അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പാത്തോളജി വിഭാഗം മേധാവി ഡോ. കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കും

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് പറയപ്പെടുന്ന ഡോ. കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് ഇന്ന് നടന്ന കോളേജ് മാനേജ്‌മെന്റ് യോഗത്തില്‍ തീരുമാനമായി. എന്നാല്‍, കോളേജ് മാനേജ്‌മെന്റ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കോളേജിലെ ഓറൽ പാത്തോളജി വിഭാഗം അദ്ധ്യാപകനും മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുമ്പുതന്നെ, ക്ലാസ് മുറിക്കുള്ളിൽ റാമിന്റെ പെരുമാറ്റത്തെക്കുറിച്ച് മറ്റ് നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. നിതിൻ ആത്മഹത്യ ചെയ്തതിന് ശേഷം, വകുപ്പ് മേധാവിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തിയ സാഹചര്യം കണക്കിലെടുത്താണ് ഡോ. റാമിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്. നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം കുറ്റാരോപിതയായ ഡോ. സംഗീത നമ്പ്യാർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കണമെന്നും മാനേജ്‌മെന്റ് യോഗം അഭിപ്രായപ്പെട്ടു. ഡോ. റാമും ഡോ. ​​സംഗീതയും…

134 ദിവസങ്ങൾക്ക് ശേഷം കാർത്തിക് സ്വാമി ക്ഷേത്രം തുറന്നു; ഭർമൗറിൽ ഭക്തജനത്തിരക്ക്

ഹിമാചൽ പ്രദേശിലെ ഭാർമൗറിലെ പ്രശസ്തമായ കാർത്തിക് സ്വാമി ക്ഷേത്രത്തിന്റെ വാതിലുകൾ 134 ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച ഭക്തർക്കായി വീണ്ടും തുറന്നു. ബൈശാഖി സംക്രാന്തിയുടെ ശുഭകരമായ അവസരത്തിൽ, ക്ഷേത്രത്തിൽ പ്രത്യേക ആചാരങ്ങളും ഹവനവും നടത്തി. ക്ഷേത്രം തുറന്നതിനെത്തുടർന്ന്, പ്രദേശമെമ്പാടും ഭക്തിനിർഭരമായ അന്തരീക്ഷം നിലനിന്നു, ദർശനത്തിനായി ധാരാളം ഭക്തർ എത്തി. ക്ഷേത്രം തുറക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മുതൽ ഭജനകൾ, കീർത്തനങ്ങൾ, ജാഗരണങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തർ പരിപാടിയിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ, വേദമന്ത്രണം അനുഷ്ഠിച്ചുകൊണ്ട് ക്ഷേത്ര വാതിലുകൾ തുറന്നു, ഭക്തർ കാർത്തിക സ്വാമിയെ സന്ദർശിച്ച് അനുഗ്രഹം പ്രാപിച്ചു. എല്ലാ വർഷവും ശൈത്യകാലത്ത് ക്ഷേത്രത്തിന്റെ വാതിലുകൾ അടച്ചിരിക്കും. നവംബർ പകുതി മുതൽ കുഗ്തി മേഖലയിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിക്കും, ഇതുമൂലം പ്രദേശം മുഴുവൻ മഞ്ഞുമൂടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യും.…

രാശിഫലം (14-04-2026 ചൊവ്വ)

ചിങ്ങം: ഉത്സാഹവും ഉന്മേഷവും നിറഞ്ഞ സുദിനം. വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും ലഭിക്കും. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസ്സുകാര്‍ക്കും ഇന്ന് നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. രോഗ ശാന്തി ലഭിക്കും. തുലാം: തികഞ്ഞ മാനസികോന്മേഷം അനുഭവപ്പെടുന്ന ദിവസം. നിങ്ങളുടെ വിനയപൂർവമുള്ള പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ അധ്വാനത്തിന് തക്കതായ നേട്ടം ഉണ്ടാകുകയില്ല. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാം. വൃശ്ചികം: സുഹൃത്തുക്കളോടും ബന്ധുക്കളോടും ശ്രദ്ധാപൂര്‍വ്വം പെരുമാറേണ്ട ദിവസം. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിതിയിലും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും…

‘സാറേ… 22 ദിവസം കഴിഞ്ഞോട്ടേ, കണക്കു തീര്‍ക്കും’; മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിനെതിരെ കോണ്‍ഗ്രസിന്റെ ഭീഷണി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. പുതിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരുടെ പേഴ്സണൽ സ്റ്റാഫിനെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ അംഗമായ സന്ദീപിനെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണങ്ങൾ. “സർക്കാർ ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും” എന്നതുപോലുള്ള സന്ദേശങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. സന്ദീപിന്റെ ചിത്രം ഉൾപ്പെടെ ‘കണക്ക് തീര്‍ക്കും’ എന്നതുപോലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ആലപ്പുഴയിൽ…

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡന്റല്‍ കോളേജ് അദ്ധ്യാപകന്റെ ‘ക്രൂരത’യെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ ജാതീയമായ അധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലായ അധ്യാപകർ ഇപ്പോൾ ഒളിവിലാണ്. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ ഒളിവിൽ പോയതായും അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു. പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് ഇവർ ഒളിവിൽ പോയത്. കർണാടക സ്വദേശിയായ ഡോ. റാം 15 വർഷമായി കോളേജിൽ അധ്യാപകനാണ്. കണ്ണൂരിലെ ഏഴോം സ്വദേശിയാണ് ഡോ. സംഗീത. ആര്യനാടുള്ള നിതിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ മാതാപിതാക്കളെ കണ്ട ശേഷം പൊട്ടിക്കരഞ്ഞു. നിതിൻ രാജിന്റെ സഹപാഠിയായ ആർച്ച ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. കെ. റാമിനെ ഒരു മൃഗം എന്നാണ് വിശേഷിപ്പിച്ചത്. നിതിൻ…

