കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍ കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്. കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ അധിഷ്ഠിതമായൊരു സ്വയാർജ്ജിത വ്യക്തിത്വം ഉണ്ട്. അത് യാഥാർത്ഥ്യത്തെ നിഷേധിക്കാതെതന്നെ ഭാവനയിലൊരു രാജമാർഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതിയിൽ നിന്നാണ് കാരൂർ തന്റെ കതിർക്കനമുള്ള രചനകളെ വാർത്തെടുക്കുന്നത്. അതിനു സാത്വികമായൊരു പ്രശാന്തി വലയം ഉണ്ട്.അത് പലപ്പോഴും നന്മതിന്മകളുടെ അകം പൊരുളിൽ നിന്ന് ഉരവം കൊള്ളുന്ന സംഘടിതമായ സാമൂഹിക ബോധമാണ്. അതിൽ തന്നെ…
Category: ARTICLES
പത്തിൽ ആറെങ്കിലും പൊരുത്തം നോക്കുന്നവർ: സണ്ണി മാളിയേക്കൽ
പുരാതന കുടുംബം,വെളുത്ത നിറം, നല്ല സ്ത്രീധനം ……. അങ്ങനെ പോകുന്നു വിവാഹ കമ്പോളത്തിലെ പരസ്യങ്ങൾ. പത്തിൽ ആറ് പൊരുത്തം നോക്കുന്ന നല്ല നസ്രാണികൾ എന്നാൽ എത്ര കൂട്ടി കഴിച്ചിട്ടും എവിടെയൊക്കെയോ താളം പിഴയ്ക്കുന്നു. ഹൗസ് വൈഫ് നിന്നും വർക്കിംഗ് വൈഫ് ആയി എന്ന് ഉൾക്കൊള്ളാനുള്ള വൈമനസ്യം. കോഴിയാണോ കോഴി മുട്ടയാണോ ആദ്യം വന്നത് എന്ന തർക്കം ! മനോഹരമായ വിവാഹ ചടങ്ങ് നടത്തി യാത്ര പടിയും ചടങ്ങ് കൂലിയും കൈപ്പറ്റിയ പുരോഹിതൻ , പണ്ട് പീലാത്തോസ് കൈ കഴുകിയമാതിരി കൂളായിട്ട് സ്കൂട്ട് ചെയ്യും. കഴിഞ്ഞ മാസം നാട്ടിൽ വന്നു പോയിരുന്നു. മൂന്ന് കല്യാണം കൂടുവാൻ അവസരം കിട്ടി. വിഭവസമൃദ്ധമായ സദ്യക്കിടയിൽ വധൂവരന്മാരുടെ കൂട്ടരേ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ, അവരുടെ വിദ്യാഭ്യാസ യോഗ്യതയും വർക്ക് ചെയ്തിരുന്ന കമ്പനിയുടെയോ അല്ലെങ്കിൽ ആ സ്ഥാപനത്തെയോ പേരും ആത്മാഭിമാനത്തോടെ പറഞ്ഞുകൊണ്ടാണ് സ്റ്റേജിലേക്ക് വിളിക്കുന്നത്. അപ്പോൾ…
സ്വയം മറന്നുള്ള ജീവിതത്തിന് എന്ത് പ്രസക്തി?: ഫിലിപ്പ് മാരേട്ട്
ജീവിതം മറന്നു പോയ ഒരു മനുഷ്യസ്നേഹിയെ കുറിച്ച്, അല്ലെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയും സ്വയം ജീവിതം മറക്കുകയും ചെയ്താൽ ഉള്ള അവസ്ഥയെ പറ്റി എന്താണ് നമ്മൾ ചിന്തിക്കുക. അങ്ങനെ ഉള്ള ജീവിതത്തിന് എന്തെങ്കിലും മൂല്യം ഉണ്ടോ? എന്നതിനെപ്പറ്റി പറയണമെങ്കിൽ ആദ്യം ജീവിതം എന്താണ് എന്നും അതിൻ്റെ പ്രാധാന്യം എന്താണ് എന്നും നമ്മൾ തിരിച്ചറിയുക. ക്രിസ്തീയ വിശ്വാസമനുസരിച് ലോകരക്ഷകനായ യേശുക്രിസ്തുവുമായുള്ള