കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിംഗും, പ്രവാസിശ്രീയും ചേർന്നുകൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിറിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. നൂറില്‍‌പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ ക്യാമ്പ് സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷനായ ചടങ്ങിനു ഹോസ്പിറ്റൽ ചാരിറ്റി വിംഗ് കൺവീനർ രമ്യ ഗിരീഷ് സ്വാഗതവും, പ്രവാസിശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ നന്ദിയും പറഞ്ഞു. കെ.പി.എ യുടെ ഉപഹാരം വൈസ് പ്രസിഡന്റ് കിഷോർ കുമാർ അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി പ്യാരിലാലിന് കൈമാറി. തണൽ സൗത്ത് സോൺ സെക്രട്ടറി മണിക്കുട്ടൻ, പത്തനംതിട്ട പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് വിഷ്ണു വി കലഞ്ഞൂർ, സാമൂഹ്യ പ്രവർത്തകരായ ചെമ്പൻ ജലാൽ, നൗഷാദ് മഞ്ഞപ്പാറ, ജ്യോതിഷ്…

ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ചതിന് ഇറാനിയൻ നടി മിത്ര ഹജ്ജാർ അറസ്റ്റിൽ

ടെഹ്‌റാൻ : രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് പ്രമുഖ കലാകാരിയും നടിയുമായ മിത്ര ഹജ്ജാറിനെ ഇറാനിയൻ സുരക്ഷാ സേന ശനിയാഴ്ച അറസ്റ്റ് ചെയ്തു. “ഇറാൻ നടിയും പരിസ്ഥിതി പ്രവർത്തകയുമായ #മിത്ര_ഹജ്ജറിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.#Iran #IranProtests.” ശനിയാഴ്ച, ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (HRANa) ട്വിറ്ററിൽ എഴുതി. സിനിമ-ടെലിവിഷൻ അഭിനേതാവായ മിത്ര ഹജ്ജാറിന്റെ അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് അറസ്റ്റിലായതെന്ന് കലാകാരന്മാരെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഫോളോ-അപ്പ് കമ്മിറ്റി അംഗം മെഹ്ദി കോഹിയാൻ സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2022 നവംബറിൽ, സെപ്റ്റംബറിൽ ഉണ്ടായ ജനകീയ പ്രതിഷേധത്തിനിടയിൽ തടവിലാക്കപ്പെട്ട 22 കാരിയായ ഒരു സ്ത്രീയുടെ മരണം സംബന്ധിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത “പ്രകോപനപരമായ” ഉള്ളടക്കത്തെക്കുറിച്ച് ചോദ്യം ചെയ്യാന്‍ പ്രോസിക്യൂട്ടർമാർ വിളിച്ചുവരുത്തിയ കലാകാരന്മാരിൽ ഒരാളാണ് ഹജ്ജർ. സെപ്റ്റംബർ 16 മുതൽ, ഇറാനിൽ കർശനമായ വസ്ത്രധാരണ…

യുഎഇ ദേശീയ ദിനാഘോഷം: ഒരു ടിക്കറ്റിന് 51 ദിര്‍‌ഹം പ്രഖ്യാപിച്ച് വിസ് എയര്‍ അബുദാബി

അബുദാബി: യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിസ് എയർ അബുദാബി 51 ദിർഹത്തിന് വിമാന ടിക്കറ്റ് പദ്ധതി ആരംഭിച്ചു. 5100 വിമാന ടിക്കറ്റുകളാണ് ഈ പദ്ധതി വഴി നല്‍കുന്നത്. ജനുവരി 9 മുതൽ ഫെബ്രുവരി 28 വരെ ജിസിസിക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ ടിക്കറ്റുകൾ ഉപയോഗിക്കാം. ദമാം (സൗദി അറേബ്യ), കുവൈത്ത് സിറ്റി (കുവൈത്ത്), മസ്‌കത്ത്, സലാല (ഒമാൻ), മനാമ (ബഹ്‌റൈൻ), അലക്സാണ്ട്രിയ, സോഹാഗ് (ഈജിപ്ത്), അൽമാട്ടി, നൂർ സുൽത്താൻ (ഖസാക്കിസ്ഥാൻ), അമ്മാൻ, അക്കാബ (ജോർദാൻ), അങ്കാറ (തുർക്കി), ഏതൻസ് (ഗ്രീസ്), ബാക്കു (അസർബൈജാൻ), ബെൽഗ്രേഡ് (സെർബിയ), കുട്ടൈസി (ജോർജിയ), മാലിതുടങ്ങിയ സെക്ടറുകളിലേക്കാണ് സർവീസുള്ളത്.

