കുന്ദമംഗലം ഉപജില്ലാ സ്കൂൾ ശാസ്ത്ര മേള

കാരന്തൂർ: മർകസ് ഗേൾസ്, ബോയ്സ് ഹയർസെക്കൻഡറി സ്കൂളുകളിലായി നടന്ന കുന്ദമംഗലം ഉപജില്ല സ്കൂൾ ശാസ്ത്രമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് എ. പി മിസ്‌തഹ് അധ്യക്ഷനായി. എ.ഇ.ഒ കെ ജെ പോൾ, മർകസ് റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിനോദ് കുമാർ, ശംസുദ്ധീൻ പെരുവയൽ സംബന്ധിച്ചു. പ്രിൻസിപ്പൽ എ റശീദ് സ്വാഗതവും എ കെ മുഹമ്മദ് അശ്‌റഫ് നന്ദിയും പറഞ്ഞു.  

പ്രവാചകന്റെ ആരോഗ്യ അദ്ധ്യാപനങ്ങൾ പ്രമേയമാക്കി പ്രൊഫത്തോൺ 2023 സംഘടിപ്പിച്ചു

കൊച്ചി : പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ആരോഗ്യ അദ്ധ്യാപനങ്ങളുടെ പ്രചാരണാർത്ഥം പ്രൊഫത്തോൺ 2023 എന്ന പേരിൽ വാക്കത്തോൺ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്നു. ‘ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്’ എന്ന പ്രമേയുമുയർത്തി സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എം പി ഉദ്ഘാടനം നിർവഹിച്ചു. ജീവിത ശൈലീ രോഗങ്ങൾ വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കൃത്യമായ വ്യായാമത്തിന്റെ കുറവും ഭക്ഷണത്തിലെ അസന്തുലിതത്വവും ഈ രോഗങ്ങൾക്ക് കാരണമാകുന്നു. ഇത്തരമൊരു സന്ദർഭത്തിൽ മുഹമ്മദ്‌ നബിയുടെ ആരോഗ്യ പാഠങ്ങൾ ജീവിതത്തിൽ പകർത്തുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. സംവിധായകനും നടനുമായ സലിം ബാബ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ഖുർആൻ പണ്ഡിതൻ ബഷീർ മൗലവി ഫ്ലാഗ് ഓഫ് ചെയ്തു. ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ്‌ ജമാൽ അസ്ഹരി പ്രൊഫത്തോൻ സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ പി. എം സജീദ്,…

മോദിയും നെതന്യാഹുവും തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിന്റെ ഉദാഹരണങ്ങള്‍: സ്പീക്കര്‍ എ എന്‍ ഷംസീർ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിന്റെ ഉദാഹരണങ്ങളാണെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതാവ് എംകെസി അബു ഹാജിയുടെ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കർ രാഷ്ട്രീയ പ്രസ്താവനകൾ നടത്തേണ്ടതുണ്ടോ എന്ന് ചിലർ ചോദിച്ചേക്കാം. അതെ, സ്പീക്കർക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അർഹതയുണ്ട്. ഒക്‌ടോബർ 7ന് ശേഷം ഗാസയിൽ നമ്മൾ കാണുന്നതിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ആളുകൾ മരിക്കുമ്പോൾ മനഃസാക്ഷിയുള്ളവര്‍ ആരും മിണ്ടാപ്രാണികളാകാതെ അതിനെ അപലപിക്കും…. ഒരു യുദ്ധത്തിലും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കരുത്…,” ഷംസീർ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ നിലവിലെ ഇന്ത്യൻ സർക്കാർ ഇസ്രയേലിന് അനുകൂലമായി രാജ്യത്തിന്റെ നിലപാട് മാറ്റിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ കാലം മുതൽ ഇന്ത്യ പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പമായിരുന്നുവെന്ന് ഷംസീർ പറഞ്ഞു. മോദിയുടെ കീഴിൽ രാജ്യം ഇസ്രായേലിന് പിന്തുണ നൽകുകയാണെന്നും…

