നാടിന് ഭീഷണിയായി തീർന്ന ലഹരിക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ പ്രഖ്യാപിച്ചു

കണ്ണൂർ: നാടിനെ ഒന്നാകെ നാശത്തിലേക്ക് നയിക്കുന്ന ലഹരിക്കെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ക്യാമ്പയിൻ പ്രഖ്യാപിച്ചു. 2025 മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യത്യസ്ത പരിപാടികൾ ആവിഷ്‌കരിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ പറഞ്ഞു. കണ്ണൂരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ വെച്ച് ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം കെ.വി.സുമേഷ് എം എൽ എ, അഹമ്മദ് ദേവർകോവിൽ എംഎൽഎ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സംഘടന രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ എല്ലാ യുവജന വിദ്യാർത്ഥി സംഘടനകളും ലഹരിക്കെതിരെ രംഗത്തിറങ്ങി ശക്തമായ പ്രവർത്തനങ്ങൾ നടത്തണമെന്നും നാഷണൽ യൂത്ത് ലീഗിന്റെ ഈ കാമ്പയിൻ ലഹരിക്കെതിരെയുള്ള വലിയ പോരാട്ടം ആയി തീരട്ടെ എന്ന് കെ.വി.സുമേഷ് എം എൽ എ പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവജങ്ങൾക്ക് കരുത്തായി പാർട്ടിയും ഒപ്പം ഉണ്ടാവുമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ്…

ഗ്രാന്‍ഡ് മുഫ്തിയുടെ ഗ്രാന്‍ഡ് ഇഫ്താര്‍ തിങ്കളാഴ്ച

നോളജ് സിറ്റിയിലെ ഗ്രാന്‍ഡ് ഇഫ്താറിന് 25,000 പേരെത്തും നോളജ് സിറ്റി : ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരുടെ ഗ്രാന്‍ഡ് ഇഫ്താര്‍ നാളെ (തിങ്കളാഴ്ച). മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിനോടനുബന്ധിച്ചാണ് ഗ്രാന്‍ഡ് ഇഫ്താര്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുമെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് നോളജ് സിറ്റിയില്‍ നടക്കുന്നത്. രാവിലെ 10 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ സംബന്ധിക്കും. ജാമിഉല്‍ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ് സംഘാടകര്‍. ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ…

മുസ്‌ലിം വിരുദ്ധ വംശീയ അജണ്ടകൾക്കെതിരെ സമരാഹ്വാനമായി സോളിഡാരിറ്റി ഐക്യദാർഢ്യ ഇഫ്താർ

മലപ്പുറം: മുസ്‌ലിം വിരുദ്ധ വംശീയ അജണ്ടകൾക്കെതിരെ ഒരുമിച്ച് നിൽക്കാൻ ആഹ്വാനം ചെയ്തു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ ഇഫ്താർ. വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക- കലാ മേഖലകളിൽനിന്നുളള പ്രഗദ്ഭർ പങ്കെടുത്തു. ജനാധിപത്യത്തിന്റെ തൂണുകൾ സർവ്വതും ഹിന്ദുത്വ ഫാസിസം പിടിമുറുക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രതയോടെ നാം നിലകൊള്ളണമെന്ന് സംഗമം ആഹ്വാനം ചെയ്തു. ഹൈദരാബാദ് സർവ്വകലാശാല ഗവേഷക വിദ്യാർത്ഥി താഹിർ ജമാൽ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് റമദാൻ സന്ദേശം കൈമാറി. ജില്ലാ പ്രസിഡന്റ്‌ സാബിഖ് വെട്ടം അധ്യക്ഷ വഹിച്ചു. മുജീബ് കാടേരി (ചെയർമാൻ, മലപ്പുറം നഗരസഭ), ശരീഫ് കുറ്റൂർ (യൂത്ത് ലീഗ്), മുസ്ഫർ (ഐഎസ്എം ഈസ്റ്റ്), ബാസിത്ത് താനൂർ, വി ടി എസ് ഉമർ തങ്ങൾ, അഡ്വ അമീൻ യാസിർ (ഫ്രറ്റേണിറ്റി), ഫൈസൽ ബാബു, ഫിറോസ് ബാബു (ഐ.എസ്.എം വെസ്റ്റ്), ഇല്യാസ് മോങ്ങം…

