ഡല്‍ഹി മോഡല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ നിന്ന് ആരെയും അയച്ചിട്ടില്ല: മന്ത്രി വി ശിവന്‍‌കുട്ടി

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഏതാനും വിദ്യാഭ്യാസ വിചക്ഷണർ ഡൽഹിയിലെ സ്‌കൂൾ സന്ദർശിച്ചതിനെച്ചൊല്ലി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഡൽഹിയിലെ ആം ആദ്മി പാർട്ടി എംഎൽഎ അതിഷിയും ട്വിറ്ററിൽ രൂക്ഷ വിമർശനവുമായി രംഗത്ത്.

ശനിയാഴ്ച ഒരു ട്വീറ്റിൽ, AAP MLA തന്റെ മണ്ഡലമായ കൽക്കാജിയിലെ ഒരു സ്‌കൂളിലേക്ക് കേരളത്തിൽ നിന്നുള്ള ‘ഉദ്യോഗസ്ഥർ’ നടത്തിയ സന്ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. നമ്മുടെ (ഡൽഹി) വിദ്യാഭ്യാസ മാതൃക മനസ്സിലാക്കാനും അത് കേരളത്തില്‍ നടപ്പിലാക്കാനും ഉദ്യോഗസ്ഥർക്ക് താൽപ്പര്യമുണ്ടെന്ന് അവർ പറഞ്ഞതായി അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. സഹകരണത്തിലൂടെയുള്ള വികസനം എന്നതിന്റെ ഉദാഹരണമായി അതിഷി ഈ സന്ദർശനത്തെ ഉദ്ധരിച്ചു.

എന്നാല്‍, ഡൽഹി മോഡലിനെക്കുറിച്ച് പഠിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ആരെയും അയച്ചിട്ടില്ലെന്ന് ശിവൻകുട്ടി ഞായറാഴ്ച ട്വിറ്ററിൽ കുറിച്ചു. ‘കേരള മോഡൽ’ പഠിക്കാൻ ഡൽഹിയിൽ നിന്ന് സംസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥർക്ക് കേരളം എല്ലാ സഹായവും നൽകിയിട്ടുണ്ടെന്ന് മന്ത്രി അതിഷിയെ ഓർമിപ്പിച്ചു. ഏത് ഉദ്യോഗസ്ഥരെയാണ് എഎപി എംഎൽഎ സ്വാഗതം ചെയ്തതെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും ശിവൻകുട്ടി ട്വീറ്റ് ചെയ്തു.

ശിവൻകുട്ടിയുടെ ട്വീറ്റിന് മറുപടിയായി, “ഉദ്യോഗസ്ഥർ” കേരള സർക്കാരിൽ നിന്നുള്ളവരാണെന്ന് താൻ ഒരിക്കലും തന്റെ ട്വീറ്റിൽ പരാമർശിച്ചിട്ടില്ലെന്ന് ആതിഷി വ്യക്തമാക്കി. സിബിഎസ്‌ഇ സ്കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ റീജിയണൽ സെക്രട്ടറി വിക്ടർ ടി ഐ, കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്‌സസിന്റെ ട്രഷറർ എം ദിനേശ് ബാബു എന്നിവരെയാണ് പരാമർശിച്ചിരിക്കുന്ന ‘ഉദ്യോഗസ്ഥർ’ എന്നും അതിഷി കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News