വാഷിംഗ്ടൺ ഡി.സി.: വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥി വായ്പാ തിരിച്ചടവ് പദ്ധതിക്കായി അപേക്ഷിച്ച ഏകദേശം 460,000 വിദ്യാർത്ഥികളുടെ അപേക്ഷകൾ യുഎസ് വിദ്യാഭ്യാസ വകുപ്പ് നിരസിക്കും. ബൈഡൻ ഭരണകൂടം അവതരിപ്പിച്ച “സേവ് പ്ലാൻ” എന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ തിരിച്ചടവ് ഓപ്ഷൻ നിയമപരമല്ലാത്തതിനാലാണ് ഈ നടപടി. വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതിക്കായി ലഭിച്ച 1.5 ദശലക്ഷം അപേക്ഷകളിൽ 31 ശതമാനത്തോളം വരും ഈ അപേക്ഷകൾ. വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് സാധാരണയായി ലഭ്യമാകുന്ന നിരവധി ഓപ്ഷനുകളിൽ ഒന്നായിരുന്നു “സേവ് പ്ലാൻ”. ബിരുദ വായ്പകൾക്ക് വരുമാനത്തിന്റെ 5 ശതമാനമായും ബിരുദാനന്തര വായ്പകൾക്ക് 10 ശതമാനമായും പേയ്‌മെന്റുകൾ പരിമിതപ്പെടുത്തുന്ന ഈ പദ്ധതി 2024 ജൂൺ മുതൽ കോടതികൾ തടഞ്ഞിരുന്നു. “സേവ് ഒരു ഓപ്ഷനല്ലാത്തതിനാൽ ലോൺ സർവീസർമാർക്ക് ഈ അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ കഴിയില്ല, കാരണം അത് നിയമവിരുദ്ധമാണ്,” ഒരു വകുപ്പ് വക്താവ് പൊളിറ്റിക്കോയോട്…
Year: 2025
മേജർ ജേക്കബ് ഫിലിപ്പോസ് (91) അന്തരിച്ചു
കാൽഗറി : കുമ്പനാട് മാരാമൺ കോലത്തു വീട്ടിൽ മേജർ ജേക്കബ് ഫിലിപ്പോസ് (ചാക്കോച്ചൻ (91) അന്തരിച്ചു . ആലുവ നെടുമ്പറമ്പിൽ ആനി ഫിലിപ്സ് ആണ് ഭാര്യ . മക്കൾ ഫിലിപ് ജേക്കബ് , എബ്രഹാം ജേക്കബ്. മരുമകൾ സെലീന ജേക്കബ് , ചെറുമകൾ സാഷാ റിയ ജേക്കബ്. ഇന്ത്യൻ ആർമിയിലും , ബോംബെ ഭാഭാ അറ്റോമിക് റിസേർച് സെന്ററിലും, സേവനം അനുഷ്ട്ടിച്ചതിന് ശേഷം കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം ഫോർട്ട് മാക് മറിയിൽ “സൺകോർ” ഓയിൽ കമ്പനിയിൽ സേവനം അനുഷ്ടിച്ചിരുന്നു . കാനഡ ആൽബെർട്ടയിലെ കാൽഗറിയിൽ കുടുംബ സമേതം വസിച്ചിരുന്ന അദ്ദേഹവും ഭാര്യയും കഴിഞ്ഞ കുറെ നാളുകളായി കോട്ടയം, കല്ലറയിലെ സെയിന്റ് മാത്യൂസ് റിട്ടയർമെന്റ് ഹോമിലാണ് താമസിച്ചിരുന്നത്. നൂറു കണക്കിന് കുടിയേറ്റ വ്യക്തികളെ അവരുടെ ആരംഭ ഘട്ടത്തിൽ സഹായിച്ചട്ടുള്ള ചാക്കോച്ചൻ , കാൽഗരിയിലെ സാമൂഹ്യ, സാംസ്‌കാരിക പരിപാടികളിലെ സ്ഥിരം…
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവ് മേരി തോമസിന്റ് നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവും പ്രയാറ്റുകുന്നേൽ കുട്ടപ്പന്റെ (സംസ്‌സ്ഥാന വോളിബോൾ താരവും KSRTC ഓഫീസറുമായിരുന്ന )സഹധർമ്മണി മേരി തോമസ് (അമ്മണി 80 ) കേരളത്തിൽ നിര്യാതയായി. കലൂർ തേലമണ്ണിൽ കുടുബാംഗമാണ്. വളരെ വളരെക്കാലം ചിക്കാഗോയിൽ താമസിച്ചിരുന്ന മേരി തോമസ് കുറച്ചു കാലമായി കേരളത്തിൽ വിശ്രമ ജീവിതം നയിച്ച് വരുകയായിരുന്നു. മക്കൾ : പ്രീത , പ്രിൻസ് , പ്രദീപ് , പ്രവീൺ (ഫൊക്കാന ) മരുമക്കൾ : ജോസ് പെരിഞ്ചേരി,അനിത പുല്ലാട്ടു , മിറ്റ്സി പീരുമേട് ,സുനു ഇടക്കാടെത്തു പുത്തൻ വീട്ടിൽ (എല്ലാവരും US ആണ് ) കൊച്ചുമക്കൾ :ടിന്റു & റീഗൻ ,ടിജോ & ആർച്ചന , നിധിൻ & മേഴ്‌സി ,നാഥൻ ,മായാ ,ഷോൺ ,റയാൻ ,റോഹിൻ , റൂബിൻ കൊച്ചുമക്കൾ :സ്റ്റീവൻ ,സ്റ്റാൻലി ,സോഫി ,ലൂക്ക് ,ഐറിസ്. പൊതുദര്‍ശനം…
