പെരിന്തൽമണ്ണ : മലബാർ സമര പോരാളികൾക്ക് മലപ്പുറം ജില്ലയിൽ അർഹമായ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമ്മെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരളം പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി പെരിന്തൽമണ്ണയിൽ 1921 പോരാളികളുടെ പിന്മുറക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണിപോരാളികളായ മലബാറിലെ ധീര രക്ത സാക്ഷികളെ, ചരിത്രത്തിൽ നിന്ന് ബോധം പൂർവ്വം മായ്ച്ചുകളയുന്ന ഫാസിസ്റ്റ് കാലത്ത്,മലബാറിലെ സമര പോരാളികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് സ്മാരകങ്ങൾ ഉണ്ടാവുകയെന്നതിന് വലിയരാഷ്ട്രീയ പ്രസക്തി ഉണ്ട്.ജില്ലാ ആസ്ഥാനത്ത് ബ്രിട്ടീഷ് ആധിപത്യത്തിന്റെ കിരാത മർദ്ദന കേന്ദ്രമായ, എം. എസ്. പിയെ സർക്കാർ സംരക്ഷിക്കുമ്പോൾ, മലബാർ സമര രക്തസാക്ഷികളെ ഓർക്കാവുന്ന അർഹമായ സ്മാരകങ്ങൾ ഇല്ലാതെ ഇരിക്കുന്നത് ഫാസിസത്തിന്റെ വ്യാജങ്ങൾക്ക് വളരാൻ ഉള്ള സാഹചര്യമാണ് ഒരുക്കുന്നത്.അത് കൊണ്ട് മേൽ വിഷയത്തിൽ സർക്കാർ…
Author: വെൽഫെയർ പാർട്ടി
വീടിന്റെ ടെറസിനു മുകളില്‍ കഞ്ചാവ് കൃഷി; എക്സൈസ് സംഘം എത്തിയപ്പോള്‍ വീട്ടുടമ സ്ഥലം വിട്ടു
തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി എക്സൈസ് സംഘം കണ്ടെത്തി. കരുവിലാഞ്ചി സ്വദേശി വി. ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടെറസിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ വി.എൻ.മഹേഷും സംഘവും ഗ്രോ ബാഗിനുള്ളിൽ നട്ടുവളർത്തിയ നാല് ചെടികൾ പിടികൂടി നടപടി സ്വീകരിച്ചു. എന്നാൽ, പരിശോധനയ്ക്കിടെ ഷൈജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് ചുമത്തി ഷൈജുവിനെതിരെ കേസെടുത്തതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
ഉമ്മൻചാണ്ടിക്കെതിരെ സോളാര്‍ കേസ് പ്രതികള്‍ നടത്തിയ ലൈംഗികാരോപണത്തിന്റെ കാരണക്കാരന്‍ പിണറായി വിജയനാണെന്ന് പിസി ജോർജ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ (Oommen Chandy) ലൈംഗികാതിക്രമത്തിൽ കുടുക്കാൻ സോളാർ കേസിലെ (Solar case) പ്രതിയോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരള ജനപക്ഷം (സെക്കുലർ) നേതാവ് പിസി ജോർജ്ജ്. നന്ദകുമാർ എന്ന ഇടനിലക്കാരൻ മുഖേനയാണ് സോളാർ പ്രതികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതെന്നും പിസി ജോർജ് (P C George) പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് ഉമ്മൻചാണ്ടിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകാൻ അവർ തീരുമാനിച്ചത്. സോളാർ ആരോപണത്തെ കുറിച്ച് പ്രതികൾ തനിക്ക് ഒരു കുറിപ്പ് നൽകിയെന്നും കുറിപ്പിലുള്ളത് എന്താണെന്ന് മാധ്യമങ്ങളോട് പറയണമെന്നും ജോർജ് കൂട്ടിച്ചേർത്തു. എന്നാൽ, ഈ ആവശ്യം നിരസിച്ച അദ്ദേഹം കുറിപ്പ് സിബിഐക്ക് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു സോളാർ കേസിലെ പ്രതികൾ ഉന്നയിച്ച ലൈംഗികാതിക്രമക്കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നായിരുന്നു സിബിഐയുടെ റിപ്പോർട്ട്. സംസ്ഥാനത്തെ മുൻ യുഡിഎഫ് സർക്കാരിനെ…
IOC USA Celebrates One Year Anniversary of Bharat Jodo Yatra
Indian Overseas Congress celebrated the first anniversary of the Bharat Jodo Yatra in a reception organized by the Kerala Chapter in honor of visiting member of Parliament Smt. Ramya Haridas. Commenting on the anniversary, Mr. Mohinder Singh Gilzian, President of the IOCUSA, said,” We gathered here to celebrate a remarkable milestone—the first anniversary of the Bharat Jodo Yatra. This journey, spanning more than 4000 kilometers, has taken us through the heart and soul of India, covering 12 states and 2 Union territories. This Yatra aims to unite India and to…
