മലപ്പുറം: സംവരണ തത്വങ്ങൾ അട്ടിമറിച്ച് തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാള സർവ്വകലാശാലയിലെ പി.എച്ച്.ഡി പ്രവേശനത്തിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും ഈ അസാധാരണ നടപടിക്രമം അധികൃതരുടെ സ്വജനപക്ഷപാതപരമാണെന്നും നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രാതിനിത്യം ഉറപ്പുവരുത്താൻ ഭരണഘടന മുന്നോട്ട് വെക്കുന്ന സംവരണ പ്രാതിനിത്യമെന്ന ആശയത്തെ അട്ടിമറിക്കുന്ന സംവരണ വിരുദ്ധലോബികളുടെ വിവേചനത്തിൻ്റെ ഇരയാണ് സഹോദരി ഫാത്തിമത്ത് റിൻസിയ ,സാമൂഹിക നീതിയെ അട്ടിമറിക്കുന്ന ഈ നടപടിക്കെതിരെ എല്ലാ വിദ്യാർത്ഥി സംഘടനകളും – വിദ്യാഭ്യാസ സംവിധാനങ്ങളും ശബ്ദമുയർത്തണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ആവിശ്യപ്പെടുന്നു. ഫാത്തിമത്ത് റിൻസിയയുടെ പരാതിയുടെ പൂർണ്ണരൂപം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ 2021-2023 ബാച്ചിലെ സാഹിത്യരചന വിഭാഗം വിദ്യാർത്ഥിയായിരുന്നു ഞാൻ. 79% മാർക്കോട് കൂടി എം എ പാസ് ആവുകയും തുടർന്ന് ആ വർഷത്തെ പി എച്ച് ഡി…
Year: 2024
കൊടകര കുഴല്‍പണ കേസ്: ബിജെപിയുടെ ‘താമര’ ചിഹ്നം മാറ്റി ‘ചാക്ക്’ ആക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് എതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയുടെ ‘താമര’ ചിഹ്നം ‘ചാക്ക്’ ആക്കി മാറ്റണമെന്നും വി ഡി സതീശനും കെ സുധാകരനും ബിജെപിയെ വിമർശിക്കാതിരിക്കാൻ പ്രത്യേക ഗുളിക കഴിക്കുന്നുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരിഹാസം. കൊടകര കുഴൽപ്പണ കേസിൽ എന്തുകൊണ്ടാണ് കോൺഗ്രസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെടുന്നില്ല എന്ന് ചോദിച്ച റിയാസ് കോൺഗ്രസിന്റെ ശ്രമം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെള്ളപൂശാൻ ആണെന്നും വിമർശിച്ചു. തൃശൂര്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലോടെയാണ് കൊടകര കുഴല്‍പ്പണ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് നേതൃത്വത്തിന്‍റെ അറിവോടെ കുഴല്‍പ്പണമായി എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണം വിതരണം ചെയ്‌തതിന് തെളിവുണ്ടെന്നും സതീശ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി ആരംഭിച്ചുവെന്ന പാര്‍ട്ടിയുടെ വാദവും അദ്ദേഹം തള്ളിയിരുന്നു. തൃശൂരിലെ…
സുരേഷ് ഗോപിയുടെ “ഒറ്റ തന്ത” പ്രയോഗം: സ്കൂള്‍ കായിക മേളയ്ക്ക് അദ്ദേഹത്തെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവേദികളില്‍ എന്തും വിളിച്ചു പറയുന്ന നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. വേദിയില്‍ കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന ഭയമുള്ളതിനാലാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. എന്തും എവിടെ വെച്ചും വിളിച്ചുപറയുന്ന പ്രകൃതക്കാരനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ “ഒറ്റത്തന്ത” പ്രയോഗത്തിൽ മാപ്പ് പറയുകയാണെങ്കിൽ സുരേഷ് ഗോപിക്ക് കായികമേളയ്ക്ക് വരാമെന്നും മന്ത്രി പറഞ്ഞു. ഒരുപാട് ചരിത്ര സംഭവങ്ങൾ കേരള രാഷ്ട്രീയത്തിൽ നടന്നിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം സുരേഷ് ഗോപിയുടെ ഒറ്റതന്ത പ്രയോഗം ചരിത്രത്തിൽ രേഖപ്പെടുത്തും എന്നും കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദർശിച്ചതിനു പിന്നാലെ പ്രതികരിച്ചു. തൃശ്ശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചു കൊണ്ടാണ് ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിൽ സുരേഷ് ഗോപി വിവാദമായ…
നക്ഷത്ര ഫലം (നവംബർ 02 ശനി)
