പ്രതിഷ്ഠാദിന മഹോത്സവത്തിനായി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരുങ്ങുന്നു

ഈ വർഷത്തെ  പ്രതിഷ്ഠാ ദിനം ജൂൺ 21 ഞായറാഴ്ച  മിഥുന മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ്  വരുന്നത്.   അതി വിപുലമായ  ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെയാണ് ഇത്തവണത്തെ പ്രതിഷ്ഠാദിനവും   ആഘോഷങ്ങളും ജൂൺ 17  മുതൽ  ജൂൺ 21 വരെ നടക്കുന്നത്. ജൂൺ 17 ബുധനാഴ്ച  വൈകുന്നേരം തുടങ്ങി ജൂൺ 18 വ്യാഴാഴ്ച  ഉച്ചവരെ നടക്കുന്ന  ശുദ്ധിക്രിയകൾ ക്ഷേത്ര ചെതന്യ വർദ്ധനയ്ക്കും ഭക്തരുടെ ഉന്നമനത്തിനും ഉതകുന്നതാണ്.  പ്രാസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങി ക്രിയകൾക്കു പുറമെ, ഗുരുവായൂരപ്പനും ഉപദേവതകൾക്കും കലശ അഭിഷേകങ്ങളും, ഉച്ചയോടെ  ശ്രീഭൂതബലിയും ഈ അവസരത്തിൽ ഉണ്ടാവും. ജൂൺ 18 വ്യാഴാഴ്ച  വൈകുന്നേരം മുതൽ നാല് ദിവസം നീണ്ടു നിൽക്കുന്ന  ആചാര-അനുഷ്ടാനങ്ങൾ ആരംഭിക്കുന്നു.  നാമസംഗീർത്തന  മുഖരിതമായ അന്തരീക്ഷത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഗണപതി ഭഗവാന് സഹസ്ര അപ്പം നിവേദ്യവും, ശനിയാഴ്ച വൈകീട്ട് അയ്യപ്പസ്വാമിയ്‌ക്ക്‌  പുഷപാഭിഷേകവും  നടത്തുന്നതാണ്. ജൂൺ 20 ശനിയാഴ്ച…

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അടിയന്തര ലാൻഡിംഗിനിടെ സ്വകാര്യ ജെറ്റിന് തീപിടിച്ചു; രണ്ട് പേർ മരിച്ചു

 ഓസ്റ്റിൻ, ടെക്സസ്: ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലാ റൊമാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയർന്ന ഉടനെ ഒരു സ്വകാര്യ ജെറ്റ് തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വിമാനത്താവള അധികൃതർ പറഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്നും സ്വകാര്യമായി പ്രവർത്തിപ്പിക്കുന്ന N318JF രജിസ്ട്രേഷനുള്ള ഗൾഫ്സ്ട്രീം 200 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പൈലറ്റ് എറിക് ജാവിയർ ഡിയാഗോയും കോപൈലറ്റ് റൂഡി ഗസലും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇരുവരും യുഎസ് പൗരന്മാരാണെന്നും, അവര്‍ മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂ അധികൃതർ പറഞ്ഞു. ടെക്സസിലെ ഓസ്റ്റിനിലേക്ക് പോകുകയായിരുന്നു വിമാനം. പറന്നുയർന്ന് അധികം താമസിയാതെ അപായ സൂചന നല്‍കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ലാ റൊമാന വിമാനത്താവളത്തിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീണ് റൺവേയിൽ നിന്ന് തെന്നിമാറി, രണ്ട് പേര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍…

“നീ ഒന്നുകിൽ മണ്ടിയാണ് അല്ലെങ്കിൽ സത്യസന്ധയല്ല”: റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് പ്രകോപിതനായി ട്രം‌പ്; അഭിമുഖം ഉപേക്ഷിച്ച് വേദി വിട്ടിറങ്ങിപ്പോയി

