കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ജി.സുധാകരന്‍. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന സമിതിക്ക് കത്ത് നല്‍കി. എന്നാല്‍ കത്ത് നല്‍കിയതായി താന്‍ ആരോടും പറഞ്ഞിട്ടില്ല. തന്നെ നിലനിര്‍ത്തണമോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കാന്‍ സാധ്യതയുള്ളതിനാല്‍ ജി.സുധാകരന്‍ അക്കാര്യം മുന്‍കൂട്ടി കത്ത് നല്‍കുകയായിരുന്നു. സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Year: 2022
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വട്ടലക്കി ലക്ഷം വീട്ടിലെ അയ്യപ്പന്‍-നഞ്ചമ്മാള്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മരിച്ചത് ഫെബ്രുവരി 26ന് ജനിച്ച ആണ്‍ കുഞ്ഞാണ്. കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു. ഫെബ്രുവരി പത്തോടെയാണ് നഞ്ചമ്മാളിനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉയര്‍ന്ന രക്ത സമ്മര്‍ദത്തേയും രക്ത കുറവിനേയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ ഇത് രണ്ടാമത്തെ തവണയാണ് നവജാത ശിശു മരിക്കുന്നത്. 2021ല്‍ 9 നവജാത ശിശുക്കള്‍ മരിച്ചതായാണ് കണക്ക്.
ഉക്രെയ്നിൽ മനുഷ്യശരീരം ബാഷ്പീകരിക്കാൻ ശേഷിയുള്ള നിരോധിത വാക്വം ബോംബ് റഷ്യ ഉപയോഗിച്ചു: ഉക്രേനിയൻ ഉദ്യോഗസ്ഥൻ
കിയെവ്: പോരാട്ടം തുടരുന്നതിനിടെ, റഷ്യ തങ്ങൾക്കെതിരെ വാക്വം ബോംബുകളും ക്ലസ്റ്റർ ബോംബുകളും പ്രയോഗിച്ചതായി ഉക്രെയ്ൻ അധികൃതർ ആരോപിച്ചു. വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎസിലെ ഉക്രെയ്ൻ അംബാസഡറും സിവിലിയൻമാർ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ റഷ്യ നിരോധിത ആയുധങ്ങൾ ഉപയോഗിച്ചതായി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഉക്രെയ്ൻ-റഷ്യ സംഘർഷം രൂക്ഷമാകുകയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ ആണവ സേനയെ അണിനിരത്താൻ ഉത്തരവിടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും ശക്തമായ ആണവ ഇതര ബോംബായി കണക്കാക്കപ്പെടുന്ന വാക്വം ബോംബ് വരുമോ എന്ന ആശങ്കകൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ശനിയാഴ്ച മുതലുള്ള റിപ്പോർട്ട് അനുസരിച്ച്, സിഎന്‍എന്‍ ടീമാണ് ഉക്രേനിയൻ അതിർത്തിക്ക് സമീപം ഒരു റഷ്യൻ തെർമോബാറിക് മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ കണ്ടത്. ‘എല്ലാ ബോംബുകളുടെയും പിതാവ്’ (father of all bombs), എന്ന് പലപ്പോഴും കണക്കാക്കപ്പെടുന്ന തെർമോബാറിക് ആയുധം ഉയർന്ന താപനിലയിൽ സ്ഫോടനം സൃഷ്ടിക്കുന്നതിനായി ചുറ്റുമുള്ള വായുവിൽ…
സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു. കൊച്ചി മറൈന്‍ ഡ്രൈവറിലെ സമ്മേളന നഗരിയില്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് 9.30 ഓടെ പതാക ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, േകാടി്യേയരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ 10 മണിക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘടനം ചെയ്യും. 12.30ന് സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിക്കും. വൈകിട്ട് നാലിന് വികസന രേഖ അവതരിപ്പിക്കും. പൊളിറ്റ് ബ്യുറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് വികസന രേഖ അവതരിപ്പിക്കുന്നത്. കേരളം ഭാവിയില്‍ എങ്ങോട്ട് എന്ന് വിരല്‍ ചൂണ്ടുന്നതായിരിക്കും നവകേരളമെന്ന ആശയത്തിലൂന്നിയുള്ള അടുത്ത കാല്‍ നൂറ്റാണ്ടിന്റെ വികസന…
റവ. ഡോ. റോയി വർഗീസ് അമേരിക്കൻ എപ്പിസ്കോപ്പൽ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
