സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാർലമെന്റ് വോട്ട് ചെയ്തു. 174 വോട്ടുകളാണ് ഇമ്രാനെതിരെ ലഭിച്ചത്. ഈ വോട്ടോടെ പാക്കിസ്താനിലെ ഇമ്രാൻ ഖാന്റെ സർക്കാർ നിലംപതിച്ചു. ഈ സംഭവവികാസങ്ങൾക്ക് ശേഷം, ഇമ്രാൻ ഖാന്റെ സർക്കാരുമായി ബന്ധമുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ഇല്ലാതെ വിദേശയാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കി പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച് എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും ഏജൻസി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇമിഗ്രേഷൻ ഓഫീസർമാരെയും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഷെഹ്ബാസ് ഷെരീഫ് പാക്കിസ്താന്‍ പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചു. പാക്കിസ്താനിൽ സർക്കാർ താഴെവീണിട്ടും ഇമ്രാൻ ഖാൻ മിണ്ടാതെ ഇരിക്കാൻ തയ്യാറായിട്ടില്ല. പാക്കിസ്താനില്‍ ഇമ്രാന്റെ പാർട്ടി പ്രവർത്തകർ ഇന്ന് ലാഹോർ,…
Year: 2022
സിപിഎം നേതാവ് എംസി ജോസഫൈന്‍ അന്തരിച്ചു; മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം നാളെ കളമശേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കും. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായ ജോസഫൈന്‍ പാര്‍ട്ടിയിലെ സുപ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്. 2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിതയായത്. എന്നാല്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം…
പ്രധാനമന്ത്രി മോദിയും ജോ ബൈഡനും നാളെ വെർച്വൽ കൂടിക്കാഴ്ച നടത്തും; ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച നടക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഏപ്രിൽ 11 ന്) യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വെർച്വൽ മീറ്റിംഗ് നടത്തും. ഈ യോഗത്തിൽ, ഇരു രാജ്യങ്ങളിലെയും നേതാക്കളും ദക്ഷിണേഷ്യ, ഇന്തോ-പസഫിക് എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി സഹകരണം, പരസ്പര താൽപ്പര്യങ്ങൾക്കായുള്ള ആഗോള പ്രശ്‌നങ്ങൾ എന്നിവ അവലോകനം ചെയ്യുകയും പരസ്പരം തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിടുകയും ചെയ്യും. റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം നടക്കുന്ന സമയത്താണ് ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച നടക്കാൻ പോകുന്നത്. ഐക്യരാഷ്ട്രസഭയിൽ മോസ്‌കോയ്‌ക്കെതിരെ അമേരിക്ക നിൽക്കുമ്പോൾ ഇന്ത്യ റഷ്യയ്‌ക്കൊപ്പം നിന്നു. ഇത്തരമൊരു സാഹചര്യത്തിൽ റഷ്യയിലെയും ഉക്രൈനിലെയും നിലവിലെ സ്ഥിതിഗതികൾ ഇരു രാജ്യങ്ങളിലെയും നേതാക്കൾ ചർച്ച ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും നൽകിയിട്ടില്ല. ജോ ബൈഡനും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായി ഇന്ത്യ-യുഎസ് ടു പ്ലസ് ടു മന്ത്രിതല ചർച്ചകൾ നടക്കും, പ്രതിരോധ…
കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട യുവതിയെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ഥിച്ചു
ഡാളസ്: മയക്കുമരുന്നു കേസില്‍ പിടികൂടിയ ഇരുപത്തിനാലുകാരി ജറീക്ക ലൂയീസ് സ്റ്റീവന്‍സിനെ മിസോറിയില്‍ നിന്നും ഡാളസിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുവരുന്നതിനിടയില്‍ ഷെരീഫിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ ഇവരെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായംതേടി. ഏപ്രില്‍ എട്ടിന് വെള്ളിയാഴ്ച ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തില്‍ വന്നിറങ്ങിയതിനുശേഷമാണ് ഇവര്‍ രക്ഷപെട്ടത്. ഡാളസ് കൗണ്ടി ജയിലില്‍ നിന്നാണ് ഇവരെ കൊണ്ടുവന്നത്. ബന്ധിച്ചിരുന്ന കൈവിലങ്ങോടെയാണ് രക്ഷപെട്ടത്. രക്ഷപെട്ടതിനുശേഷം യൂലസിലെ ഒരു ഹോട്ടലിനു സമീപം ഇവരെ കണ്ടതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. കറുത്ത ടോപ്പും ഗ്രെ സ്വറ്റ് പാന്റുമാണ് വേഷം. യുവതിയുടെ പേരില്‍ മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് അറസ്റ്റ് വാറന്റ് നിലവിലുണ്ട്. പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപെട്ടതിന് മറ്റൊരു കേസും നിലവിലുണ്ട്. ഇവരെ കണ്ടെത്തുന്നവര്‍ 911 നമ്പരിലോ, ഡാളസ് കൗണ്ടി ഷെരീഫ് ഓഫീസ് നമ്പരായ 214 749 8641 ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. പോലീസ് എസ്‌കോര്‍ട്ടില്‍ നിന്നു പുരുഷന്മാര്‍ രക്ഷപെട്ടിട്ടുണ്ടെങ്കിലും…
ഇന്ന് മുതൽ 18 വയസ്സു തികഞ്ഞ എല്ലാവര്‍ക്കും വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കാം
ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള ആർക്കും ഇന്ന് മുതൽ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാം. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർ ഒഴികെ എല്ലാവർക്കും സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് ബൂസ്റ്റർ ഡോസ് വിതരണം ചെയ്യുന്നത്. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പത് മാസം തികയുന്നവർക്ക് ബൂസ്റ്റർ ഡോസ് ലഭിക്കും. നേരത്തെ സ്വീകരിച്ച അതേ വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി എടുക്കണം. ബൂസ്റ്റർ ഡോസിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. കൊവാക്സിൻ, കൊവിഷീൽഡ് ഡോസുകൾക്ക് 225 രൂപയാണ് ഈടാക്കുക. സർവീസ് ചാർജായി പരമാവധി 150 രൂപ ഈടാക്കണമെന്നാണ് കേ ന്ദ്രസർക്കാർ വിതരണ കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 18 വയസ് പിന്നിട്ട എല്ലാ ഇന്ത്യൻ പൗരൻമാർക്കും കൊവിഡ് ബൂസ്റ്റർ ഷോട്ടുകൾ നൽകാനുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്സീനുകളുടെ വില കുത്തനെ കുറയ്ക്കാൻ ഭാരത് ബയോടെക്കും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും തീരുമാനിച്ചത്.…