കൗമാരക്കാരന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് പോലീസ്; കുട്ടിയെ കൊലപ്പെടുത്തിയ ബന്ധുവിന് വേണ്ടിയുള്ള തിരച്ചിൽ ഊര്‍ജ്ജിതമാക്കി
തിരുവനന്തപുരം: ആഗസ്റ്റ് 30ന് കാട്ടാക്കടയ്ക്ക് സമീപം പൂവച്ചലിൽ വാഹനാപകടമെന്ന് ആദ്യം കരുതിയ പതിനഞ്ചുകാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു. അകന്ന ബന്ധുവായ പ്രിയരഞ്ജൻ (Priyaranjan) ഓടിച്ച ഇലക്‌ട്രിക് കാറിടിച്ചാണ് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖര്‍ (Adishekhar) മരിച്ചത്. അശ്രദ്ധയോടെ വാഹനമോടിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിയെ പ്രിയരഞ്ജൻ മനഃപ്പൂര്‍വ്വം കാറിടിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച കൗമാരക്കാരന്റെ കുടുംബാംഗങ്ങൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിരുന്നതായി കാട്ടാക്കട ഡിവൈഎസ്പി എൻ ഷിബു മാധ്യമങ്ങളോട് പറഞ്ഞു. “പ്രിയരഞ്ജനോട് പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപം മൂത്രമൊഴിക്കരുതെന്ന് കുട്ടി പറഞ്ഞതിന് സാക്ഷി മൊഴിയുണ്ട്. ആ സംഭവത്തില്‍ പ്രകോപിതനായ പ്രിയരഞ്ജന്‍ പ്രതികാരമായാണ് കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയത്. എന്നാല്‍, ആദിയെ ആശുപത്രിയിലെത്തിച്ചതും അപകടമാണെന്ന് അവകാശപ്പെട്ടതും പ്രിയരഞ്ജനാണെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നയുടനെ പ്രിയരഞ്ജന്‍ ഒളിവില്‍ പോയി.…
മൊറോക്കോ ഭൂകമ്പം: അതിജീവിച്ചവർ സഹായം തേടുന്നു
മൗലേ ബ്രാഹിം (മൊറോക്കോ): ആറു പതിറ്റാണ്ടിലേറെയായി മൊറോക്കോയിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പത്തെ അതിജീവിച്ചവർ ഞായറാഴ്ച ഭക്ഷണവും വെള്ളവും കണ്ടെത്താൻ പാടുപെടുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാൻ പ്രയാസമുള്ള ഗ്രാമങ്ങളിൽ 2,000-ത്തിലധികം പേര്‍ മരിച്ചതായി കണക്കാക്കുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പലരും രണ്ടാം രാത്രിയും തുറസ്സായ സ്ഥലങ്ങളിലാണ് കഴിച്ചുകൂട്ടുന്നത്. ഹൈ അറ്റ്‌ലസിലെ ഏറ്റവും മോശമായ ബാധിത ഗ്രാമങ്ങളിൽ എത്തിച്ചേരുക എന്ന വെല്ലുവിളി ദുരിതാശ്വാസ പ്രവർത്തകർ അഭിമുഖീകരിക്കുന്നുണ്ട്. ജനവാസകേന്ദ്രങ്ങൾ അധികവും പരുക്കൻ പർവതനിരകളിലാണ്. മാരാക്കെക്കിന് തെക്ക് 40 കിലോമീറ്റർ (25 മൈൽ) പ്രഭവകേന്ദ്രത്തിനടുത്തുള്ള ഒരു ഗ്രാമമായ മൗലേ ബ്രാഹിമിൽ, നിവാസികൾ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് മരണപ്പെട്ടവരെ പുറത്തെടുത്തത് എങ്ങനെ എന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു. “ഞങ്ങൾക്ക് ഞങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടു, ഞങ്ങൾക്ക് ആളുകളെയും നഷ്ടപ്പെട്ടു, ഞങ്ങൾ രണ്ട് ദിവസം…
പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസായ സുഹൃത്തുക്കള്‍ക്കായി വിദേശത്ത് ഇടപാടുകള്‍ നടത്തുന്നു: പ്രിയങ്ക ഗാന്ധി
ജയ്പൂര്‍: കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും, രാഹുൽ ഗാന്ധിക്കും ശേഷം, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി (Priyanka Gandhi) ഇന്ന് (ഞായറാഴ്ച) രാജസ്ഥാനിൽ തന്റെ ആദ്യത്തെ സ്വതന്ത്ര പൊതുയോഗം നടത്തി. അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ പ്രധാന പദ്ധതിയായ ‘ഇന്ദിര രസോയ് യോജന ഗ്രാമിണ്‍ (Rasoi Yojana Gramin – rural) ഉദ്ഘാടനം ചെയ്തു. ടോങ്ക് ജില്ലയിലെ നിവായ് അസംബ്ലി നിയോജക മണ്ഡലത്തിലാണ് പൊതുയോഗം സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യവസായ സുഹൃത്തുക്കൾക്കായി വിദേശത്ത് ഇടപാടുകൾ നടത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. “അദ്ദേഹം വിദേശത്തേക്ക് പോയി തന്റെ വ്യവസായ സുഹൃത്തുക്കൾക്കായി ഇടപാടുകൾ നടത്തുന്നു. സമ്പന്നരെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ബിജെപിയുടെ നയങ്ങൾ ലക്ഷ്യമിടുന്നത്. അല്ലാതെ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വേണ്ടിയല്ല,” പ്രിയങ്ക ആരോപിച്ചു. അരമണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തിൽ, സമ്പന്നർക്ക് അനുകൂലമായ നയങ്ങൾക്കും പണപ്പെരുപ്പത്തിനും വേണ്ടി കേന്ദ്രത്തിലെ ബിജെപിയെ…