ചിങ്ങം: ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബവുമൊത്ത് ഏറെ നേരം ചെലവഴിക്കും. ഏറ്റെടുക്കുന്ന ജോലിയെല്ലാം പൂർത്തിയാക്കാൻ സാധിക്കും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്നത്തെ ദിവസം ഗംഭീരമായിരിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം സന്തോഷപൂർവ്വം സമയം ചെലവഴിക്കും. കുടുംബവുമൊത്ത് ഒരു ചെറിയ യാത്ര പോകാനും സാധ്യത. തുലാം: ഇന്ന് നല്ല ദിവസമായിരിക്കില്ല. അപ്രധാനമായ പ്രശ്‌നങ്ങൾ നിങ്ങളെ അലട്ടും. ബിസിനസ്‌പരമായി നിങ്ങൾക്ക് പല വഴിക്ക് നിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കണം. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. വൃശ്ചികം: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും, സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്ചയ്‌ക്ക് സാധ്യത. ജോലിയിൽ, നിങ്ങൾക്ക് മുതിർന്നവരിൽ നിന്നും പ്രോത്സാഹനവും, പ്രചോദനവും ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക…
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയം: ദളിത് കോൺഗ്രസ് നേതാവ് കെ എ സുരേഷ് സിപിഎമ്മിൽ ചേർന്നു
പാലക്കാട്: പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചു. ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്ന സുരേഷ്, വരുന്ന തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പിരിയാരി പഞ്ചായത്ത് കോണ്‍ഗ്രസ് എംപി ഷാഫി പറമ്പില്‍ വിഭാഗീയത വളര്‍ത്തുകയാണെന്ന് സുരേഷ് ആരോപിച്ചു. “പഞ്ചായത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഷാഫിയുടെ കൈയിലാണ്. പാര്‍ട്ടി നേതൃത്വത്തിന് പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല,” തന്റെ തീരുമാനത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇതുവരെ ഒരു ആശയവിനിമയവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജി. ശശിയുടെയും ഭാര്യയും പഞ്ചായത്ത് അംഗവുമായ സിതാര ശശിയുടെയും സമാനമായ നീക്കത്തെ തുടര്‍ന്നാണ് ഈ കൂറുമാറ്റം ഡോ. സരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. ഇരുവരും കോണ്‍ഗ്രസില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിലും, തന്റെ…
നിയമപരമായി വിവാഹിതരല്ലെങ്കില്‍ ഭാര്യാ-ഭൃതൃബന്ധം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഗാര്‍ഹിക പീഡന പരാതിയില്‍ പുതിയ നീക്കവുമായി കോടതി. നിയമപരമായി വിവാഹിതരായിട്ടില്ലാത്തവര്‍ തമ്മിലുണ്ടാകുന്ന പീഡനക്കുറ്റത്തിന് പരാതി നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി പറയുന്നത്. ഗാര്‍ഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കള്‍ക്കെതിരെയോ ബാധകമാകില്ലെന്ന് ഹൈക്കോടതി പറയുന്നു. നിയമപ്രകാരമുള്ള വിവാഹമല്ലെങ്കില്‍ പങ്കാളിയെ ഭര്‍ത്താവായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവില്‍ ആണ് ഈ വിലയിരുത്തല്‍. തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരെ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2009ലാണ് ഹര്‍ജിക്കാരനും യുവതിയും ഒരുമിച്ചു താമസം തുടങ്ങിയത്. യുവതി ആദ്യ വിവാഹബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ല്‍ കുടുംബ കോടതി വിധിച്ചിരുന്നു. ഒരുമിച്ചു ജീവിച്ച കാലത്ത് ഹര്‍ജിക്കാരന്‍ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയില്‍ പറയുന്നു. വിവാഹബന്ധം സാധുവല്ലെന്ന് കുടുംബ കോടതി വിധിച്ചതിനാല്‍ തന്നെ ഭര്‍ത്താവായി കാണാനാവില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.…
ലഡാക്കിലെ ലേയിൽ രാജ്യത്തിൻ്റെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ഐഎസ്ആർഒ വിക്ഷേപിച്ചു
ന്യൂഡൽഹി: ലഡാക്കിലെ ലേയിൽ നിന്ന് രാജ്യത്തെ ആദ്യത്തെ അനലോഗ് ബഹിരാകാശ ദൗത്യത്തിൻ്റെ വിക്ഷേപണം ഐഎസ്ആർഒ പ്രഖ്യാപിച്ചു. ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെൻ്ററിൻ്റെ നേതൃത്വത്തിലാണ് ഈ ദൗത്യം വികസിപ്പിച്ചെടുത്തത്, ലഡാക്ക് യൂണിവേഴ്‌സിറ്റി ഓഫ് ലഡാക്ക്, ഐഐടി ബോംബെ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിലിൻ്റെ പിന്തുണയോടെ AAKA സ്‌പേസ് സ്റ്റുഡിയോ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഒരു ഇൻ്റർപ്ലാനറ്ററി ആവാസ വ്യവസ്ഥയിലെ ജീവിതത്തെ അനുകരിക്കാനും ഭൂമിക്കപ്പുറത്ത് ഒരു ബേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള വെല്ലുവിളികൾ പര്യവേക്ഷണം ചെയ്യാനും ഈ ദൗത്യം ലക്ഷ്യമിടുന്നു. ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെൻ്റർ, ഐഎസ്ആർഒ, AAKA സ്‌പേസ് സ്റ്റുഡിയോ, ലഡാക്ക് യൂണിവേഴ്‌സിറ്റി, II ബോംബെ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിൽ എന്നിവയുടെ പിന്തുണയോടെയുള്ള ഈ ദൗത്യം, ഭൂമിക്കപ്പുറമുള്ള ഒരു ബേസ് സ്റ്റേഷൻ്റെ വെല്ലുവിളികളെ നേരിടാൻ ഗ്രഹാന്തര ആവാസവ്യവസ്ഥയിലെ ജീവിതത്തെ അനുകരിക്കും. . ലഡാക്കിൻ്റെ…
