ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്തു; ഒമ്പതു കൊല്ലത്തിനുശേഷം ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് യുവതിയുടെ ദുരൂഹ മരണം കൊലപാതകമായിരുന്നു എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി അശ്വതിയാണ് അന്ന് പൊള്ളലേറ്റ് മരിച്ചത്. പോലീ അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് കണ്ടെത്തി. എന്നാൽ, ഇപ്പോൾ അശ്വതിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒമ്പത് വർഷം മുൻപാണ് അശ്വതിയെ പൊള്ളലേറ്റ നിലയിൽ ഭർത്താവ് രതീഷിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് രതീഷിന്റെ കൈകളില്‍ പൊള്ളലേറ്റിരുന്നു. അശ്വതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും സംശയം പ്രകടിപ്പിരുന്നു. രതീഷിന്റെ കൈകളില്‍ പൊള്ളല്‍ ഭാര്യയെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചതാണെന്ന് രതീഷ് മൊഴി നൽകിയിരുന്നു. എന്നാല്‍, അശ്വതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അശ്വതിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പഴയ ഫയലുകൾ പരിശോധിച്ച് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രതീഷിനെ ചോദ്യം ചെയ്തപ്പോള്‍ രതീഷ്…

കണ്ണൂര്‍ പട്ടേരിച്ചാല്‍ കര്‍ഷക കൂട്ടായ്മയുടെ മാതൃകാ ജൈവ പച്ചക്കറി കൃഷി

കണ്ണൂർ: പത്തു വർഷമായി ചെറുതാഴം പഞ്ചായത്ത് പട്ടേരിച്ചാലിലെ കർഷക കൂട്ടായ്മ ജൈവപച്ചക്കറി കൃഷിയിൽ മികച്ച മുന്നേറ്റം നടത്തുന്നു. പ്രതിവർഷം ശരാശരി 15 ടൺ പച്ചക്കറികളാണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. ഏഴ് ഏക്കറിൽ 50 അംഗ സംഘം അഞ്ച് പേരടങ്ങുന്ന സംഘങ്ങളായാണ് കൃഷിയിറക്കുന്നത്. ഒരേക്കറിൽ ചീരയും ബാക്കി വെണ്ട, കക്കിരി, പയർ, വെള്ളരി, കുമ്പളം തുടങ്ങിയ പച്ചക്കറികളുമുണ്ട്. എല്ലാ സീസണിലും കൃഷി ചെയ്യാറുണ്ട്. പിണറായിയിൽ നടന്ന കൃഷിദർശൻ പരിപാടിയിൽ മികച്ച കർഷക സംഘത്തിനുള്ള പുരസ്കാരം ഇവര്‍ക്ക് ലഭിച്ചു. വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിഭവന്റെ ഇക്കോ ഷോപ്പുകളിലും പ്രദേശത്തെ കടകളിലും പുറച്ചേരി കേശവതീരം ആയുർവേദാശുപത്രിയിലേക്കുമാണ് നൽകുന്നത്. എന്നാൽ കൃഷിയിടങ്ങളിൽ നേരിട്ടെത്തി വാങ്ങുന്നവരാണ് കൂടുതലും. കോഴി വളവും ചാണകവളവുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മണ്ണിനാവശ്യമായ മൂലകങ്ങളും ചേർത്ത് കൊടുക്കും. നാടൻ രീതിയിലുള്ള കൂവലുകളിൽ നിന്നാണ് വിളകൾക്ക് നനക്കുന്നത്. ജലസേചനത്തിന് അൽപ്പം ബുദ്ധിമുട്ട് നേരിടുന്നതിനാൽ ആവശ്യമായ സൗകര്യങ്ങൾ…

