എടത്വ: വിളവെടുപ്പ് നടത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധ സമരം നടത്തി. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയാണ് തലവടി കൃഷി ഭവൻ ഉപരോധിച്ചത്. 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിംഗ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു. നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തത് കൊണ്ട് മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. ഇന്നലെ എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ പ്രതിനിധി ആവശ്യപ്പെടുന്നത്. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞു. പ്രസിഡൻ്റ് സന്തോഷ് മാത്യു, സുരേഷ് അഞ്ചുമനയ്ക്കല്‍,…
Month: April 2026
ബെഞ്ചമിൻ നെതന്യാഹുവിന്റെ അഴിമതി കേസ് പുനരാരംഭിക്കും; ഞായറാഴ്ച അദ്ദേഹം കോടതിയിൽ ഹാജരാകും
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതി വിചാരണ പുനരാരംഭിക്കുന്നു. ഇറാനുമായുള്ള യുദ്ധം കാരണം ഏതാനും ആഴ്ചത്തേക്ക് വിചാരണ നിർത്തിവച്ചിരുന്നു. ഇപ്പോൾ, കോടതിയുടെ അടിയന്തര നിയന്ത്രണങ്ങൾ നീക്കിയ ശേഷം, ഞായറാഴ്ച വാദം കേൾക്കൽ പുനരാരംഭിക്കും. 2026 ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 9:30 ന് ജറുസലേം ജില്ലാ കോടതിയിൽ നെതന്യാഹുവിന്റെ വിചാരണ ആരംഭിക്കും. അന്ന് ഒരു പ്രതിഭാഗം സാക്ഷി മൊഴി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഇറാനുമായുള്ള യുദ്ധത്തിനുശേഷം ഏർപ്പെടുത്തിയ അടിയന്തര ഉപരോധങ്ങൾ നീക്കിയതിന് ശേഷമാണ് കോടതി ഈ തീരുമാനം എടുത്തത്. 2026 ഫെബ്രുവരി അവസാനം ഇറാനുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, ഇസ്രായേൽ നീതിന്യായ മന്ത്രാലയം കോടതിയിൽ അടിയന്തര നിയമങ്ങൾ ഏർപ്പെടുത്തി. ഈ നിയമങ്ങൾ പ്രകാരം, അടിയന്തര കേസുകൾ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ, മറ്റുള്ളവ മാറ്റിവച്ചു. ഏപ്രിൽ 8 അല്ലെങ്കിൽ 9 തീയതികളിലെ വെടിനിർത്തലിനെത്തുടർന്ന്, ഈ നിയമങ്ങൾ എടുത്തുകളഞ്ഞു, ഇത് സാധാരണ കോടതി പ്രവർത്തനങ്ങൾ…
രാശിഫലം (11-04-2026 ശനി)
ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു സാധാരണ ദിവസമാണ്. പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ല. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. മേലുദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടാതിരിക്കുക. വീട്ടില്‍ നിന്നും ഏതാനും പ്രതികൂല വാര്‍ത്ത കേള്‍ക്കാനിടവരും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനാകരുത്. നാളെ ഒരു പുതിയ ദിവസമാണ്. കന്നി: കുട്ടികള്‍ക്ക് മനോവിഷമമുണ്ടാകുന്ന ദിവസമാണിന്ന്. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ച പോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ദൗതിക ചര്‍ച്ചകളില്‍ നിന്ന് അകന്ന് നില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: ഇന്നത്തെ ദിവസം അതികഠിനമാകും. നിങ്ങളിന്ന് ഏറെ പ്രകോപിതനായേക്കും. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനോവിഷമത്തിന് കാരണമാകും. ക്ഷമ പാലിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. വൃശ്ചികം: ഇന്ന് ഉത്സാഹത്തിന്‍റെയും…
