്നതെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്. ടെർമിനൽ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ടെർമിനലിനോടൊപ്പം 2015ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ഭരണാനുമതിയായ കോഴിക്കോട്, അങ്കമാലി ടെർമിനലുകൾ പണി കഴിഞ്ഞിട്ട് വർഷങ്ങളായി. അത് ശേഷം ഭരണാനുമതിയായ പാലക്കാടും മറ്റ് ടെർമിനലുകളുടെയും പണിയും അവസാനിക്കാറായിട്ടും മലപ്പുറത്ത് മാത്രം വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് അധികൃതർ പണി വലിച്ചുനീട്ടുകയാണ്. ദിവസ വരുമാനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് തന്നെ ഉന്നത സ്ഥാനത്തുള്ള മലപ്പുറം ഡിപ്പോയിൽ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് ബസ്സുകളുടെയും റൂട്ടുകളുടെയും എണ്ണം കുറക്കുകയാണ്.…
കര്‍ഷക ദ്രോഹങ്ങള്‍ക്കെതിരെ പട്ടിണി സമരം; കര്‍ഷക അവകാശ പത്രിക സമര്‍പ്പിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങളുടെ കര്‍ഷകദ്രോഹ സമീപനങ്ങള്‍ക്കെതിരെ പട്ടിണിസമരവുമായി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) 100 കേന്ദ്രങ്ങളില്‍ വിവിധ കര്‍ഷക സംഘടനകള്‍ പട്ടിണിസമരം നടത്തി കര്‍ഷകദിനം കരിദിനമായി പ്രതിഷേധിക്കും. സംസ്ഥാനതല പട്ടിണിസമരം ആലപ്പുഴ കളക്‌ട്രേറ്റ് പടിക്കല്‍ ഓഗസ്റ്റ് 17ന് രാവിലെ 10ന് ആരംഭിക്കും. പട്ടിണിസമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലാ കളക്ടര്‍മാര്‍ മുഖേന പ്രാദേശിക കാര്‍ഷിക വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘും വിവിധ കര്‍ഷക സംഘടനകളും സംയുക്തമായി സംസ്ഥാന സര്‍ക്കാരിന് കര്‍ഷക അവകാശപത്രിക സമര്‍പ്പിച്ചു. ഭൂപ്രശ്‌നങ്ങള്‍, വിലത്തകര്‍ച്ച, ന്യായവില, ഉദ്യോഗസ്ഥ പീഢനങ്ങള്‍, അനിയന്ത്രിത കാര്‍ഷികോല്പന്ന ഇറക്കുമതി, കര്‍ഷക പെന്‍ഷന്‍, സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തത്, കൈവശഭൂമി തട്ടിയെടുക്കല്‍, വന്യജീവി അക്രമങ്ങള്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങളാണ് കര്‍ഷക അവകാശപത്രികയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍…