അൽ ബിദ്ദ പാർക്കിൽ ഒരു ദശലക്ഷം തികച്ച ഭാഗ്യവാന് ഫൈനല്‍ മത്സരത്തിലെ രണ്ട് ടിക്കറ്റ് സമ്മാനം

ലോകകപ്പിന്റെ തലേദിവസം ആരംഭിച്ച ഫിഫ ഫാൻ ഫെസ്റ്റിവലിൽ ഒരു ദശലക്ഷത്തിലധികം ആരാധകരാണ് അൽ ബിദ്ദ പാർക്കിൽ പങ്കെടുത്തത്. ഒരു മില്യൺ ഭാഗ്യശാലിയായ വിജയിക്കും ലോകകപ്പ് ഫൈനലിലേക്കുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചു. ഈജിപ്തിൽ നിന്നുള്ള പ്രാദേശിക താമസക്കാരനായ ഹൈതം മൊഖ്താറിനും അദ്ദേഹത്തിന്റെ ഉറ്റസുഹൃത്ത് സാറയ്ക്കും ഫുട്ബോൾ ഇതിഹാസങ്ങൾ ഒപ്പിട്ട ഒരു ഔദ്യോഗിക മാച്ച് ബോൾ സഹിതം ടിക്കറ്റ് ലഭിച്ചു. “ഞാനും സാറയും ഇവിടെ ഒരു നല്ല സമയം ആസ്വദിക്കാൻ വരികയായിരുന്നു, കുറച്ച് കഴിഞ്ഞ്, ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ കഫുവും റൊണാൾഡ് ഡി ബോയറും ഒപ്പിട്ട ഫുട്‌ബോളും ഫൈനലിലേക്കുള്ള ടിക്കറ്റുമായി ഞാൻ പ്രധാന വേദിയിൽ നിൽക്കുകയായിരുന്നു. ഇത് അവിശ്വസനീയമാണ് ” ഹെയ്തം പറഞ്ഞു.

അബുദാബി ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരൻ നേടിയത് 66 കോടി രൂപ

അബുദാബി: മലയാളികളുൾപ്പെടെ നിരവധി പേർക്ക് വമ്പൻ വിജയത്തിന് അവസരമൊരുക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 246-ാമത് സീരീസിന്റെ തത്സമയ നറുക്കെടുപ്പിൽ പ്രവാസി ഇന്ത്യക്കാരനായ ഖദാൻ ഹുസൈന് മൂന്ന് കോടി ദിർഹം (66 കോടിയിലധികം ഇന്ത്യൻ രൂപ) നേടി. സമ്മാനങ്ങൾ. 206975 എന്ന ടിക്കറ്റ് നമ്പരിലാണ് അദ്ദേഹം സമ്മാനം നേടിയത്. രണ്ടാം സമ്മാനമായ 1,000,000 ദിർഹം 047913 എന്ന ടിക്കറ്റ് നമ്പറുള്ള ഇന്ത്യാക്കാരനായ തോമസ് ഒല്ലൂക്കാരൻ നേടി. മൂന്നാം സമ്മാനമായ 100,000 ദിർഹം ഇന്ത്യയിൽ നിന്നുള്ള പ്രഭ്ജീത് സിംഗ് നേടി. ഇദ്ദേഹം വാങ്ങിയ 210236 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 308808 എന്ന ടിക്കറ്റ് നമ്പരിലൂടെ യുഎഇ സ്വദേശിയായ സഈദ് ഖാമിസ് ഹമദ് സഈദ് അല്‍ജെന്‍ബെല്‍ ആണ് നാലാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പിലൂടെ ഇന്ത്യയില്‍ നിന്നുള്ള നിഷ മുഹമ്മദ് ബിഹാസ് റേഞ്ച്…

ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച പ്രവാസി ടാക്സി ഡ്രൈവര്‍ക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ

മനാമ: ബഹ്‌റൈനിലെ ട്രാഫിക് നിയമം ലംഘിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ച പ്രവാസിക്ക് ട്രാഫിക് കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും 100 ദിനാർ പിഴയും വിധിച്ചു. ഇതിന് പുറമെ ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും. പിന്നീടൊരിക്കലും ബഹ്റൈനിലേക്ക് തിരിച്ചുവരാന്‍ കഴിയത്ത രീതിയിലായിരിക്കും നാടുകടത്തുക. കഴിഞ്ഞ ദിവസമാണ് ഡ്രൈഡോക്ക് ഹൈവേയിൽ ഏഷ്യന്‍ വംശജനായ ടാക്സി ഡ്രൈവര്‍ ബോധപൂർവം റെഡ് ട്രാഫിക് സിഗ്നൽ മറികടന്ന് മുന്നോട്ടുപോയത്. പ്രോസിക്യൂഷൻ നേരത്തെ ഡ്രൈവറെ റിമാൻഡ് ചെയ്യുകയും കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഡ്രൈവർക്ക് ശിക്ഷ വിധിച്ചത്. ടാക്‌സി ഡ്രൈവർ ഏഷ്യൻ വംശജനാണ്.