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിൽ തകർന്ന യഹ്യാബാദ് പാലം വീണ്ടും തുറന്നു; ആദ്യ ട്രെയിൻ യാത്ര തുടങ്ങി
ദോഹ (ഖത്തര്‍): യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ പൂർണ്ണമായും തകർന്ന ചരിത്രപ്രസിദ്ധമായ യഹ്യാബാദ് പാലം പൂർണ്ണമായും പുനർനിർമ്മിച്ചു. വ്യാഴാഴ്ച വൈകുന്നേരം, പുനർനിർമ്മാണത്തിനുശേഷം ആദ്യത്തെ ട്രെയിൻ പാലം വിജയകരമായി മുറിച്ചുകടന്നു. ഏപ്രിൽ 7 ചൊവ്വാഴ്ചയാണ് ഈ ചരിത്രപ്രസിദ്ധമായ പാലത്തിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഐആർഎൻഎ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, യുഎസ്, ഇസ്രായേൽ സൈന്യം പാലം ലക്ഷ്യമാക്കി ഒരു പ്രൊജക്‌ടൈൽ ഉപയോഗിച്ച് ആക്രമണം നടത്തുകയും പാലം പൂർണ്ണമായും നശിപ്പിക്കുകയും ചെയ്തു. ഇസ്ഫഹാൻ ഡെപ്യൂട്ടി ഗവർണർ അക്ബർ സലേഹി ആക്രമണം സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ആഘാതം ഗുരുതരമായിരുന്നു. അതിന്റെ ഫലമായി ജീവഹാനിയും സ്വത്തിനും ഗണ്യമായ നാശനഷ്ടമുണ്ടായി. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പാലം തകർന്നതിനുശേഷം, ഭരണകൂടം ഉടൻ തന്നെ അത് പുനർനിർമ്മിക്കാനും നന്നാക്കാനും തുടങ്ങി. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, പാലം പുനഃസ്ഥാപിച്ചു,…
വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; തലയുടെ വലതുവശത്ത് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപുരം സ്വദേശിനിയായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചിക്കമഗളൂരു ജില്ലയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിനടുത്തുള്ള വ്യൂപോയിന്റ് ഏരിയയിൽ നിന്ന് കാണാതായതിനെ തുടർന്ന് മൂന്ന് ദിവസത്തെ തിരച്ചിലിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും വനം വകുപ്പും ദുരന്തനിവാരണ സംഘവും സംയുക്തമായി തിരച്ചിൽ നടത്തി. പ്രദേശത്ത് വ്യാപകമായി തിരച്ചിൽ നടത്താൻ ഡ്രോൺ ക്യാമറകളും ഉപയോഗിച്ചു. ഒടുവിൽ, ബാബ ബുധൻഗിരിക്ക് താഴെയുള്ള ഹർഷന ഗുപ്പ പ്രദേശത്ത് ഏകദേശം 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്തി. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദുരൂഹതയുടെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല, തലയുടെ വലതുവശത്ത് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിൽ പരിക്കുകളും ഒന്നിലധികം അസ്ഥികൾ ഒടിഞ്ഞതും ഉണ്ടായിരുന്നെങ്കിലും, ഇവ മാരകമായ വീഴ്ച മൂലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അസാധാരണമായ ഒന്നും കണ്ടെത്തിയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും പറയുന്നു. താഴെ വീഴുന്നതിനിടെ മരക്കൊമ്പുകളിൽ ഇടിച്ചതിനാൽ കുട്ടിയുടെ…