ഹൂസ്റ്റൺ: ഫെബ്രുവരി 25, 26 തീയതികളിൽ വുഡ് ലാൻഡ്‌സ് മാരിയോട്ട് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ടെക്സാസ് എപ്പിസ്കോപ്പൽ ഭദാസനത്തിന്റെ 173- മത് കൗൺസിൽ റവ. ഡോ.റോയി വർഗീസിനെ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡ് സിറ്റിയിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ഇടവകയുടെ വികാരിയാണ് റവ.ഡോ.റോയി വർഗീസ്. ഭദ്രാസനത്തിലെ ഇടവകകൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രീകൾ, മറ്റു ഇതര സംഘടനകൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിൽ പരം വരുന്ന പ്രതിനിധികളുടെ സമ്മേളനമാണ് ഭദ്രാസന കൗൺസിൽ. ആഗോള ആംഗ്ലിക്കൻ സഭയുടെ വിശാല കൂട്ടായ്മയുടെ ഭാഗമായ അമേരിക്കൻ എപ്പിസ്‌കോപ്പൽ സഭ ഇന്ത്യയിലെ ആംഗ്ലിക്കൻ പാരമ്പര്യമുള്ള ദക്ഷിണേന്ത്യ സഭ (സിഎസ്ഐ) ഉത്തരേന്ത്യ സഭ (സിഎൻഐ ) എന്നീ സഭകളുടെ സഹോദരീ സഭയും പൗരസ്ത്യ പാരമ്പര്യമുള്ള മാർത്തോമ്മ സഭയുമായി പൂർണ കൂട്ടായ്മയിലും നിലകൊള്ളുന്ന സഭയാണ്.…
യെമൻ പൗരന്റെ കൊലപാതകം: വധശിക്ഷയ്‌ക്കെതിരായ മലയാളി നഴ്‌സിന്റെ ഹർജിയിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു
2017ൽ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്കെതിരെ മലയാളി നഴ്‌സ് നിമിഷ പ്രിയ (33) നൽകിയ അപ്പീലിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു. ഇത് രണ്ടാം തവണയാണ് വിധി പറയുന്നത് മാറ്റിവയ്ക്കുന്നത്. ജഡ്ജി കോടതിയില്‍ എത്താതിരുന്നതിനാലാണ് ഹര്‍ജി മാറ്റിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ 2017-ൽ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയ കേസിലാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. യെമനിലെ ഒരു വിചാരണ കോടതി 2018-ൽ വധശിക്ഷ വിധിച്ചിരുന്നു. തനിക്ക് ശരിയായ നിയമസഹായം ലഭിച്ചില്ലെന്നും തലാൽ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി നിമിഷ പിന്നീട് ഹര്‍ജി നല്‍കുകയായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിന് പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.…
റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രമന്ത്രിമാര്‍ പോകുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉക്രെയ്നിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച തുടർച്ചയായ രണ്ടാം ദിവസവും ഉന്നതതല യോഗം ചേർന്നു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ഏറ്റവും പുതിയ അവസ്ഥയെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു, ഉക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ അദ്ദേഹം പരിഗണിച്ചു. ഞായറാഴ്ച വൈകുന്നേരവും പ്രധാനമന്ത്രി ഉന്നതതല യോഗം നടത്തിയിരുന്നു. അതിർത്തി കടന്ന് ഇന്ത്യയിലെ ജനങ്ങൾ എത്തുന്ന ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് ചില കേന്ദ്രമന്ത്രിമാരെ അയയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി പറയപ്പെടുന്നു. കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ജനറൽ വികെ സിംഗ് എന്നിവരെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ഏകോപിപ്പിക്കുന്നതിനുമായി ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് അയക്കും. പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യാ ഗവൺമെന്റിന്റെ മന്ത്രിമാർ പോകുമെന്ന് വിവരമുള്ള വൃത്തങ്ങൾ അറിയിച്ചു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇതുവരെ 1400…
ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ
ന്യൂഡൽഹി: റഷ്യയുടെ ആക്രമണത്തിൽ ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് പൗരന്മാർക്കും ഇന്ത്യൻ സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പ്രത്യേക വിമാനങ്ങൾ അയച്ച് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ കാര്യമായ വിജയം കൈവരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന 15,000ത്തോളം ഇന്ത്യക്കാർ വലിയ ബുദ്ധിമുട്ടിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ, ഉക്രെയ്ൻ, പോളണ്ട് എന്നീ രാജ്യങ്ങളിലെ സൈനികർ വിവിധ സ്ഥലങ്ങളിൽ വച്ച് അവരെ ആക്രമിക്കുന്നു. കനത്ത തണുപ്പിന് നടുവിലും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ പൗരന്മാരെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. അതേസമയം, പ്രതിസന്ധിയിലായ ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും, സമീപ സ്ഥലങ്ങളിൽ തുടരാനും ശ്രമിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു. നേരിട്ട് അതിർത്തിയിൽ എത്തരുതെന്നും പറഞ്ഞിട്ടുണ്ട്. അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റൊമാനിയ, മോൾഡോവ എന്നീ രാജ്യങ്ങളുമായുള്ള അതിർത്തി കടക്കാൻ വിദ്യാർഥികൾ…
Italy agreed to supply Ukraine with military equipment and supplies in the wake of the Russian occupation
ROME – Italy s government on Monday agreed to provide military equipment and materials to Ukraine following Russia s invasion, although it did not immediately say how much. Cabinet ministers approved a decree providing for “the transfer of military means, material and equipment to the governmental authorities of Ukraine”, a spokesman for Prime Minister Mario Draghi s office said. The United States, Canada and more than a dozen European countries have so far responded to Ukrainian appeals for military equipment. The announcement is separate from Sunday s news that Italy would immediately…
വേറിട്ടൊരു തായിഫ് യാത്രയുടെ അനുഭവങ്ങളുമായി അംബാസഡര്‍ ടാലെന്റ് അക്കാഡമി
ജിദ്ദ : പ്രവാസ ജീവിതത്തിലെ ഒഴിവു ദിവസങ്ങള്‍ മാനസിക ഉല്ലാസത്തിനും സന്തോഷ നിമിഷങ്ങള്‍ തീര്‍ക്കാനും എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് തെളിയിക്കുന്നതായിരുന്നു അംബാസഡര്‍ ടാലെന്റ് അക്കാദമി നടത്തിയ തായിഫ് വിനോദ യാത്ര. ജിദ്ദയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയുള്ള സൗദിയുടെ ഗാര്‍ഡര്‍ സിറ്റി എന്നറിയപ്പെടുന്ന തായിഫിലേക്കുള്ള യാത്ര പഠന, വിനോദ യാത്രയായി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ യാത്രയില്‍ അണി നിരന്നപ്പോള്‍ യാത്ര കൂടുതല്‍ ആനന്ദകരമാക്കാന്‍ സാധിച്ചു. തായിഫിലെ ‘വാദി മിത്‌ന’ യിലുള്ള ചരിത്ര സ്ഥലങ്ങളും കൃഷിയിടങ്ങളും സന്ദര്‍ശിച്ചു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായിരുന്നു അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ) തങ്ങളുടെ പേരിലറിയപ്പെടുന്ന പള്ളിയില്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞു തൊട്ടടുത്തുള്ള ന്ധമസ്ജിദ് ഹുനൂദ്ന്ധ, തായിഫിലെ മൃഗശാല, റുദഫ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു. യാത്രയിലുടനീളം കുട്ടികളടക്കം വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. അക്ബര്‍ അല്ലിക്കല്‍, മാനു ടി.പി , ജോമോന്‍, അഷ്‌റഫ് പട്ടാരി,…
