ജന്മനാട്ടിൽനിന്ന് അകന്നാലും കാനഡയിലെ മിൽട്ടണിൽ പൊന്നോണം തുളുമ്പി

ഐക്യത്തിന്റെ സന്ദേശമായി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം; പൂക്കളവും ഓണക്കളികളും പരമ്പരാഗത സദ്യയും ഒരുക്കി സുഹൃത്തുക്കൾ മിൽട്ടൺ: ജന്മനാടിന്റെ ഗൃഹാതുരത്വമുണർത്തിയും കേരളീയ പാരമ്പര്യത്തിന്റെ തനിമ കാത്തുസൂക്ഷിച്ചും കാനഡയിലെ മിൽട്ടണിലെ മലയാളി സുഹൃത്തുക്കൾ ഓണം ആഘോഷിച്ചു. ആഗസ്റ്റ് 22-ന് ഹാൽട്ടൺ ഹിൽസിലെ Terra Cotta Conservation Area-യിൽ മിഥുൻ മുരളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം പൂക്കളവും ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും കൊണ്ട് വർണാഭമായി. എയ്റോസ്പേസ് ആൻഡ് ഡിഫൻസ് മാനുഫാക്ചറിംഗ് കമ്പനിയായ HPG Precinmac-ൽ ജോലി ചെയ്യുന്ന മലയാളി സുഹൃത്തുക്കളാണ് ആഘോഷത്തിൽ പ്രധാനമായും പങ്കെടുത്തത്. മിഥുൻ മുരളി, ബിജു പട്ടശ്ശേരിൽ എന്നിവർക്കൊപ്പം മറ്റ് മുപ്പതോളം പേരും ഒത്തുചേർന്നു. ജോലിത്തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയെത്തിയ സുഹൃത്തുക്കൾക്ക് കേരളത്തിന്റെ ദേശീയോത്സവമായ ഓണം ജന്മനാടിന്റെ ഓർമകൾ പങ്കുവെക്കാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി. കൂട്ടായ്മയുടെ നിറവിൽ ഓണപ്പൂക്കളം ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഓണപ്പൂക്കളം എല്ലാവരും ചേർന്നാണ് ഒരുക്കിയത്. വിവിധ…

സമ്മർദ്ദ നയം ഉപേക്ഷിച്ച് ചര്‍ച്ചയ്ക്ക് തയ്യാറകണമെന്ന് അമേരിക്കയോട് ഇറാന്‍

അമേരിക്ക സമ്മർദ്ദം ഉപേക്ഷിച്ച് നയതന്ത്രം പുനരാരംഭിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടു. എന്നാല്‍, അടിയന്തര ചർച്ചകൾക്കുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞു, ഇറാനിൽ സൈനിക സമ്മർദ്ദം തുടരുമെന്ന് സൂചിപ്പിച്ചു. വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, വാഷിംഗ്ടൺ സമ്മർദ്ദ നയം ഉപേക്ഷിച്ചാൽ ചർച്ചകൾ പുനരാരംഭിക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രസ്താവിച്ചു. അതേസമയം, ഇറാൻ നേതൃത്വവുമായി ഉടനടി ചർച്ചകൾ നടത്താനുള്ള സാധ്യത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നിട്ടും അമേരിക്കയുടെ സൈനിക ഓപ്ഷനുകൾ പൂർണ്ണമായും തീർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള നയതന്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിന് അമേരിക്ക വിശ്വാസം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അബ്ബാസ് അരാഗ്ചി പറഞ്ഞു. മാന്യമായ സംഭാഷണത്തിന്റെയും ഇറാന്റെ അവകാശങ്ങളുടെ അംഗീകാരത്തിന്റെയും വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഭാഷണത്തിലേക്കുള്ള പാത അടച്ചിട്ടില്ലെന്ന് അരരാഗ്ചി…