ഗോവ ഗവർണറും ജോസ് കെ മാണിയും തമ്മിലുള്ള കൂടിക്കാഴ്ച; എന്തോ ചീഞ്ഞു നാറുന്നു എന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയും കേരള കോൺഗ്രസ് – ഭരണകക്ഷിയായ ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ ജോസ് കെ മാണിയും തമ്മിൽ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള മൗന ധാരണയുടെ ഭാഗമാണെന്ന് കോൺഗ്രസ് കേരള ഘടകം പരിഹസിച്ചു. ശ്രീധരന്‍ പിള്ള മുൻ സംസ്ഥാന ബിജെപി അദ്ധ്യക്ഷനാണെങ്കിൽ, ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂന്നാമത്തെ വലിയ സഖ്യകക്ഷിയായ കേരള കോൺഗ്രസിന്റെ (മാണി) പ്രസിഡന്റാണ് ജോസ് കെ മാണി. ഞായറാഴ്ച കൊച്ചിയിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതെന്ന് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. “മാണി മുഖ്യമന്ത്രി പിണറായി വിജയന്റെ ഏജന്റാണെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഐ എമ്മും തമ്മിൽ ധാരണയുണ്ടായിരുന്നുവെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇരുവരും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാനാണ് ഈ കൂടിക്കാഴ്ച,” സുരേഷ് പറഞ്ഞു. എന്നാൽ, കൊച്ചിയിൽ…

വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം; മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മക്കരപ്പറമ്പ്: ഇന്ത്യയിൽ സംഘ് പരിവാർ ശക്തികൾ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് വർഗീയ ധ്രുവീകരണത്തിനായി കോപ്പുകൂട്ടുമ്പോൾ അതേ ചുവട് പിടിച്ച് കേരളത്തിലെ ഇടത് സർക്കാറും ക്രിസംഘികളെ ഒരു പ്രത്യേക സമുദായത്തിനെതിരെ ഇളക്കിവിട്ട് അവർക്ക് തീവ്രവാദി പട്ടം ചാർത്തി അധികാര രാഷ്ട്രീയം അരക്കിട്ടുറപ്പിച്ചതിന്റെ തിക്തഫലമാണ് അതിനുള്ള മണ്ണൊരുക്കിയ ഇടത് പ്രസ്ഥാനത്തിലെ മന്ത്രിക്ക് തന്നെ തീവ്രവാദി പട്ടം ലഭിച്ചത്. അധികാര രാഷ്ട്രീയത്തിനായി വംശീയ ഉന്മൂലനം ആയുധമാക്കിയ സംഘ് പരിവാർ ശക്തികളെയും അവരുടെ അജണ്ട നടപ്പിലാക്കുന്ന കപട മതേതരശക്തികൾക്കെതിരെയും ശക്തമായ ഒരു ജനകീയശക്തി രൂപപ്പെട്ട് വരാൻ സഹായകമാവുന്ന ഒരു നാഴിക കല്ലായിരിക്കും വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനമെന്ന് പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ കീഴുപറമ്പ് പറഞ്ഞു. സംസ്ഥാന സമ്മേളന പ്രചരണാർത്ഥം മക്കരപ്പറമ്പ് പഞ്ചായത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ജനറൽ കൺവീനർ സക്കരിയ കാളാവ്…

