ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: ഫൊക്കാനയുടെ കമ്മിറ്റി മെംബറും മുൻ എക്സി. വൈസ് പ്രസിഡന്റ്, ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും, അമേരിക്കയിലെ സാമൂഹ്യ സംസ്കരിക മേഖലകളിൽ നിറസാനിധ്യവും, അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തകനുമായ ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഫൊക്കാന പ്രവർത്തകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് ജോയി ഇട്ടന്റെ തീരുമാനം. അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയ് ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ രണ്ട് ടെം പ്രസിഡന്റ്, ഫൊക്കാനാ കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും ,കമ്മറ്റി മെമ്പറായും, ട്രഷറർ , എക്സി . വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട് . ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റു.,യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെമ്പർ , മലങ്കര ടിവി കോര്‍ഡിനേറ്റര്‍ആയും , യോങ്കേഴ്‌സ്‌ സെന്റ്‌ ജോസഫ്‌ ചര്‍ച്ച്‌ മാനേജിംഗ്‌…

ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി

ന്യുഡല്‍ഹി: ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീം കോടതിയെ സമീപിച്ചു. ബംഗലൂരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിധിയിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അതിനാലാണ് ജാമ്യം അനുവദിച്ച് അഞ്ച് മാസത്തിനു ശേഷം അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇ.ഡി അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറി അപ്പീല്‍ നല്‍കിയത്. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ.്ബി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ…

ബി.ജെ.പിയെ പിന്തുണച്ചതിന് മുസ്ലീം കുടുംബത്തെ സ്വന്തം മതത്തിൽപ്പെട്ടവർ മർദിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപിയെ പിന്തുണച്ചത് മുസ്ലീം കുടുംബത്തെ ആക്രമിച്ചതായി പരാതി. തീവ്ര ചിന്താഗതിക്കാരായ മുസ്ലീം മതത്തിൽപ്പെട്ട ആളുകൾ അവരെ ക്രൂരമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവതിയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മാത്രമല്ല, ബിജെപിയെ പിന്തുണച്ചതിന്, ഇരയുടെ കുടുംബത്തെ അയൽക്കാർ “കാഫിർ” എന്നും “ഇസ്ലാം വഞ്ചകൻ” എന്നും വിശേഷിപ്പിച്ചു. രുദ്രപൂർ ജില്ലയിലെ ഉധംസിങ് നഗറിലാണ് കേസിനാസ്പദമായതെന്നാണ് ലഭിച്ച റിപ്പോർട്ട്. ആക്രമണ സംഭവത്തിൽ ആറ് ക്രിമിനലുകൾക്കെതിരെ പോലീസ് കേസെടുത്തു, അഞ്ച് പേരെ തിരിച്ചറിഞ്ഞു, ആറാമത്തെ പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്. ഇരയായ അനിസ് മിയാൻ ഗുഡ്ഡു (20), വാർഡ് നമ്പർ ബുർബംഗ്ലയിലെ താമസക്കാരനാണ്. ബിജെപിയുടെ പ്രാദേശിക ഭാരവാഹിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അദ്ദേഹം ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുകയും മുസ്ലീങ്ങളുടെ വോട്ട് തേടുകയും ചെയ്തിരുന്നു. അതിനുശേഷമാണ് സ്വന്തം ജാതിയില്‍ നിന്നു തന്നെ എതിര്‍പ്പ്…

മേലുദ്യോഗസ്ഥരുടെ പീഡനം; മലപ്പുറത്ത് പോലീസുകാരനെ കാണാതായി.

മലപ്പുറം: മലപ്പുറത്ത് പോലീസുകാരനെ കാണാതായി. എംഎസ്പി ബറ്റാലിയന്‍ അംഗം മുബഷീറിനെയാണ് കാണാതായത്. അരീക്കോട് സെപ്ഷല്‍ ഓപ്പറേറ്റിംഗ് ക്യാംപിലെ അംഗമാണ് മുബഷീര്‍. മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്.

കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായെന്ന് യെച്ചൂരി ; പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ടെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ.വി. തോമസിനെ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിന്‍ ആണെന്ന് പറഞ്ഞിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോണ്‍ഗ്രസ്-സിപിഎമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ സിപിഎമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഐകകണ്‌ഠേനയാണ് പാസായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടി വിലക്ക് ലംഘിച്ച് കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്‍ എം.പി പറഞ്ഞു. തോമസിനെ അധിക്ഷേപക്കുന്നതും ശരിയല്ല. അദ്ദേഹം ഓട്‌പൊളിച്ച് വന്നയാളല്ല. അദ്ദേഹത്തിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ല. ഇത്രയും കാലം ഒപ്പം നിന്ന കെ.വി. തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍…

ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ വമ്പൻ സമ്മാനം

മുംബൈ: ഉക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്കായി മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (എംയുഎച്ച്എസ്) രൂപകൽപന ചെയ്ത 3 മാസത്തെ ഓൺലൈൻ കോഴ്‌സ് ആരംഭിച്ചു. മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (MUHS), നാസിക്ക്, എൽസെവിയർ എന്ന സ്വകാര്യ സ്ഥാപനവുമായി ചേർന്ന് ഡിജിറ്റൽ സ്റ്റഡ്ഡ് മെറ്റീരിയൽ വികസിപ്പിച്ചെടുത്തു. റിപ്പോർട്ട് പ്രകാരം സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അമിത് ദേശ്മുഖും MUHS വൈസ് ചാൻസലർ ലഫ്റ്റനന്റ് ജനറൽ മാധുരി കനിത്കറും (റിട്ട) പഠന മൊഡ്യൂൾ പുറത്തിറക്കി. ഇത് തികച്ചും സൗജന്യമാണ്. എൽസേവിയറിന്റെ സഹായത്തോടെ എം‌യുഎച്ച്എസ് ആണ് ഡിജിറ്റൽ ഉള്ളടക്കം വികസിപ്പിച്ചെടുത്തതെന്ന് വൈസ് ചാൻസലർ കനിത്കർ പറഞ്ഞു. ഉക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കുള്ള ഒരു സന്നദ്ധ കോഴ്‌സാണിത്. നിലവിൽ വിദ്യാഭ്യാസം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള താൽക്കാലിക ക്രമീകരണമാണിത്. ഓൺലൈൻ ലേണിംഗ് മൊഡ്യൂളുകൾക്കായി MUHS ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ടെന്നും അത്…

അതിവ്യാപന ശേഷിയുള്ള എക്‌സ് ഇ വകഭേദം ഗുജറാത്തില്‍ കണ്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിവ്യാപനശേഷിയുള്ള കൊറോണ വകഭേദം എക്‌സ് ഇ ഗുജറാത്തില്‍ ഒരാള്‍ക്ക് ബാധിച്ചതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് എക്‌സ്എം വകഭേദത്തിന്റെ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചവര്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുകയാണ്. ഈ ആഴ്ച ആദ്യം, വിദേശ യാത്രാ ചരിത്രമുള്ള ഒരു രോഗിക്ക് എക്‌സ് ഇ (XE) വകഭേദം ബാധിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാല്‍, ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് നിഷേധിച്ചു. മുംബൈയില്‍ കൊറോണ വൈറസിന്റെ എക്‌സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളാണ് ആരോഗ്യമന്ത്രാലയം തള്ളിയത്. വകഭേദത്തിന്റെ ജീനോമിക് ഘടന എക്‌സ് ഇ യുടെ ജീനോമിക് ചിത്രവുമായി ബന്ധമില്ലെന്ന് അനുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെയിലാണ് പുതിയ എക്‌സ്ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതേസമയം, മറ്റൊരു കോവിഡ് തരംഗത്തിനു കാരണമാകുന്ന തരത്തില്‍ വകഭേദം ശക്തമാണോയെന്നു…