കേരളത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ കുതിപ്പ് ഭരണവിധി നിർണ്ണയിക്കുന്നതിൽ നിർണ്ണായക ശക്തിയായി
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമായത് സ്ത്രീ വോട്ടർമാരുടെ വര്‍ദ്ധനവാണ്. പുരുഷന്മാരേക്കാൾ ആറ് ശതമാനം കൂടുതൽ സ്ത്രീകൾ പോളിംഗ് ബൂത്തുകളിൽ എത്തി. അടുത്ത സർക്കാരിനെ തീരുമാനിക്കുന്നതിൽ സ്ത്രീകൾ നിർണായക പങ്ക് വഹിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. സ്ത്രീകളുടെ ഉയർന്ന വോട്ട് തങ്ങൾക്ക് അനുകൂലമാകുമെന്ന് രാഷ്ട്രീയ മുന്നണികൾ പ്രതീക്ഷിക്കുന്നു. ആകെയുള്ള 2.71 കോടി വോട്ടർമാരിൽ 1,39,21,868 പേർ സ്ത്രീ വോട്ടർമാരാണ്. അവരിൽ 1,13,03,164 പേർ വോട്ട് രേഖപ്പെടുത്തി (81.19%). 2021 ൽ സ്ത്രീകൾക്കിടയിലെ പോളിംഗ് 73.94% ആയിരുന്നു, ഇത്തവണ 7.25 ശതമാനം പോയിന്റിന്റെ വർദ്ധനവുണ്ടായിരുന്നു. പുരുഷന്മാരുടെ പോളിംഗ് 75.19% ആയിരുന്നു, 2021 ൽ ഇത് 73.85% ആയിരുന്നു, ഇത് വെറും 1.34 ശതമാനം പോയിന്റിന്റെ വർദ്ധനവ് മാത്രമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇസിഐ നെറ്റ് ആപ്പിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ. ഏറ്റവും പുതിയ കണക്കുകൾ…
കുടിയേറ്റ മണ്ണിലെ കുടിലതകൾ (ലേഖനം): ജയശങ്കര്‍ പിള്ള
അന്നൊരു അവധി ദിനമായിരുന്നു. ദുഃഖ വെള്ളിയാഴ്ച ആയതിനാൽ ഹോട്ടലുകളും,കോഫി ഷോപ്പുകളും,പെട്രോൾ പമ്പുകളും, ചെറിയ സ്റ്റേഷനറി കടകളും ഒഴികെയുള്ള ഒട്ടു മിക്ക സ്ഥാപനങ്ങളും,അടഞ്ഞു കിടന്നു. ആഴ്ച അവസാനം നീണ്ട അവധിയും, വെള്ളിയാഴ്ചയും കൂടി ഒന്നിച്ചു വന്നതിനാൽ കുടുംബ സമേതം, ഗണപതി ക്ഷേത്രത്തിലെ സന്ധ്യയ്ക്കുള്ള ദീപാരാധനയും, ശീവേലിയും, അത്താഴപൂജയും ക്ഷേത്രത്തിൽ തന്നെ ആകാം എന്ന് ഉറപ്പിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോൾ സമയം രാത്രി 10 മണിയോടടടുപ്പിച്ചായി. മഞ്ഞു വീഴ്ച നിലച്ചു എങ്കിലും,തണുപ്പിനും,വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനും ഒട്ടും കുറവ് വന്നിട്ടില്ല. ക്ഷേത്രത്തിൽ നിന്ന് വീട്ടിലേയ്ക്കു വരുന്ന വഴി ഒരു ഹൈവേയുടെ മുകളിലൂടെ ഉള്ള മേൽപാലം കടന്നു വേണം വരുവാൻ. ഈ പ്രദേശം പൊതുവെ വിജനമാണ്. അത്താഴ ഊട്ട് കഴിഞ്ഞു പ്രസാദമായി ലഭിച്ച സാമ്പാർ സാദം കാർ ഡ്രൈവ് ചെയ്യുന്ന മോന് സ്പൂണിൽ കൊടുത്തു കൊണ്ട് കുട്ടിക്കാലത്തെ അവന്റെ…
ഉയർന്ന വോട്ടിംഗ് ശതമാനം ആരെ ഉയർത്തും? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
