സ്കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് അദ്ധ്യാപകരടക്കം ഒമ്പത് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

പൊള്ളാച്ചി: പൊള്ളാച്ചിയിൽ വാഹനാപകടത്തിൽ ഒരേ സ്കൂളിലെ അദ്ധ്യാപകരടക്കം ഒന്‍പത് പേര്‍ മരിച്ചു. വാൽപ്പാറയിലെ പതിമൂന്നാം വളവില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ ഗാർഡ് റെയിലിൽ ഇടിച്ച് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും, മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. വാഹനം പൂർണ്ണമായും തകർന്നു. അദ്ധ്യാപകരോടൊപ്പം അവരിൽ ചിലരുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള 16 പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് വാൽപ്പാറയിലെത്തിയത്. അവിടത്തെ കാഴ്ചകള്‍ കണ്ട് ഇന്ന് വൈകുന്നേരം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. വാൽപ്പാറ മലയോര റോഡിലെ 13-ാം നമ്പർ കൊണ്ടൈ ആയു വളവിലെത്തിയപ്പോള്‍ ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഗാര്‍ഡ് റെയിലില്‍ ഇടിച്ച് വനമേഖലയിലെ 800…

വിദ്യാര്‍ത്ഥികളോട് ഡോക്ടർ റാം പെരുമാറിയിരുന്നത് വളരെ മോശമായി; നിതിന്റെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുന്നതു വരെ കൂടെ നില്‍ക്കുമെന്ന് രക്ഷിതാക്കള്‍

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ, വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഡോ. റാമിനെതിരെ രംഗത്തെത്തി. ഡോ. റാം വിദ്യാർത്ഥികളോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു. മകളെ സ്റ്റാഫ് റൂമിൽ വെച്ച് അദ്ദേഹം ഒരു വേസ്റ്റ് എന്ന് വിളിച്ചത് മറ്റ് അദ്ധ്യാപകർ പ്രതികരിക്കാതെ കേട്ടു നില്‍ക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സഹ അദ്ധ്യാപകരെക്കൊണ്ട് വിദ്യാർത്ഥികളെ അശ്ലീല ഭാഷയില്‍ ചീത്ത വിളിപ്പിച്ചു. ക്ലാസ്സിൽ റാം വളരെ മോശം ഭാഷയിലാണ് സംസാരിക്കാറ്. നിതിൻ രാജിന്റെ മരണം യഥാർത്ഥത്തിൽ ഒരു കൊലപാതകമാണ്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല. കേസ് ഒരു സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. നിതിന്റെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ 100 ശതമാനം സത്യമാണ്. ഡോ. റാമിനെ പുറത്താക്കണം. നിയമനടപടി സ്വീകരിച്ചാൽ നിതിന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും മാതാപിതാക്കൾ വ്യക്തമാക്കി. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ ഡിവൈഎഫ്‌ഐ ശക്തമായി പ്രതിഷേധിച്ചു.…

നേമത്ത് ബിജെപി-എല്‍‌ഡി‌എഫ് ‘കരാര്‍’; പ്രതിപക്ഷത്തിന്റെ ആരോപണം ശരി വെയ്ക്കുന്ന തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ബിജെപിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തെ പിന്തുണയ്ക്കുന്ന കൂടുതൽ തെളിവുകൾ പുറത്തു വന്നു. നേമത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്ത സിപിഐ നേതാവിനെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാൻ സസ്‌പെൻഡ് ചെയ്തു. എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗവും അമ്പലത്തറ മുൻ വാർഡ് കൗൺസിലറുമായ വി.എസ്. സുലോചനനെയാണ് അന്വേഷണവിധേയമായി പാർട്ടിയിൽ നിന്ന് സിപിഐ സസ്‌പെൻഡ് ചെയ്തത്. ശിവൻകുട്ടിയെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കുകയും ചെയ്യുന്ന ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നതോടെ സിപിഐ വെട്ടിലായി. തുടര്‍ന്നാണ് നടപടിയെടുത്തത്. പുറത്തുവന്ന ഓഡിയോ റെക്കോർഡിംഗ് ഒരു സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിന്റെതാണ്. ബിജെപിയെ രഹസ്യമായി സഹായിക്കാൻ കഴിയുമെന്ന് സുലോചനൻ പറയുന്നുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പുകളിലെ തോൽവി ഉൾപ്പെടെ ശിവൻകുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം…

വനിതാ സംവരണ ബിൽ: നിയമസഭയിലും ലോക്സഭയിലും മാറ്റമുണ്ടാകും; കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിലും അടിമുടി മാറ്റമുണ്ടാകും

തിരുവനന്തപുരം: പാർലമെന്റിൽ അവതരിപ്പിക്കുന്ന വനിതാ സംവരണ ബിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഏപ്രിൽ 9 ന് സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിലവിലെ 140 മണ്ഡലങ്ങൾക്ക് അവസാനത്തേതായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ സൂചന നൽകുന്നു. സീറ്റുകളുടെ എണ്ണം ഏകദേശം 50 ശതമാനം വർദ്ധിപ്പിച്ചാൽ, അടുത്ത നിയമസഭയിലെ മണ്ഡലങ്ങളുടെ എണ്ണം 210 ആയി ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളുടെ എണ്ണം 71 ൽ നിന്ന് 106 ആയി ഉയരും. ഇതോടെ, സിപിഎം, കോൺഗ്രസ്, ബിജെപി തുടങ്ങിയ പ്രധാന പാർട്ടികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 100-ൽ കൂടും. മുസ്ലീം ലീഗ്, സിപിഐ ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളും കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. സ്വാധീന മേഖലകളിൽ കൂടുതൽ അവകാശവാദങ്ങളുമായി ചെറു പാർട്ടികളും മുന്നോട്ടു വരും. വനിതാ സംവരണം നടപ്പിലാക്കുന്നതോടെ നിരവധി മണ്ഡലങ്ങൾ…

ബാർ കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അന്ത്യം കുറിക്കാന്‍ വിപ്ലകരമായ മാറ്റങ്ങള്‍ വരുത്തി

കൊച്ചി: കേരളത്തിലെ നിയമ സമൂഹത്തിന്റെ പരമോന്നത സ്ഥാപനമായ ബാർ കൗൺസിൽ ഓഫ് കേരള ചരിത്രപരമായ വഴിത്തിരിവില്‍. വോട്ടെടുപ്പിന്റെ രഹസ്യം കാത്തുസൂക്ഷിക്കുന്നതിനും രാഷ്ട്രീയ പാർട്ടികളുടെ അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്ന് അഭിഭാഷകരെ മോചിപ്പിക്കുന്നതിനുമായി റിട്ടേണിംഗ് ഓഫീസർ ജസ്റ്റിസ് വി ജി അരുണും സംഘവും വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പോളിംഗ് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾക്കും ക്യാമറ ഉപകരണങ്ങൾക്കും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പറിന്റെ ചിത്രം എടുത്ത് തെളിവായി രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന രീതി ഇതോടെ അവസാനിക്കും. ഈ തീരുമാനം ഓരോ അഭിഭാഷകനും ഭയമില്ലാതെയും ആരുടെയും പക്ഷപാതത്തിന് വഴങ്ങാതെയും സ്വന്തം വിവേചനാധികാരം ഉപയോഗിക്കാൻ പ്രാപ്തമാക്കും. യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള വോട്ടെണ്ണൽ ഒഴിവാക്കിക്കൊണ്ട് വോട്ടെണ്ണൽ രീതിയിലാണ് മറ്റൊരു പ്രധാന മാറ്റം. ഓരോ ബാർ അസോസിയേഷനിലെയും വോട്ടുകൾ വെവ്വേറെ എണ്ണുന്നതിനുപകരം, സംസ്ഥാന തലത്തിൽ ഏകീകൃതമായി വോട്ടുകൾ…

ക്ഷേത്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം

കൊച്ചി: ഭക്തർക്ക് ആരാധന നടത്തുന്നതിനും ക്ഷേത്രദർശനം സുഗമമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് കേരള ഹൈക്കോടതി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള 409 ക്ഷേത്രങ്ങളിലും ടോയ്‌ലറ്റുകൾ, ശുദ്ധജലം തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത (Suo Motu) കേസ് പരിഗണിക്കുകയായിരുന്നു കോടതി. ദർശനത്തിനായി വരുന്ന ഭക്തർക്ക് മതിയായ എണ്ണം ടോയ്‌ലറ്റുകൾ, സുരക്ഷിതമായ കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിഷേധിക്കാൻ കഴിയില്ല. ക്ഷേത്ര ഭരണം പൂജാ ചടങ്ങുകളിലും അറ്റകുറ്റപ്പണികളിലും മാത്രം ഒതുങ്ങുന്നില്ല. ഭക്തരുടെ സൗകര്യം, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതും ഭരണത്തിന്റെ ഭാഗമാണെന്ന് കോടതി പറഞ്ഞു.…

എടത്വ – തോട്ടടി റോഡിലെ കലുങ്കുകൾ അപകടാവസ്ഥയിൽ; പുതുക്കി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു

തലവടി : പാരേത്തോട് വട്ടടി റോഡിൽ തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചീരംക്കുന്നേൽ പടിക്ക് സമീപം ഉള്ള കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിട്ട് മാസങ്ങളായി.വാർത്ത യായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘സുരക്ഷ ‘ ഒരുക്കിയെങ്കിലും പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാകുകയാണ്. പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ വട്ടടി റോഡിലുള്ള മടയ്ക്കൽ കലുങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് റോഡുകളും വീതി കൂട്ടി മികച്ച നിലവാരത്തിൽ നിർമ്മിച്ചെങ്കിലും കലുങ്ക് വീതി കൂട്ടി നിർമ്മിച്ചിട്ടില്ല. ആയതിനാൽ ഭാരം കയറ്റി വരുന്ന ലോറികൾ കലുങ്കൂകളിലൂടെ കടന്നുപോകുന്നത് ദുഷ്ക്കരം ആണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ കലുങ്ക് ഇവിടെ…

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ: ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും, വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറം ഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു. അംബേദ്ക്കർ ജയന്തിയോട് അനുബന്ധിച്ച് വംശീയ ജനാധിപത്യത്തിനെതിരെ സാമൂഹിക നീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു . ഇന്ത്യയിലെ മർദ്ദിത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സാഹോദര്യ സംഗമം അഭിപ്രായപ്പെട്ടു. പുരോഗമന സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലും തുടർന്നു കൊണ്ടിരിക്കുന്ന ജാതി കൊലകൾ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്…

കൈപ്പൻ പ്ലാം മൂട്ടിൽ എം.കുഞ്ഞുമോൻ (75) അന്തരിച്ചു

കൊട്ടാരക്കര: കിഴക്കേത്തെരുവ് കൈപ്പൻ പ്ലാമൂട്ടിൽമൂട്ടിൽ എം കുഞ്ഞുമോൻ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 16 ന് സ്വഭവനത്തിൽ ആരംഭിച്ച് , തുടർന്ന് 11 മണിക്ക് കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് യാക്കോബാ പള്ളിയിൽ. പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനാൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിലാണ് സംസ്കാരശുശ്രൂഷകള്‍. ഭാര്യ: സാറാമ്മ കുഞ്ഞുമോൻ (ആയൂർ പണ്ടകശാല കുടുംബാംഗം). മക്കൾ: സിന്ധു കോശി, ബിന്ദു (കൽക്കട്ട), ഇന്ദു (ദുബായ്). മരുമക്കൾ: റവ.ഫാ. കോശി ജോൺ (വികാരി), ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് ചർച്ച്, ജിൻസ് വർഗീസ് (കൽക്കട്ട), ഷാനു വർഗ്ഗീസ് (ദുബായ്). കൊച്ചുമക്കൾ: ലാബി കോശി ജോൺ (ജർമ്മനി), എൽസാ കോശി (ബാംഗ്ളൂർ), ബിയോണാ സാറാ ജിൻസ്, എയ്ഡൻ ഷാനു ജോൺ. live on : https://youtube.com/live/v77ldL7XULA വിശദ വിവരങ്ങൾക്ക്: Sanjay kunjachen (usa) 214 545…

സോഷ്യൽ മീഡിയയുടെ മറവില്‍ മയക്കു മരുന്നു വ്യാപാരവും; കോഴിക്കോട് സ്വദേശിനി റിൻസി മുംതാസ് വീണ്ടും അറസ്റ്റിൽ

കൊച്ചി: സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് പ്രശസ്തി നേടിയ കോഴിക്കോട് സ്വദേശിനി റിൻസി മുംതാസ് വീണ്ടും എംഡിഎംഎ കേസിൽ അറസ്റ്റിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള എംജെ റെസിഡൻസിയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയുടെ മറവില്‍ ഇവര്‍ ചെയ്തിരുന്നത് മയക്കുമരുന്ന് വ്യാപാരമായിരുന്നു എന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് വിൽപ്പന ലക്ഷ്യമിട്ടാണ് യുവതി എംജെ റെസിഡൻസിയിൽ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. റിൻസിക്കൊപ്പം മൂന്ന് പേരെ കൂടി നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വാഴക്കല്ല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറാട് സ്വദേശി ബിജു എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്. കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി മുംതാസ് സിനിമാ മേഖലയിലാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. 2025 ജൂലൈയിൽ കൊച്ചിയിൽ വെച്ച് എംഡിഎംഎയുമായി ഇവര്‍…