ഉത്രാടം തിരുന്നാൾ പമ്പ ജലോത്സവം: ഗബ്രിയേൽ ചുണ്ടനും ഷോട്ട് പുളിക്കത്രയും ജേതാവ്

എടത്വാ: 64-ാമത് നീരേറ്റുപുറം ഉത്രാടം തിരുനാൾ പമ്പാ ജലോത്സവത്തിൽ ഗബ്രിയേൽ ചുണ്ടനും വെപ്പ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയും ജേതാവ് ആയി. രെഞ്ചു എബ്രഹാം കല്ലുപുരയ്ക്കൽ ക്യാപ്റ്റനായ അമിച്ചകരി ബോട്ട് ക്ലബ്ബ് ആണ് ഗെബ്രിയേൽ തുഴഞ്ഞത്. രാജേഷ് ആറ്റുമാലിൽ ക്യാപ്റ്റനായ എൻ.സി.ഡി.സി കുമരകം തുഴഞ്ഞ നടുവിലെപറമ്പൻ രണ്ടാം സ്ഥാനവും സുനിൽ കുമാർ പി.ആർ ക്യാപ്റ്റനായ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവാസ് മൂന്നാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ സമുദ്ര ബോട്ട് ക്ലബ്ബ് കുമരകം തുഴഞ്ഞ സിജോ തെക്കേടം ക്യാപ്റ്റനായ ഷോട്ട് പുളിക്കത്ര ഒന്നാം സ്ഥാനവും മേൽപാടം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പട്ടേരിപുരയ്ക്കൻ രണ്ടാം സ്ഥാനവും നേടി.വള്ളം കളിക്ക് മുന്നോടിയായി നടന്ന ഘോഷയാത്ര കാണികൾക്ക് ആവേശം പകർന്നു. പൊതുസമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു പത്തനംതിട്ട സബ് കളക്ടർ ശ്വേത നഗർകൊടി…

നിയമസഭാ സമ്മേളനത്തിൽ വിദേശ മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതടക്കം ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലും അവതരിപ്പിക്കും

തിരുവനന്തപുരം : തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ വിവിധ ബില്ലുകളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാൻസലറുടെ അധികാരം ഗവർണറിൽ നിന്ന് എടുത്തുമാറ്റാൻ ലക്ഷ്യമിട്ടുള്ള ബില്ലുകൾ, വിദേശ മദ്യത്തിന്റെ നികുതി വര്‍ദ്ധന, വിഴിഞ്ഞം തുറമുഖ പ്രതിഷേധം, തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന വിവാദം എന്നിവ ഉൾപ്പെടുന്നു. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ പ്രവർത്തനവും അതിലെ നിയമനങ്ങളും സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭരണകക്ഷിയായ എൽഡിഎഫും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് സമ്മേളനം വിളിക്കുന്നത്. എന്നിരുന്നാലും, സംസ്ഥാനത്തെ സർവ്വകലാശാലകളുടെ തലപ്പത്ത് ഗവർണറെ മാറ്റി പ്രമുഖ അക്കാദമിക് വിദഗ്ധരെ നിയമിക്കുന്നതിനുള്ള ബിൽ ഡിസംബർ 15 ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 20 ലധികം ബില്ലുകളിൽ ഒന്ന് മാത്രമാണ്. അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കിയതുമൂലമുള്ള വരുമാനനഷ്ടം നികത്താൻ വിദേശമദ്യത്തിന്മേലുള്ള കേരള ജിഎസ്ടി നാലുശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന കേരള…

കേരളം വ്യവസായികൾക്ക് സാത്താന്റെ നാടാണെന്ന രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. വ്യവസായികളെ സംബന്ധിച്ചിടത്തോളം സാത്താന്റെ നാടായി കേരളം മാറിയെന്നും കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചുവരികയാണെന്നും തരൂർ പറഞ്ഞു. താൻ കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും അംഗമല്ലെന്നും തരൂർ വ്യക്തമാക്കി. എ, ഐ ഗ്രൂപ്പുകൾ ഇനി ആവശ്യമില്ലെന്നും യോജിച്ച കോൺഗ്രസാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ഡിസിസി പ്രസിഡന്റ് നാടകം സുരേഷിനും തരൂർ മറുപടി നൽകി. തന്റെ സന്ദർശനം കോട്ടയം ഡി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും ആരൊക്കെ ആരെ എപ്പോൾ വിളിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും പോകാൻ പ്രതിപക്ഷ നേതാവ് തനിക്ക് നിർദേശം നൽകിയതനുസരിച്ചാണ് ജില്ലകളിലെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദത്തെക്കുറിച്ച് അത് ഉണ്ടാക്കുന്നവരോട് ചോദിക്കണമെന്നും തരൂർ വ്യക്തമമാക്കി.