പ്രശസ്ത പോപ്പ് ഗായിക കോണി ഫ്രാൻസിസ് അന്തരിച്ചു
നാഷ്‌വില്ലെ, ടെന്നസി: 1950-കളിലും 60-കളിലും സംഗീത ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച പ്രശസ്ത പോപ്പ് ഗായിക കോണി ഫ്രാൻസിസ് 87-ആം വയസ്സിൽ അന്തരിച്ചു. ജൂലൈ 17 വ്യാഴാഴ്ച, ഫ്രാൻസിസിന്റെ ദീർഘകാല സുഹൃത്തും കോൺസെറ്റ റെക്കോർഡ്‌സിന്റെ പ്രസിഡന്റുമായ റോൺ റോബർട്ട്‌സ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. “അതിശക്തമായ വേദന”യെ തുടർന്ന് രണ്ടാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് അവരുടെ മരണം. ജൂലൈ 2-ന് താൻ ആശുപത്രിയിലാണെന്നും വേദനയുടെ കാരണം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുകയാണെന്നും ഫ്രാൻസിസ് തന്നെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സംഗീത ചാർട്ടുകളിൽ നിരവധി ഗാനങ്ങൾ ഹിറ്റാക്കിയ ഫ്രാൻസിസ്, എക്കാലത്തെയും മികച്ച വിൽപ്പനയുള്ള വനിതാ ഗായികമാരിൽ ഒരാളാണ്. 1960-ൽ “എവരിബഡീസ് സംബഡീസ് ഫൂൾ” എന്ന ഗാനം ബിൽബോർഡ് ഹോട്ട് 100-ൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ആ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതാ ഗായികയായി അവർ മാറി. ഈ വർഷം ആദ്യം ടിക്…
ലോസ് ഏഞ്ചൽസിൽ വൻ സ്ഫോടനം: 3 ഷെരീഫ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം,നടുങ്ങി ലോസ് ഏഞ്ചൽസ്
ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് വകുപ്പിന്റെ ബിസ്കൈലസ് സെന്റർ ട്രെയിനിംഗ് അക്കാദമിയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് ഡെപ്യൂട്ടിമാർ കൊല്ലപ്പെട്ടു. 160 വർഷത്തിലേറെയായി വകുപ്പിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തമാണിത്. കിഴക്കൻ ലോസ് ഏഞ്ചൽസിലാണ് സംഭവം നടന്നത്. ഷെരീഫ് വകുപ്പിലെ ഉന്നത വിഭാഗമായ ആർസൻ എക്സ്പ്ലോസീവ് ഡിറ്റൈലിലെ ഉദ്യോഗസ്ഥർ രാവിലെ 7:30 ഓടെ പരിശീലന കേന്ദ്രത്തിന്റെ പാർക്കിംഗ് ലോട്ടിൽ വെച്ച് സ്ഫോടക വസ്തുക്കൾ മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വ്യാഴാഴ്ച സാന്താ മോണിക്കയിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് നിയമ നിർവ്വഹണ വൃത്തങ്ങൾ പറഞ്ഞു. സ്ഫോടനത്തിന്റെ ശബ്ദം അതിശക്തമായിരുന്നുവെന്നും ചില്ലുകൾ ചിതറുകയും ആളുകൾ നിലവിളിക്കുകയും ചെയ്തതായി ജീവനക്കാർ വെളിപ്പെടുത്തി. സ്ഥലത്ത് വെച്ച് തന്നെ മരിച്ച ഡെപ്യൂട്ടിമാരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ വെള്ളിയാഴ്ച രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ…
വധശിക്ഷ : തടവുകാരന്റെ ഹൃദയ നിയന്ത്രണ ഉപകരണം ഓഫാക്കാൻ കോടതി ഉത്തരവ്
നാഷ്‌വില്ലെ, ടെന്നസി (എപി): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനായ ബൈറൺ ബ്ലാക്കിന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഹൃദയ നിയന്ത്രണ ഉപകരണം (Implantable Cardioverter-Defibrillator – ICD) വിഷം കുത്തിവെക്കുമ്പോൾ പ്രവർത്തനരഹിതമാക്കാൻ ടെന്നസി അധികൃതരോട് ജഡ്ജി റസ്സൽ പെർകിൻസ് ഉത്തരവിട്ടു. ഓഗസ്റ്റ് 5-ന് വധശിക്ഷ നടപ്പാക്കാനിരിക്കെ, ഉപകരണം പ്രവർത്തിക്കുന്നത് ഞെട്ടലിനും കടുത്ത വേദനയ്ക്കും കാരണമായേക്കാമെന്ന അഭിഭാഷകരുടെ വാദം കണക്കിലെടുത്താണ് വിധി. മാരകമായ കുത്തിവെപ്പിന് തൊട്ടുമുമ്പ് ഉപകരണം നിർജ്ജീവമാക്കണമെന്നും ഇതിനായി മെഡിക്കൽ വിദഗ്ദ്ധരുടെ സഹായം തേടണമെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് വധശിക്ഷ വൈകിപ്പിക്കില്ലെന്നും സംസ്ഥാനത്തിന് ഇത് അധികഭാരം ഉണ്ടാക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി. എന്നിരുന്നാലും, ഉപകരണം നിർജ്ജീവമാക്കാൻ ഒരു മെഡിക്കൽ പ്രൊഫഷണലിനെ എത്രയും വേഗം കണ്ടെത്താനാകുമെന്ന് വ്യക്തമല്ല. സംസ്ഥാനം വിധിക്കെതിരെ അപ്പീൽ നൽകാൻ സാധ്യതയുണ്ട്. 1988-ൽ കാമുകിയെയും അവരുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിലാണ് ബ്ലാക്കിന് വധശിക്ഷ വിധിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സിഡിസി സിവിഐ ക്ലിനിക്കിന് 7 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി
ലോകോത്തരമെന്നു പേരുകേട്ട ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ് ഉൾപ്പെടെ 25 ഉപകരണങ്ങൾ കൈമാറി. തിരുവനന്തപുരം: നേത്ര രോഗമായ സെറിബ്രൽ വിഷ്വൽ ഇംപെയർമെന്റ് (സി വി ഐ) ബാധിച്ച കുട്ടികളുടെ നൂതന ചികിത്സാരീതികൾക്ക് സഹായമേകാൻ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്ഥാനമായുള്ള ശിശു വികസന കേന്ദ്രത്തിന്റെ സി വി ഐ ക്ലിനിക്കിലേക്ക് (ദിയ) 7,00,828.80 രൂപ വിലമതിക്കുന്ന ഉപകരണങ്ങൾ കൈമാറി. കമ്പനിയുടെ സിഎസ്ആർ സംരംഭങ്ങളുടെ ഭാഗമായാണ് ദിയയിലെ വിവിധ വിഭാഗങ്ങൾക്കായി 25 ഉപകരണങ്ങൾ കൈമാറിയത്. കാഴ്ചശക്തി വിലയിരുത്തുന്നതിനും, കാഴ്ചശക്തി നിജപ്പെടുത്തുന്നതിനും കണ്ണ്-കൈ ഏകോപനം പരിശോധിക്കുന്നതിനും, മെച്ചപ്പെടുത്തുന്നതിനും, കാഴ്ച വൈകല്യമുള്ള കുട്ടികളിലെ മറ്റ് ചികിത്സാ നടപടിക്രമങ്ങൾക്കും ഉപയോഗിക്കുന്ന ഇൻഡയറക്ട് ഒഫ്താൽമോസ്കോപ്പ്, ലിയ സിംബൽ 15 ലൈൻ ഡിസ്റ്റന്റ് വിഷൻ ചാർട്ട്, മാർസ്ഡെൻ ബോൾ, ബെർണൽ യുഎസ്എയിൽ നിന്നുള്ള റൊട്ടേഷൻ ട്രെയിനർ, പാർക്ക്വെട്രി ബ്ലോക്കുകൾ, റെറ്റിനോസ്കോപ്പി…
ഗോൾപാറയിലെ പോലീസ് വെടിവെപ്പ്; ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കുക: വെൽഫെയർ പാർട്ടി
