നിരപരാധിത്വം തെളിയിക്കുംവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് വിജയ് ബാബു മാറിനില്‍ക്കും; ‘അമ്മ’യ്ക്ക് കത്ത്

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു മാറിനില്‍ക്കും. നിരപരാധിത്വം തെളിയിക്കുന്നതുവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി വിജയ് ബാബു കത്ത് നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും എന്നതിനാലാണ് മാറി നില്‍ക്കുന്നതെന്ന് കത്തില്‍ പറഞ്ഞിരുന്നു. കത്തിലെ ആവശ്യം അമ്മ ഭാരവാഹികള്‍ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അമ്മ നേതൃത്വം വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയടക്കം വിജയ് ബാബുവിനെതിരെ നടപടിക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനിടെ, അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനിടെ യോഗ നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയില്‍ അച്ചടക്ക സമിതിക്ക് മുന്നില്‍ അദ്ദേഹം 17 ന് ഹാജരാകണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഹാജരാകാന്‍ ഷമ്മി തിലകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.…

സ്വത്ത് തര്‍ക്കം; അനുജന്റെ മര്‍ദനമേറ്റ ജ്യേഷ്ഠന്‍ മരിച്ചു

കോഴിക്കോട്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ ജ്യേഷ്ഠന്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്.രണ്ട് ദിവസം മുന്‍പായിരുന്നു സംഭവം. തലയ്ക്ക് അടിയേറ്റ് ഗുരുതര പരക്കുകളോടെ ചന്ദ്രഹാസനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരന്‍ പോലീസ് കസ്റ്റഡിയിലാണ്.  

ഇന്ത്യയില്‍ ചൂട് വര്‍ദ്ധിക്കുന്നു; സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിർദേശം നൽകി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐഎംഡി) ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും (എൻ‌സി‌ഡി‌സി) സംസ്ഥാനങ്ങളുമായി പങ്കിടുന്ന പ്രതിദിന ഹീറ്റ് അലർട്ടുകൾ അടുത്ത 3-4 ദിവസത്തേക്ക് ഉഷ്ണതരംഗം വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. “ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചുള്ള ദേശീയ കർമ്മ പദ്ധതി” സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ തലത്തിൽ പ്രചരിപ്പിക്കാൻ ഭൂഷൺ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. “ഉഷ്ണരോഗം നേരത്തേ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും സംസ്ഥാനങ്ങൾ എല്ലാ ആരോഗ്യ ജീവനക്കാരെയും ബോധവത്കരിക്കണം,” അദ്ദേഹം എഴുതി. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് കുടിവെള്ളത്തിന്റെ ലഭ്യതയും നിർണായക സ്ഥലങ്ങളിൽ ശീതീകരണ ഉപകരണങ്ങളുടെ തുടർച്ചയായ പ്രവർത്തനവും ഉറപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഐവി ദ്രാവകങ്ങൾ, ഐസ് പായ്ക്കുകൾ, ഒആർഎസ്, ആവശ്യമായ എല്ലാ വസ്തുക്കളുടെയും ലഭ്യത ആരോഗ്യ സൗകര്യങ്ങൾ…

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കും. തുടർന്നുള്ള ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

പി.സി ജോർജിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ രാവിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ അകലെയുള്ള പോലീസ് സ്റ്റേഷനിലെത്തിച്ചത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിൻ്റെ ഇരട്ടത്താപ്പാണ് പി സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയൻ പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.…

വിദ്വേഷ പ്രസംഗം: മുൻ എംഎൽഎ പിസി ജോർജിനെ കര്‍ശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു

തിരുവനന്തപുരം: അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കേരള ജനപക്ഷം നേതാവും മുൻ എം.എൽ.എയുമായ പി.സി ജോർജിനെ ഞായറാഴ്ച രാവിലെ ഫോർട്ട് പോലീസ് ഈരാറ്റുപേട്ടയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ജോര്‍ജിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കുകയോ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയോ ചെയ്യരുതെന്ന ഉപാധികളോടെയാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചതെന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച ജോർജ്ജ് പറഞ്ഞു. വിവാദ പ്രസംഗത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുൻ എംഎൽഎ പറഞ്ഞു. താന്‍ പറഞ്ഞ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും എന്നാല്‍, എം.എ. യൂസഫലിക്കെതിരെ പറഞ്ഞതില്‍ തിരുത്തുണ്ടെന്നും അദ്ദേഹത്തിനെതിരെ പറഞ്ഞത് പിന്‍വലിക്കുന്നതായും ജോര്‍ജ് പറഞ്ഞു. മനസിലുണ്ടായിരുന്ന ആശയങ്ങള്‍ പുറത്ത് പറഞ്ഞപ്പോള്‍ മറ്റൊന്നായിപ്പോയി. ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. സംസ്ഥാനത്ത് തീവ്രവാദികള്‍ക്ക് വേണ്ടി എല്‍ഡിഎഫും യുഡിഎഫും ഒറ്റകെട്ടാണെന്നും…

സ്‌നാക്‌സ് ബാറിൽ നിന്ന് ഷവർമ കഴിച്ച് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു

കാസർകോട്: ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന കേസിൽ കാസർകോട് ജില്ലയിലെ ചെറുവത്തൂരിലെ സ്നാക്‌സ് ബാറിൽ നിന്ന് ഷവർമ കഴിച്ചതിനെത്തുടര്‍ന്ന് 16 വയസ്സുള്ള സ്‌കൂൾ വിദ്യാർത്ഥിനി മരിക്കുകയും 30 ഓളം പേർക്ക് വിഷബാധയേല്‍ക്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദ (16) യാണ് മരിച്ചത്. അച്ഛൻ നാരായണൻ അഞ്ചുമാസം മുമ്പാണ് മരിച്ചതെന്ന് പെർളം വാർഡ് അംഗം പി.വി.രമേശൻ പറഞ്ഞു. തുടർന്ന് അമ്മയും മകളും ചെറുവത്തൂർ പഞ്ചായത്തിലെ മേൽമറ്റ്ലായിയിൽ പ്രസന്നയുടെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. കരിവെള്ളൂരിലെ എവി സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കിയ ദേവനന്ദ 12-ാം ക്ലാസിൽ ചേരാനൊരുങ്ങുകയായിരുന്നു. ദേവനന്ദയ്‌ക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ 14 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കാസര്‍ഗോഡ് ചെറുവത്തൂര്‍ ഐഡിയല്‍…

ഓണ്‍ലൈനില്‍ പരിചയപ്പെട്ട ‘കാമുകി’ തേച്ചിട്ടു പോയി; വെട്ടിക്കൊല്ലാന്‍ കണ്ണൂര്‍ വരെ പോകണമെങ്കില്‍ കൈയ്യില്‍ കാശില്ല; വണ്ടിക്കൂലി ചോദിച്ച് അച്ഛനുമായി വഴക്കിട്ട് കൗമാരക്കാരന്റെ വിളയാട്ടം

കോട്ടയം: പ്രണയം നിരസിക്കുന്നതിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്. അടുത്തിടെ നിരവധി പെൺകുട്ടികളാണ് പ്രണയനൈരാശ്യത്തിൻ്റെ പേരിൽ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുള്ളത്. എന്നാല്‍, കോട്ടയം ഏറ്റുമാനൂരിൽ നടന്നത് വിചിത്രമായ സംഭവമാണ്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട കാമുകി ‘തേച്ചതിന്’ വെട്ടിക്കൊല്ലാന്‍ ഇറങ്ങിത്തിരിച്ച പത്താം ക്ലാസുകാരനെക്കുറിച്ചാണ് നിഷ ജോഷി എന്ന പൊലീസ് ഉദ്യോഗസ്ഥക്ക് പറയാനുള്ളത്. വിദ്യാർത്ഥിയെ അനുനയിപ്പിക്കാനെത്തിയ നിഷയ്ക്ക് നേരെ ആ കൗമാരക്കാരന്‍ നടത്തിയ പ്രകടനങ്ങള്‍ വിവരിക്കുകയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ നിഷ. വിദ്യാർത്ഥിയുടെ ആക്രമണത്തില്‍ നിന്ന് നിഷ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കുട്ടികൾ പഴയതുപോലെയല്ലെന്നും കുട്ടികളെ മയക്കുമരുന്നിനും ഗെയിമുകൾക്കും അടിമകളാക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും നിഷ ജോഷി മാതാപിതാക്കളെ ഉപദേശിക്കുന്നു. നിഷയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം: പൊലീസുകാര്‍ മിക്കവരും ദൈനദിനം അപകടം പിടിച്ച ഡ്യൂട്ടിക്കളിലൂടെ കടന്നു പോവാറുണ്ട്. മദ്യപിച്ചു ലക്കുകെട്ടവരെയും മാനസിക വൈകല്യം ഉള്ളവരെയും കൊലയാളികളിയുമൊക്കെ നേരിടാറുമുണ്ട്. ഏകദേശം…

ഇന്ത്യക്കാരെ ഭിന്നിപ്പിക്കാൻ ‘ഹിന്ദി ദേശീയ ഭാഷ’ പോലുള്ള കൃത്രിമ പ്രശ്‌നങ്ങൾ ബിജെപി സൃഷ്ടിക്കുന്നു: സിംഗ്‌വി

കൊൽക്കത്ത: ഇന്ത്യക്കാരെ ഭിന്നിപ്പിക്കാൻ ‘ഹിന്ദിയെ ദേശീയ ഭാഷ’ അല്ലെങ്കിൽ ഹിജാബ് വിവാദം തുടങ്ങിയ കൃത്രിമ പ്രശ്‌നങ്ങൾ ബിജെപി സൃഷ്ടിക്കുകയാണെന്നും, കാവി പാർട്ടിയുടെ നിബന്ധനകൾക്കനുസരിച്ച് പരസ്പരം പോരടിക്കുന്നതിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ബിജെപി വിരുദ്ധ ഇടത്തിന്റെ “പ്രധാനവും ഒഴിച്ചുകൂടാനാവാത്തതുമായ” ഭാഗമാണെന്ന് സിംഗ്‌വി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശേഷിപ്പിച്ചു. എന്നാൽ, അവരെ ഏക പ്രതിപക്ഷ മുഖമായി അംഗീകരിക്കാൻ വിസമ്മതിച്ചു. കോൺഗ്രസ്-ടിഎംസി ബന്ധത്തെക്കുറിച്ച്, പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗം, കോൺഗ്രസിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം ഗോവയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണെന്നും, മുഴുവൻ കാര്യങ്ങൾ പുറത്തുവരാൻ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ നമ്മള്‍ കാത്തിരിക്കേണ്ടിവരുമെന്നും പറഞ്ഞു. കോൺഗ്രസിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും എന്നാൽ ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പാർട്ടിയിൽ ചേരാത്ത തിരഞ്ഞെടുപ്പ്…

A Collapsed Christendom of the North and West as Old and New Blazing Beacon Lights in the South and East 

The Orthodox world must categorically denounce Patriarch Kirill – a sycophant of Putin – for his brand of distorted Orthodoxy. The politicking patriarch’s benediction “May the authorities be filled with responsibility for their people, humility and the readiness to serve them even if it costs them their life”grants permission to carry out genocide of innocent people. Such a despicable version of sullied Christianity will cut a swathe throughhumanity far more than the unholy Crusades, colonialism, communism, Marxism, socialism etc.! The community of faith brought into being on the day of…