തിരുവനന്തപുരം: കശ്മീർ വിദ്യാർത്ഥികൾക്കെതിരായി നടന്നുവരുന്ന അതിക്രമങ്ങളെയും കശ്മീരിൽ സാധാരണക്കാരുടെ വീടുകൾ ക്രൂരമായി ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. കശ്മീർ മുസ് ലിം വിദ്യാർത്ഥികളെ ഹിന്ദുത്വ ഗുണ്ടാസംഘങ്ങൾ അക്രമിക്കുകയും സർവകലാശാലകളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും കെട്ടിച്ചമച്ച ആരോപണങ്ങളിൽ അറസ്റ്റ് ചെയ്യുകയും ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കുകയും ഒളിവിൽ പോകാൻ നിർബന്ധിക്കുകയും ചെയ്യുകയാണ്. ഓരോ അക്രമ സംഭവത്തിന് ശേഷവും സാധാരണക്കാരുടെ വീടുകൾ ബുൾഡോസർ രാജിലൂടെയടക്കം തകർക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് മാത്രമല്ല പ്രദേശത്തെ നിയമവാഴ്ചയുടെ പൂർണമായ അഭാവവുമാണ് കാണിക്കുന്നത്. കശ്മീരികളുടെ ഭൂമി, അന്തസ്സ്, ഭാവി എന്നിവ അവരിൽ നിന്ന് കവർന്നെടുക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിൻ്റെ തുടർച്ചയായ പദ്ധതികളാണ് അവിടെ നടക്കുന്നത്. വീടുകൾ തകർക്കുന്നതും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതും കൂട്ടായ ശിക്ഷാനടപടികളും ഉടൻ അവസാനിപ്പിക്കണം. സാധാരണ കശ്മീരികളുടെ ജീവിതം നശിപ്പിച്ചുകൊണ്ടുള്ള പ്രതികാര നടപടികൾ സുരക്ഷാവീഴ്ചകളുടെ യാഥാർത്ഥ്യം മറച്ചുവെക്കാനോ, പ്രദേശത്ത്…
Category: KERALA
കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദം: മന്ത്രി പി രാജീവ്
ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് നോളജ് സിറ്റിയില്‍ കാണുന്നതെന്നും മന്ത്രി നോളജ് സിറ്റി : കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദമാണെന്ന് കേരള വ്യവസായ- നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് മര്‍കസ് നോളജ് സിറ്റിയില്‍ കാണുന്നത് എന്നും ഇത്തരം ഉദ്യമങ്ങള്‍ സമൂഹത്തിന് വലിയ മുതല്‍ക്കൂട്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് കഠിനാധ്വാനികളും സംരംഭകരും വിദ്യാസമ്പന്നരുമായ യുവ സമൂഹമാണ്. തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പലായനം ചെയ്യുന്നതിന് പകരം നാട്ടില്‍ തന്നെ സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കുന്ന റിവേഴ്‌സ് മൈഗ്രേഷനാണ് ഇന്ന് കാണുന്നതെന്നും ഇത് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലും വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്കുള്ള സാഹചര്യം…
പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന് കാഴ്ചസഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം: ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി, തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‍താൽമോളജി അലുമ്‌നി അസോസിയേഷനുമായി ചേർന്ന് പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന് കാഴ്ച സഹായ ഉപകരണങ്ങൾ സംഭാവന ചെയ്തു. യു എസ് ടിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പൊൺസിബിലിറ്റി ഉദ്യമങ്ങളുടെ ഭാഗമായാണ് കാഴ്ച സഹായ ഉപകരണങ്ങൾ നൽകിയത്. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്‍താൽമോളജി അലുമ്‌നി അസോസിയേഷൻ (ആർ.ഐ.ഒ.എ.