സൗദിയില്‍ വാഹന പരിശോധനയ്ക്കിടെ പ്രവാസി ഇന്ത്യാക്കാരനെ മയക്കുമരുന്നുമായി പിടികൂടി

റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ. അസീർ പ്രവിശ്യയിലെ ബീശയിൽ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ബീശയിലെ ജമൂർ ചെക്ക് പോയിന്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇയാളുടെ വാഹനത്തില്‍ വാഹനത്തിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ചെക്ക് പോയിന്റിൽ സംശയം തോന്നിയതോടെ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 120 കിലോ മയക്കുമരുന്നാണ് വാഹനത്തിലുണ്ടായിരുന്നത്. അറസ്റ്റു ചെയ്ത് തുടർനടപടികൾ പൂർത്തിയാക്കി ഇയാളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സൗദി അറേബ്യൻ നിയമപ്രകാരം മയക്കുമരുന്ന് കടത്തിനും അനുബന്ധ കുറ്റകൃത്യങ്ങൾക്കും വധശിക്ഷ പോലുള്ള കടുത്ത ശിക്ഷയാണ് ലഭിക്കുക.

സൗദിയിലെ സ്വദേശിവത്ക്കരണം; പ്രവാസികൾ വീണ്ടും ആശങ്കയിൽ

റിയാദ്: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറയ്ക്കാൻ ‘തൗതീൻ 2’ പദ്ധതി പ്രഖ്യാപിച്ചു. പുതിയ സ്വദേശി പദ്ധതി പ്രകാരം സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വ്യാവസായിക മേഖലയിൽ 25,000, ആരോഗ്യമേഖലയിൽ 20,000, ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, റിയൽ എസ്റ്റേറ്റ്, നിർമാണ മേഖലകളിൽ 20,000, ടൂറിസം മേഖലയിൽ 30,000, വ്യാപാര മേഖലയിൽ 15,000, മറ്റ് മേഖലകളിൽ 40,000 എന്നിങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

യുഎഇ ദേശീയ ദിനം: രാജ്യത്തിന്റെ ജൈത്രയാത്രയെ സ്മരിച്ച് എമിറേറ്റ് ഭരണാധികാരികൾ പ്രചോദനാത്മക സന്ദേശങ്ങൾ പങ്കിട്ടു

ദുബൈ: യുഎഇ ദേശീയ ദിനത്തിന്റെ ആവേശം എമിറേറ്റ്സിനെ വലയം ചെയ്തപ്പോൾ, വ്യാഴാഴ്ച രാജ്യത്തെ ഭരണാധികാരികൾ പ്രചോദനാത്മക സന്ദേശങ്ങൾ പങ്കിട്ടു. യുഎഇ പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്ന് പ്രതിജ്ഞയെടുത്തു. അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മാനുഷിക മൂല്യങ്ങൾ, മത ധാർമ്മികത, സാംസ്കാരിക പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ആവേശവും മഹത്തായ അഭിലാഷവുമുള്ള ഒരു രാഷ്ട്രത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് ദേശീയ ദിനമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. 51-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ സായുധ സേനയുടെ മാസികയായ…

സ്‌പെയിനിനെതിരായ തകർപ്പൻ വിജയത്തിന് ശേഷം ജപ്പാൻ ലോക കപ്പ് നോക്കൗട്ടിലേക്ക്

ഏഷ്യൻ ഭൂഖണ്ഡത്തിന്റെയാകെ പ്രാർത്ഥനയോടെ കളത്തിലിറങ്ങിയ ജപ്പാൻ നിരാശപ്പെടുത്തിയില്ല. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ ആരാധകവൃന്ദത്തിനു മുന്നിൽ സ്പാനിഷ് അർമാഡയെ തകർത്ത് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്‌പെയിനിനെതിരെ ഏഷ്യൻ ടീമിന്റെ രാജകീയ വിജയം. ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമിന്റെ രണ്ടാം അട്ടിമറിയായിരുന്നു ഇന്നത്തേത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമ്മനിയെ വീഴ്ത്തിയ അതേ പ്രകടനമാണ് ഇന്ന് അവർ പുറത്തെടുത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു ഗോളിന് പിന്നിൽ നിന്ന ജപ്പാൻ രണ്ട് ഗോള്‍ തിരിച്ചടിച്ച് മുന്നേറി. 11-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയിലൂടെ ലീഡ് നേടിയ സ്പാനിഷ് താരങ്ങൾക്ക് 48-ാം മിനിറ്റിൽ റിത്‌സു ഡോവാനും 52-ാം മിനിറ്റിൽ ആവോ ടനാകയും മറുപടി നൽകി. ജപ്പാന് വേണ്ടിയുള്ള നിർണായക മത്സരത്തിൽ തുടക്കത്തിൽ തന്നെ സ്പാനിഷ് ആധിപത്യം കണ്ടു. കിക്കോഫ് മുതൽ ആക്രമിച്ച് കളിച്ച സ്പാനിഷ് ടീം…