കൊച്ചി: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച നെടുമ്പാശ്ശേരിയിൽ അടിയന്തരമായി ഇറക്കി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 197 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് SG-036 വിമാനമാണ് കൊച്ചിയിൽ അടിയന്തരമായി ഇറക്കിയത്. ഇന്ന് വൈകീട്ട് 6:00 മണിയോടെയാണ് സിയാല്‍ ഉദ്യോഗസ്ഥർക്ക് വിമാനത്തിന്റെ പ്രശ്നത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് വൈകിട്ട് 6.29 ഓടെ വിമാനത്താവളം സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമീപത്തെ ആശുപത്രികളോട് പോലും സജ്ജരായിരിക്കാൻ നിർദേശം നൽകി. രാത്രി 7.19 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരും മൂന്നു കുട്ടികളടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സിയാലിൽ അടിയന്തരാവസ്ഥ പിൻവലിച്ചു.
Author: .
രാമക്ഷേത്ര ട്രസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹിന്ദു മഹാസഭാ നേതാവിന്റെ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ട്രസ്റ്റിൽ ഹിന്ദു മഹാസഭയിലെ സ്വാമി ചക്രപാണിയുടെ പേര് ഉൾപ്പെടുത്താൻ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹിന്ദു മഹാസഭാ നേതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ നിവേദനം പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച്, ട്രസ്റ്റിൽ ഉൾപ്പെടുത്താൻ ഹർജിക്കാരന് നിക്ഷിപ്തമായ അവകാശമില്ലെന്ന് പറഞ്ഞു. ട്രസ്റ്റിനായി ഇതുവരെ ചട്ടങ്ങൾ രൂപപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു. “ഒന്നുകിൽ നിങ്ങൾ ഹർജി പിൻവലിക്കുക അല്ലെങ്കിൽ ഞങ്ങൾ അത് തള്ളിക്കളയും,” ബെഞ്ച് പറഞ്ഞു. ഹർജിക്കാരന് ഒരു പ്രതിനിധിയായി ആവശ്യപ്പെടാമെന്നും അതിന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടാമെന്നും ബെഞ്ച് പറഞ്ഞു. “ഞങ്ങൾ റിട്ട് ഹർജി തള്ളിയാൽ ഒന്നും സംഭവിക്കില്ല. നിങ്ങൾ അയോധ്യ ട്രസ്റ്റിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ പ്രാതിനിധ്യം തുടരുക. ഞങ്ങൾ ഇത്…
ഇന്ത്യൻ നാവികസേനയുടെ ശിവാലിക്, കമോർട്ട കപ്പലുകൾ വിയറ്റ്നാമിലെത്തി
ന്യൂഡൽഹി: ദക്ഷിണ ചൈനാ കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ ശിവാലിക്കും കമോർട്ടയും വിയറ്റ്നാമിലെ ഹോ ചിമിൻ സിറ്റിയിൽ എത്തി. ഈ കപ്പലുകൾ വിയറ്റ്നാം പീപ്പിൾസ് നേവിയുമായി നിരവധി പ്രൊഫഷണൽ ആശയവിനിമയങ്ങൾ നടത്തും. ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഇരു നാവികസേനകളും തമ്മിലുള്ള ശക്തമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണ പ്രവർത്തനങ്ങളുടെ ഭാഗമാണ് സന്ദർശനം. ഈ വർഷമാദ്യം ഇന്ത്യൻ നാവികസേനയുടെ സഹ്യാദ്രി, കാഡ്മാറ്റ് എന്നീ രണ്ട് കപ്പലുകളും ഹോ ചിമിൻ സിറ്റി സന്ദർശിച്ചിരുന്നുവെന്ന് ഇന്ത്യൻ നാവികസേന വെള്ളിയാഴ്ച അറിയിച്ചു. വിശാഖപട്ടണം ആസ്ഥാനമായുള്ള ഇന്ത്യൻ നാവിക സേനയുടെ ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാണ് ശിവാലിക്കും കമോർട്ടയുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത രണ്ട് കപ്പലുകളും ആയുധങ്ങളും സെൻസറുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ വഹിക്കുകയും ഇന്ത്യയുടെ വിപുലമായ…
പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് 5 കിലോ ഹെറോയിൻ അടങ്ങിയ ഡ്രോൺ കണ്ടെടുത്തു