വാഷിംഗ്ടണ്‍: ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മീറ്റ് ദി പ്രസ് അവതാരക ക്രിസ്റ്റൻ വെൽക്കറുമായി അഭിമുഖം നടത്തുന്നതിനിടെ, നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ ട്രം‌പ് വാക്‌തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, അഭിമുഖം ഉപേക്ഷിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. ഇറങ്ങിപ്പോകുന്നതിനു മുമ്പ് റിപ്പോര്‍ട്ടറുടെ സത്യസന്ധതയെ ചോദ്യം ചെയ്യുകയും, അവര്‍ ഒരു മണ്ടിയാണെന്നും വിശേഷിപ്പിച്ചു. തുടർന്ന് അദ്ദേഹം തന്റെ മൈക്രോഫോൺ ഊരി മാറ്റി നിലത്തേക്ക് എറിഞ്ഞ് നടന്നു നീങ്ങി. ഈ അഭിമുഖത്തിന്റെ ഒരു വീഡിയോയും വൈറലാകുകയാണ്. കാലിഫോർണിയയിലെ മന്ദഗതിയിലുള്ള വോട്ടെണ്ണലിനെക്കുറിച്ചുള്ള ചർച്ചയോടെയാണ് അഭിമുഖം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷവും ഫലങ്ങൾ അന്തിമമല്ലെന്ന് ട്രംപ് പരാതിപ്പെട്ടു. ഡമോക്രാറ്റുകളുടെ തിരഞ്ഞെടുപ്പ് തട്ടിപ്പ് മൂലമാണ് കാലതാമസം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ട്രംപിന്റെ എല്ലാ അവകാശവാദങ്ങൾക്കും തെളിവ് നൽകാൻ പത്രപ്രവർത്തക ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍, ട്രംപ് തെളിവൊന്നും നൽകിയില്ല. പകരം, ജനങ്ങളെ കാണുകയും കേൾക്കുകയും ചെയ്താൽ…

ഇസ്രായേലിനു നേരെ ഇറാന്റെ മിസൈൽ ആക്രമണത്തില്‍ ട്രംപ് ഇടപെട്ടു; ഒരു സാഹചര്യത്തിലും പ്രതികാരം ചെയ്യരുതെന്ന് നെതന്യാഹുവിന് നിര്‍ദ്ദേശം

ഇറാന്റെ മിസൈൽ ആക്രമണത്തിന് ശേഷം മിഡിൽ ഈസ്റ്റിലെ സംഘർഷം ഉച്ചസ്ഥായിയിലെത്തി. അതേസമയം, ഡൊണാൾഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ച് ഇസ്രായേലിനോട് പ്രതികാര ആക്രമണം നടത്തരുതെന്ന് വ്യക്തമായി പറഞ്ഞു, കാരണം ഇത് സ്ഥിതി കൂടുതൽ വഷളാക്കിയേക്കാം. വാഷിംഗ്ടണ്‍: മിഡിൽ ഈസ്റ്റിലെ സ്ഥിതി വീണ്ടും അങ്ങേയറ്റം സംഘർഷഭരിതമായി. ഇറാൻ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തിയത് മേഖലയിലുടനീളം ആശങ്കകൾ ഉയർത്തി. താൽക്കാലിക ശാന്തതയ്ക്ക് ശേഷമുള്ള ആദ്യത്തെ പ്രധാന സൈനിക നടപടിയായി ഇത് കണക്കാക്കപ്പെടുന്നു. ഈ ആക്രമണത്തെത്തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിവേഗം വർദ്ധിച്ചു. സംഭവത്തിന് മറുപടിയായി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉടൻ തന്നെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ചു. ഇറാനെതിരെ പ്രതികാര നടപടികളിൽ നിന്ന് ഇസ്രായേൽ വിട്ടുനിൽക്കണമെന്ന് ട്രംപ് നെതന്യാഹുവിനോട് വ്യക്തമായി പറഞ്ഞതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ കൂടുതൽ വഷളാകുന്നത് തടയുക എന്നതാണ്…