മലപ്പുറം: സംഘ്പരിവാറിന്റെ വംശീയ ഉന്മൂലന പദ്ധതിയുടെ ഭാഗമായി ആസാമിൽ നടക്കുന്ന ദളിത് – മുസ്ലിം – ആദിവാസി സമൂഹത്തെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കൽ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭത്തെ കൊന്നുതീർക്കാൻ മുതിരുന്ന രക്തദാഹിയായ മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമയെ പുറത്താക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപ്പെട്ടു. ആസാമിലെ അന്യായമായ കുടിയൊഴിപ്പിക്കലിനെതിരെ ഗോൾപാറായിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പിലും കൊലപാതകത്തിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ടുമാരായ ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, സെക്രട്ടറിമാരായ അഷ്‌റഫലി കട്ടുപ്പാറ, ബിന്ദു പരമേശ്വരൻ, ജംഷീൽ അബൂബക്കർ, വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി,…
നഴ്‌സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണം: കുറ്റിപ്പുറം അമാന ഹോസ്പിറ്റിലേക്ക് വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രതിഷേധ മാർച്ച്
കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം സംഭവിക്കുന്നതിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ സമിതി കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹോസ്പിറ്റൽ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബോധ്യമായിട്ടും പ്രതികളായ ഹോസ്പിറ്റൽ അധികൃതർക്കെതിരിൽ ഇതുവരെയും നിയമ നടപടികൾ സ്വീകരിക്കാത്തതിൻ്റെ പിന്നിലും ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് മൂവ്മെൻറ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ മൈമൂന ടീച്ചർ, ഷഹനാസ് ടീച്ചർ, മണ്ഡലം അസി: കൺവീനർ ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.
ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ഡിഫറന്റ് ആര്‍ട് സെന്ററിന് സമ്മാനിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന രണ്ടാമത് ഉമ്മന്‍ ചാണ്ടി കാരുണ്യ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കുട്ടികളിലെ നൈസര്‍ഗികമായ ശേഷികളെ പ്രത്യേക പരിശീലനം നല്‍കി പരിപോഷിപ്പിക്കുന്ന സെന്ററിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം നല്‍കിയത്. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ സജീവമായി ഇടപെടുകയും മാജിക് എന്ന കലാരൂപത്തെ ജനകീയമാക്കുകയും ചെയ്ത ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ 2019 മുതലാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സമൂഹത്തിലെ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് സെന്ററിലൂടെ സാധിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത് ചരമവാര്‍ഷികാചരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്തത്. ഇതിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല…