ചണ്ഡീഗഡ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപമുള്ള വയലിൽ നിന്ന് അഞ്ച് കിലോയിലധികം ഹെറോയിനടങ്ങുന്ന ഡ്രോൺ കണ്ടെത്തി. ആറ് റോട്ടറുകളുള്ള ആളില്ലാ വിമാനമായ ഹെക്‌സാകോപ്റ്റർ, അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശത്ത് പഞ്ചാബ് പോലീസിന്റെയും അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്‌എഫ്) സംയുക്ത ഓപ്പറേഷനിലാണ് കണ്ടെടുത്തത്. വ്യാഴം, വെള്ളി ദിവസങ്ങളിലെ രാത്രിയിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് ഉടൻ തന്നെ വിവരം ബിഎസ്‌എഫുമായി പങ്കിട്ടതായി ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ഗൗരവ് യാദവ് പറഞ്ഞു. നീലയും കറുപ്പും കലർന്ന ഹെക്‌സാകോപ്റ്ററും (മോഡൽ – ഇ 616 എസ്) കറുത്ത ടേപ്പിൽ പൊതിഞ്ഞ 5.60 കിലോഗ്രാം ഭാരമുള്ള അഞ്ച് പാക്കറ്റ് ഹെറോയിനും പ്രദേശവാസിയുടെ കൃഷിഭൂമിയിൽ കണ്ടതായി യാദവ് പറഞ്ഞു. ഡ്രോണിന് ആധുനിക സാങ്കേതിക വിദ്യ ഉണ്ടെന്നും നല്ല ഭാരം ഉയർത്താൻ…
ഛത്തീസ്ഗഢില്‍ ഖനി തകർന്ന് ഏഴ് പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക
ബസ്തർ: ഛത്തീസ്ഗഢിലെ ബസ്തർ ജില്ലയില്‍ മാൽഗാവ് ഗ്രാമത്തിന് സമീപം വനമേഖലയിൽ ഖനനത്തിനിടെ ചുണ്ണാമ്പുകല്ല് ഖനി തകർന്ന് ഏഴ് പേർ മരിച്ചു. 15 പേരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി ചീഫ് പോലീസ് സൂപ്രണ്ട് വികാസ് കുമാർ പറഞ്ഞു. നഗർനാർ പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള പ്രദേശത്താണ് പ്രധാനമായും കുമ്മായം മണ്ണ് അടങ്ങിയ ഖനി സ്ഥിതി ചെയ്യുന്നത്. “ഗ്രാമവാസികൾ ഖനിയിലെ മണ്ണ് ശേഖരിക്കാൻ എത്തിയിരുന്നു. ഖനി തകര്‍ന്ന് പലരും കുടുങ്ങിയപ്പോൾ, ആദ്യം രക്ഷപ്പെടുത്തിയ ഏഴ് ഗ്രാമീണർ മരിച്ചു. ഇവരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തിയയുടൻ മരിച്ചു, മറ്റ് രണ്ട് പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പലരും ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുമ്മായ മണ്ണെടുക്കാൻ ശ്രമിച്ച ആളുകളുടെ കൃത്യമായ എണ്ണം ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല, ”കുമാർ കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിനെയും പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ജെസിബി യന്ത്രങ്ങൾ…
ഒഹായോ മൃഗശാലയിൽ ധ്രുവക്കരടി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
ഒഹായോ: ഒഹായോയിലെ ടോളിഡോ മൃഗശാലയില്‍ ധ്രുവക്കരടി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാൽ, നവജാതശിശുക്കൾ അടുത്ത വർഷം വരെ പൊതു പ്രദർശനത്തിൽ ഉണ്ടാകില്ലെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. അമ്മ കരടി ക്രിസ്റ്റൽ (24) ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതായി മൃഗശാല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഈ കരടിയുടെ എട്ടാമത്തെയും ഒമ്പതാമത്തെയും കുഞ്ഞുങ്ങളാണിവ. 2012 ന് ശേഷം മൃഗശാലയിൽ ജനിച്ച ആദ്യത്തെ ധ്രുവക്കരടി ഇരട്ടകളുടെ പിതാവ് 18 വയസ്സുള്ള ‘നുക’യാണെന്ന് ഫെയ്സ്ബുക്കില്‍ പറയുന്നു. 2023 വരെ ഇരട്ടകളെ അവരുടെ അമ്മയ്‌ക്കൊപ്പം എക്‌സിബിറ്റ് ഏരിയയിൽ സൂക്ഷിക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും, മൃഗശാല അതിന്റെ YouTube ചാനലിൽ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ഈ കരടിക്കുടുംബത്തെ ലൈവ് സ്ട്രീം ചെയ്യും.
എഡ്വേർഡ് സ്നോഡന് റഷ്യൻ പാസ്പോർട്ട് ലഭിച്ചു
വാഷിംഗ്ടണ്‍: യു എസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ (എൻഎസ്എ) രഹസ്യ നിരീക്ഷണത്തിന്റെ വ്യാപ്തി തുറന്നുകാട്ടിയ മുൻ യുഎസ് ഇന്റലിജൻസ് കോൺട്രാക്ടർ എഡ്വേർഡ് സ്നോഡൻ റഷ്യയോട് കൂറ് പുലർത്തുന്നതായി പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന് റഷ്യൻ പാസ്‌പോർട്ട് ലഭിക്കുകയും ചെയ്തതായി വെള്ളിയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013 ലാണ് 39 കാരനായ മുൻ ഇന്റലിജൻസ് കരാറുകാരനായിരുന്ന സ്നോഡന്‍ രേഖകൾ ചോർത്തിയ ശേഷം, അമേരിക്കയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് കടന്നത്. കുറച്ചുകാലം അവിടെ താമസിച്ചതിനുശേഷം 2013 ജൂണില്‍ റഷ്യയിലേക്ക് കടന്നു. അവിടെ രാഷ്ട്രീയാഭയം തേടിയ സ്നോഡന്‍ ഒരു റഷ്യൻ ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്. 2022 സെപ്തംബറിൽ വ്‌ളാഡിമിർ പുടിൻ അദ്ദേഹത്തിന് റഷ്യൻ പൗരത്വം നൽകിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അനറ്റോലി കുചെറേന പറഞ്ഞു. “അദ്ദേഹം തീർച്ചയായും സന്തോഷവാനാണ്., തനിക്ക് പൗരത്വം ലഭിച്ചതിന് റഷ്യൻ ഫെഡറേഷനോട് നന്ദി പറയുന്നു. ഏറ്റവും…
റെയിൽവേ പണിമുടക്ക് തടയുന്നതിനും ‘സാമ്പത്തിക ദുരന്തം’ ഒഴിവാക്കുന്നതിനുമുള്ള നിയമനിർമ്മാണത്തിൽ ബൈഡൻ ഒപ്പുവച്ചു
വാഷിംഗ്ടണ്‍: ദേശീയ റെയിൽറോഡ് പണിമുടക്ക് ഒഴിവാക്കുന്ന നിയമനിർമ്മാണത്തിൽ പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച ഒപ്പുവച്ചു. എന്നാൽ, ചില യൂണിയൻ തൊഴിലാളികൾ ആഗ്രഹിച്ചിരുന്ന മെച്ചപ്പെട്ട അസുഖ അവധി (sick leave) വ്യവസ്ഥകള്‍ ഈ നടപടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. “വളരെ മോശമായ സമയത്ത് ഒരു സാമ്പത്തിക ദുരന്തം” ഒഴിവാക്കാൻ നിയമനിർമ്മാണത്തിൽ ഒപ്പുവെച്ചതായി ബൈഡന്‍ പറഞ്ഞു. “റെയിൽ സംവിധാനം അക്ഷരാർത്ഥത്തിൽ നമ്മുടെ വിതരണ ശൃംഖലയുടെ നട്ടെല്ലാണ് … നമ്മള്‍ ആശ്രയിക്കുന്ന പലതും റെയില്‍ സംവിധാനത്തിലൂടെയാണ് വിതരണം ചെയ്യുന്നത്. റെയിൽ അടച്ചുപൂട്ടൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുമായിരുന്നു. ബില്ലിനൊപ്പം ആ ദുരന്തത്തിൽ നിന്ന് രാജ്യത്തെ ഒഴിവാക്കി,” അദ്ദേഹം പറഞ്ഞു. 25% വേതന വർദ്ധനവ് റെയിൽ ജീവനക്കാര്‍ക്ക് കരാറിനൊപ്പം ലഭിക്കുമെന്ന് ബൈഡൻ പറഞ്ഞു. കൂടാതെ, നാല് യൂണിയനുകൾ ഇത് നിരസിക്കാൻ കാരണമായ അസുഖ അവധി (sick leave) വ്യവസ്ഥകളുടെ അഭാവവും അംഗീകരിച്ചു. “ഈ ബില്ലില്‍ അസുഖ അവധി…