ഓ.പി. ജോൺ (ജോണിക്കുട്ടി – 76 ) അന്തരിച്ചു

ഹൂസ്റ്റൺ: വടശ്ശേരിക്കര ഓതറേത്ത് ഒ.പി. ജോൺ (ജോണിക്കുട്ടി -76) അന്തരിച്ചു. ഭാര്യ: റോസമ്മ ജോൺ ഉള്ളന്നൂർ പൂവണ്ണുംതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൾ (അല്‍ ഐന്‍), ജയ്മോള്‍ (കുവൈറ്റ്), സെലിൻ (അല്‍ ഐന്‍). മരുമക്കൾ: ബിജി (അല്‍ ഐന്‍), സജു (കുവൈറ്റ്), സോണി (അല്‍ ഐന്‍). കൊച്ചുമക്കൾ: ആരോൺ,ആർദ്ര, മേഘ, മന്ന, മീവൽ,സയോണ,സ്വിതൻ. സഹോദരി: ലിസി എബ്രഹാം – അനിയൻകുഞ്ഞ് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗം. ഒമ്പതാം തീയതി ചൊവ്വാഴ്ച രാവിലെ11:30ന് വടശ്ശേരിക്കര സെൻ്റ് ജോൺസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.

ഗ്രാൻഡ് കാന്യൻ ദേശീയ പാർക്കിൽ ട്രെക്കിംഗിനിടെ കടുത്ത ചൂട് മൂലം 18-കാരൻ മരിച്ചു

അരിസോണ : പ്രശസ്തമായ ഗ്രാൻഡ് കാന്യൻ  ദേശീയ പാർക്കിൽ ട്രെക്കിംഗിനിടെ കടുത്ത ചൂട് മൂലം 18-കാരൻ മരിച്ചു. ബുധനാഴ്ച പാർക്കിലെ ഏറ്റവും പ്രശസ്തമായ ‘ബ്രൈറ്റ് ഏഞ്ചൽ ട്രയൽ’ പാതയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് കടുത്ത ചൂട് കാരണം യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി പാർക്ക് അധികൃതർക്ക് വിവരം ലഭിക്കുന്നത്. ഹെലികോപ്റ്റർ മാർഗ്ഗം രക്ഷാപ്രവർത്തകർ എത്തിയെങ്കിലും മലയിടുക്കിന്റെ ഉൾഭാഗത്തുനിന്നും അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. കന്യന്റെ മുകൾഭാഗത്തുനിന്നും കൊളറാഡോ നദി വരെ ഒറ്റ ദിവസം കൊണ്ട് നടന്നു മടങ്ങാനുള്ള യാത്രയ്ക്കിടയിലാണ് അപകടം. വലിയ ദൂരവും കടുത്ത താപനില വ്യതിയാനവുമുള്ള ഈ പാതയിലൂടെ ഒറ്റ ദിവസം കൊണ്ട് താഴേക്ക് പോയി മടങ്ങിവരുന്നത് അപകടകരമാണെന്ന് പാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് അന്വേഷണം ആരംഭിച്ചു.

അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രകാരന് ലാനയുടെ ആദരാഞ്ജലികൾ!!

പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരൻ ശ്രീ. ജോർജ് മണ്ണി കരോട്ടിന്റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം. ശ്രീ മണ്ണിക്കരോട്ടിന്റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്ടമാകുന്നത് ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ ലാനാ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ പങ്കാളിയുംമയിരുന്ന ഒരു സാരഥിയുംമാണ്. 1998-2000, 2013-15 എന്നീ രണ്ട് പ്രവർത്തന കാലയളവിൽ ലാനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ ജോർജ് മണ്ണിക്കാരോട്ട് ഈ രണ്ടു കാലഘട്ടങ്ങളിലും ശക്തവും സൗമ്യവും മായ പ്രവർത്തനങ്ങളാൽ ലാനയെ സമ്പന്നമാക്കി. അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ,ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന 392 പേജുകൾ ഉള്ള പുസ്തകം. ഈ പുസ്തകത്തിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം അമേരിക്കയുടെ ഓരോ…

