ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം ഒന്നര മാസം മുമ്പ് പൗരന്മാർക്ക് പ്രത്യേക അഭ്യർത്ഥന നടത്തിയതിനുശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലകൾ ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. വിലയേറിയ ലോഹങ്ങളുടെ വിലയിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിപണി പ്രവർത്തനത്തിലും വാങ്ങൽ സ്വഭാവത്തിലുമുള്ള ഈ മാറ്റം നിക്ഷേപകർ മുതൽ പൊതുജനങ്ങൾ വരെയുള്ള എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാൽപ്പത് ദിവസത്തിനുള്ളിൽ, ബുള്ളിയൻ വിപണിയുടെ മുഴുവൻ ചലനാത്മകതയും മാറി. ശുദ്ധമായ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് ₹11,700 കുറഞ്ഞു, ഇത് നിരവധി മാസങ്ങളായി നിലനിന്നിരുന്ന വിലക്കയറ്റ പ്രവണതയെ തടഞ്ഞു. സ്വർണ്ണത്തിന്റെ മാത്രമല്ല, വെള്ളിയുടെയും വിലയിൽ കുത്തനെ ഇടിവ് സംഭവിച്ചു, കിലോഗ്രാമിന് ₹42,000 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വിലയിലെ ഈ ഗണ്യമായ ഇടിവിന് പിന്നിൽ രണ്ട് പ്രധാന ഘടകങ്ങളാണെന്ന് വിപണി വിദഗ്ധർ പറയുന്നു. ഒന്നാമതായി, രാജ്യത്തേക്കുള്ള സ്വർണ്ണ…
Author: .
ജർമ്മനിയിലെ സ്റ്റേഡിലുള്ള യുവജന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തു
ഹാംബര്‍ഗ് (ജര്‍മ്മനി): വടക്കൻ ജർമ്മനിയിലെ സ്റ്റേഡ് നഗരത്തിൽ തിങ്കളാഴ്ച നടന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളുൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഹാംബർഗിന് പടിഞ്ഞാറ് ഏകദേശം 50,000 പേർ താമസിക്കുന്ന സ്റ്റേഡ് നഗരത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട അഞ്ച് പേരും മുതിർന്നവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വെടിവയ്പ്പുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. വെടിവെച്ചയാളെന്ന് സംശയിക്കുന്നയാളെയും രണ്ടാമത്തെ ആളെയും കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. എന്നാല്‍, രണ്ടാമത്തെ ആളുടെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ല. അക്രമികളില്‍ ചിലര്‍ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സെൻട്രൽ സ്റ്റേഡിലെ ഒരു യുവജന കേന്ദ്രത്തിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, ഒരു പോലീസ് വക്താവ് ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും സംഭവത്തിന്റെ കൃത്യമായ സ്ഥലം നൽകാൻ വിസമ്മതിക്കുകയും ചെയ്തു.…
ആര്‍. രാജഗോപാലിന് വോട്ടവകാശവും പാസ്പോര്‍ട്ടും നിഷേധിച്ചത് ജനാധിപത്യ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം: എഫ്.ഡി.സി.എ
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘ദി ടെലിഗ്രാഫ്’ പത്രത്തിന്റെ മുന്‍ എഡിറ്ററുമായ ആര്‍. രാജഗോപാലിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ നീക്കം ചെയ്യുകയും, അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പുതുക്കല്‍ തടഞ്ഞു വെക്കുകയും ചെയ്ത നടപടിയില്‍ എഫ്.