ലഹരി മാഫിയകളെ സംരക്ഷിക്കുന്നത് ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ലഹരി മാഫിയകളെ സംരക്ഷിക്കുന്നത് ഭരണ രാഷ്ട്രീയ നേതൃത്വങ്ങളാണെന്നും നിയമ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വവും രാജ്യദ്രോഹശക്തികളുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് ലഹരി ഒഴുകി നാശം വിതയ്ക്കുന്നതിന് മുഖ്യകാരണവുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. സംസ്ഥാനത്തുടനീളം മദ്യമൊഴുക്കി സര്‍ക്കാരുതന്നെ മദ്യവിതരണത്തിന് കുടപിടിക്കുന്നത് എതിര്‍ക്കപ്പെടണം. കേരളത്തിലെ ഗ്രാമപ്രദേശ സ്‌കൂളുകളില്‍ നിന്നുപോലും രാസലഹരിയുമായി കുട്ടികളെ പിടികൂടുമ്പോള്‍ ഇതിന്റെ വിതരണ കണ്ണികള്‍ കണ്ടെത്തുവാന്‍ ആഭ്യന്തര നിയമ ഭരണ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. കേരളത്തില്‍ അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുള്ള രാജ്യാന്തര ഭീകരപ്രസ്ഥാനങ്ങളുടെ അജണ്ടകളാണ് യുവജനങ്ങളെ കേന്ദ്രീകരിച്ച് ഇപ്പോള്‍ അരങ്ങേറുന്നത്. കലാലയങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ ലഹരിവിതരണത്തിന്റെ മൊത്തക്കച്ചവടക്കാരായി മാറിയിരിക്കുന്നത് ഞെട്ടലുളവാക്കുന്നു. അതിഥിത്തൊഴിലാളികളുടെ മറവില്‍ കേരളത്തിലേയ്ക്ക് എത്തിച്ചേരുന്ന ലഹരി ഉല്പന്നങ്ങളെക്കുറിച്ചും വിതരണത്തെക്കുറിച്ചും കേന്ദ്ര ആഭ്യന്തര സുരക്ഷാ ഏജന്‍സികളുടെ ഇടപെടലും അന്വേഷണവും അടിയന്തരമാണ്. അഫ്ഗാനിസ്ഥാനില്‍ ഉല്പാദിപ്പിക്കുന്ന രാസലഹരി…

കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടി; രണ്ട് പൂർവ്വ വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ പുരുഷ ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പഠനം ഉപേക്ഷിച്ചവരാണെന്ന് സംശയിക്കുന്ന പൂര്‍‌വ്വ വിദ്യാര്‍ത്ഥികളായ ആഷിക്കിനെയും ഷെറിക്കിനെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന്റെ വിതരണത്തിന് പിന്നിൽ ഇവരാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇത് ഇപ്പോഴും സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണ്. ആഷിക്കിനെ പുറത്താക്കിയത് ഒരു വർഷത്തിലേറെയായി എന്ന് കോളേജ് പ്രിൻസിപ്പൽ ഐജു തോമസ് പറഞ്ഞു. “പോലീസ് റെയ്ഡ് സമയത്ത് ഹോസ്റ്റലിൽ നിന്ന് ഓടിപ്പോയത് ഇവരാണെന്ന് ഞങ്ങൾ സംശയിക്കുന്നു. അവരുടെ യോഗ്യതാപത്രങ്ങളും ഞങ്ങൾ പരിശോധിച്ചുവരികയാണ്,” തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി. ബേബി പറഞ്ഞു. വ്യാഴാഴ്ച രാത്രി ആരംഭിച്ച് വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ അവസാനിച്ച രാത്രികാല റെയ്ഡിൽ മൂന്ന് അവസാന വർഷ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഹോളി ആഘോഷങ്ങളുടെ ഭാഗമായി കഞ്ചാവ് വാങ്ങിയെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കഞ്ചാവ് വാങ്ങുന്നതിനായി വിദ്യാർത്ഥികളിൽ നിന്ന്…

സഹവർത്തിത്വത്തിനുള്ള യാക്കോബായ വിഭാഗത്തിന്റെ ആഹ്വാനത്തിനെതിരെ ഓർത്തഡോക്സ് സിറിയൻ സഭ രംഗത്ത്