അമ്മ ഓടിച്ച കാർ ലോറിയിലിടിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു 

തിരുവല്ല: അമ്മയ്ക്കും അമ്മുമ്മയ്ക്കുമൊപ്പം കാറില്‍ യാത്ര ചെയ്യവേ കാര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. അബിന്‍ വര്‍ഗീസിന്റെയും കവിത അന്ന ജേക്കബിന്റെയും മകന്‍ ജോഷ്വ (2) യാണ്‌ മരിച്ചത്‌. വെള്ളിയാഴ്ച രാത്രി ഒമ്പത്‌ മണിയോടെ ടി.കെ.റോഡില്‍ കറ്റോട്‌ ജംക്‌ഷനു സമീപമായിരുന്നു അപകടം. കുഞ്ഞിന്‌ പുറമെ കവിതയുടെ അമ്മ ജെസിക്കും പരിക്കേറ്റു. കവിതയാണ്‌ കാര്‍ ഓടിച്ചിരുന്നത്. രണ്ട്‌ ദിവസം മുമ്പ്‌ ജോഷ്വയ്ക്കൊപ്പം ഹരിപ്പാട്‌ നിന്ന്‌ ഇരവിപേരൂരിലെ കുടുംബവീട്ടിലെത്തിയതായിരുന്നു കവിത. വെള്ളിയാഴ്ച തിരുവല്ല നഗരത്തില്‍ സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു. എതിരെ വന്ന ലോറിയില്‍ കാര്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ശക്തമായ മഴയില്‍ എതിരെ വന്ന വാഹനം വ്യക്തമായി കാണാന്‍ സാധിക്കാതിരുന്നതാണ് അപകടത്തിന്‌ കാരണമെന്ന്‌ പറയുന്നു. നാട്ടുകാരാണ്‌ ഇവരെ സ്വകാര്യ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. കാറില്‍ നിന്ന്‌ തെറിച്ചുവീണ കുട്ടിക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെയാണ്‌ മരിച്ചത്‌. അപകട വിവരമറിഞ്ഞ്‌ ഇന്നലെ…

സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിൽ കാലഹരണപ്പെട്ട മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നതായി ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് കാലഹരണപ്പെട്ട മരുന്നുകൾ നല്‍കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് സി‌എജി റിപ്പോര്‍ട്ട്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) സമീപകാല റിപ്പോർട്ടിലാണ് ഈ ഗൗരവമായ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിലാണ് കാലഹരണപ്പെട്ട മരുന്നുകൾ രോഗികൾക്ക് വിതരണം ചെയ്തതായി വ്യക്തമാക്കിയിട്ടുള്ളത്. മരുന്നുകളുടെ ഗുണനിലവാരം നിരീക്ഷിക്കാൻ ബാധ്യസ്ഥരായ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഭാഗത്തുനിന്നുള്ള മേൽനോട്ടത്തിലെ അനാസ്ഥ സിഎജി റിപ്പോർട്ടില്‍ അടിവരയിടുന്നു. 2016 നും 2022 നും ഇടയിൽ, ഏകദേശം നാല് കോടി രൂപ വിലമതിക്കുന്ന നിലവാരമില്ലാത്ത മരുന്നുകൾ ഈ ആശുപത്രികളിൽ എത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഗുണനിലവാരമില്ലാത്തതിനാൽ 3.75 കോടി രൂപ വിലമതിക്കുന്ന മരുന്നുകൾ പിടിച്ചെടുത്തു. കാലഹരണപ്പെട്ട മരുന്നുകൾ വിതരണം ചെയ്യുന്നതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളും സിഎജി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. അത്തരം മരുന്നുകൾ രോഗികളുടെ ജീവൻ അപകടത്തിലാക്കുന്ന രാസമാറ്റങ്ങൾക്ക് വിധേയമാകുമെന്ന് ഊന്നിപ്പറയുന്നു.

സയണിസ്റ്റ് ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക; സോളിഡാരിറ്റി പ്രചരണ വാഹനജാഥയ്ക്ക് കൊണ്ടോട്ടിയിൽ സമാപനം

കൊണ്ടോട്ടി: സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി ഒക്ടോബർ 18,19,20,21 തീയതികളിലായി സംഘടിപ്പിച്ച പ്രചരണ വാഹനജാഥയുടെ സമാപനം കൊണ്ടോട്ടിയിൽ നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വർഗീയതയും വംശീയതയും ലോകത്തിനു നൽകിയത് ദുരിതങ്ങൾ മാത്രമാണെന്നും മനുഷ്യനെ മനുഷ്യനായി കാണുന്ന ദർശനങ്ങൾക്ക് മാത്രമേ വംശീയതക്കെതിരെ പൊരുതാൻ സാധിക്കൂ എന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. ഇസ്രായേയിലെ സയണിസ്റ്റ് ഭരണകൂടം ഫലസ്തീൻ ജനതയ്ക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെ പ്രതിരോധിക്കുന്ന ഹമാസും ഫലസ്തീൻ ജനതയും ലോകത്തിന് പുതുചരിതം തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്ഐഒ ജില്ലാ പ്രസിഡൻറ് തഹ് സീൻ മമ്പാട് ജി…

വെല്‍‌ഫെയര്‍ പാര്‍ട്ടിയുടെ രാപ്പകൽ സമരം സമാപിച്ചു

മലപ്പുറം: നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റ് പടിക്കൽ വെൽഫെയർ പാർട്ടി നടത്തുന്ന രാപ്പകൽ സമരം സമാപിച്ചു. ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ടും അരിപ്പ ഭൂസമര സമിതി നേതാവുമായ ശ്രീരാമൻ കൊയ്യാൻ മുഖ്യ പ്രഭാഷണം നടത്തി. വൻകിട മുതലാളിമാർക്ക് ഒത്താശ ചെയ്തുകൊണ്ട് മാറി മാറി വരുന്ന സർക്കാറുകൾ വൻകിട മുതലാളിമാരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി നിയമ ഭേദഗതി വരുത്തി ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട ഭൂമി കൈവശം വെക്കുകയും അത് മറ്റാവശ്യങ്ങൾക്ക് ഉപയാഗിക്കുകയും ചെയ്യുന്നു. മുഴുവൻ ആദിവാസികൾക്കും അർഹമായ ഭൂമി ലഭിക്കുംവരെ വെൽഫെയർ പാർട്ടി ഭൂസമരവുമായി ശക്തമായി രംഗത്തുണ്ടാവുമെന്ന് സമാപനം കുറിച്ച് സംസാരിച്ച വെൽഫെയർ ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു. സുന്ദർരാജ് മലപ്പുറം, കെവി സഫീർഷ, മുനീബ് കാരക്കുന്ന്, ജംഷീൽ…