കാനഡ സുരക്ഷിതമാണെന്ന് മകൻ പറഞ്ഞിരുന്നതായി കൊല്ലപ്പെട്ട കാർത്തിക് വാസുദേവന്റെ പിതാവ്
ടോറോന്റോ :കാനഡ വളരെ സുരക്ഷിത രാജ്യമാണെന്ന് മകൻ ആവർത്തിച്ച് പറയാറുണ്ടായിരുന്നുവെന്നു ഏപ്രിൽ 7 വ്യാഴാഴ്ച വെടിയേറ്റുമരിച്ച ഇന്ത്യൻ വിദ്യാർത്ഥി കാർത്തിക് വാസുദേവന്റെ പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു. കാനഡയെ കുറിച്ച് വളരെയേറെ പ്രതീക്ഷയും വിശ്വാസവും മകനു ഉണ്ടായിരുന്നുവെന്നും,ഫോണിൽ ബന്ധപ്പെടുമ്പോൾ അച്ഛൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞ് തന്നെ ധുര്യപെടുത്തുമായിരുന്നുവെന്നും ജിതേഷ് ഓർമിച്ചു. ഗാസിയാബാദിൽ നിന്നും ഈ വര്ഷം ജനുവരിയിലാണ് കാർത്തിക ടോറോന്റോയിൽ എത്തിയത് സെനിക് കോളേജിൽ മാനേജ്മെൻറ് കോഴ്സ് വിദ്യാർത്ഥിയായിരുന്നു അവിടെത്തന്നെ പാർട്ടൈം ജോലിയും മകൻ ചെയ്തിരുന്നതായും അച്ഛൻ പറഞ്ഞു വ്യാഴാഴ്ച ടോറോന്റോ സബ്സ്റ്റേഷൻ പ്രവേശനകവാടത്തിനു അടുത്തു വച്ചാണ് അജ്ഞാതനായ അക്രമിയുടെ വെടിയുണ്ടകളേറ്റു കാർത്തിക് കൊല്ലപ്പെട്ടത് വൈകീട്ട് പാർടൈം ജോലിക്ക് പോവുകയായിരുന്നു. വെടിയേറ്റു വീണ കാർത്തിക്കിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എനിക്ക് എൻറെ മകനെ നഷ്ടപ്പെട്ടു എനിക്ക് നീതി ലഭിക്കണം ആരാണ് മകനെ വെടിവെച്ചതെന്ന്…
പ്രമുഖ പ്രൗഡ് ബോയ്സ് അംഗം യുഎസ് ക്യാപിറ്റോള്‍ കലാപ ആരോപണങ്ങളിൽ കുറ്റസമ്മതം നടത്തി
വാഷിംഗ്ടണ്‍: തീവ്ര വലതുപക്ഷ പ്രൗഡ് ബോയ്‌സിന്റെ ഒരു നേതാവ് വെള്ളിയാഴ്ച യുഎസ് ക്യാപിറ്റലിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കുറ്റം സമ്മതിച്ചു. ഇത് ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരായ കേസുകൾ ശക്തിപ്പെടുത്താൻ കഴിയുന്ന പ്രോസിക്യൂട്ടർമാരുടെ വിജയമാണ്. കാപ്പിറ്റോൾ ആക്രമണസമയത്ത് ഗ്രൂപ്പിന്റെ നോർത്ത് കരോലിന ചാപ്റ്ററിന്റെ തലവനായ ചാൾസ് ഡോണോഹോ, കൊളംബിയ ഡിസ്ട്രിക്റ്റിൽ വെള്ളിയാഴ്ച നടന്ന കോടതി വിചാരണയ്ക്കിടെയാണ് കുറ്റസമ്മതം നടത്തിയത്. ഉദ്യോഗസ്ഥ നടപടി തടസ്സപ്പെടുത്താനും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും തടസ്സപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്ന് ഡോണോഹോ സമ്മതിച്ചു. യുഎസ് ശിക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഡോണോഹോയ്ക്ക് ഏകദേശം ആറ് വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും, ഇതിനകം അനുഭവിച്ച സമയത്തിന്റെ ക്രെഡിറ്റ് ലഭിക്കും. പിന്നീടുള്ള കോടതി വിചാരണയിൽ ശിക്ഷ വിധിക്കും. മറ്റ് പ്രൗഡ് ബോയ്സ് പ്രതികൾക്കെതിരെ വിചാരണയ്ക്ക് തയ്യാറെടുക്കുമ്പോൾ പ്രോസിക്യൂട്ടർമാരുമായി സഹകരിക്കാൻ ഡോണോഹോ സമ്മതിച്ചു. 34 കാരനായ ഡോണോഹോയെ 2021 മാർച്ചിലാണ് അറസ്റ്റ് ചെയ്തത്.…
ആവേശം അലതല്ലിയ പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും
കണ്ണൂർ: സി.പി.എം 23-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് പിബി അംഗം പ്രകാശ് കാരാട്ട് ഇന്ന് മറുപടി പറയും. തുടർന്ന് ജനറൽ സെക്രട്ടറിയെയും പിബി, സിസി അംഗങ്ങളെയും തിരഞ്ഞെടുക്കും. വൈകിട്ട് നടക്കുന്ന മഹാസമ്മേളനത്തോടെ പാർട്ടി കോൺഗ്രസ് സമാപിക്കും. കണ്ണൂരിൽ ചുവപ്പിന്‍റെ ആവേശക്കടലായി പടരുകയായിരുന്നു അഞ്ചു നാൾ നടന്ന പാർട്ടി കോൺഗ്രസ്. പാർട്ടിയുടെ കരുത്തിന്‍റെയും സംഘടനാശേഷിയുടെയും വിളംബരമാകുമിത്. ഉച്ചക്ക് മൂന്നിന് ബർണശേരി നായനാർ അക്കാദമിയിൽ നിന്ന് റെഡ് വളന്‍റിയര്‍ മാര്‍ച്ചിന്‍റെ അകമ്പടിയിൽ പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും പാർട്ടി കോൺഗ്രസ് പ്രതിനിധികളും പൊതുസമ്മേളന വേദിയായ എ.കെ.ജി നഗറിലേക്ക് നീങ്ങും. ജില്ലയിലെ 25,000 റെഡ് വളന്‍റിയര്‍മാരില്‍ നിന്നും തെരഞ്ഞെടുത്ത 2000 പേരാണ് മാർച്ച് ചെയ്യുക. ഇതിൽ 1000 പേര്‍ വനിതകളാണ്. തുടർന്ന് പൊതുസമ്മേളനം നടക്കും. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രപ്പിള്ള, പിണറായി…
കുടുംബ വഴക്ക്; തൃശൂരില്‍ യുവാവ് സ്വന്തം മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി
തൃശൂർ: വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു. വെള്ളിക്കുളങ്ങരയ്ക്ക് സമീപം ഇഞ്ചക്കുണ്ടിലാണ് സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് മാതാപിതാക്കളെ വെട്ടിക്കൊന്നത്. അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊല ചെയ്‌ത ശേഷം അനീഷ് ഒളിവിലാണ്. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തിവരുന്നു.
പാക്കിസ്താന്‍ – പ്രതികാര രാഷ്ട്രീയത്തിൽ ഏർപ്പെടില്ലെന്ന് ഷെഹ്ബാസ് ഷെരീഫ്
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം പാസാക്കിയതിന് ശേഷം നടന്ന പ്രസംഗത്തിൽ പ്രസിഡന്റ് പിഎംഎൽ-എൻ ഷെഹ്ബാസ് ഷെരീഫ്, ഭൂതകാലത്തിന്റെ കയ്പ്പ് മറന്ന് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനും മഹത്തായ രാഷ്ട്രമാക്കാനുമുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു. “ഭൂതകാലത്തിന്റെ കയ്പിലേക്ക് മടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അവരെ മറന്ന് മുന്നോട്ട് പോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ഞങ്ങൾ പ്രതികാരം ചെയ്യുകയോ അനീതി ചെയ്യുകയോ ചെയ്യില്ല, ഞങ്ങൾ ആളുകളെ ഒരു കാരണവശാലും ജയിലിലേക്ക് അയക്കില്ല, നിയമവും നീതിയും അത് ഏറ്റെടുക്കും. തീർച്ചയായും,” ഷെഹ്ബാസ് പറഞ്ഞു. ഞാനോ ബിലാവലോ മൗലാന ഫസ്‌ലുർ റഹ്‌മാനോ ഇടപെടില്ല, നിയമം സംരക്ഷിക്കപ്പെടും, ജുഡീഷ്യറിയെ ഞങ്ങൾ മാനിക്കും, ഷെഹ്ബാസ് പറഞ്ഞു. രാജ്യത്തിന്റെ ദുരിതങ്ങളും മുറിവുകളും ആരോഗ്യകരമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഞങ്ങൾ ആരോടും പ്രതികാരം ചെയ്യില്ല. അനീതിയോ അതിരുകടന്നതോ ഉണ്ടാകില്ലെന്നും നിരപരാധികളെ ജയിലിലേക്ക് അയക്കില്ലെന്നും ഷെഹ്ബാസ് പറഞ്ഞു. എന്നാൽ, നിയമം അതിന്റെ വഴിക്ക്…