കൂട്ടായ്മ പുനഃസ്ഥാപിച്ചുകൊണ്ട് ദൈവം നൽകിയ അധികാരവും ആധിപത്യവും വീണ്ടെടുക്കുക എന്നതാണ് ഈ ഭൂമിയിലെ മനുഷ്യ ജീവിതത്തിൻ്റെ പ്രധാനവും, ഏകവുമായ ലക്ഷ്യം. എന്നാൽ ഈ ഭൂമിയിൽ ഭൗതികജീവിതം നയിക്കുന്നതിൽ ഏറ്റവും മഹത്തായത് മനുഷ്യനെ സേവിക്കുക എന്നതാണ്. അതുപോലെ തന്നെ മനുഷ്യ ജീവിതത്തിൻ്റെ പരമോന്നത ലക്ഷ്യം സ്നേഹം വളർത്തുക എന്നതുമാണ്. “ജീവിതത്തിൻ്റെ അർത്ഥം എന്താണ്? മാനുഷിക ജീവിതത്തിൻ്റെ അർത്ഥം ഒരു ആത്മനിഷ്ഠമായ വികാരമോ വിധിയോ ആയി കണക്കാക്കുന്നുവെങ്കിലും, മിക്ക തത്ത്വചിന്തകരും…
ഇന്ത്യന്‍ പാര്‍ലമെന്റിലെ സൈലന്റ് മെമ്പേഴ്സ് (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റന്‍
അമിതാബ് ബച്ചന് കോണ്‍ഗ്രസ്സിന്റെ എം.പി.യായിരുന്ന കാലം വി.പി. സിംഗ് കോണ്‍ഗ്രസ്സുമായി അകന്നിരുന്ന സമയവുമായിരുന്ന ആ കാലത്ത് അമിതാബ് ബച്ചനെ വി.പി. സിംഗ് കളിയാക്കി അഭിസംബോധന ചെയ്തത് പാര്‍ലമെന്റിലെ സൈലന്റ് മെമ്പര്‍ എന്നായിരുന്നു. 84 ലെ ലോകസഭയില്‍ കോട്ടയത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്സ് അംഗമായ സ്കറിയ തോമസിനെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തന്നെ ഒരു സമുന്നത നേതാവ് അഭിസംബോധന ചെയ്തത് പാര്‍ലമെന്റിലെ സൈലന്റ് മെമ്പര്‍ എന്നായിരുന്നു. 87-ലെ കേരളാ കോണ്‍ഗ്രസ്സ് പിളര്‍പ്പിനു മുന്‍പുണ്ടായിരുന്ന സംഭവ വികാസങ്ങളെ തുടര്‍ന്നായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ അത് ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. ഈ പാര്‍ലമെന്റ് അംഗങ്ങളൊന്നും തന്നെ പാര്‍ലമെന്റില്‍ വാതുറന്നിരുന്നില്ലായെന്നതായിരുന്നു അതിനു കാരണം. അതുകൊണ്ടാണ് അന്ന് അവരെയൊക്കെ പാര്‍ലമെന്റിലെ സൈലന്റ് മെമ്പര്‍ എന്ന് കളിയാക്കി വിളിച്ചിരുന്നത്. പാര്‍ലമെന്റ് എന്ന വാക്കില്‍ ഏ എന്നക്ഷരം സൈലന്റായി ഉച്ചരിക്കുന്നതുകൊണ്ട് ദ്വയാര്‍ത്ഥത്തില്‍ പാര്‍ലമെന്റിലെ സൈലന്റ് മെമ്പര്‍ ഏതാണെന്നും കളിയാക്കി ചോദിച്ചിരുന്നു.…
സൗഹൃദം പൂത്തുലയുന്ന അനർഘ നിമിഷങ്ങൾ (ലേഖനം): സണ്ണി മാളിയേക്കൽ