സ്മിത ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനർ
ശ്രീമതി സ്മിതാ ഹരിദാസ് മന്ത്ര കൺവെൻഷൻ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. കലാപ്രവർത്തനങ്ങളിലൂടെ പ്രവാസികള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവതലമുറയെ ഹൈന്ദവ ആത്മീയ സാംസ്കാരിക തലങ്ങളിൽ അവരുടെ പൈതൃകവുമായി ബന്ധിപ്പിക്കാൻ, സ്മിത വർഷങ്ങളായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചു വരുന്നു. വിവിധ ഹൈന്ദവ കൺവെൻഷനുകളിൽ വർഷങ്ങളായി കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന ശ്രീമതി സ്മിത, 2023 ജൂലൈയിൽ ഹ്യുസ്റ്റണിൽ നടക്കുന്ന മന്ത്ര വിശ്വ ഹിന്ദു സമ്മേളനത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിൽ സന്തോഷം അറിയിച്ചു. കലാ സാംസ്കാരിക രംഗത്തുള്ള സ്മിതയുടെ അനുഭവജ്ഞാനം, മന്ത്ര കൺവെൻഷന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുമെന്നത് നിസ്തർക്കമാണെന്ന് പ്രസിഡന്റ് ഹരി ശിവരാമനും വൈസ് പ്രസിഡന്റ് ഷിബു ദിവാകരനും അഭിപ്രായപ്പെട്ടു. വടക്കേ അമേരിക്കയിലെ ഭാരതീയ കലാ സാംസ്കാരിക രംഗത്ത് സുപരിചിതയായ സ്മിത ഹരിദാസ് നർത്തകി, മോഡൽ, അഭിനേതാവ്, സ്റ്റേജ് പെർഫോമർ തുടങ്ങിയ രംഗങ്ങളിൽ പ്രശോഭിക്കുന്നു. മിത്രാസ് എന്ന സ്ഥാപനത്തിലെ ഡാൻസ് ഡയറക്ടറായ അവർ കഴിഞ്ഞ 12 വർഷമായി…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 22): ജോണ്‍ ഇളമത
ഏതാണ്ട് ഒരു വര്‍ഷത്തോളം എത്തി മോശയുടെ ശില്പം കൊത്താന്‍ തക്ക ഒരു കല്ല് കണ്ടെത്താന്‍. വലിയ പാറമേല്‍ ഇരിക്കുന്ന പ്രതിമ. അരോഗദൃഡഃഗാത്രനായ മോശ. നീണ്ടു നരച്ച താടിയും മുടിയും. നാല്പതു വര്‍ഷം മരുഭൂമിയില്‍ സഞ്ചരിച്ച മോശ. യഹോവയുടെ ആജ്ഞാനുവര്‍ത്തിയായി ചെങ്കടലിനെ വേര്‍തിരിച്ച് ഇസ്രായേല്‍ ജനതയ്ക്ക് വഴിയൊരുക്കിയ മോശ. വെള്ളത്തില്‍ നിന്നെടുക്കപ്പെട്ട അടിമയുടെ പുത്രന്‍. ഫറവോന്റെ അരമനയെ പിടിച്ചു കുലുക്കിയ മോശ! ഈ കല്ലില്‍ നിന്നിറങ്ങിവരുമ്പോള്‍ ആരുടെ രൂപമായിരിക്കണമെന്ന് ചിന്തിച്ചു നിന്നപ്പോള്‍ കറോറമലയിലെ പാറയിടുക്കില്‍ ഒരു വൃദ്ധന്‍! അത്ഭുതം! അയാള്‍ക്ക് താന്‍ മനസ്സില്‍ കൊണ്ടുനടന്ന മോശയോട് ഏറെ രൂപസാദൃശ്യം! അരോഗദൃഢഃഗാത്രനായ വൃദ്ധന്‍. തല ഇടതുഭാഗത്തേക്ക് തിരിഞ്ഞ്, അതിതീക്ഷ്ണമായ പച്ചക്കണ്ണുകളില്‍ കുങ്കുമ രേഖകള്‍ പടര്‍ന്നിരിക്കുന്നു. നീണ്ട നരച്ച മുടിയും താടിയും. പ്രതികാരവും നിരാശയും നിഴലിക്കുന്ന മുഖഭാവം. ഇയാള്‍ തന്നെ മോശ. ഇസ്രായേല്‍ ജനതയുടെ രക്ഷകന്‍.ഈജിപ്റ്റില്‍ നിന്നും ഇസ്രായേല്‍ ജനതയെ മരുഭൂമിയിലേക്കു…