കോട്ടയം: മലങ്കര സഭയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. മലങ്കര ഓർത്തഡോക്സ് സിറിയൻ സഭ, സഹോദര സഭകളെ പോലെ സഹവർത്തിത്വത്തിനുള്ള യാക്കോബായ വിഭാഗത്തിന്റെ ആഹ്വാനത്തിനെതിരെ രംഗത്തെത്തിയതോടെയാണിത്. മലങ്കര സഭയുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തിരികെ നൽകണമെന്ന് ഓർത്തഡോക്സ് സഭ വെള്ളിയാഴ്ച ഒരു പത്രക്കുറിപ്പിൽ യാക്കോബായ വിഭാഗത്തോട് ആവശ്യപ്പെട്ടു. “എതിർ വിഭാഗം (യാക്കോബായ സഭ) വ്യത്യസ്തമായ ഒരു സഭയാണെന്നും ഒരു സഹോദര സഭയായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓർത്തഡോക്സ് സഭയെ കേസുകളിലേക്ക് വലിച്ചിഴച്ചത് അവരാണ്. അവിടെ സത്യം തെളിയിക്കേണ്ട ഉത്തരവാദിത്തം മലങ്കര ഓർത്തഡോക്സ് സഭ നിറവേറ്റിയിട്ടുണ്ട്. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും 1934 ലെ ഭരണഘടന അനുസരിച്ച് ട്രസ്റ്റ് ഭരിക്കണമെന്നും സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ട്രസ്റ്റ് വിട്ടുപോകാനും മറ്റ് വിശ്വാസങ്ങൾ സ്വീകരിക്കാനും ആളുകൾക്ക് അവകാശമുണ്ട്. ആരെങ്കിലും പോയാലും, ട്രസ്റ്റ് എല്ലായ്പ്പോഴും ട്രസ്റ്റിന്റെ ഭരണത്തിൻ കീഴിലായിരിക്കും,…

കാസർഗോഡ് ജില്ലയിൽ 142 ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കാൻ സാധ്യത

കാസര്‍ഗോഡ്: മഞ്ചേശ്വരം താലൂക്കിലെ ദുർബല ആദിവാസി വിഭാഗമായി തരംതിരിച്ചിരിക്കുന്ന കൊറഗ സമുദായത്തിലെ ഏകദേശം 140 കുടുംബങ്ങൾക്ക് പതിറ്റാണ്ടുകളായി അവർ താമസിച്ചുവന്നതും കൃഷി ചെയ്തതുമായ ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശം ലഭിക്കാൻ സാധ്യത. 2025 ഫെബ്രുവരി 14-ന്, ഹോളിക്രോസ് ചർച്ചിന്റെ മംഗലാപുരം രൂപതയുടെ കൈവശമുള്ള ഉദയവരു, കുഞ്ചത്തൂർ ഗ്രാമങ്ങളിലെ 159.56 ഏക്കർ മിച്ചഭൂമിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് താലൂക്ക് ലാൻഡ് ബോർഡ് വിധിച്ചതോടെ, സാധ്യതകൾ കൂടുതൽ തെളിഞ്ഞു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഭൂപരിഷ്കരണ നിയമപ്രകാരം 142 കുടുംബങ്ങൾക്ക് പർച്ചേസ് സർട്ടിഫിക്കറ്റുകൾ നൽകാൻ സാധ്യതയുണ്ട്. 1912-ൽ സൗത്ത് കാനറ ജില്ലാ കളക്ടർ മംഗലാപുരം ബിഷപ്പിന് പട്ടികവർഗക്കാരുടെ ഉന്നമനത്തിനായി അനുവദിച്ച ഭൂമി തർക്കത്തിൽ തന്നെ തുടർന്നു, അതിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടു. ഗോത്ര വർഗക്കാരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യത്തിന് മറുപടിയായാണ് ഉത്തരവ് വന്നത്, കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇൻബേസക്കറുടെ നിർദ്ദേശപ്രകാരമാണ്…