തിരുപ്പനയനൂർകാവ് ദേവീ ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത പാരായണം സമാപിച്ചു

എടത്വ: തലവടി തിരുപ്പനയനൂർകാവ് ദേവീ ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത പാരായണം സമാപിച്ചു. അവഭൃത സ്നാന കളാഭിഷേക ചടങ്ങിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന നേതൃത്വം നല്‍കി. യജ്ഞാചാര്യൻ പാവുമ്പ രാധാകൃഷ്ണൻ, യജ്ഞ പൗരാണികർ നൂറനാട് പുരുഷോത്തമൻ, ചെന്നിത്തല സോമശേഖരൻ, യജ്ഞ ഹോതാവക്കൾ കൃഷ്ണൻ നമ്പൂതിരി നടത്തിക്കാട്ടു ഇല്ലം, ഭരദ്വാജ് ആനന്ദ് പട്ടമന എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഘോഷയാത്രയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തി. യോഗക്ഷേമസഭ ജില്ലാ പ്രസിഡൻ്റ് ജയപ്രകാശ് താന്നിയിൽ, തലവടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജോജി ജെ വയല പള്ളി, ഗ്രാമ പഞ്ചായത്ത്…

ഫലസ്തീൻ ചീഫ് ജസ്റ്റിസുമായി സി മുഹമ്മദ് ഫൈസി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: ഫലസ്തീൻ ചീഫ് ജസ്റ്റിസ് ഡോ. മഹ്‌മൂദ്‌ അൽ ഹബ്ബാഷുമായി കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നടന്ന എട്ടാമത് ആഗോള ഫത്‌വാ സമ്മേളനത്തിനിടെയാണ് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്. നിലവിലെ യുദ്ധ സാഹചര്യവും ഫലസ്തീനികളുടെ ആശങ്കയും അന്വേഷിച്ച അദ്ദേഹം ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചു. ഫലസ്തീൻ വിഷയത്തിൽ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപെടലുകളും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ പള്ളികളിൽ നടന്ന പ്രാർത്ഥനാ സദസ്സുകളും ഐക്യദാർഢ്യ യോഗങ്ങളും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തി. ഫലസ്തീൻ സമൂഹത്തിന് നല്ല നാളുകൾ ആസന്നമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിച്ചു.

രാഷ്ട്രീയ അടിമകളാകാന്‍ കര്‍ഷകരെ കിട്ടില്ല; തെരഞ്ഞെടുപ്പുകളില്‍ കര്‍ഷകര്‍ സംഘടിച്ച് രാഷ്ട്രീയ നിലപാടെടുക്കും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: പ്രകടന പത്രികകളിലൂടെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കര്‍ഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലപ്പോവില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളാകാന്‍ കര്‍ഷകരെ ഇനി കിട്ടില്ലെന്നും കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്്രടീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വിനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ആരും സംരക്ഷിക്കാനില്ലാത്ത അവസരത്തില്‍ പൊതുതെരഞ്ഞെടുപ്പുകളില്‍ കര്‍ഷകര്‍ മാറി ചിന്തിച്ചില്ലെങ്കില്‍ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടും. വോട്ടുചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായി കര്‍ഷകരെ സ്ഥിരനിക്ഷേപമാക്കി കൈപ്പിടിയിലൊതുക്കിയവരൊക്കെ ഇക്കാലമത്രയും എന്തു നേടിത്തന്നുവെന്ന് കര്‍ഷകസമൂഹം വിലയിരുത്തി തീരുമാനിക്കണം. റബറിന് 250 രൂപയെന്ന പ്രകടനപത്രിക വാഗ്ദാനം കാറ്റില്‍ പറത്തിയിരിക്കുന്നു. റബര്‍ സംഭരണവും പാഴ്‌വാക്കായി. സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ കമ്പനിയും കര്‍ഷകര്‍ക്ക് നേട്ടമാവില്ല. കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു. അനിയന്ത്രിത ഇറക്കുമതി ആഭ്യന്തര വിപണി തകര്‍ക്കുമ്പോഴും റബര്‍ കര്‍ഷകരുടെ ക്ഷേമത്തിനായി യാതൊരു നടപടിയുമില്ല. റബര്‍ ബോര്‍ഡാകട്ടെ വാണിജ്യ മന്ത്രാലയത്തിന്റെ റബര്‍…