ലോകത്തിലെ ഏറ്റവും ശാക്തീകരിക്കപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ: ഓം ബിർള

ജനാധിപത്യ മൂല്യങ്ങളുടെയും ഭരണത്തിന്റെയും മികച്ച പിന്തുണ നൽകുന്ന രാജ്യമാണ് ഇന്ത്യയെന്നും കോമൺവെൽത്ത് പങ്കാളിത്തത്തിൽ സജീവമായും സുതാര്യമായും പങ്കെടുക്കുന്നുണ്ടെന്നും ലോക്‌സഭാ സ്പീക്കർ ഓം ബിർള ശനിയാഴ്ച പ്രസ്താവിച്ചു. സുഗമമായി അധികാരം കൈമാറാനുള്ള കഴിവാണ് ഇന്ത്യയുടെ കരുത്ത്. 2020 ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ഹൗസ് സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് തടയാനുള്ള ശ്രമത്തിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ സംഘടിച്ചെത്തി ക്യാപിറ്റോൾ ഹിൽ ആക്രമിച്ചത് ഓര്‍മ്മിപ്പിക്കും വിധമാണ് ബിർളയുടെ അഭിപ്രായങ്ങൾ. ഭരണം കൂടുതൽ ജനകേന്ദ്രീകൃതമാക്കുക എന്നതായിരുന്നു ഭരണഘടനയുടെ അടിസ്ഥാന ആശയം. 17 പൊതു തെരഞ്ഞെടുപ്പുകളിലൂടെയും 300-ലധികം നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെയും സമാധാനപരമായ അധികാരത്തിന്റെ പിന്തുടർച്ചയാണ് ഞങ്ങളുടെ ശക്തി. ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തവും ശക്തവുമായ രാജ്യങ്ങളിലൊന്നാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ജനാധിപത്യം,” ബിര്‍ള അഭിപ്രായപ്പെട്ടു. ഡെറാഡൂണിൽ പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…

ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് ; മൊഴി തിരുത്താന്‍ ഡോക്ടറോട് ആവശ്യപ്പെട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സമയം ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് മൊഴി നല്‍കിയിരുന്നത്. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടര്‍ ഹൈദരലിയും അന്വേഷണ സംഘത്തിന് ആദ്യം മൊഴി നല്‍കിയിരുന്നു. ഈ മൊഴി തിരുത്താനാണ് സൂരജ് ആവശ്യപ്പെടുന്നത്. രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ടെന്നു പറഞ്ഞ ഡോക്ടറോട്, ആ കോപ്പിക്ക് യാതൊരു വാലിഡിറ്റി ഇല്ലെന്നും, നമ്മള്‍ കോടതിക്ക് നല്‍കുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നല്‍കുന്നു. നമ്മള്‍ കൊടുക്കുന്ന മൊഴി കോടതിയില്‍ എഴുതിയെടുക്കും. അതാണ് ഇനി പ്രൊസീഡ് ചെയ്യുക. നമ്മള്‍ എഴുതിയതിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും സൂരജ് പറയുന്നു. ആ മൊഴിക്ക് ഇനി വാലിഡിറ്റി ഇല്ല. അതുകൊണ്ടാണ് കോടതി വിളിച്ച് ഇങ്ങനെ പറഞ്ഞിരുന്നോ എന്നെല്ലാം ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുന്ന മൊഴി നമ്മുടെ അഡ്വക്കേറ്റും പ്രോസിക്യൂഷനും നോട്ട് ചെയ്യും. അതോടെ നമ്മുടെ മൊഴിയെടുപ്പ് കഴിഞ്ഞു. അതാണ് പിന്നെ പരിഗണിക്കുക. എന്താണ് കോടതിയില്‍…

ഇന്നും ഇടിയോട് കൂടിയ തീവ്രമഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടു കൂടിയ തീവ്ര മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍- മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.