അലിഫ് ഡേ ഏപ്രിൽ 07 തിങ്കൾ മർകസിൽ; വിദ്യാരംഭത്തിന് സുൽത്വാനുൽ ഉലമ നേതൃത്വം നൽകും

കോഴിക്കോട്: അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കുട്ടികൾ ചുവടുവെക്കുന്ന ‘അലിഫ് ഡേ’ വിദ്യാരംഭം ഇന്ന് (ഏപ്രിൽ 07 തിങ്കൾ) മർകസിൽ നടക്കും. രാവിലെ എട്ടു മുതൽ പതിനൊന്ന് വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സുൽത്വാനുൽ ഉലമയുടെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ മർകസിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് വിപുലമായ അലിഫ് ഡേ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് ഓരോ വർഷവും ആദ്യാക്ഷരം കുറിക്കൽ ചടങ്ങിന് മർകസിൽ എത്താറുള്ളത്. അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർഥനക്കും സന്ദേശപ്രഭാഷണത്തിനും പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകും. സയ്യിദ് അബ്ദുൽ ഫത്താഹ്…

സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്

വടക്കാങ്ങര : ആറ് പഞ്ചായത്തുകൾ ഉൾപ്പെടുന്ന മങ്കട ബ്ലോക്ക് പഞ്ചായത്തിലെ സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിനെയും കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിനെയും തെരെഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിലെ 108 വാർഡുകളിൽ നിന്നാണ് ഏറ്റവും മികച്ച ശുചിത്വ ഹരിത വാർഡായി ഒന്നാം സ്ഥാനത്തേക്ക് വടക്കാങ്ങര ആറാം വാർഡിനെയും പടിഞ്ഞാറ്റുമുറി രണ്ടാം വാർഡിനെയും പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുൽ കരീമിൽ നിന്ന് വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ അവാർഡ് ഏറ്റുവാങ്ങി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എ നുഅ്മാൻ ശിബിലി, വൈസ് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ, മറ്റ് ജനപ്രതിനിധികൾ സംബന്ധിച്ചു. സമ്പൂർണ്ണ മാലിന്യമുക്ത വാർഡായി മാറുന്നതിന്റെ ഭാഗമായി ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ വാർഡിലെ മുഴുവൻ വീടുകളിൽനിന്നും മാലിന്യങ്ങൾ ശേഖരിച്ച് തുടക്കം കുറിച്ചിരുന്നു. തുടക്കം…

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രചരണത്തിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

സമൂഹത്തിൽ വ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന തരത്തിൽ വിദ്വേഷ പ്രചരണം നടത്തുന്ന വെള്ളാപ്പള്ളി നടേശനെതിരെ സർക്കാർ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്. ‘നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം അതിനു വിഘ്നമായുള്ളതെല്ലാം ഇല്ലാതെയാക്കണം’ എന്ന ശ്രീനാരായണ ഗുരുവിൻ്റെ തന്നെ വാക്ക് കടമെടുത്താൽ ആദ്യം ഇല്ലാതേകണ്ട വംശീയതയുടെ ആൾ രൂപമാണ് വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ ജാതി വിരുദ്ധ പോരാട്ടത്തിൻ്റെയും പ്രാതിനിധ്യ സമരങ്ങളുടെയും മുന്നിൽ നിന്ന ഈഴവ സമുദായത്തിലെ ഒരു വിഭാഗത്തെ സംഘ്പരിവാറിൻ്റെ വെറുപ്പിൻ്റെ ആലയിൽ കെട്ടിയതിൻ്റെ ഒന്നാമത്തെ ക്രെഡിറ്റും വെള്ളാപ്പള്ളിക്ക് തന്നെയാണ്. മലബാറിൽ സവിശേഷമായി മലപ്പുറത്ത് ഈഴവ സമുദായത്തിനുള്ള വികസന ശോഷണം ആരോപിച്ച് മുസ്ലിം സമുദായത്തെ മുൻനിർത്തി ജില്ലക്ക് നേരെ നടത്തിയ വംശീയ അധിക്ഷേപം കുറച്ച് കാലങ്ങളായി വെള്ളാപ്പള്ളി നടത്തി കൊണ്ടിരിക്കുന്ന വംശീയ പ്രചാരണങ്ങളുടെ തുടർച്ചയാണ്. കേരളത്തിലെ ആസ്ഥാന വംശീയ പ്രചാരകനെന്ന പട്ടം നൽകേണ്ട ഈ വ്യക്തിയെ പിടിച്ച് നവോത്ഥാന…

പെരുന്നാള്‍ ദിനത്തില്‍ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ലോഡ്ജില്‍ മയക്കുമരുന്ന് ലഹരി ആഘോഷം; രണ്ടു യുവതികളടക്കം നാലു പേരെ എക്സൈസ് പിടികൂടി

മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37), ഇരിക്കൂർ സ്വദേശി റഫീന (24), കണ്ണൂർ സ്വദേശിനി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ: കണ്ണൂർ പറശിനിക്കടവിനടുത്തുള്ള കോൾ മൊട്ടായി ലോഡ്ജിൽ എക്സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (37), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷിൽ (37), ഇരിക്കൂർ സ്വദേശി റഫീന (24), കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 490 മില്ലിഗ്രാം എംഡിഎംഎയും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈദ് ദിനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങിയ യുവതികൾ, സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പലയിടങ്ങളിലായി സുഹൃത്തുക്കളോടൊപ്പം മുറികൾ വാടകയ്ക്ക് എടുത്ത് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു. വീട്ടിൽ…

എസ്.എൻ.ഡി.പി യോഗാദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന അപലപനീയം; മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും പരാതി നൽകി സോളിഡാരിറ്റി

മലപ്പുറം: കേരളത്തിൽ സര്‍ക്കാരിന്റെ വിഭവ വിതരണത്തിലും സർക്കാർ ഉദ്യോഗ മേഖലയിലെ അവസര പങ്കാളിത്തത്തിലും വലിയ വിവേചനങ്ങൾ അനുഭവിക്കുന്ന സമൂഹങ്ങളാണ് സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾ. മുസ്‌ലിങ്ങളും ഈഴവരും പിന്നോക്ക കൃസ്ത്യൻ വിഭാഗങ്ങളുമെല്ലാം ഈ ഗണത്തിൽ പെടുന്നവരാണ്. ദേശീയ തലത്തിലും മറ്റും ജാതി സെൻസസ് അടക്കമുള്ള മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പിന്നോക്ക വിഭാഗങ്ങൾ എല്ലാവരും ഒന്ന് ചേർന്നു കൊണ്ടുള്ള അവസര സമത്വത്തിനും തുല്യമായ വിഭവിതരണത്തിനും വേണ്ടി ശക്തമായ അവകാശ പോരാട്ടങ്ങൾ നടക്കേണ്ട സന്ദർഭമാണ്. ഈ അവസരത്തിലാണ് നമ്മുടെ വിവേചനങ്ങളുടെ ചരിത്രത്തെ മറന്ന് കൊണ്ട് സവർണ്ണ ഹിന്ദുത്വ രാഷ്ട്രീയ ബോധത്തിന് വഴങ്ങി ഈഴവർ അനുഭവിക്കുന്ന അനീതികൾക്ക് കാരണം മുസ്‌ലിങ്ങളാണ് എന്ന് പ്രചരിപ്പിക്കും വിധത്തിൽ എസ്.എൻ.ഡി.പി യോഗാദ്ധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം വിരുദ്ധ വംശീയ ബോധവും മലപ്പുറം വിരുദ്ധതയും വിളമ്പുന്നത്. ഇവിടെ നൂറ്റാണ്ടുകളായി പിന്നോക്ക വിഭാഗങ്ങളെ പിന്നോക്കമാക്കി നിലനിർത്തുന്ന സവർണ ജാതീയതയെയും അതിൻ്റെ അധികാര…

വെള്ളാപള്ളി സംഘ്പരിവാറിന്റെ നാവാവരുത്: വെൽഫെയർ പാർട്ടി

മലപ്പുറം: ഒരു സമുദായത്തിന്റെ നേതാവായ വെള്ളാപളളി നടേശൻ സംഘ്പരിവാറിന്റെ നാവാവരുതെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് അഭിപ്രായപ്പെട്ടു. മലപ്പുറത്തെക്കുറിച്ച് സംഘ്പരിവാർ കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന കള്ളങ്ങൾ തന്നെയാണ് വെള്ളാപള്ളിയും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് മലപ്പുറം പ്രത്യേക രാജ്യമാണെന്ന ആരോപണം ഉന്നയിച്ചത് എന്നത് അദ്ദേഹം വ്യക്തമാക്കണം. മലപ്പുറത്തെ കുറിച്ച് മുമ്പും ഇത്തരം പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അധികാരികളുടെ മൗനമാണ് ഇങ്ങിനെയുള്ള വംശിയ വിദ്വേഷ പ്രസ്താവനകൾ നടത്താൻ വെള്ളാപള്ളിയെ പോലുള്ളവർക്ക് ധൈര്യം നൽകുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമ നടപടികളുമായി വെൽഫെയർ പാർട്ടി മുന്നോട്ട് പോകുമെന്നും എക്‌സിക്യുട്ടിവ് മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡണ്ട് കെവി സഫീർഷ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് പ്രമേയം അവതരിപ്പിച്ചു. ജില്ലാ സിക്രട്ടറിമാരായ ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, ഷാക്കിർ മോങ്ങം…

കേരളത്തിലെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കേര പദ്ധതി: ഡോ. ബി. അശോക്

