22 വർഷത്തെ തർക്കം മിനിറ്റുകൾക്കുള്ളിൽ പരിഹരിച്ചു; യോഗി ആദിത്യനാഥ് അളകനന്ദയെ ഉത്തരാഖണ്ഡിന് കൈമാറി; യുപിക്ക് ‘ഭാഗീരഥി’ ലഭിച്ചു

ലഖ്‌നൗ: യുപി, ഉത്തരാഖണ്ഡ് വിഭജനത്തോടെ ആരംഭിച്ച സ്വത്ത് തർക്കം 21 വർഷത്തിന് ശേഷം പരിഹരിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച വലിയ പ്രഖ്യാപനം നടത്തി. ഇതിൽ അളകനന്ദ ഹോട്ടൽ ഉത്തരാഖണ്ഡ് സർക്കാരിനും ഭാഗീരഥി ഹോട്ടൽ യുപി സർക്കാരിനും വിട്ടുകൊടുത്തു. ഹരിദ്വാറിലെ ഒരു പരിപാടിക്കിടെ മുഖ്യമന്ത്രി യോഗി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് അളകനന്ദ ഹോട്ടൽ കൈമാറി. അതോടൊപ്പം ഹരിദ്വാറിൽ 41 കോടി രൂപ ചെലവിൽ യുപി സർക്കാർ നിർമിച്ച ഭാഗീരഥി ഗസ്റ്റ് ഹൗസും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഇതെല്ലാം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്ന് യോഗി പറഞ്ഞു. ഭാഗീരഥിയും അളകനന്ദയും ഒന്നിക്കുമ്പോൾ മാത്രമേ ഗംഗ ജനിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

യുപി-ഉത്തരാഖണ്ഡ് രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളായിരിക്കാം. എന്നാൽ, രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ പൊതുവികാരം ഒന്നു തന്നെയാണ്. ബ്യൂറോക്രസിക്ക് വിട്ടുകൊടുക്കാതെ ചർച്ചയിലൂടെ ഞങ്ങൾ പ്രശ്നങ്ങൾ രാഷ്ട്രീയമായി പരിഹരിച്ചു. രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഈ പരിഹാരം മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

2017ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരാഴ്‌ച കഴിഞ്ഞപ്പോൾ അളകനന്ദ ഹോട്ടൽ ഉത്തരാഖണ്ഡിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സ്വത്ത് തർക്കം പരിഹരിക്കുന്നതിൽ കാലതാമസം വരുത്തുന്നതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി യോഗി പറഞ്ഞു.

ഇത്തരം അന്തർ സംസ്ഥാന തർക്കങ്ങൾ വർഷങ്ങളോളം കോടതികളിലേക്ക് വലിച്ചിഴക്കപ്പെടാതെ ചർച്ചകളിലൂടെ പരിഹരിക്കപ്പെടാനാണ് ഞാൻ ഇത് മുൻഗണനാടിസ്ഥാനത്തിൽ എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരത്തിൽ, പ്രാദേശിക തലത്തിൽ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ ഇക്കോ ടൂറിസത്തിന്റെയും ടൂറിസം പ്രവർത്തനങ്ങളുടെയും അപാരമായ സാധ്യതകൾ ആരായണമെന്നും മുഖ്യമന്ത്രി യോഗി ഉത്തരാഖണ്ഡ് സർക്കാരിനോട് നിർദ്ദേശിച്ചു. ഹർ കി പൗരിക്ക് സമീപം ഗംഗാ കനാലിന്റെ തീരത്താണ് അളകനന്ദ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. 1964-ൽ യുപി ടൂറിസം കോർപ്പറേഷനാണ് ഇത് നിര്‍മ്മിച്ചത്.

പ്രത്യേക സംസ്ഥാനം രൂപീകരിച്ചതിന് ശേഷവും യുപി ജലസേചന വകുപ്പിന് ഉത്തരാഖണ്ഡിൽ 4,000 റെസിഡൻഷ്യൽ കെട്ടിടങ്ങളും 357 നോൺ റെസിഡൻഷ്യൽ കെട്ടിടങ്ങളും 13,813 ഹെക്ടർ സ്ഥലവുമുണ്ട്. 2000-ൽ സംസ്ഥാനം വിഭജിക്കപ്പെട്ടപ്പോൾ അളകനന്ദ ഹോട്ടൽ വിട്ടുകൊടുക്കാൻ ഉത്തർപ്രദേശ് സർക്കാർ തയ്യാറായില്ല.

Print Friendly, PDF & Email

Leave a Comment

More News