എ) നടപ്പിലാക്കുന്ന പദ്ധതിയാണ് പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്റർ. യു. എസ്. ടി വെൽഫെയർ ഫൗണ്ടേഷന്റെ ഭാഗം കൂടിയാണിത്. ‘അംഗപരിമിതരുടെ ഉന്നമനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉപകരണങ്ങൾ കൈമാറിയത്. യു എസ് ടിയുടെ തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോന്റെ നേതൃത്വത്തിലാണ് കമ്പനി ഉദ്യോഗസ്ഥർ ഉപകരണങ്ങൾ നൽകിയത്. സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ഡോ.അരുൺ എസ് നായർ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.…
വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കമ്മിറ്റിയുടെ സാഹോദര്യപദയാത്രയ്ക്ക് തുടക്കമായി
പടപ്പറമ്പ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള സാഹോദര്യ പദയാത്രയോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് പ്രസിഡണ്ട് അജ്മൽ തോട്ടോളി നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ ഫ്ലാഗ് ഓഫ് ചട്ടിപ്പറമ്പ വെച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും പാർട്ടി മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് സലാം സി എച്ച് നിർവഹിച്ചു. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട ആളുകൾ വളരെ സൗഹാർദ്ദത്തോടുകൂടി ജീവിക്കുന്ന ഇന്ത്യ രാജ്യത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം ഉപയോഗപ്പെടുത്തി വംശീയത പ്രചരിപ്പിച്ച് ഈ നാടിന്റെ മതസൗഹാർദ്ദം തകർക്കുന്ന സംഘപരിവാർ ശക്തികൾ ഈ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവുമാണ് തകർക്കുന്നത് എന്ന് വാഹനജാഥ ഫ്ലാഗ് ഓഫ് ചെയ്ത സംസാരിച്ച സലാം സി എച്ച് പറഞ്ഞു. ഈ നാടിന്റെ ബഹുസ്വരതയെ സംരക്ഷിക്കാനും, നവോത്ഥാന നായകന്മാർ കാണിച്ചുതന്ന പാതയിലൂടെ മുന്നോട്ടു പോകുവാനും നമുക്ക് കഴിയേണ്ടതുണ്ട് എന്ന് അദ്ദേഹം…
എലിവേറ്റഡ് ഹൈവേ, വയഡക്റ്റ് എന്നിവയുടെ അലൈൻമെന്റിലെ സംഘർഷം ഒഴിവാക്കാൻ NHAI, KMRL എന്നിവ വഴികൾ ആലോചിക്കുന്നു
കൊച്ചി: 17 കിലോമീറ്റർ നീളമുള്ള അരൂർ-ഇടപ്പള്ളി എൻഎച്ച് 66 ബൈപാസ് ഇടനാഴിയിലെ എലിവേറ്റഡ് ഹൈവേയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉടൻ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, കാക്കനാട്ടേക്ക് രണ്ടാം ഘട്ടം നീട്ടുന്നതിനായി കൊച്ചി മെട്രോ വയഡക്റ്റ് നിർമ്മിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ), പാലാരിവട്ടം ബൈപാസ് ജംഗ്ഷനിലെ നിർദ്ദിഷ്ട വയഡക്റ്റിന്റെ പ്രസക്തമായ വിശദാംശങ്ങൾ എൻഎച്ച്എഐക്ക് സമർപ്പിച്ചു. രണ്ട് പദ്ധതികളുടെയും വിന്യാസങ്ങൾ ജംഗ്ഷനിൽ പരസ്പരം കൂട്ടിമുട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും. പാലാരിവട്ടം ബൈപാസ് ജംഗ്ഷനിലെ നിലവിലുള്ള നാലുവരി മേൽപ്പാലത്തിന് മുകളിലൂടെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന മെട്രോ വയഡക്ടിനുള്ള ലംബവും തിരശ്ചീനവുമായ അനുമതികൾ കണക്കിലെടുത്ത് റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ പരിഷ്കരിക്കാൻ എലിവേറ്റഡ് ഹൈവേയ്ക്കായി ഡിപിആർ തയ്യാറാക്കുന്ന ഭോപ്പാൽ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനത്തോട് മാർച്ചിൽ എൻഎച്ച്എഐ നിർദ്ദേശിച്ചിരുന്നു. “മെട്രോ വയഡക്ടിനായുള്ള അലൈൻമെന്റിന്റെ രൂപകൽപ്പന കണക്കിലെടുത്ത ശേഷം, പാലാരിവട്ടത്തെ…