തിരുവനന്തപുരം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ലേബർ ഫോഴ്‌സ് സർവേ പ്രകാരം, തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.6 ശതമാനമാണ്. സ്ത്രീകൾക്ക് ഇത് 12.6 ശതമാനവും പുരുഷന്മാർക്ക് 6.5 ശതമാനവുമാണ്. 2024 ഒക്ടോബർ-ഡിസംബർ പാദത്തിലെ സർവേ ഫലമാണിത്. 15 നും 29 നും ഇടയിൽ പ്രായമുള്ള കേരളത്തിലെ യുവാക്കളിൽ 18.6 ശതമാനം പുരുഷന്മാരും 35.6 ശതമാനം സ്ത്രീകളും തൊഴിലില്ലാത്തവരാണെന്ന് സർവേ പറയുന്നു. എല്ലാവർക്കും തൊഴിൽ നൽകിക്കൊണ്ട് തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാരിന് കഴിയില്ല. നമ്മുടെ ജനസംഖ്യാ വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും ഇടയിലുള്ള അന്തരം അത്ര വലുതാണ്. സർക്കാർ ജോലി മാത്രം ആഗ്രഹിക്കുന്ന മനോഭാവത്തിൽ നിന്ന് യുവാക്കൾ പതുക്കെ മാറാൻ തുടങ്ങണം. സർക്കാർ ജോലിക്കായി കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ തീവ്രത വർദ്ധിപ്പിക്കുകയേയുള്ളൂ. സ്വകാര്യ മേഖലയുടെ വളർച്ചയ്ക്ക് വൻതോതിലുള്ള അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാത്രമേ കേരളത്തിൽ തൊഴിലവസരങ്ങൾ…

കുട്ടികളിലെ പഠന പ്രശ്നങ്ങൾ അറിയാൻ സിജി അസ്സസ്മെന്റ് പ്രോഗ്രാം

സിജി സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് കുട്ടികളിലെ പഠന പ്രശ്നങ്ങൾ കണ്ടെത്താൻ അസെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ അസ്സെസ്സ്‌മെന്റിലൂടെ കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകള്‍ എന്നിവ മനസ്സിലാക്കാം. 6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ പരിപാടിയിൽ പങ്കെടുക്കാം. ഏപ്രിൽ 12 ശനിയാഴ്ച കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച രാവിൽ 10 മുതൽ വൈകുന്നേരം 3 മണിവരെ ആയിരിക്കും അസ്സെസ്സ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. events.cigi.org എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8086663009

കേന്ദ്ര വഖഫ് ബില്ല് കത്തിച്ച് പ്രതിഷേധിച്ച് സോളിഡാരിറ്റി, SIO

കേന്ദ്ര വഖഫ് ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റി-SiO സിറ്റി ഘടകങ്ങൾ സംയുക്തമായി നടത്തിയ പ്രകടനത്തിൽ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവരുന്ന ബില്ല് മുസ്ലിം സമുദായത്തിനെതിരെയുള്ള വംശഹത്യാ ശ്രമങ്ങളുടെ തുടർച്ചയാണെന്നും അതുവഴി വഖഫ് സ്വത്തുക്കൾ കൈവശ്യപ്പെടുത്താനാണ് സംഘപരിവാർ ശ്രമമെന്നും പ്രതി ഷേധ സംഗമം ഉലഘാടനം നിർവ്വഹിച്ച് സംസാരിച്ച സോളിഡാരിറ്റി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം അനീഷ് മുല്ലശ്ശേരി പറഞ്ഞു. പ്രകടനത്തിന് സോളിഡാരിറ്റി സിറ്റി പ്രസിഡൻ്റ് ഷറഫുദ്ദീൻ നദ് വി, SiO സിറ്റി സെക്രട്ടറി അബ്ദുൽ ബാസി ത്ത് എന്നിവർ നേതൃത്വം നൽകി.

ഗോകുലം ഗോപാലനെതിരായ ഇ.ഡി.യുടെ റെയ്ഡുകളെ വിമർശിച്ച് എൽ.ഡി.എഫും യു.ഡി.എഫും

കൊച്ചി: എൽ2: എമ്പുരാൻ എന്ന മലയാള സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്റെ ഇടപെടലാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്താൻ കാരണമെന്ന് ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫും) പ്രതിപക്ഷമായ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (യുഡിഎഫ്) വെള്ളിയാഴ്ച അവകാശപ്പെട്ടു . എൽ2: എമ്പുരാന് നേരെയുള്ള ആക്രമണങ്ങൾ കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ നിർബന്ധിത ഇടപെടലാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡുകളെ “വിലകുറഞ്ഞ തന്ത്രം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സാംസ്കാരിക സമൂഹം ഒന്നിച്ച് നിന്ന് അത്തരം നീക്കങ്ങളെ എതിർക്കണമെന്ന് അഭ്യർത്ഥിച്ചു, കലാലോകം ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവുമാണിതെന്ന് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ചു, “സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ് റെയ്ഡുകൾ നടന്നത്. എൽ 2: എമ്പുരാന്റെ നിർമ്മാതാക്കളിൽ ഒരാളായതിനാലാണ് റെയ്ഡുകൾ…