ഭാര്യയെയും യുവാവിനെയും കൊലപ്പെടുത്തിയ കേസിൽ മുൻ ഐആർഎസ് ഉദ്യോഗസ്ഥന് പാരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ

വെർജീനിയ :ഭാര്യയെയും മറ്റൊരു നിരപരാധിയായ യുവാവിനെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ യുഎസ് പൗരൻ ബ്രണ്ടൻ ബാൻഫീൽഡിന് പാരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വെർജീനിയ കോടതിയാണ് വെള്ളിയാഴ്ച ഈ കഠിനശിക്ഷ വിധിച്ചത്. പ്രതിയുടെ ക്രൂരതയും ആസൂത്രണവും വെറും ദേഷ്യത്തിൽ നിന്നല്ല, മറിച്ച് ശുദ്ധമായ തിന്മയിൽ നിന്ന് ഉണ്ടായതാണെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് ജഡ്ജി വ്യക്തമാക്കി. കുട്ടിയെ നോക്കാൻ വീട്ടിൽ നിർത്തിയിരുന്ന പെൺകുട്ടിയുമായി പ്രതിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹമോചനം നേടിയാൽ വലിയ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും മകളുടെ സംരക്ഷണാവകാശം നഷ്ടപ്പെടുമെന്നും ഭയന്നാണ് ബ്രണ്ടൻ ഭാര്യ ക്രിസ്റ്റീനെ വധിക്കാൻ പദ്ധതിയിട്ടത്. ഇതിനായി ഒരു വ്യാജ ഓൺലൈൻ പ്രൊഫൈൽ നിർമ്മിച്ച് ജോസഫ് റയാൻ എന്ന യുവാവിനെ ലൈംഗിക ആവശ്യത്തിനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി. 2023 ഫെബ്രുവരിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. വീട്ടിലെത്തിയ ജോസഫിനെ ബ്രണ്ടൻ…

ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ ഐ പി സി എൻ ടി ഡാളസ് അനുശോചനം രേഖപ്പെടുത്തി

ഡാളസ്: പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐ പി സി എൻ ടി പ്രസിഡന്റ്‌ സണ്ണി മാളിയേക്കൽ. അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. തന്റെ അക്ഷരങ്ങളിലൂടെയും വ്യത്യസ്തമായ രചനാശൈലിയിലൂടെയും വായനക്കാരുടെ മനസ്സിൽ അദ്ദേഹം എന്നും ജീവിക്കും. ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓർമ്മക്ക് മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

ഡാളസ് കാർമേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ്ജിന്റെ (മോഹൻ മായാലിൽ) മാതാവ് തങ്കമ്മ ജോർജ് (92) അന്തരിച്ചു

ഡാളസ് / കിടങ്ങന്നൂർ: ഡാളസ് കാർമേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ്ജിന്റെ (മോഹൻ മായാലിൽ) മാതാവ് കിടങ്ങന്നൂർ ആറന്മുള മായാലിൽ തുണ്ടിക്കാട്ടിൽ റിട്ട. അധ്യാപിക തങ്കമ്മ ജോർജ് (92) അന്തരിച്ചു . പരേത കുഴിക്കാല പുളിന്തിട്ട ചിറയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30 ന് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയിൽ നടത്തുന്നതാണ്. ഭർത്താവ്: പരേതനായ എം. ജോർജ് മായാലിൽ മക്കൾ: മാത്യൂസ് ജോർജ്, രാജൻ ജോർജ് മരുമക്കൾ: റാണി മാത്യൂസ് മായാലിൽ (ഓമല്ലൂർ കുമ്പാഞ്ഞിയിൽ, USA) കൊച്ചുമക്കൾ: ജെസ്റ്റിൻ മാത്യൂസ് മായാലിൽ, ജെസലിൻ മായാലിൽ മാത്യൂ കൊച്ചുമരുമക്കൾ: ക്രിസ്റ്റിൻ ജോൺ മായാലിൽ, പാസ്റ്റർ ഷിബിൻ മാത്യൂ (എല്ലാവരും U.S.A)   സംസ്കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30…