കേരളം വിധിയെഴുതി. ആർക്ക് അനുകൂലമെന്ന് അറിയാൻ മെയ് വരെ കാത്തിരിക്കണം. കനത്ത പോളിംഗ് നടന്നത് മുന്നണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയിൽ ഇത്ര വലിയ പോളിംഗ് ഇതാദ്യമാണ്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ എഴുപത് ശതമാനത്തിനുള്ളിൽ മാത്രമായിരുന്നു വോട്ടെടുപ്പെങ്കിൽ ഇപ്പോൾ മുന്നണികളെപോലും അത്ഭുതപ്പെടുത്തികൊണ്ട് അത് എൺപതിൽ എത്തിയെത്തിയെന്നതാണ് വസ്തുത. ഉയർന്ന പോളിംഗ് മുന്നണികളെ അത്ഭുതപ്പെടുത്തുക മാത്രമല്ല ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പണ്ട് വോട്ടിങ് ശതമാനം കൂടിയാൽ അത് യൂ ഡി എഫിന് അനുകൂലവും കുറഞ്ഞാൽ എൽ ഡി എഫിന് അനുകൂലമെന്നതായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ രണ്ടായിരത്തി പതിനാറ് മുതൽ അത് ശരിവയ്ക്കുന്നില്ല . അന്ന് വോട്ടിങ് ശതമാനം കൂടിയത് എൽ ഡി എഫിനാണ് അനുകൂലമായത്. കേരള ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിങ് നടന്നത് 1960ലെ തിരഞ്ഞെടുപ്പിലായിരുന്നു. അന്ന് 85 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എന്നാൽ ഇക്കുറി അതിനൊപ്പമെത്തിയെന്നു തന്നെ പറയാം. ഇതിനുമുൻപ് 87…
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം ആഗസ്റ്റ് 22 നു വോൾക്സ്ഫെസ്റ്റ് വെറൈൻ ഓഡിറ്റോറിയത്തിൽ
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, PA 19114 ഓഡിറ്റോറിയത്തിൽനടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു. ഫോറം ചെയർമാൻ ലീനോ സ്കറിയയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവേൽ എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓണം ചെയർമാനായി ബിനു മാത്യുവും കേരള ഡേ ചെയർമാനായി തോമസ് പോളും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു. എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോൺ, ഫീലിപോസ് ചെറിയാന്‍, ജീമോൻ ജോർജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍), ജോര്‍ജ്ജ്…
സീറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസ് 2025 സ്മരണിക ‘സിബാച്’ ചിക്കാഗോയിൽ പ്രകാശനം ചെയ്തു
ന്യൂജേഴ്‌സി: ചിക്കാഗോ സെൻറ് തോമസ് സിറോ-മലബാർ കത്തീഡ്രൽ ദേവാലയത്തിൽ 2025-ലെ സിറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ സ്മരണികയായ “സിബാച്”(Living Sacrifice Remembered) പ്രകാശനം ചെയ്തു. ഈസ്റ്റർ തിരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ 11:15-നായിരുന്നു ചടങ്ങ്. ചിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് സ്മരണികയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, സഭയുടെ മുതിർന്ന അംഗവും സീനിയർ ഫോറം പ്രതിനിധിയുമായ പി. ഡി. ജോസഫ് (വക്കച്ചായൻ) ആദ്യപ്രതി ഏറ്റുവാങ്ങി. ഈ നിമിഷം വിശ്വാസപരമ്പരയുടെ തുടർച്ചയെ പ്രതിനിധീകരിക്കുന്നതും ശ്രദ്ധേയമായി. 2025 മെയ് 23 മുതൽ 25 വരെ ന്യൂജേഴ്സിയിലെ സോമർസെറ്റിൽ നടന്ന ചരിത്രപ്രധാനമായ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ ആത്മീയ അനുഭവങ്ങൾ, പ്രധാന പ്രഭാഷണങ്ങൾ, വിശ്വാസസാക്ഷ്യങ്ങൾ എന്നിവയാണ് ഈ സ്മരണികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സഭയുടെ ഐക്യത്തിന്റെയും ദിവ്യകാരുണ്യ ഭക്തിയുടെയും പ്രതീകമായി ഈ പ്രസിദ്ധീകരണം…