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം പ്രൗഢോജ്ജ്വലമായി

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ തിരുവോണാഘോഷം 2026 ഓഗസ്റ്റ് 23 ഞായറാഴ്ച ഹ്യൂസ്റ്റണ്‍ റോസെൻബെർഗിലുള്ള എപിക് സെന്ററിൽ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. മാവേലിത്തമ്പുരാനെ സ്വീകരിക്കാനായി നാലായിരത്തിലധികം പ്രജകളാണ് എത്തിച്ചേർന്നത്. താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ്, മറ്റു വിവിധ ഇനം കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മഹാബലിയെ എതിരേറ്റത്. 270 ഒരേ വേഷത്തിൽ ഒരേ ഭാവത്തിൽ ഒരേ താളത്തിൽ ഒരേ അംഗചലനങ്ങളോടെ അവതരിപ്പിച്ച മെഗാ തിരുവാതിര വർണ്ണനാതീതമായിരുന്നു. ഇന്ത്യൻ കോണ്‍സുല്‍ ജനറൽ മഞ്ജുനാഥ്, ജഡ്‌ജി സുരേന്ദ്രൻ പട്ടേൽ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. അമ്പലപ്പറമ്പിലെ കൃഷിത്തോട്ടത്തില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികള്‍ ഉപയോഗിച്ച് ക്ഷേത്ര പാചകശാലയിൽ ഒരുക്കിയ മുപ്പത്തിഅഞ്ചോളം വിഭവങ്ങളോടു കൂടിയുള്ള മെഗാ സദ്യയിൽ തൃശൂര്‍ അമ്പിസ്വാമിയുടെ പാലട പ്രഥമനും ചേർന്ന് രുചിഭേദങ്ങളുടെ ഒരു മായാപ്രപഞ്ചം തന്നെ നാലായിരത്തി ഇരുനൂറോളം അതിഥികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ക്ഷേത്രഭാരവാഹികൾ അവസരമൊരുക്കി. വിവിധ ഡാൻസ് സ്‌കൂളുകൾ…

അബ്ദുൾ എൽ സയ്യിദിന്റെ പരാമർശത്തിൽ ചിരി മാത്രം: പ്രതികരണവുമായി ഉഷാ വാൻസ്

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യയും സെക്കൻഡ് ലേഡിയുമായ ഉഷാ വാൻസിനെ ലക്ഷ്യമിട്ട് മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർത്ഥി അബ്ദുൾ എൽ സയ്യിദ് നടത്തിയ രാഷ്ട്രീയ പരാമർശത്തിൽ പ്രതികരണവുമായി ഉഷ രംഗത്തെത്തി. സയ്യിദിന്റെ പ്രസ്താവന കേട്ട് തനിക്ക് ചിരിയാണ് വന്നതെന്ന് ഫോക്സ് ആൻഡ് ഫ്രണ്ട്സിന് നൽകിയ അഭിമുഖത്തിൽ ഉഷാ വാൻസ് പറഞ്ഞു. ഷരീഅത്ത് നിയമത്തെക്കുറിച്ചുള്ള വിമർശനങ്ങൾ സംബന്ധിച്ച് ജെ.ഡി. വാൻസും എൽ സയ്യിദും തമ്മിൽ നടന്ന വാഗ്വാദത്തിനിടെയാണ് ഉഷയുടെ ഇന്ത്യൻ പശ്ചാത്തലം പരാമർശിക്കപ്പെട്ടത്. വാൻസിന്റെ അന്തരിച്ച മുത്തശ്ശന് (പാപ്പാ) ഉഷയുടെ ഇന്ത്യൻ പാരമ്പര്യം ഉൾക്കൊള്ളാൻ കഴിയുമായിരുന്നോ എന്ന് പരിഹസിക്കുന്ന രീതിയിലാണ് എൽ സയ്യിദ് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടത്. എന്നാൽ, ഈ വിവാദങ്ങളെ തള്ളിക്കളഞ്ഞ ഉഷാ വാൻസ്, ഭർത്താവിന്റെ കുടുംബാംഗങ്ങളിൽ നിന്ന് തനിക്ക് എപ്പോഴും വലിയ സ്‌നേഹവും പിന്തുണയുമാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി. വാൻസിന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും…

സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ചർച്ചിന്റെ ഞായറാഴ്ച ആരാധനാ യോഗം ഓഗസ്റ്റ് 30-ന്; ഏവർക്കും സ്വാഗതം