രാവിലെ 9 മണി ഡോ. മേനോന്റെ ഒരു ചിത്രം വാട്സപ്പിൽ വന്നു… കൂടെ ഒരു അടിക്കുറിപ്പും…”എടാ.. ഞാൻ പോളണ്ടിലെ വാർസോ റെയിൽവേ സ്റ്റേഷനിൽ ഉക്രൈൻ ബോർഡറിലേക്കുള്ള ട്രെയിൻ കാത്തു നിൽക്കുന്നു.” യുദ്ധത്തിന്റെ തീവ്രത കുറഞ്ഞപ്പോൾ, നാട്ടിൽ വിഷമിച്ചിരിക്കുന്ന പ്രായമായ അമ്മയേയും സഹോദരിമാരെയും ഒരു നോക്ക് കാണാൻ ഓടി വന്നതാണ് ഞങ്ങൾ ‘മേനോൻസ്കി’ എന്ന് വിളിക്കുന്ന ഡോ. യു പി ആർ മേനോൻ. യുദ്ധം കൊടുമ്പിരികൊണ്ട സമയം അവിടത്തെ വിവരങ്ങൾ മലയാള ദൃശ്യമാധ്യമങ്ങളിൽ കൂടി നമ്മെ അറിയിച്ചിരുന്ന കീവിലെ ഡോ മേനോൻ. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു ചിത്രം ..ട്രെയ്നിൽ ഇരിക്കുന്ന മേനോൻ…. ഞാനൊന്ന് വെറുതെ വാട്സപ്പിൽ വിളിച്ചു നോക്കി. ഭാഗ്യം കണക്ഷൻ കിട്ടി…. പക്ഷെ സംസാരം അവ്യക്തം…. അത്യാവശ്യം കാര്യങ്ങൾ പിടികിട്ടി….. രാവിലെ വാർസോയിൽ നിന്നും പുറപ്പെട്ട ട്രെയിൻ വൈകിട്ട് ഉക്രൈൻ ബോർഡറിൽ എത്തും. അവിടുന്ന് വേറെ ട്രെയിൻ…
ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം
പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നു. മനുഷ്യ ജനസംഖ്യയിലെ വർദ്ധനവ് കാരണം, പ്രകൃതി വിഭവങ്ങൾ ഗുരുതരമായ അപകടകരമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ പരിസ്ഥിതിക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നു, അവയിൽ ചിലത് – ആഗോളതാപനം, പരിസ്ഥിതി മലിനീകരണം, സസ്യജന്തുജാലങ്ങളുടെ നാശം, വനനശീകരണം എന്നിവയാണ്. അതിനാൽ, പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം നാം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം, ഒന്നും ശാശ്വതമല്ലാത്തതിനാൽ നമ്മുടെ ഭാവി തലമുറയ്ക്ക് അവശ്യ പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെടുന്ന ഒരു ദിവസം വരും. പ്രകൃതി വിഭവങ്ങളോട് അനാവശ്യമായി വിട്ടുവീഴ്ച ചെയ്യുന്നത് അവസാനിപ്പിച്ച് പ്രകൃതി മാതാവിനോട് സമന്വയിച്ച് നിൽക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ലോക പ്രകൃതി സംരക്ഷണ ദിനം. പ്രകൃതി മാതാവിന് കൃതജ്ഞത അർപ്പിക്കാൻ ആഗോളതലത്തിൽ ഈ ദിനം ആചരിക്കുന്നു. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള…
ആദിവാസികൾക്ക് ചരിത്ര മുഹൂർത്തം: കാരൂർ സോമൻ, ലണ്ടൻ
ഒഡിഷയിലെ ആദിവാസി വനിത ദ്രൗപതി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാകുന്നത് കാലത്തിന്റെ പുനർനിർമ്മിതിയെക്കാൾ ആദിവാസി ദളിതരുടെ വിടർന്ന നേത്രങ്ങളിൽ അളവറ്റ ആഹ്ളാദം അലതല്ലുന്ന സർവ്വസന്തോഷ നിമിഷങ്ങളാണ്. ഒരു ഗോത്ര വർഗ്ഗ സമുദായത്തിൽ നിന്ന് ഇന്ത്യയുടെ പ്രഥമ വനിതയെ കണ്ടെത്തി രാഷ്ട്രപതിയാക്കിയത് എല്ലാ ഭാരതീയനും അഭിമാന നിമിഷങ്ങളാണ്. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കെന്ന പോലെ കേന്ദ്ര സർക്കാരിന് എല്ലാ മനുഷ്യരെയും ഒരു വിതാനത്തിലാക്കി സത്യവും, സമത്വവും, നീതിയും പരിപാലിക്കാനുള്ള സമർപ്പിത ചേതസ്സിനെ ഉയർത്തി കാട്ടുന്നതിനൊപ്പം ഇന്ത്യയിലെ പാവങ്ങൾക്ക് കിട്ടിയ പാരിതോഷികം കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ജനവിഭാഗമാണ് പിന്നോക്ക ആദിവാസി ദളിതർ. അവർക്ക് വേണ്ടുന്ന തണലും രക്ഷയും നൽകുക ഭരണകൂടത്തിന്റെ മൗലികമായ കർത്തവ്യമാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ഒരു നവോത്ഥാനത്തിന് വഴിമരുന്നിടുമോ അതോ മുൻകാലങ്ങളിൽ നടന്നതുപോലെ പാവങ്ങളെ പൈശാചികയി പീഡിപ്പിക്കുമോ? ഇന്നത്തെ മനോഹര പുക്കൾ…
കേരള പോലീസ് അടിമകളാണോ?: കാരൂർ സോമൻ, ലണ്ടൻ
കാർമേഘങ്ങളെ പോലെ കേരളത്തിലെ വാർത്തകൾ കണ്ട് ലോക മലയാളികൾ വിളറി നിൽക്കുന്ന സമയമാണ്. ദേവീക്ഷേത്രങ്ങളിലെ മഹാ പുരോഹിതർ ഭക്തരുടെ അഭീഷ്ടസിദ്ധിക്ക് വേണ്ടി രക്ഷാവളകളും മന്ത്രച്ചരടുകളും ജപിച്ചു കൊടുക്കുന്ന വേളയിലാണ് മനുഷ്യ മനഃസാക്ഷിയെ തൊട്ടുണർത്തുന്ന ചില യാഥാർഥ്യങ്ങൾ റിട്ട. ജസ്റ്റിസ് കെമാൽ പാഷ പുറത്തുവിട്ടത്. ‘സംസ്ഥാനത്തെ പോലീസിനെ അടിമകളാക്കി മാറ്റിയിരിക്കുന്നു. പോലീസ് സേനയിൽ ആർക്കും അന്തസായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ ശ്രമം. പി.സി. ജോർജിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. ഒരു മണിക്കൂർ കൊണ്ട് എന്ത് പ്രാഥമിക അന്വേഷണം നടത്താനാകും? ജോർജിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തി. എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നത്.’ അദ്ദേഹത്തിന്റെ അനുഭവസീമയിൽ തങ്ങി നിന്ന വാക്കും വരികളും കേരളത്തെ അടയാളപ്പെടുത്തുന്ന വിഷാദത്തിന്റെ നിയമ ലംഘനത്തിന്റെ വേനലായി കാണാൻ സാധിക്കും. ഇന്നത്തെ വിവാദ സംവാദങ്ങളിൽ, സമരങ്ങളിൽ സമൂഹത്തിന് എന്തെങ്കിലും നേട്ടമുണ്ടോ? മനുഷ്യ…
ആദ്യ മലയാളി മേയർ തെരെഞ്ഞെടുക്കപ്പിട്ടു 30 വർഷം; ജോൺ എബ്രഹാമിന്റെ നിയോഗം
ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ചരിത്രനിമിഷത്തിൽ, തന്റെ ചുവടുകൾ വരും തലമുറയ്ക്ക് സ്വപ്നം കാണാൻ ചിറകുകൾ നൽകട്ടെ എന്നാണ് പ്രസംഗിച്ചത്. തദ്ദേശീയർ കയ്യാളിയിരുന്ന ഇന്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാർ പകച്ചുനിന്നൊരു കാലമുണ്ടായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുൻപ് ,ജോൺ എബ്രഹാം എന്ന തിരുവനന്തപുരംകാരൻ അമേരിക്കൻ നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് അത്തരം സാഹചര്യങ്ങളോട് പടവെട്ടിക്കൊണ്ടായിരുന്നു. അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൂടുതൽ ഇന്ത്യക്കാർ കടന്നുവരുന്നതിനുള്ള കളമൊരുക്കുക എന്ന തന്റെ നിയോഗത്തെക്കുറിച്ച് എഴുപത്തിയാറാം വയസ്സിൽ ജോൺ എബ്രഹാം അഭിമാനത്തോടെ ഓർത്തെടുക്കുന്നു… അമേരിക്കയിൽ എത്തിയിട്ട് നീണ്ട 50 വർഷങ്ങൾ…ആദ്യം ഇവിടെവന്നത്…ജോലി ലഭിച്ചത് …ആ കാലത്തെക്കുറിച്ച് ഇപ്പോഴും ഓർമ്മിക്കാറുണ്ടോ? അൻപതാം വാർഷികം, മുപ്പതാം വാർഷികം എന്നൊന്നും ചിന്തിച്ചിട്ടില്ല. വേണ്ടപ്പെട്ടവർ ഓർമ്മിപ്പിക്കുമ്പോളാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ജീവിതം ഒഴുക്കിനൊപ്പം നീങ്ങുകയാണ്. പല അനുഭവങ്ങളും കഥകളേക്കാൾ അവിശ്വസനീയമായി തോന്നും. ടെക്സ്റ്റൈൽ എഞ്ചിനീയറായ ഞാൻ…
ക്രൈസ്തവർ ശത്രുക്കളാകുന്ന ഇന്ത്യ; ഇന്ത്യൻ ക്രിസ്ത്യൻ ദിനത്തിന്റെ പ്രസക്തി
ന്യൂയോർക്ക് ട്രൈ-സ്റ്റേറ്റ് ഏരിയയിലെ ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ജൂലൈ 3-ന്, ഇന്ത്യൻ ക്രിസ്ത്യൻ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ പ്രസക്തിയും അനുബന്ധ ചരിത്രവും പുനഃപരിശോധിക്കാനുള്ള ഉചിതമായ സമയമായിരിക്കുമിത്. ലോകമെമ്പാടും, ജൂലൈ 3 സെന്റ് തോമസ് ദിനമായാണ് ആചരിക്കുന്നത്. പുതിയ നിയമത്തിൽ, യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപോസ്തലന്മാരിൽ ഒരാളായാണ് തോമസിനെ കണക്കാക്കുന്നത്. തോമസ് എന്നതു കൂടാതെ ഗ്രീക്ക്ഭാഷയിൽ ‘ഇരട്ട’ എന്നർത്ഥം വരുന്ന ‘ഡിഡിമസ്’ എന്നും അദ്ദേഹം അറിയപ്പെടുന്നു. ഇസ്രായേലിലെ ഗലീലിയിൽ ജനിച്ച സെന്റ് തോമസ്, എ ഡി 72 ഡിസംബർ 21 ന് മരണപ്പെട്ടതായാണ് കണക്കാക്കപ്പെടുന്നത്. പറങ്കിമലയ്ക്ക് മുകളിൽ വച്ച് കുന്തം കൊണ്ട് കൊലചെയ്യപ്പെട്ട തോമസിന്റെ മൃതദേഹം മൈലാപ്പൂരിലെ സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിൽ സംസ്കരിച്ചതായാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാസ്ലീഹയ്ക്ക് ‘സംശയാലുവായ തോമസ്’ എന്നും വിളിപ്പേരുണ്ട്. യേശുവിന്റെ ഉയിർത്തെഴുന്നേല്പിനുപോലും അദ്ദേഹം തെളിവ് ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ പൗലോസിനെപ്പോലുള്ള…
