രത്‌നകുമാരി പുഷ്പരാജന്റെ നിര്യാണത്തില്‍ ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) അനുശോചനം രേഖപ്പെടുത്തി

ന്യൂയോർക്ക് മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും, ബോർഡ് മെംബറുമായ ശ്രീ രാജേഷ് പുഷ്പരാജന്റ മാതാവ് രത്‌നകുമാരി പുഷ്പരാജൻ (71) പുഷ്പാലയം, മെഴുവേലി (ഫ്ലോറൽ പാർക്ക്, ന്യൂ യോർക്ക്) നിര്യാതയായി. പരേതയുടെ വിയോഗത്തിൽ ന്യൂ യോർക്ക് മലയാളി അസോസിയേഷൻ എസ്ക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ലാജി തോമസിന്റെ അദ്ധ്യക്ഷതയിൽ ന്യൂ ഹൈഡ് പാർക്ക് കേരള കിച്ചണിൽ കൂടിയ മീറ്റിങിൽ ബോർഡ് ചെയർമാൻ മാത്യു ജോഷുവ, വൈസ് പ്രസിഡന്റ് സാം തോമസ്, ഫൊക്കാനയുടെ പേരിൽ കമ്മിറ്റി മെമ്പർ ആയ ബിജു ജോൺ കൊട്ടാരക്കര, കമ്മിറ്റി മെംബർ മാത്യകുട്ടി ഈശോ എന്നിവർ അനുശോചനം അറിയിച്ചു. തുടർന്ന് കമ്മിറ്റി മെംബേർസ് എല്ലാവരും ചേർന്ന് രാജേഷിന്റെ ഭവനം സന്ദർശനം നടത്തുകയും നൈമയുടെ എല്ലാ അംഗങ്ങളുടെ പേരിൽ പ്രസിഡന്റ് ലാജി തോമസ് അനുശോചനവും, ആദരാഞ്ജലികളും അർപ്പിച്ചു. സംസ്ക്കാര ശിശ്രുഷകളിൽ പങ്കെടുത്ത മുൻ പ്രസിഡന്റ്…

യുഎസുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി

ഇൻഡോ-പസഫിക്കിലെ “പ്രതിരോധത്തിന്റെ വിനാശകരമായ പരാജയം” എന്ന് വിളിക്കുന്നത് തടയാൻ ഓസ്‌ട്രേലിയയും അമേരിക്കയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കണമെന്ന് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് ആവശ്യപ്പെട്ടു. വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ ഒരു പ്രസംഗത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക സന്നാഹം ചൈന നിർമ്മിക്കുന്ന തിരക്കിലാണെന്നും അത് ആക്രമണകാരിയായാണ് കാണുന്നതെന്നും സ്വന്തം പ്രതിരോധത്തിനായി മാത്രമല്ലെന്നും മാർലെസ് പറഞ്ഞു. “ഇത് വളരെ വലുതാണ്. ഇന്തോ-പസഫിക് മേഖലയുടെ തന്ത്രപരമായ അന്തരീക്ഷവും അതിനപ്പുറമുള്ള ലോകം മുഴുവനും പൂർണ്ണമായും മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിനെ അവർ (സിഎസ്ഐഎസ്) അറിയിച്ചു. യുഎസ്-ഓസ്‌ട്രേലിയ സഖ്യത്തിന് “നിശ്ചലമായി” തുടരാൻ കഴിയില്ലെന്നും, വരും വർഷങ്ങളിൽ കൂടുതൽ ബുദ്ധിമുട്ടുള്ള തന്ത്രപരമായ സാഹചര്യങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിരോധത്തിന്റെ വിനാശകരമായ പരാജയം തടയുന്നതിന്, സൈനിക ശക്തിയുടെ കൂടുതൽ ഫലപ്രദമായ സന്തുലിതാവസ്ഥയ്ക്ക് നാം സംഭാവന നൽകേണ്ടതുണ്ട്,…

വെസ്റ്റ്‌‌ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാ കർമ്മങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ

ന്യൂയോർക്ക്: വെസ്റ്റ്‌‌ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്‌ഠ സ്ഥാപന കർമ്മങ്ങൾ ജൂലൈ 14 വ്യാഴം ജൂലൈ 15 വെള്ളി എന്നീ ദിവസങ്ങളിൽ നടത്തും. ശ്രീ രാം പരിവാർ, ശ്രീകൃഷ്ണൻ, ശ്രീ സുദർശന നരസിംഹമൂർത്തി, ശ്രീ നരസിംഹ മൂർത്തി, ശ്രീ സരസ്വതി ദേവി, ശ്രീ ദുർഗ്ഗ മാതാ എന്നീ പ്രതിഷ്‌ടകൾ കൂടെയാണ് നടത്തുന്നത്‌. തന്ത്രിമാരായ ശ്രീനിവാസ് ഭട്ടർ, വാസുദേവ് ഭട്ടർ, സമ്പത് ഭട്ടർ, സതീഷ് പോരോഹിത്‌, മോഹനൻ അയ്യർ, ലക്ഷ്മണ അയ്യർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിഷ്‌ഠ കർമ്മങ്ങൾ നടത്തുന്നത്. രണ്ടു ദിവസങ്ങളിൽ ആയി നടത്തുന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, സുദർശനഹോമം, മഹാമൃതുഞ്ജയ ഹോമം, പരദേവതാപൂജ, തൃകാലപൂജ, സായൂജ്യപൂജ, വാസ്തുബലി, തിലകഹോമം തുടങ്ങി നിരവധി പൂജകൾക്ക് ശേഷമാണ് പ്രതിഷ്‌ഠ കർമ്മങ്ങൾനടത്തുന്നത്. ബിംബ പരിഗ്രഹ പൂജ, ജലാതി വാസം ,നേത്രോ ലിഖനം, ,നേത്രോ ലേഖനം, ജിവകലശ പുജകള്‍ അധി വാസപുജ,…

റഷ്യ-ഉക്രെയ്ൻ യുദ്ധം പ്രതീക്ഷിച്ചതിലും കൂടുതൽ കാലം നീണ്ടുനിന്നേക്കാം: ഡച്ച് പ്രധാനമന്ത്രി

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സൈനിക സംഘട്ടനം ഏതാണ്ട് അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ, പാശ്ചാത്യ രാജ്യങ്ങൾ പ്രതീക്ഷിച്ചതിലും “കൂടുതൽ കാലം” യുദ്ധം നീണ്ടുനിന്നേക്കാം എന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെ കിയെവിൽ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച, ഡച്ച് പ്രധാനമന്ത്രി ഉക്രേനിയൻ തലസ്ഥാനമായ കീവിൽ സന്ദർശനം നടത്തവെയാണ് പടിഞ്ഞാറൻ രാജ്യങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ഈ യുദ്ധം നീണ്ടുനിൽക്കുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോട് പറഞ്ഞത്. “ഈ യുദ്ധം നാമെല്ലാവരും പ്രതീക്ഷിച്ചതിലും കൂടുതൽ കാലം നീണ്ടുനിന്നേക്കാം. പക്ഷേ, അത് എങ്ങനെ വികസിക്കുന്നുവെന്ന് നിഷ്ക്രിയമായി വീക്ഷിക്കാമെന്നല്ല ഇതിനർത്ഥം, ” റൂട്ടെ അവരുടെ മീറ്റിംഗിൽ സെലെൻസ്‌കിയോട് പറഞ്ഞു. “നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എല്ലാ വിധത്തിലും ഉക്രെയ്‌നെ പിന്തുണയ്‌ക്കുന്നത് തുടരുകയും വേണം,” യുദ്ധത്തിന്റെ തുടക്കത്തിനുശേഷം ഉക്രേനിയൻ തലസ്ഥാനത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ റുട്ടെ പറഞ്ഞു. നെതർലാൻഡ്‌സ് ഉക്രെയ്‌ന് കൂടുതൽ ദീർഘദൂര പീരങ്കികളും 200 മില്യൺ…

കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി

കാല്‍ഗറി (കാനഡ):  കാനഡയിലെ കാൽഗറിയിലെ കാൻമോറിൽ ഞായറാഴ്ചയുണ്ടായ ബോട്ടപകടത്തിൽ എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മലയാളികൾ മരിച്ചു. മലയാറ്റൂർ നീലേശ്വരം വെസ്റ്റ് നടുവട്ടം പൈലിയുടെയും ജാൻസിയുടെയും മകൻ ജിയോ പൈലി (33), കളമശേരി സ്വദേശികളായ ഷാജി വർഗീസ്-ലില്ലി ദമ്പതികളുടെ മകൻ കെവിൻ വർഗീസ് (21) എന്നിവരാണ് മരിച്ചത്. കാനഡയിലെ മലയാളി അസ്സോസിയേഷനുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രകാരം ആതിരപ്പിള്ളി സ്വദേശി ലിയോ മാത്യുവിനെ (41) യാണ് കാണാതായത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. തൃശൂർ സ്വദേശി ജിജോ ജോസഫിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. കാൻമോറിലെ സ്പ്രേ ലേക്ക് റിസർവോയറിൽ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. ജിയോയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ മത്സ്യബന്ധനത്തിന് പോയവരാണ് ഇവർ നാലുപേരും. ബോട്ട് അബദ്ധത്തിൽ മറിഞ്ഞ് റിസർവോയറിലെ തണുത്തുറഞ്ഞ വെള്ളത്തിൽ എല്ലാവരും വീഴുകയായിരുന്നു. ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം…

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഡീസൽ വാങ്ങാനുള്ള കരാർ അവസാനിച്ചതായി ബ്രസീലിന്റെ ബോൾസോനാരോ

അയൽരാജ്യമായ ഉക്രെയ്‌നിലെ സൈനിക ആക്രമണത്തെ തുടർന്ന് മോസ്‌കോയെ ലക്ഷ്യമിട്ട് പാശ്ചാത്യ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജ പ്രതിസന്ധിക്കിടയിലും റഷ്യയിൽ നിന്ന് വിലകുറഞ്ഞ ഡീസൽ വാങ്ങാനുള്ള കരാറിന് തന്റെ രാജ്യം അടുത്തതായി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അടുത്ത സഖ്യകക്ഷിയായ ബോൾസോനാരോ തിങ്കളാഴ്ചയാണ് കരാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാതെ പ്രഖ്യാപനം നടത്തിയത്. ഇടപാടിനെക്കുറിച്ച് മാധ്യമങ്ങളുടെ അഭ്യർത്ഥനകളോട് ബോൾസോനാരോയുടെ ഓഫീസോ ബ്രസീലിന്റെ മൈനിംഗ് ആൻഡ് എനർജി മന്ത്രാലയമോ പ്രതികരിച്ചില്ല. ഉക്രേനിയൻ സംഘർഷത്തെത്തുടർന്ന് കുതിച്ചുയരുന്ന ഇന്ധന വില ഒക്ടോബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള ബോൾസോനാരോയുടെ വീണ്ടും തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ തകർത്തു, 67 കാരനായ മുൻ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെ വോട്ടെടുപ്പിൽ പിന്നിലാക്കി. ഫെബ്രുവരി അവസാനം റഷ്യ ഉക്രെയ്നിൽ സൈനിക ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം ലോകമെമ്പാടുമുള്ള ഊർജ്ജ വില കുത്തനെ…

ബ്രിട്ടീഷ് സൈന്യം 54 അഫ്ഗാൻ പൗരന്മാരെ ‘ക്രൂരമായി’ കൊന്നൊടുക്കിയതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു

ബ്രിട്ടനിലെ എലൈറ്റ് സ്‌പെഷ്യൽ എയർ സർവീസ് (എസ്‌എഎസ്) കോർപ്‌സിലെ കമാൻഡോകൾ കുറഞ്ഞത് 54 അഫ്ഗാൻ സിവിലിയന്മാരെ വിവാദപരമായ സാഹചര്യങ്ങളിൽ ‘ക്രൂരമായി’ കൊലപ്പെടുത്തിയെങ്കിലും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അത് അറിഞ്ഞിട്ടും നടപടിയെടുക്കാൻ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച നാല് വർഷത്തെ അന്വേഷണ ഫലങ്ങൾ, യുദ്ധം നാശം വിതച്ച രാജ്യത്ത് വിന്യാസത്തിനിടെ നിരായുധരായ അഫ്ഗാൻ പുരുഷന്മാരെ രാത്രികാല റെയ്ഡുകളിൽ എസ്‌എ‌എസ് സൈനികർ “രക്തം തണുപ്പിക്കും വിധം” വെടിവെച്ച് കൊല്ലുകയും കുറ്റകൃത്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി ആയുധങ്ങൾ അവരുടെ മേൽ നാട്ടുകയും ചെയ്തുവെന്ന് കണ്ടെത്തി. 2010 നവംബർ മുതൽ 2011 മെയ് വരെ തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ ആറ് മാസത്തെ പര്യടനത്തിനിടെ അഫ്ഗാൻ സിവിലിയൻമാരെ ഒരു എസ്എഎസ് യൂണിറ്റ് വെടിവച്ചു കൊന്നുവെന്നാണ് റിപ്പോർട്ട്. അക്കാലത്ത് യുകെ സ്‌പെഷ്യൽ ഫോഴ്‌സിന്റെ തലവനായ ജനറൽ മാർക്ക് കാൾട്ടൺ-സ്മിത്ത് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയാമായിരുന്നെങ്കിലും സൈനിക…

കിഡ്‌നി ദാനം ചെയ്യുന്നതിന് വധശിക്ഷ നീട്ടിവെക്കണമെന്ന് പ്രതി

ഹണ്ട്‌സ് വില്ല (ടെക്സസ്): വധിശിക്ഷക്കു വിധേയനാകുന്നതിന് മുമ്പ് കിഡ്‌നി ദാനം ചെയ്യണമെന്നും, കിഡ്‌നി ആവശ്യമായ രണ്ടു പേര്‍ക്ക് ഇതുതന്നെ യോജ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ചൂണ്ടികാണിച്ചു വധശിക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി അധികൃതരെ സമീപിച്ചു. 2006 ല്‍ മെഡീനാ കൗണ്ടിയില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസ്സിലാണ് റമിടൈ ഫെലിക്‌സ് ഗൊണ്‍സലോസിനു കോടതി വധശിക്ഷ വിധിച്ചത്. ജൂലായ് 13 ബുധനാഴ്ചയാണ് വധിശിക്ഷക്ക് തിയ്യതി നിശ്ചയിച്ചിരുന്നത്. പ്രതിയുടെ അറ്റോര്‍ണി ടെക്‌സസ് ഗവര്‍ണ്ണറോടാണ് ശിക്ഷ 30 ദിവസത്തേക്ക് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ കിഡ്‌നി ദാനം ചെയ്യണമെന്ന് ഒരു വര്‍ഷം മുമ്പാണ് പ്രതി തീരുമാനിച്ചത്. അതിനു തന്നെ പ്രേരിപ്പിച്ചത് തന്റെ ആത്മീയാചാര്യനാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗൊണ്‍സാലോഡിനെ അവയവദാനക്കാരുടെ ലിസ്റ്റില്‍ അംഗീകരിച്ചു ഡോക്ടര്‍മാര്‍ അധികൃതര്‍ക്ക് കത്തു നല്‍കി. ടെക്‌സസ് ഗവര്‍ണ്ണറുടെ ഓഫീസ് ഇതിനെ കുറിച്ചു അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. തിങ്കളാഴ്ച ചേര്‍ന്ന് ബോര്‍ഡ് യാതൊരു വിധത്തിലും…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 10 ശനിയാഴ്ച