ഹോസ്റ്റലുകളും ക്യാമ്പസുകളും കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ പ്രവർത്തനങ്ങളെ പ്രതിരോധിക്കും: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കളമശ്ശേരി പോളിടെക്നിക്കിൽ നടന്നിട്ടുള്ള കഞ്ചാവ്, ലഹരി വേട്ട അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയറ്റ്. രണ്ട് കിലോ കഞ്ചാവ്, അവ തൂക്കാനുള്ള ത്രാസ്, മദ്യക്കുപ്പികളും കണ്ടെടുത്തത് എസ്. എഫ്. ഐ നേതാവും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ അഭിരാജിൻ്റെ റൂമിൽ നിന്നാണ് എന്നത് അങ്ങേയറ്റം ഗൗരവകരമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. കേരളത്തിലെ കാമ്പസുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ മറ്റും കേന്ദ്രീകരിച്ച് മയക്കുമരുന്ന് കഞ്ചാവ് വിൽപനയും വിതരണവും നടക്കുന്നുവെന്നും എസ്.എഫ്.ഐ പോലുള്ള വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നു എന്നത് വളരെ ഗൗരവപ്പെട്ട പ്രശ്നമാണ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇത്തരം മയക്ക് മരുന്ന് മാഫിയ, കഞ്ചാവ് മാഫിയ സംഘങ്ങളെ സംരക്ഷിക്കാൻ എസ്.എഫ്.ഐ എന്ന സംഘടനയും ഭരണപക്ഷ പാർട്ടിയായ സി.പി.എമ്മും ഉണ്ട് എന്നതാണോ ഇവർക്ക് ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥി ഹോസ്റ്റലിൽ അടക്കം ധൈര്യമായി തുടരാൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്ന്…

നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക: ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. ആരോഗ്യവകുപ്പ് ജില്ലകൾക്ക് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുന്നത് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാൻ സ്വയം സംരക്ഷണം പ്രധാനമാണ്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതരമായ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് സൂര്യ പ്രകാശത്തിൽ ജോലി ചെയ്യുന്നവർ രാവിലെയും വൈകുന്നേരവുമായി ബന്ധപ്പെട്ട് ജോലി സമയം ക്രമീകരിക്കണം. ശരീരത്തിൽ നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടുന്നത് മൂലം നിർജ്ജലീകരണം സംഭവിക്കാം എന്നതിനാൽ, ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പകൽ സമയത്തോ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുമ്പോഴോ മാത്രമല്ല നിർജ്ജലീകരണം, സൂര്യതാപം, സൂര്യാഘാതം എന്നിവ ഉണ്ടാകുന്നത്. പ്രായമായവർക്കും രോഗികൾക്കും വീടിനുള്ളിൽ പോലും ഇത് സംഭവിക്കാം. അതിനാൽ, ജലാംശം…

മഞ്ചേരി മെഡിക്കൽ കോളേജിലെ നിരക്ക് വർദ്ധന അംഗീകരിക്കില്ല: വെൽഫെയർ പാർട്ടി

മലപ്പുറം: സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സാധാരണക്കാർക്ക് അപ്രാപ്യമാക്കാന്‍ അനുവദിക്കില്ലെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. അനാവശ്യമായി ഫീസ് വർദ്ധിപ്പിക്കുകയും രോഗികളെ കബളിപ്പിക്കുകയും ചെയ്യുന്ന നടപടിയിൽ നിന്ന് സർക്കാർ പിൻമാറണം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സമൂഹത്തിലെ ഏറ്റവും പ്രയാസമനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഈ വിധം സർക്കാർ വ്യവസ്ഥാപിത സാമ്പത്തിക ചൂഷണം നടത്തുന്നത്. ആവശ്യത്തിന് സൗജന്യമായി ലഭിക്കേണ്ട പരിശോധനകൾക്ക് പത്തിരട്ടിയോളം ഫീസ് വർധിപ്പിച്ച് സർക്കാർ ആശുപത്രിയെ ഒരു വാണിജ്യ സ്ഥാപനമാക്കി മാറ്റാൻ ശ്രമിക്കുകയാണ്. 540 രൂപയുള്ള പരിശോധനയ്ക്ക് 5000 രൂപവരെ ഈടാക്കുന്നതിലൂടെ വെളിപ്പെടുന്നത് ഗുരുതരമായ അഴിമതിയാണ്. രോഗികൾക്ക് കൃത്യമായ സൗജന്യ സേവനം ലഭ്യമാകേണ്ട ആശുപത്രികൾ കൊള്ള നടത്തപ്പെടുന്ന ഇടങ്ങളാവരുത്. പൊതുജനങ്ങൾക്ക് ആശ്വാസമാകേണ്ട സർക്കാർ ആശുപത്രികളെ ചൂഷണ കേന്ദ്രമാക്കുന്നതിനെതിരെ ജനകീയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും പാർട്ടി നേതൃത്വം നൽകുമെന്നും എക്സിക്യൂട്ടീവ് പ്രസ്താവിച്ചു. ജില്ല പ്രസിഡണ്ട്…