ഇന്ത്യ-ചൈന അതിർത്തിയിൽ സൈന്യത്തിൻ്റെ പട്രോളിംഗ് ആരംഭിച്ചു
ഇറ്റാനഗർ: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സൈന്യം പിൻവാങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും സൈന്യം പട്രോളിംഗ് ആരംഭിച്ചു. ഒക്‌ടോബർ 30-ന് സൈന്യത്തെ പിൻവലിക്കൽ നടപടികൾ പൂർത്തിയായി. ഡെപ്‌സാങ്ങിൽ പട്രോളിംഗ് ഉടൻ ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡെംചോക്ക് ഇപ്പോൾ നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻ്റും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ രണ്ട് മേഖലകളിൽ നിന്നും പിൻവാങ്ങാൻ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ ധാരണയായി. കിഴക്കൻ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്‌സ്, കാരക്കോറം പാസ്, ദൗലത്ത് ബേഗ് ഓൾഡി, കോങ്കള, ചുഷുൽ-മോൾഡോ എന്നിവിടങ്ങളിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പരസ്പരം മധുരം വിളമ്പി ദീപാവലി ദിനത്തിൽ ആശംസകൾ നേർന്നത് ശ്രദ്ധേയമാണ്. പാർലമെൻ്ററി കാര്യ മന്ത്രിയും ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും അരുണാചൽ പ്രദേശിലെ ബുംല ചുരത്തിൽ ചൈനീസ് സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഇതിൻ്റെ വീഡിയോ റിജിജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എൽഎസിയിൽ…
ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ ഒ ഐ സി സി യു കെ ഘടകം നേതാക്കൾ കേരളത്തിലേക്ക്
യു കെ: വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം വാശിയെറിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രചാരണ രംഗം കൊഴുപ്പിക്കാൻ ഒരുങ്ങുകയാണ് യു കെയിലുടനീളം ശക്തമായ വേരോട്ടമുള്ള പ്രവാസി സംഘടനയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി – യു കെ). അതിനായുള്ള കർമ പദ്ധതികൾ ഒക്ടോബർ 26ന് കവൻട്രിയിൽ വച്ച് നടന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ വച്ച് രൂപപ്പെടുത്തിയിരുന്നു. ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിൽ യുഡിഫിന്റെ അതത് മണ്ഡലങ്ങളിലുള്ള നേതൃത്വവും മറ്റു രാജ്യങ്ങളിൽ നിന്നും പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിച്ചേർന്നിട്ടുള്ള വിവിധ ഒ ഐ സി സി / ഇൻകാസ് നേതാക്കൾ തുടങ്ങിയവരുമായി കൂടിച്ചേർന്നുള്ള പ്രവർത്തനങ്ങൾ നടത്തും. മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികൾക്കായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട്…
ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ (ALF 2024): 2024 നവംബർ 16ന് ന്യൂജേഴ്സിയില്‍, നവംബർ 23ന് സീയാറ്റലിൽ
ദേശീയ-അന്തർദേശീയ തലത്തിലുള്ള എഴുത്തുകാരെയും, കവികളെയും ഉൾപ്പെടുത്തി അമേരിക്കയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ അല (ALA) ന്യൂജേഴ്സി , സീയാറ്റൽ എന്നിവിടങ്ങളിൽ വച്ച് ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ (ALF 2024) സംഘടിപ്പിക്കുന്നു. ഇത് ‘അല’ യുടെ ആഭിമുഖ്യത്തിലുള്ള ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ ആണ്. Transcending Borders, Connecting Cultures എന്ന വിഷയത്തെ ആസ്പദമാക്കി 2024 നവംബർ 16ന് ന്യൂജേഴ്സിയിലും, നവംബർ 23ന് സീയാറ്റലിലും വെച്ചാണ് പ്രസ്തുത പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരായ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്, ഡോക്ടർ സുനിൽ പി ഇളയിടം, ശ്രീമതി ആമിനാറ്റ ഫോർണ, പ്രൊഫ. ഗബീബ ബദേറൂൺ, ശ്രീമതി ശോഭ തരൂർ ശ്രീനിവാസൻ, ശ്രീമതി മൻറീത്ത് സോദി, ശ്രീ വിജയ് ബാലൻ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിൻറെ രചനകളെ ആസ്പദമാക്കി, പ്രശസ്ത നാടക സംവിധായകൻ ഡോക്ടർ…