നിർമ്മാതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സാന്ദ്ര തോമസ്
കൊച്ചി: നിർമ്മാതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് പറഞ്ഞു. അന്തിമ വിജയം തന്റെ കൂടെയായിരിക്കുമെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെയാണ് പോരാട്ടമെന്നും പ്രതികൾ ഉൾപ്പെടെയുള്ളവർ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും സാന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ മേഖലയിലെ മയക്കുമരുന്ന് ദുരുപയോഗ വിഷയത്തിലും സാന്ദ്ര അഭിപ്രായപ്പെട്ടു. സിനിമാ സെറ്റുകളിൽ മയക്കുമരുന്ന് ഒഴുകുന്നത് സാധാരണമാണ്. മയക്കുമരുന്ന് ദുരുപയോഗം അറിയില്ലെന്ന സംഘടനകളുടെ വാദം തെറ്റാണ്. ഈ വിഷയം പല യോഗങ്ങളിലും ചർച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി മയക്കുമരുന്ന് ദുരുപയോഗം വർദ്ധിച്ചു. വേട്ടക്കാർ ഇപ്പോഴും ഐസി കമ്മിറ്റിയിലുണ്ടെന്നും ഇത് ഇരകൾക്ക് നീതി ലഭിക്കുന്നത് തടയുന്നുണ്ടെന്നും സാന്ദ്ര പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തിൽ വെച്ച് തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് സാന്ദ്ര തോമസ് നൽകിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റപത്രം സമർപ്പിച്ചത്. 2024 ജൂണിലാണ് സംഭവം നടന്നത്.…
‘Resisting Hatred, Rising United, We are One’ – ‘ഒന്നാണ് നമ്മള്‍’: എഫ്.ഡി.സി.എയുടെ സാഹോദര്യ സംഗമം മെയ് 1 വ്യാഴാഴ്ച വൈകീട്ട് 4:30ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍
കോഴിക്കോട്: വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ പരിരക്ഷിക്കുന്നതിനുമായി 1993 ല്‍ രൂപീകരിക്കപ്പെട്ട സംഘമാണ് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ). എഫ്.ഡി.സി.എ കേരള ചാപ്റ്ററിന്റെ പ്രഥമ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ്.വി.ആര്‍ കൃഷ്ണയ്യരുടെ നേത്യത്വത്തില്‍ ഒരു പതിറ്റാണ്ടു കാലം കേരളത്തിലെ മതേതര, മത സൗഹാര്‍ദ്ദ മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന എഫ്.ഡി.സി.എ വര്‍ഗീയ ചേരിതിരിവിനാല്‍ കലുഷിതമായിരുന്ന നാദാപുരം, ആദിവാസികള്‍ക്കെതിരായ കടന്നുകയറ്റം നടന്ന മുത്തങ്ങ എന്നിവിടങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. കേരളത്തിന്റെ സവിശേഷത ഈ നാട് പുലര്‍ത്തിപ്പോരുന്ന സാമൂഹ്യ സൗഹാര്‍ദ്ദമാണ്. ഈ സാമൂഹ്യ സൗഹാര്‍ദ്ദം വലിയ ഭീഷണിയിലാണ്. വിദ്വേഷം വമിക്കുന്ന പ്രചരണങ്ങളിലൂടെ നമ്മുടെ സമൂഹം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തില്‍ ഈ വിഭജനം സ്പഷ്ടമായി കാണാന്‍ കഴിയാത്തതാണെങ്കിലും കേരളവും ക്രമേണ സാമൂഹ്യ വിദ്വേഷത്തിന്റെ ദുഷ്ടചക്രത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഈ വിദ്വേഷത്തിന്റെ ഭാരം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു…
ഒരു ഫ്രെയിം പകർത്താന്‍ ഏതറ്റം വരെ പോകണമെന്ന് പഠിപ്പിച്ചു: ഷാജി എൻ. കരുണിനെക്കുറിച്ച് സണ്ണി ജോസഫ്
പിറവി എന്ന ചിത്രത്തിന് 1988-ലെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് അന്തരിച്ച ഷാജി എന്‍ കരുണിനെക്കുറിച്ച് മനസ്സു തുറന്നു. അദ്ദേഹത്തിന്റെ ക്ലാസിക് സിനിമയായ പിറവിയുടെ ക്യാമറ കൈകാര്യം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ട നിമിഷം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് . “സണ്ണി, അപ്പോൾ നീയാണ് ക്യാമറ ചെയ്യുന്നത്, ശരിയല്ലേ,” ഞങ്ങളുടെ ചർച്ചകൾക്കിടയിൽ അദ്ദേഹം തന്റെ സ്വതസിദ്ധമായ ലാഘവത്തോടെ എന്നോട് പറഞ്ഞു. പിറവി ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ , സംവിധാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അദ്ദേഹം എന്നോട് ക്യാമറ ചലിപ്പിക്കാൻ ആവശ്യപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചു. “എങ്കിൽ, നമുക്ക് തുടങ്ങാം,” ഞാൻ അതെ എന്ന് പറഞ്ഞ നിമിഷം അദ്ദേഹം പറഞ്ഞു. പിറവിക്ക് മുമ്പ്, തീർത്ഥം , ഈണം മറന്ന കാറ്റ് , ഒരേ തൂവൽ പക്ഷികൾ എന്നിവയുൾപ്പെടെ മൂന്ന് സിനിമകളിൽ…
ലോകസിനിമയുടെ ഐക്കൺ ഷാജി എൻ കരുണ്‍ ഓർമ്മയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി
തിരുവനന്തപുരം: മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിലേക്ക് എത്തിച്ച പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുണിന് കേരളം വിട നൽകി. ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ സംസ്കാരം നടന്നു. ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി സജി ചെറിയാൻ, നടനും ഫിലിം അക്കാദമി ചെയർമാനുമായ പ്രേം കുമാർ എന്നിവരുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇന്നലെ വൈകുന്നേരം 5 മണിക്ക് വഴുതക്കാട് ഉദരശിരോമണി റോഡിലുള്ള വസതിയായ ‘പിറവി’യിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് കലാഭവനിൽ പൊതുദർശനം ഉണ്ടായിരുന്നു. ഷാജി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ‘പിറവി’ (1988). പിറവി, സ്വാഹം, വാനപ്രസ്ഥം എന്നിവ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. ലോക സിനിമയിലെ അപൂർവ നേട്ടമാണിത്. ‘പിറവി’ പോലെ ഇത്രയധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക്…
കേരള നിയമസഭയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമ സമിതി പ്രതിനിധി സംഘം ഡൽഹി നിയമസഭ സന്ദർശിച്ചു
ന്യൂഡൽഹി: കേരള നിയമസഭയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമ സമിതിയുടെ ഒരു പ്രതിനിധി സംഘം ഇന്ന് ഡൽഹി നിയമസഭ സന്ദർശിച്ചു. പുതിയ സർക്കാർ രൂപീകരിച്ചതിനുശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം സന്ദർശിക്കുന്ന ആദ്യ അവസരമായിരുന്നു ഇത്. ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുമായും അവര്‍ കൂടിക്കാഴ്ച നടത്തി. പ്രതിനിധി സംഘത്തെ ഊഷ്മളമായി സ്വാഗതം ചെയ്ത വിജേന്ദ്ര ഗുപ്ത, മുതിർന്ന പൗരന്മാർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ വിലമതിക്കാനാവാത്തതാണെന്ന് വിശേഷിപ്പിക്കുകയും അവരുടെ അന്തസ്സും ക്ഷേമവും വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. കമ്മിറ്റിയിലെ നാല് എംഎൽഎമാരായ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, അഹമ്മദ് ദേവർകോവിൽ, മമ്മിക്കുട്ടി പി, ജോബ് മൈച്ചിൽ എന്നിവരായിരുന്നു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. മുതിർന്ന പൗരന്മാരുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ഡൽഹി നിയമസഭ സജീവമായി പരിഗണിക്കുന്നുണ്ടെന്ന് നിയമസഭാ സ്പീക്കർ പ്രതിനിധി സംഘത്തെ…