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50-ാം വാര്‍ഷികത്തിന്റെ മുന്നോടിയായി ഓണാഘോഷം സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച വൈകീട്ട് സെന്റ് തോമസ് സീറോ മലബാര്‍ ഹാളില്‍ വച്ച് നടത്തുന്നു. അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരും മറ്റു പ്രമുഖ വ്യക്തികളും തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. 101 പേരുടെ മെഗാ തിരുവാതിര, മീറ്റിംഗ്, ഷിക്കാഗോയിലെ വിവിധ ഡാന്‍സ് റ്റീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ വിവിധ ടാന്‍സുകളും തദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഓണാഘോഷത്തിന്റെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ സജി തോമസ് (773-531-8329), കോ-ഓര്‍ഡിനേറ്റേഴ്‌സ് ജയന്‍ മുളങ്ങാട്(630 640 5007) സാറാ അനില്‍(630 914 0713) എന്നിവരും ജോഷി വള്ളിക്കളം-പ്രസിഡന്റ്-312 685 6749, ലീല ജോസഫ്-സെക്രട്ടറി-(224 578 5262), ഷൈനി ഹരിദാസ്-ട്രഷറാര്‍-(630 290 7143) മൈക്കിള്‍ മാണി പറമ്പില്‍& വൈസ് പ്രസിഡന്റ്(630 926 8799), ഡോ.സിബിള്‍ ഫിലിപ്പ്-ജോ.സെക്രട്ടറി(630 697 224), വിവിഷ് ജേക്കബ്-ജോ ട്രഷറര്‍(7734992530) ഓണാഘോഷ പരിപാടിയിലേക്ക് എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു…

ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാര്‍ക്ക് ലാന്റ് ആശുപത്രി ഇനി ഓര്‍മ്മകളിലേക്ക്

ഡാളസ് : ഡാളസ്സിന്റെ ആതുരശുശ്രൂഷരംഗത്തു അഭിമാനമായി തലയുയര്‍ത്തി നിന്നിരുന്ന പാര്‍ക്ക്‌ലാന്റ് മെമ്മോറിയില്‍ ഹോസ്പിറ്റല്‍ ഇനി ചരിത്രതാളുകളിലേക്ക് പിന്‍വാങ്ങുന്നു. 1963 നവംബര്‍ 22ന് ഡാളസ്സിലെ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയില്‍ ലി ഹാര്‍വി ഓസവാള്‍ഡിന്റെ തോക്കില്‍ നിന്നും ചീറി പാഞ്ഞു വന്ന വെടിയുണ്ട പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ മാറില്‍ തുളച്ചുകയറിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ആദ്യമായി കൊണ്ടുവന്നത് പാര്‍ക്ക്‌ലാന്റ് ആശുപത്രിയിലേക്കാണ്. അന്നു മുതല്‍ ഈ ആശുപത്രി ചരിത്രതാളുകളില്‍ സ്ഥാനം പിടിച്ചിരുന്നു. 1954 സെപ്റ്റംബര്‍ 25ന് ഹാരി ഹൈന്‍വ് ബിലവഡില്‍ പണിത്തീര്‍ത്ത് ഏഴ് നില  കെട്ടിടം 61 വര്‍ഷത്തെ ദീര്‍ഘസേവനത്തിനുശേഷം ജൂലായ് 11ന് പൊളിച്ചു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 24 മാസം കൊണ്ടു പൊളിച്ചു നീക്കല്‍  പൂര്‍ത്തികരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊളിച്ചുമാ്റ്റല്‍ കിക്ക് ഓപ് ഇന്നാരംഭിച്ചപ്പോള്‍ പൂര്‍വ്വകാലസ്മരണകള്‍ അയവിറക്കി ആശുപത്രി സ്റ്റാഫും, രോഗികളും ഈ അപൂര്‍വ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ചു. 2015-ആഗസ്റ്റ് 16ന്…