ഡാളസ്: സൗത്ത് ഡാളസ് മേഖലയിലെ ആത്മീയ കൂട്ടായ്മകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗത്ത് ഡാളസ് ന്യൂ ലൈഫ് ഫെല്ലോഷിപ്പ് (South Dallas New Life Fellowship) ആരംഭിക്കുന്ന ഞായറാഴ്ച ആരാധനാ യോഗം (Sunday Service) 2026 ഓഗസ്റ്റ് 30-ന് വൈകുന്നേരം 7:00 മണിക്ക് ടെക്സസിലെ മിഡ്ലോതിയനിൽ വെച്ച് നടക്കും. “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല” (മത്തായി 16:18) എന്ന തിരുവചനത്തെ മുൻനിർത്തിയാണ് ഈ കൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നത്. ലോകത്തിലെ പ്രതിസന്ധികൾക്കും ആശങ്കകൾക്കും നടുവിൽ തകരാത്ത ഉറപ്പുള്ള പാറയായ ക്രിസ്തുവിൽ പ്രത്യാശ കണ്ടെത്തുവാനും, ക്രിസ്തുവിന്റെ സ്നേഹത്തിലും സത്യത്തിലും വളരുവാനും ഈ ആത്മീയ കൂട്ടായ്മ സഹായകമായിത്തീരും. പ്രാർത്ഥനയിലൂടെയും ആഴമേറിയ ദൈവവചന പഠനത്തിലൂടെയും വ്യക്തിജീവിതങ്ങളിലും കുടുംബങ്ങളിലും ദൈവീക സമാധാനവും ഉൾക്കാഴ്ചയും പകരുക എന്നതാണ് ഈ ആരാധനയുടെ പ്രധാന ലക്ഷ്യം. സൗത്ത് ഡാലസ് സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കായി പ്രാർത്ഥന, വിശുദ്ധ…

ഡാളസിൽ ഗൃഹാതുരത്വം തുളുമ്പുന്ന ഓണാഘോഷം സംഘടിപ്പിച്ചു; മാധ്യമമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്

ഡാളസ്: ഡാളസിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ (IPCNT) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ആഗസ്റ് 27 നു വൈകീട്ട് ഇർവിങ്ങിലുള്ള  ചാക്കോസ് ബംഗ്ലാവിൽ വെച്ച് വിപുലമായ രീതിയിൽ നടന്നു. ജനാധിപത്യത്തിന്റെ നാലാം തൂണായി പ്രവർത്തിക്കുന്ന ഐ.പി.സി.എൻ.ടിയുടെ ആഘോഷങ്ങളിൽ ഡാളസ്, ഇർവിങ് മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. ഐ.പി.സി.എൻ.ടി.പ്രസിഡന്റ്  സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു  ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത മുതിർന്ന അമേരിക്കൻ മലയാളി കമാൻഡർ വർഗീസ് ചാമത്തിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയും സംഘടനയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. പി.പി. ചെറിയാൻ, തോമസ് ചിറമേൽ, അഞ്ജു ബിജിലി, ബിജിലി ജോർജ്, ലാലി ജോസഫ്, , ടി.സി. ചാക്കോ, ചലച്ചിത്ര സംവിധായകൻ ഷാജി എം തുടങ്ങി സംഘടനയുടെ പ്രമുഖ ഭാരവാഹികളും അംഗങ്ങളും ആഘോഷ…

വെള്ളപ്പൊക്കം നാശം വിതച്ച നേപ്പാളില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; ജനങ്ങള്‍ പരിഭ്രാന്തിയില്‍