ഡി. സി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഭരണഘടനാ സ്ഥാപനമായ ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന എസ് ഐ ആര്‍ പ്രക്രിയയുടെ മറവില്‍ രാജ്യത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ, രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ എഡിറ്ററായിരുന്ന ഒരു പൊതുവ്യക്തിത്വത്തിന് പോലും ഈ ദുരവസ്ഥ നേരിടേണ്ടിവന്നിരിക്കുന്നു എന്നത് അങ്ങേയറ്റം ഭീതിജനകമാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയതിന് കൃത്യമായ കാരണം വ്യക്തമാക്കാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല. ഇതിലും ഭയാനകമായ കാര്യം, വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ…
മണ്ണെണ്ണ സബ്സിഡിയും ഭവനപദ്ധതിയും സ്വാഗതാർഹം; തീരത്തെ തകർക്കുന്ന കരിമണൽ-ധാതു ഇടനാഴി നിർദ്ദേശം അടിയന്തരമായി പിൻവലിക്കുക: ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (FITU)
മലപ്പുറം: സംസ്ഥാന ബജറ്റിൽ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങളായ മണ്ണെണ്ണ സബ്സിഡി ഉയർത്തിയ നടപടിയെയും പാവപ്പെട്ട തൊഴിലാളികൾക്കായുള്ള പ്രത്യേക ഭവനപദ്ധതി പ്രഖ്യാപനത്തെയും ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (FITU) സ്വാഗതം ചെയ്യുന്നു. തീരദേശ ജനതയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി സർക്കാർ നടപ്പിലാക്കിയ ഈ ആശ്വാസ പദ്ധതികൾ അഭിനന്ദനാർഹമാണ്. എന്നാൽ, ഇതേ ബജറ്റിൽ തന്നെ പ്രഖ്യാപിച്ച ‘അപൂർവ്വ ധാതു ഇടനാഴി’ പദ്ധതി കേരളത്തിന്റെ തീരദേശത്തെയും ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെയും പൂർണ്ണമായി തുടച്ചുനീക്കാനുള്ള കോർപ്പറേറ്റ് അജണ്ടയാണെന്ന് യൂണിയൻ ചൂണ്ടിക്കാണിച്ചു. ഒരു കൈകൊണ്ട് ആശ്വാസമേകി മറുകൈകൊണ്ട് തീരദേശവാസികളുടെ നിലനിൽപ്പിന്റെ അടിവേരറുക്കുന്ന ഈ ജനവിരുദ്ധ നിർദ്ദേശം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വികസനത്തിന്റെ പകിട്ടേറിയ വാഗ്ദാനങ്ങൾ നൽകി കരിമണൽ-ധാതു ഖനന ലോബികൾക്ക് കേരളത്തിന്റെ കടൽത്തീരം അടിയറവ് വെക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. തീരദേശ ജനതയുടെ ജീവനും തൊഴിലിനും കരിനിഴൽ വീഴ്ത്തുന്ന ഈ…
ചമ്പക്കുളം ജലോത്സവത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്ര വിജയ കിരീടമണിഞ്ഞു; മാലിയിൽ പുളിക്കത്ര തറവാട്ടിൽ ആവേശം വാനോളം
കുട്ടനാട്: ചമ്പക്കുളം ജലോത്സവത്തിൽ രാജ പ്രമുഖൻ ട്രോഫി ആരോമ ചുണ്ടനും വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയും വിജയ കിരീടമണിഞ്ഞു. കന്നി പോരാട്ടത്തിൽ അരോമ ചുണ്ടൻ വിജയം നേടിയപ്പോൾ മാലിയിൽ പുളിക്കത്ര തറവാട്ടിൽ ആവേശം വാനോളമാണ്. ചമ്പക്കുളം ജലോത്സവത്തിൽ ‘ഷോട്ട് പുളിക്കത്ര’ യിൽ കെഎം ജോബ് കന്യാക്കോണിൽ ക്യാപ്റ്റനായി വെളിയനാട് ജയശ്രീ ബോട്ട് ക്ലബ്ബാണ് തുഴയെറിഞ്ഞതെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു. തുഴച്ചിൽ ആരംഭിക്കുന്നതിന് മുമ്പ് വെളിയനാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് കുറിയന്നൂര്‍ പറമ്പിൽ വള്ളം ആശിർവദിച്ചു. ഡോ. ജോൺസൺ വി ഇടിക്കുള ഒന്നാം തുഴ കൈമാറി. ക്ലബ് പ്രസിഡന്റ് പി. സി. മോനിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് വെളിയനാട്, ബിനോജ് കുര്യൻ, ഒന്നാം പങ്കായക്കാരൻ സൈനപ്പൻ, സനിൽ ചട്ടുകത്തിൽ എന്നിവർ പ്രസംഗിച്ചു. എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ…
മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണം: മാർ മാത്യു മൂലക്കാട്ട്
ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക്‌ലൻഡിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2026-ലെ മതബോധന ബിരുദദാന ചടങ്ങ് ഭക്തിനിർഭരവും ആഘോഷപൂർണവുമായി ജൂൺ മാസം 28 നു നടന്നു .. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്മുഖ്യകാർമികത്വം വഹിച്ചു അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികളുടെ തുടക്കം. ഇടവക വികാരി ഫാ. ജോബി പൂച്ചൂക്കണ്ടത്തിൽ, മുൻ വികാരി ഫാ. ജോസ് അദോപ്പിള്ളിൽ എന്നിവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട് പിതാവ് ആഹ്വാനം ചെയ്തു. മതബോധന അധ്യാപനം ഒരു ദൈവവിളിയാണെന്നും, ആ വിളി സ്വീകരിക്കുന്നവർക്ക് ആവശ്യമായ ജ്ഞാനവും കൃപയും ദൈവം തന്നെ നൽകുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധ്യാപകരുടെ കഴിവുകൾ മാത്രമല്ല, ദൈവാനുഗ്രഹവും സഹായവുമാണ് വിശ്വാസപഠനം ഫലപ്രദമാക്കുന്നതെന്നും…
സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ഇടവക പെരുന്നാൾ ഭക്തി നിർഭരമായി ആഘോഷിച്ചു
സ്റ്റാഫോർഡ് (ടെക്സാസ്): സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ചിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ തിരുനാൾ അതീവ ഭക്തിനിർഭരമായി പ്രാർത്ഥനാപൂർവ്വമായ അന്തരീക്ഷത്തിലും വൈവിധ്യമാർന്ന പരിപാടികളോടെയും ആഘോഷിച്ചു. ഒരാഴ്ച നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ, ആത്മീയ ധ്യാനം, ഭക്തിനിർഭരമായ പ്രദക്ഷിണം, വൈവിധ്യമാർന്ന കലാപരിപാടികൾ, ചെണ്ടമേളം, കരിമരുന്ന് പ്രയോഗം, സ്നേഹവിരുന്ന് എന്നിവ ഉൾപ്പെട്ടിരുന്നു. ഇടവകാംഗങ്ങളും ഇതര അതിഥികളും ഒത്തുചേർന്ന ഈ ആഘോഷം വിശ്വാസത്തിന്റെയും കൂട്ടായ്മയുടേയും ഉത്തമ ഉദാഹരണമായി മാറി. തിരുനാളിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപന ദിവസത്തെ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയ്ക്ക് മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ മോസ്റ്റ് റവ. ഡോ. മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ജീവചരിത്രവും വിശ്വാസയാത്രയും ആസ്പദമാക്കി അദ്ദേഹം നൽകിയ വചനസന്ദേശം വിശ്വാസികൾക്ക് ഏറെ പ്രചോദനമേകുന്നതായിരുന്നു. സഭയുടെ വളർച്ചയ്ക്കും സുവിശേഷ ദൗത്യത്തിനും ഈ രണ്ട് ശ്ലീഹന്മാർ നൽകിയ സംഭാവനകൾ…
കണ്ണുനീർത്തുള്ളികൾ (കവിത): ജയൻ വർഗീസ്
(മൂവാറ്റുപുഴയാറിൽ മുങ്ങിത്താണ മുത്തുകൾക്ക് ഈ കണ്ണീർക്കവിത) കരുണയില്ലാത്തൊരീ പുഴയുടെ കരയലായ് മൃദുമേനി തീരത്തടിഞ്ഞു ! പ്രിയ കുരുന്നേ, നിന്റെ ചെറുകിളി ക്കൂടിന്റെ ചിറകൊടി ഞ്ഞൊരുമിച്ച യാത്ര ! കരുതിയില്ലിതുപോലെ പിരിയുമെ ന്നച്ഛന്റെ വിരൽ തൂങ്ങി യാത്ര പോകുമ്പോൾ ഒരുമിച്ചു ചാളയിൽ തറയിലുറങ്ങിയ നിമിഷ സ്വർഗ്ഗങ്ങളിൽ പൊലും ! ചുടുനീരു തടയിട്ടോ – രമ്മ തൻ മിഴികളിൽ ഒരു സ്വപ്നമുണ്ടായിരുന്നു : വിരിയുന്ന മുകുളമായ് മക്കളീ മണ്ണിതിൽ പുളകങ്ങൾ ചാർത്തും വസന്തം ! എവിടെയെന്നറിയില്ല തകരുമാക്കൂടിന്റെ നിലവിളി കേട്ടതില്ലാരും ? പരിഭവമില്ലാതെ പടിയിറങ്ങീ നമു – ക്കൊരു ഭാരമാവാതിരിക്കാൻ ! വികസനക്കുതിരകൾ ചീറുന്നു തിരുമേനി കുറുവാന ചൊല്ലിത്തരുന്നു ! അറിയുന്നില്ലാരുമീ ഗതികെടും മനുഷ്യന്റെ ദയനീയ ജീവിത സത്യം ?
കുര്യൻ മ്യാലിൽ രചിച്ച ‘ഡെയ്ഞ്ചർ ബോബി’ ക്രൈം നോവൽ (പുസ്തക പരിചയം): എ.സി.ജോർജ്
വിവിധ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പ്രസിദ്ധ അമേരിക്കൻ മലയാളി സാഹിത്യകാരനായ ശ്രീ കുര്യൻ മ്യാലിൽ രചിച്ച അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ക്രൈം നോവൽ ‘ ഡെയ്ഞ്ചർ ബോബി’ പരിചയ പ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ. അമേരിക്കൻ മലയാളി രചയിതാക്കളുടെ ഇടയിൽ ക്രൈം നോവലുകളോ, കുറ്റാന്വേഷണ നോവലുകളോ, അപസർപ്പക നോവലുകളോ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. ഇത്തരം സ്വഭാവമുള്ള കഥകളോ നോവലുകളോ രചിക്കുക എന്നതും, അത് വായനക്കാരായ സഹൃദയ സമക്ഷം അവതരിപ്പിക്കുകയോ പരിചയപ്പെടുത്തുകയോ എന്നതും വളരെ ശ്രമകരമായ ഒരു ദൗത്യം ആണെന്ന് അറിയാം. 89 വയസ്സോളം പ്രായമുള്ള അമേരിക്കൻ മലയാളികളുടെ ഇടയിൽ വളരെ സീനിയറായ ഒരു മലയാളി രചയിതാവ് ശ്രീ കുര്യൻ മ്യാലിൽ ഇത്തരമൊരു ഡിറ്റക്റ്റീവ് സ്വഭാവമുള്ള ക്രൈം നോവൽ വളരെ അടുക്കും ചിട്ടയോടും കൂടി ആദ്യവസാനം വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി രചന നിർവഹിച്ചിരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും വിവിധ രീതിയിലുള്ള,…
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം; ഡോ. എം.വി. പിള്ള മുഖ്യാതിഥി
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിപുലമായ ഓണാഘോഷം ആഗസ്റ്റ് 22-ന് ശനിയാഴ്ച ഫിലാഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, Philadelphia, PA 19114 ഓഡിറ്റോറിയത്തിൽ അതിഗംഭീരമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാഘോഷകനായി (Chief Celebrant) പ്രമുഖ കാൻസർ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. മാധവൻ വി. പിള്ള (ഡോ. എം.വി. പിള്ള) പങ്കെടുക്കും. ലോകമെമ്പാടും ശ്രദ്ധേയനായ മെഡിക്കൽ ഓങ്കോളജിസ്റ്റും ഹീമറ്റോളജിസ്റ്റുമായ അദ്ദേഹം തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയുടെ സിഡ്നി കിമ്മൽ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ പ്രൊഫസറായും, ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് -ന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചുവരുന്നു. വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാല സേവനവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മലയാളി സമൂഹത്തിന് അഭിമാനകരമാണ്. പ്രശസ്ത സിനിമാനടി മല്ലികാ സുകുമാരന്റെ സഹോദരനായ ഡോ എം വി പിള്ളയുടെ…