നൈപുണ്യ വികസന അഴിമതി കേസ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
വിജയവാഡ: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി തലവനുമായ ചന്ദ്രബാബു നായിഡുവിനെ (Chandrababu Naidu) വിജയവാഡ കോടതി സെപ്റ്റംബർ 23 വരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നൈപുണ്യ വികസന കുംഭകോണത്തിൽ (Skill Development Scam) പങ്കുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. ആറു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഉത്തരവ്. മുൻ മുഖ്യമന്ത്രിയെ ഇപ്പോൾ രാജമുണ്ട്രി സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന. ആന്ധ്രാപ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ സെപ്റ്റംബർ 9ന് സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണിത്. 371 കോടി രൂപയുടെ നൈപുണ്യ വികസന കുംഭകോണത്തിൽ ചന്ദ്രബാബു നായിഡുവിനെ മുഖ്യ സൂത്രധാരനായി തിരിച്ചറിഞ്ഞ് “പ്രതി നമ്പർ 1” ആയി കണക്കാക്കിയെന്ന് സിഐഡി അറിയിച്ചു. നായിഡുവിന്റെ നിർദേശപ്രകാരമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പൊതുഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും സ്വകാര്യവ്യക്തികൾക്ക് നേട്ടമുണ്ടാക്കുകയും ചെയ്യുകയെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് സർക്കാർ…
എഡ്മിന്റൻ നമഹയുടെ 2023 ഓണാഘോഷം ഗംഭീരമായി
എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (Northern Alberta Malayalee Hindu Association – NAMAHA യുടെ നേതൃത്വത്തിൽ 2023 ഓണം അതിവിപുലമായി ആഘോഷിച്ചു.സെപ്തംബർ 9 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ എഡ്മണ്ടനിലെ പ്ലസൻ്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ വച്ചാണ് പരിപാടികൾ നടന്നത്. രാവിലെ 10 മണിക്ക് നമഹ പ്രസിഡൻറ് രവിമങ്ങാട്ട് സെക്രട്ടറി അജയ്പിള്ള മാതൃസമിതി കോർഡിനേറ്റർ ജ്യോത്സ്നസിദ്ദാർത്ഥ് വൈസ്പ്രസിഡൻറ് അരുൺരാമചന്ദ്രൻ നമഹ മെഗാസ്പോൺസർ ജിജോ ജോർജ് സാമൂഹ്യപ്രവർത്തകൻ ജോസഫ് ജോൺ എന്നിവർഭദ്രദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.നമഹയുടെ ഈ വർഷത്തെ കമ്യൂണിറ്റി സർവ്വീസ് അവാർഡ് ആൽബർട്ടയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ ജോസഫ്ജോണിനു നമഹ ബോർഡ് മെമ്പർ റിമാപ്രകാശ് സമ്മാനിച്ചു. ഉദ്ഘാടന പരിപാടികൾക്ക് ശേഷംവിഭവസമൃദ്ധമായ ഓണസദ്യയും കുരുന്നുകളുടെ നയന…
ഷിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 16-ന്
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ (Chicago Ecumenical Council) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ (Bible Convention) സെപ്റ്റംബര്‍ 16-ന് ശനിയാഴ്ച വൈകിട്ട് ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 പോട്ടര്‍ റോഡ്, ഡസ്‌പ്ലെയന്‍സ്) വച്ച് നടത്തപ്പെടുന്നു. യുവജനങ്ങള്‍ക്കായി ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെ നടത്തപ്പെടുന്ന എക്യൂമെനിക്കല്‍ യൂത്ത് കണ്‍വന്‍ഷന് ഹോളി ഫാമിലി ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ഷിജി അലക്‌സ് നേതൃത്വം നല്‍കും. തുടര്‍ന്ന് 6 മണി മുതല്‍ 8 മണി വരെ ക്രമീകരിച്ചിരിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന് മഹാരാഷ്ട്രയിലെ കല്യാണിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നിന്നുമുള്ള അനുഗ്രഹീത വചന പ്രഭാഷകന്‍ റവ.ഫാ. റ്റി.എ ദാനിയേല്‍ നേതൃത്വം നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷീകരണത്തിനും പ്രാധാന്യം നല്‍കുന്ന ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രധാനപ്പെട്ട പ്രോഗ്രാമുകളില്‍ ഒന്നാണ് എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍. റവ. ജോ വര്‍ഗീസ് മലയില്‍ ചെയര്‍മാനായും, മാത്യു…