വെള്ളപ്പൊക്കം സൃഷ്ടിച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറിയിട്ടില്ലാത്ത നേപ്പാളില്‍, ഭൂകമ്പത്തിന്റെയും പുതിയ വെള്ളപ്പൊക്കത്തിന്റെയും ഭീഷണി ആശങ്കകൾ വർദ്ധിപ്പിച്ചു. വ്യാഴാഴ്ച 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. വെള്ളപ്പൊക്കം സൃഷ്ടിച്ച നാശനഷ്ടങ്ങളിൽ നിന്ന് നേപ്പാളിലെ ജനങ്ങൾ കരകയറയാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, ഭൂകമ്പത്തിന്റെയും പുതിയ വെള്ളപ്പൊക്കത്തിന്റെയും ഭീഷണി ആശങ്കകൾ വർദ്ധിപ്പിച്ചു. വ്യാഴാഴ്ച, റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നേപ്പാളിനെ പിടിച്ചുലച്ചു. ഭൂചലനം നേരിയതായിരുന്നു, വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഭോട്ടെകോഷി നദിയിൽ ഒരു പുതിയ തടാകം രൂപപ്പെടുന്നത് താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളപ്പൊക്ക സാധ്യത ഉയർത്തുന്നുണ്ട്. നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതുവരെ 392 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, ഏകദേശം 1,500 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. അതിനിടെ, 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ജനങ്ങളെ കൂടുതൽ ഭയപ്പെടുത്തി. മുൻ…

നേപ്പാള്‍ വെള്ളപ്പൊക്ക കെടുതികൾക്കിടയിൽ മറ്റൊരു ദുരന്തം കാത്തിരിക്കുന്നു; നേപ്പാൾ അതിർത്തിയിലെ ഒരു തടാകം വീണ്ടും വെള്ളപ്പൊക്കത്തിന് കാരണമായേക്കാം

ചൈന-നേപ്പാൾ അതിർത്തിയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 273 പേർ മരിച്ചു, 1,300 ലധികം പേരെ കാണാതായി. ഇന്ത്യൻ പൗരന്മാരുൾപ്പെടെ നിരവധി പേരെ നേപ്പാളിൽ കാണാതായിട്ടുണ്ട്. ചൈന-നേപ്പാൾ അതിർത്തി മേഖലയിലെ സ്ഥിതിഗതികൾ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും കൂടുതൽ വഷളാക്കി. നൂറുകണക്കിന് ആളുകൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,300-ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. അതേസമയം, നേപ്പാളിലെ ചോചെൻ ഖോല, പുർപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്തിനടുത്ത് രൂപപ്പെട്ട ഒരു തടസ്സ തടാകം പുതിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തടാകം പൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ചൈനീസ് ഉദ്യോഗസ്ഥർ പറയുന്നു. ചൈനീസ് ജലവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വ്യാഴാഴ്ച രാവിലെയോടെ തടാകത്തിൽ ഏകദേശം 2 ദശലക്ഷം ഘനമീറ്റർ വെള്ളം അടിഞ്ഞുകൂടി വെള്ളം കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 3 ദശലക്ഷം ഘനമീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് തടാകം പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉദ്യോഗസ്ഥർ…

കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണം. ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെ. പ്രകൃതി. ദുരന്തമുണ്ടാക്കിയ പ്രയാസങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും നൽകുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം. സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽ നിന്നും ലാഭമുണ്ടാക്കുന്നവർ തക്കം പാർത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും. കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. അവർക്കെല്ലാം ഊഷ്മളമായ ആശംസകൾ…

രാശിഫലം (27-08-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് മോശം ദിവസമായിരിക്കും. ജീവിതപങ്കാളിയുമായി ചെറിയ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത. കച്ചവടക്കാർക്ക് ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിത പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ശരിയായ തീരുമാനം എടുക്കുക. അന്തിമ തീരുമാനം നിങ്ങളുടേത് ആയിരിക്കും. കന്നി: ഇന്ന് നിങ്ങൾക്ക് ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാൽ ഉച്ചയ്‌ക്ക് ശേഷം കാര്യങ്ങൾ നല്ല രീതിയിൽ പോകണമെന്നില്ല. നിസാരകാര്യങ്ങളിൽ പോലും മനസ് അസ്വസ്ഥമായേക്കാം. ക്ഷേത്ര ദർശനം നടത്താൻ സാധ്യത. തുലാം: പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസ യാത്രയ്‌ക്കും സാധ്യത. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്കിന്ന് സാധിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾ കുടുംബവുമായി സമയം ചെലവഴിക്കും. ള്ള അവസരം കൈവരും. ജീവിതപങ്കാളിയെ കണ്ടുമുട്ടും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും…