കൊച്ചി: ഓശാന നാളില്‍ പോലീസിന്റെ സംരക്ഷണത്തില്‍ എറണാകുളം അങ്കമാലി അതിരുപത ബസലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുര്‍ബാന. അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സായുധസേനയടക്കം വന്‍ പോലീസ് സന്നാഹമാണ് ബസലിക്ക പള്ളിയില്‍ തമ്പടിച്ചിരുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ അതിരുപതാംഗങ്ങളായ വിശ്വാസികളും വൈദികരും പള്ളിയില്‍ നിന്ന് ഒഴിഞ്ഞുനിന്നു. അതിരൂപതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയിലും ചടങ്ങില്‍ സംബന്ധിച്ചില്ല. കര്‍ദിനാളിന്റെ സര്‍ക്കുലര്‍ അതിരൂപതയിലെ ബഹുഭുരിപക്ഷം പള്ളികളും തള്ളി. ആറ് പള്ളികളില്‍ മാത്രമാണ് ഏകീകൃത കുര്‍ബാന നടന്നത്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമായിരുന്നു ദേവാലയത്തിനകത്തും പുറത്തും പൊലീസ് അകമ്പടിയോടെയാണ് കര്‍ദിനാള്‍ ദേവാലയത്തിലേക്കെത്തിയത്. ആചാരമനുസരിച്ച് ദേവാലയ മുറ്റത്താണ് ഓശാന ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്രദിക്ഷണമായി ദേവാലയത്തിനകത്തേക്ക്. ഏകീകൃത രീതി പ്രകാരം വിശ്വാസപ്രമാണം വരെ ജനാഭിമുഖ…
Year: 2022
ഹിമാചൽ പ്രദേശിൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടും: നദ്ദ
ഷിംല: ഹിമാചൽ പ്രദേശിൽ ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ പ്രഖ്യാപിച്ചു. മാത്രമല്ല ടിക്കറ്റ് വിതരണത്തിൽ ഏതൊക്കെ സ്ഥാനാർത്ഥികൾക്ക് വിജയിക്കാമെന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹിമാചലില്‍ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് ജെപി നദ്ദ പറഞ്ഞു. നേരത്തെ ഷിംലയിലെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ, ഈ പ്രശ്നം പരിഹരിച്ച്, ഷിംലയിലെ റോഡുകൾ വീതികൂട്ടുന്നു. ഏപ്രിൽ ആറിനാണ് ബിജെപി മഹാസമ്പർക്ക് അഭിയാൻ ആരംഭിച്ചതെന്നും ഇത് പാർട്ടി പ്രവർത്തകരുമായി ചർച്ച ചെയ്യുമെന്നും നദ്ദ പറഞ്ഞു. ജൂൺ 25 നും 30 നും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചലിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുമെന്ന് നദ്ദ പറഞ്ഞു. ഈ റാലിയിൽ ഒരു ലക്ഷത്തിലധികം യുവ പ്രവർത്തകർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷിംലയിലെ…
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മിതവാദി മുസ്ലിം നേതാവെന്ന ദേശീയശ്രദ്ധ നേടിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിജെപി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആകെയുള്ളൊരു ഇടത് സര്‍ക്കാരുമായി ഏറ്റുമുട്ടി, ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാന്‍ രാജ്യത്തിന്റെ അടുത്ത ഉപരാഷ്ട്രപതിയായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ആഗസ്റ്റിലാവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ലോക്സഭാ, രാജ്യസഭാ അംഗങ്ങളടങ്ങിയ ഇലക്ട്രല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ആനുപാതിക പ്രാതിനിധ്യ നിയമപ്രകാരം കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ട് സമ്പ്രദായത്തിലാണ് തിരഞ്ഞെടുപ്പ്. എത്രയും സ്ഥാനാര്‍ത്ഥികളുണ്ടോ അത്രയും വോട്ട് മുന്‍ഗണനാക്രമത്തില്‍ രേഖപ്പെടുത്തണം. സാധുവായ വോട്ടിന്റെ പകുതിയിലധികം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി ജയിക്കും. ബി.ജെ.പിക്ക് ലോക്സഭയില്‍ 301ഉം രാജ്യസഭയില്‍ 101ഉം അംഗങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 1241 നിയമസഭാംഗങ്ങളുമുണ്ട്. സഖ്യകക്ഷികള്‍ക്കെല്ലാം കൂടി ലോക്സഭയില്‍…
ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തുമെന്ന് സൂചന
കണ്ണൂര്‍: ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തുമെന്ന് സൂചന. എ. വിജയരാഘവന്‍ സി.പി.എം പോളിറ്റ് ബ്യൂറോയിലെത്തിയതോടെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ആരെത്തുമെന്നുള്ള ചര്‍ച്ച സജീവമായി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഇ.പി ജയരാജന്‍ ഈ സ്ഥാനത്തെത്തുമെന്നാണ് സൂചന. നേരത്തെ ഇ.പിയെ പൊളിറ്റ് ബ്യൂറോയിലേക്ക് പരിണണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാമചന്ദ്രന്‍ പിള്ളക്ക് പകരക്കാരനായി എ. വിജയരാഘവനെയാണ് പാര്‍ട്ടി നിയോഗിച്ചത്. ഇതോടെയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഇ.പിയെ പരിഗണിക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നത്. ഇ.പി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരികെയെത്തില്ലെന്ന് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. 1997ല്‍ അഴീക്കോട് നിന്ന് നിയമസഭയിലെത്തി. പിന്നീട് 2011-ലും 2016-ലും കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കൊച്ചി : വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍- ഞായറാഴ്ച- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ബുധനാഴ്ച- പത്തനംതിട്ട, ഇടുക്കി വ്യാഴാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.
ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർക്കും രാജ്യം വിടാൻ കഴിയില്ലെന്ന് മുന്നറിയിപ്പ്
സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാർലമെന്റ് വോട്ട് ചെയ്തു. 174 വോട്ടുകളാണ് ഇമ്രാനെതിരെ ലഭിച്ചത്. ഈ വോട്ടോടെ പാക്കിസ്താനിലെ ഇമ്രാൻ ഖാന്റെ സർക്കാർ നിലംപതിച്ചു. ഈ സംഭവവികാസങ്ങൾക്ക് ശേഷം, ഇമ്രാൻ ഖാന്റെ സർക്കാരുമായി ബന്ധമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ വിദേശയാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കി പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും ഏജൻസി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇമിഗ്രേഷൻ ഓഫീസർമാരെയും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഷെഹ്ബാസ് ഷെരീഫ് പാക്കിസ്താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചു. പാക്കിസ്താനിൽ സർക്കാർ താഴെവീണിട്ടും ഇമ്രാൻ ഖാൻ മിണ്ടാതെ ഇരിക്കാൻ തയ്യാറായിട്ടില്ല. പാക്കിസ്താനില്‍ ഇമ്രാന്റെ പാർട്ടി പ്രവർത്തകർ ഇന്ന് ലാഹോർ,…
സിപിഎം നേതാവ് എംസി ജോസഫൈന്‍ അന്തരിച്ചു; മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം നാളെ കളമശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്. 2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിതയായത്. എന്നാല്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം…
പ്രധാനമന്ത്രി മോദിയും ജോ ബൈഡനും നാളെ വെർച്വൽ കൂടിക്കാഴ്ച നടത്തും; ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച നടക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഏപ്രിൽ 11 ന്) യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വെർച്വൽ മീറ്റിംഗ് നടത്തും. ഈ യോഗത്തിൽ, ഇരു രാജ്യങ്ങളിലെയും നേതാക്കളും ദക്ഷിണേഷ്യ, ഇന്തോ-പസഫിക് എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണം, പരസ്പര താൽപ്പര്യങ്ങൾക്കായുള്ള ആഗോള പ്രശ്‌നങ്ങൾ എന്നിവ അവലോകനം ചെയ്യുകയും പരസ്പരം തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിടുകയും ചെയ്യും. റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം നടക്കുന്ന സമയത്താണ് ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച നടക്കാൻ പോകുന്നത്. ഐക്യരാഷ്ട്രസഭയിൽ മോസ്‌കോയ്‌ക്കെതിരെ അമേരിക്ക നിൽക്കുമ്പോൾ ഇന്ത്യ റഷ്യയ്‌ക്കൊപ്പം നിന്നു. ഇത്തരമൊരു സാഹചര്യത്തിൽ റഷ്യയിലെയും ഉക്രൈനിലെയും നിലവിലെ സ്ഥിതിഗതികൾ ഇരു രാജ്യങ്ങളിലെയും നേതാക്കൾ ചർച്ച ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും നൽകിയിട്ടില്ല. ജോ ബൈഡനും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായി ഇന്ത്യ-യുഎസ് ടു പ്ലസ് ടു മന്ത്രിതല ചർച്ചകൾ നടക്കും, പ്രതിരോധ…
കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട യുവതിയെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ഥിച്ചു
ഡാളസ്: മയക്കുമരുന്നു കേസില്‍ പിടികൂടിയ ഇരുപത്തിനാലുകാരി ജറീക്ക ലൂയീസ് സ്റ്റീവന്‍സിനെ മിസോറിയില്‍ നിന്നും ഡാളസിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുവരുന്നതിനിടയില്‍ ഷെരീഫിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ഇവരെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായംതേടി. ഏപ്രില്‍ എട്ടിന് വെള്ളിയാഴ്ച ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തില്‍ വന്നിറങ്ങിയതിനുശേഷമാണ് ഇവര്‍ രക്ഷപെട്ടത്. ഡാളസ് കൗണ്ടി ജയിലില്‍ നിന്നാണ് ഇവരെ കൊണ്ടുവന്നത്. ബന്ധിച്ചിരുന്ന കൈവിലങ്ങോടെയാണ് രക്ഷപെട്ടത്. രക്ഷപെട്ടതിനുശേഷം യൂലസിലെ ഒരു ഹോട്ടലിനു സമീപം ഇവരെ കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. കറുത്ത ടോപ്പും ഗ്രെ സ്വറ്റ് പാന്റുമാണ് വേഷം. യുവതിയുടെ പേരില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് അറസ്റ്റ് വാറന്റ് നിലവിലുണ്ട്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപെട്ടതിന് മറ്റൊരു കേസും നിലവിലുണ്ട്. ഇവരെ കണ്ടെത്തുന്നവര്‍ 911 നമ്പരിലോ, ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസ് നമ്പരായ 214 749 8641 ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. പോലീസ് എസ്‌കോര്‍ട്ടില്‍ നിന്നു പുരുഷന്മാര്‍ രക്ഷപെട്ടിട്ടുണ്ടെങ്കിലും…
ഇന്ന് മുതൽ 18 വയസ്സു തികഞ്ഞ എല്ലാവര്‍ക്കും വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാം
ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള ആർക്കും ഇന്ന് മുതൽ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാം. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം തികയുന്നവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കും. നേരത്തെ സ്വീകരിച്ച അതേ വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി എടുക്കണം. ബൂസ്റ്റർ ഡോസിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. കൊവാക്സിൻ, കൊവിഷീൽഡ് ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കുക. സർവീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കണമെന്നാണ് കേ ന്ദ്രസർക്കാർ വിതരണ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 18 വയസ് പിന്നിട്ട എല്ലാ ഇന്ത്യൻ പൗരൻമാർക്കും കൊവിഡ് ബൂസ്റ്റർ ഷോട്ടുകൾ നൽകാനുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്സീനുകളുടെ വില കുത്തനെ കുറയ്ക്കാൻ ഭാരത് ബയോടെക്കും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും തീരുമാനിച്ചത്.…