വിഴിഞ്ഞം സമരം: സമവായത്തിന് വഴിയൊരുക്കി സിപിഎം; ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായി ചർച്ച നടത്തി

വിഴിഞ്ഞത്ത് സമവായത്തിന് വഴിയൊരുക്കാന്‍ സിപി‌എം ശ്രമം തുടങ്ങി. അതിന്റെ തുടര്‍ച്ചയായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി ചർച്ച നടത്തി. രാവിലെ വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു ചർച്ച. സംഘര്‍ഷം ഒഴിവാക്കണമെന്ന് ആനാവൂര്‍ ഫാ. തോമസ് നെറ്റോയെ അറിയിച്ചതായാണ് വിവരം. സമവായ ചർച്ചകൾ വരും ദിവസങ്ങളിലും തുടരും. അതേസമയം വിഴിഞ്ഞം തുറമുഖത്തിനായി എൽഡിഎഫ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആനാവൂര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 7, 8, 9 തീയതികളിൽ നടക്കുന്ന വാഹന പ്രചാരണ ജാഥ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.ജാഥയുടെ സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജാഥ വർക്കലയിൽ നിന്ന് ആരംഭിച്ച് വിഴിഞ്ഞത്ത്…

വിഴിഞ്ഞം സമരം: ക്രമസമാധാനപാലനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ലത്തീന്‍ സഭ

തിരുവനന്തപുരം: തീരദേശത്തെ പ്രതിഷേധം നേരിടാൻ കേന്ദ്ര സേനയെ വിളിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അനുമതി ക്രമസമാധാന പാലനത്തിൽ പോലീസ് പരാജയപ്പെട്ടുവെന്ന് സമ്മതിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലും വിഴിഞ്ഞം സമര ജനറൽ കൺവീനറുമായ യൂജിൻ എച്ച്. പെരേര. കേന്ദ്ര സേനയെ വിഴിഞ്ഞത്തേക്ക് വിളിക്കാൻ മടിയില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഴിഞ്ഞത്തെ അക്രമം സർക്കാർ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് പെരേര ആവർത്തിച്ചു. “സമാധാനപാലനത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം അതിന്റെ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മേൽ കേന്ദ്ര സേനയെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണ്? ജുഡീഷ്യറിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്,” അദ്ദേഹം പറഞ്ഞു. അതേസമയം, സഹോദരൻ എജെ വിജയൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായതിനാൽ തന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ഗതാഗത മന്ത്രിയും തിരുവനന്തപുരം എംഎൽഎയുമായ…

കെ എസ് പ്രേംകുമാർ എന്ന നടന്‍ കൊച്ചു പ്രേമൻ അന്തരിച്ചു

തിരുവനന്തപുരം: നടൻ കെഎസ് പ്രേംകുമാർ എന്ന കൊച്ചു പ്രേമൻ ഇന്ന് (ശനിയാഴ്ച) അന്തരിച്ചു. 67 വയസ്സായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. അമേച്വർ തിയേറ്ററിലൂടെ തുടങ്ങിയ മികച്ച ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം തന്റെ ആദ്യ നാടകം എഴുതിയത്. അന്തരിച്ച പ്രശസ്ത സംവിധായകൻ ജഗതി എൻ കെ ആചാരിയുടെ ജ്വാലാമുഖി എന്ന നാടകത്തിൽ അഭിനയിച്ചതാണ് അദ്ദേഹത്തിന്റെ നാടക ജീവിതത്തിലെ ഒരു നാഴികക്കല്ല് . പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തിരുവനന്തപുരത്തെ പ്രമുഖ നാടക സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 1979-ൽ ഏഴു നിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 1996 ൽ ദില്ലിവാല രാജകുമാരനിൽ തുടങ്ങി സംവിധായകൻ രാജസേനനൊപ്പം എട്ട് സിനിമകൾ ചെയ്തു. ആകെ 200-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു ഹാസ്യനടൻ എന്ന നിലയിലാണ്…