പാലാരിവട്ടം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളി നിയമ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയും എറണാകുളം പാലാരിവട്ടം പഴശ്ശി റോഡിലെ വടശ്ശേരി ഹൗസിലെ ജെബിൻ ജോസിന്റെ മകനുമായ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ക്യാമ്പസിൽ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനടിയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ജുവാന്റെ സഹപാഠികളെയും യൂണിവേഴ്സിറ്റി ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബിധാൻനഗർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബിധാൻനഗർ സൗത്ത് പോലീസിനാണ് അന്വേഷണ ചുമതല. ജുവാന്റെ ബന്ധുക്കൾ കൊൽക്കത്തയിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. 2012 ലും 2015 ലും ഇതേ സ്ഥാപനത്തിൽ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. 2012…

കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: തോമസ് ചെള്ളേത്ത് ജനവിധി തേടുന്നു; വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

കരോൾട്ടൺ  (ടെക്സസ്): അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ ക്രീക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിലും വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യമായും ശ്രദ്ധേയനായ അദ്ദേഹം, നഗരത്തിന്റെ വിപുലമായ വികസന പദ്ധതികൾ മുൻനിർത്തിയാണ് ജനങ്ങളെ സമീപിക്കുന്നത്. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ തോമസ് ചെള്ളേത്ത് തന്റെ മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിട്ടുണ്ട്: കാരൾട്ടണിൽ ഒരു കൗണ്ടി ഹോസ്പിറ്റൽ (സൂപ്പർ സ്പെഷ്യാലിറ്റി) സ്ഥാപിക്കുക.ഗതാഗത സൗകര്യങ്ങൾ: റോഡ് ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പാർക്കുകളുടെ വിപുലീകരണം നടപ്പിലാക്കുകയും ചെയ്യുക.കുറഞ്ഞ വരുമാനക്കാർക്കായി വീട് വെക്കാനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക. യൂട്ടിലിറ്റി ബില്ലുകളിലും ടാക്സിലും കുറവ് വരുത്തുക.നഗരത്തിലെ പൊതു സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക.സ്പോർട്സ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വിപുലീകരണം.എന്നിവയാണിത് കേരളത്തിൽ കോളേജ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച തോമസ്…

ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി ഡാനിയൽ വോങ് സത്യപ്രതിജ്ഞ ചെയ്തു

റിച്ച്മണ്ട്, ഹൂസ്റ്റൺ : ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഡാനിയൽ വോങ് ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി ചുമതലയേറ്റു. നിലവിലെ ജഡ്ജിയായ കെ.പി. ജോർജിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് ഈ നടപടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ റിച്ച്മണ്ടിലെ ചരിത്രപ്രസിദ്ധമായ കോടതിമന്ദിരത്തിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഇത് കൗണ്ടിയുടെ പ്രവർത്തനങ്ങളിൽ ഒരു നിർണ്ണായക മാറ്റമാണെന്ന് വോങ് പറഞ്ഞു. കഴിഞ്ഞ വർഷം ഒരു പൊതുയോഗത്തിൽ നിന്ന് ഒരു സ്ത്രീയെ തെറ്റായ രീതിയിൽ പുറത്താക്കി എന്ന പരാതിയെത്തുടർന്നാണ് കെ.പി. ജോർജിനെ സസ്പെൻഡ് ചെയ്തത്. (കഴിഞ്ഞ മാസം നടന്ന പണം തട്ടിപ്പ് കേസിലെ ശിക്ഷയുമായി ഇതിന് ബന്ധമില്ല). വരാനിരിക്കുന്ന നവംബർ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ഡാനിയൽ വോങ്. ഈ നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പിൽ വോങ്ങിന് അനാവശ്യ മുൻതൂക്കം നൽകുമെന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ ആരോപിച്ചു. തന്റെ നിയമനത്തെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കാൻ വോങ് തയ്യാറായില്ല. ജനങ്ങൾ…

തന്ത്രപരമായ പങ്കാളിത്തത്തിന് ഊന്നൽ നൽകി പ്രധാനമന്ത്രി മോദിയും യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പും ചര്‍ച്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും 40 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു. ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൊവ്വാഴ്ച 40 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തി. വെടിനിർത്തലിനെത്തുടർന്ന് യുഎസും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്കിടയിലാണ് ഈ സംഭാഷണം നടന്നത്. നിലവിലെ ആഗോള സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സംഭാഷണത്തിന്റെ ദൈർഘ്യം സൂചിപ്പിക്കുന്നത് നിരവധി പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടുവെന്നാണ്. സംഭാഷണത്തിനു ശേഷം, പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കിട്ടു. ട്രംപിനെ തന്റെ സുഹൃത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും അമേരിക്കയും എല്ലാ മേഖലകളിലും തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം…

പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ

ന്യൂയോർക്ക്‌: മുൻ ഇന്റർനാഷണൽ വോളീബോൾ താരം ജെയ്‌സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. മെയ് 4-ന് കേരളത്തിലേക്ക് മടങ്ങും. കായികരംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ജെയ്സമ്മ 1979 മുതൽ അഞ്ചു വർഷക്കാലം കേരള സീനിയർ വോളി ടീമിൽ അംഗമായിരുന്നു. ഭോപ്പാലിൽ 31 – മത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1980ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്നു. മെക്സിക്കോയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982 ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ജേഴ്സിയണിഞ്ഞു. 1983-ൽ KSEB-ൽ ജോലിയിൽ പ്രവേശിച്ച ജെയ്‌സമ്മ KSEB…