കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് തീവെപ്പ്; സർക്കാർ ലൈഫ് പദ്ധതി പരാജയപ്പെട്ടതിന്റ പ്രത്യാഘാതം: വെൽഫെയർ പാർട്ടി.

ലൈഫ് പദ്ധതി പ്രകാരം സംസ്ഥാന സർക്കാർ അർഹതപ്പെട്ടവർക്ക് വീട് നൽകാതിരിക്കുന്നതിന്റെ പ്രത്യാഘാതമാണ് അപേക്ഷ നൽകിയ വ്യക്തി കീഴാറ്റൂർ പഞ്ചായത്ത് ഓഫീസ് തീ വെച്ച സംഭവമെന്ന് വെൽഫെയർ പാർട്ടി. ഏറെ കെട്ടി ആഘോഷിച്ച് നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതി രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം അവതാളത്തിലായിരിക്കുകയാണ്. ലൈഫ് പദ്ധതി അപേക്ഷരിൽ നാലിലൊന്നിന് പോലും ലഭ്യമാക്കാനുള്ള ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ല. പ്രചരണങ്ങളും വാഗ്ദനാങ്ങളും നടത്തി സാധാരണക്കാരെ കണ്ണിൽ പൊടിയിട്ട് കൂടെ നിർത്താമെന്ന വ്യാമോഹം സർക്കാർ ഉപേക്ഷിക്കണം. തീവെപ്പ് നടത്തിയ സംഭവം പ്രോത്സാഹിപ്പിക്കപ്പടേണ്ട നടപടി അല്ലെങ്കിലും പൗരൻമാരെ ഇത്തരം ചെയ്തികളിലേക്ക് നയിക്കുന്ന ഭരണകൂട നടപടികളും വിചാരണക്ക് വിധേയമാക്കണം. ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, ഖാദർ അങ്ങാടിപ്പുറം ജില്ലാ കമ്മറ്റി അംഗം അത്തീഖ് ശാന്തപുരം, വാർഡ് മെമ്പർ സലാം മാസ്റ്റർ, മുസ്തഫ മുത്തങ്ങയിൽ, സൈതാലി വലമ്പൂർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ജില്ലാ ആശുപത്രിയിൽ നിന്ന് പത്ത് മൂർഖൻ പാമ്പുകളെ പിടികൂടി

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പാമ്പുകളെ കണ്ടതിനെ തുടര്‍ന്ന്‌ പരിഭ്രാന്തി പരത്തി. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനിടെ പത്ത്‌ മൂര്‍ഖന്‍ പാമ്പുകളെയാണ്‌ പിടികൂടിയത്‌. സര്‍ജിക്കല്‍ വാര്‍ഡില്‍ നിന്നും തൊട്ടടുത്ത വരാന്തയില്‍ നിന്നുമാണ്‌ പാമ്പുകളെ പിടികൂടിയത്‌. ഇതോടെ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം അടച്ചിട്ടിരിക്കുകയാണ്‌. ആശുപത്രി ജീവനക്കാരും ജില്ലാ ട്രോമാ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ്‌ പാമ്പുകളെ പിടികൂടിയത്‌. എട്ട്‌ രോഗികളാണ്‌ അന്ന്‌ ശസ്ത്രക്രിയാ വാര്‍ഡില്‍ ഉണ്ടായിരുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. പാമ്പിന്റെ മാളമുണ്ടെന്ന്‌ ഒരു ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്തതിനെത്തുടര്‍ന്ന് അവ അടയ്ക്കാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയാ വിഭാഗത്തില്‍ നിന്ന്‌ രോഗികളെ മെഡിക്കല്‍ വാര്‍ഡിലേക്ക്‌ മാറ്റി. ശസ്ത്രക്രിയാ വാര്‍ഡിന്റെ പിന്‍ഭാഗം കുറ്റിക്കാടുകളാല്‍ മൂടപ്പെട്ടിരിക്കുകയാണ്.

എംജി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കാണാതായതിനെ തുടർന്ന് രണ്ടുപേരെ സസ്പെൻഡ് ചെയ്തു

കോട്ടയം: എംജി സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ രണ്ടുപേരെ സസ്പെന്‍ഡ്‌ ചെയ്യു. പ്രാഥമികാന്വേഷണത്തില്‍ ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ്‌ ചെയ്തത്. സര്‍ട്ടിഫിക്കറ്റ്‌ ഫോര്‍മാറ്റുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കണ്‍ട്രോളര്‍ ഡോ.സി.എം. ശ്രീജിത്ത്‌, വൈസ്‌ ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ എന്നിവര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. 54 ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം ചെയ്യാത്ത ഫോര്‍മാറ്റുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്. സര്‍ട്ടിഫിക്കറ്റ്‌ നഷ്ടപ്പെട്ട വിഭാഗത്തിലെ എല്ലാ ജീവനക്കാരെയും അന്വേഷണ കാലയളവില്‍ മറ്റ്‌ വിഭാഗങ്ങളിലേക്ക്‌ മാറ്റും. നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കും. കൂടാതെ, കാണാതായ 24 സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുകയും അവയുടെ സീരിയല്‍ നമ്പറുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സര്‍വകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട്‌…

വൈക്കത്ത് വള്ളം മുങ്ങി നാല് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

കോട്ടയം: വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്ത് വൈകീട്ട് അഞ്ച് മണിയോടെ വള്ളം മുങ്ങി നാലു വയസ്സുള്ള കുട്ടിയടക്കം രണ്ട് പേർ മരിച്ചു. കൊടിയാട്ട് പുത്തൻതറ ശരത് (33), സഹോദരീപുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിനന്ദനങ്ങള്‍

കോഴിക്കോട്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയെ നേരിൽ കണ്ട് മന്ത്രി മുഹമ്മദ് റിയാസ് അഭിനന്ദിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ വിജയത്തെത്തുടര്‍ന്നാണ് സഖാവ് ആര്‍ഷോയെ നേരിട്ട് കണ്ടതെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ‘കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല’ റിയാസ് പറഞ്ഞു. 16 ലക്ഷത്തോളം അംഗങ്ങളാണ് കേരളത്തിൽ എസ്എഫ്‌ഐക്കുള്ളത്. ഇതിൽ നല്ലൊരു ഭാഗം വിദ്യാർത്ഥികളും ഇടതുപക്ഷരാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എസ്എഫ്‌ഐയെ അപരാജിതരായി നിലനിർത്തുന്നതെന്നും റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ‘കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല’ . ഇന്നലെ കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ തൂത്തുവാരി. ഇന്ന് സഖാവ് ആർഷോയെ നേരിൽ കണ്ടു,അഭിനന്ദിച്ചു. കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്‌കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി, ഫിഷറീസ്, ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റി തുടങ്ങി ഇന്റർ…

ലോകത്തിന് ഇന്ത്യയുടെ കാലാതീതമായ സംഭാവനയാണ് യോഗ: പ്രസിഡന്റ് മുർമു

ന്യൂഡൽഹി: ഇന്ത്യ ലോകത്തിന് നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണ് യോഗയെന്ന് 9-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സുപ്രധാന അവസരത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഊന്നിപ്പറഞ്ഞു. ഈ പുരാതന പരിശീലനത്തോടുള്ള തന്റെ അർപ്പണബോധം പ്രകടമാക്കി, രാഷ്ട്രപതി ഭവനിൽ നടന്ന യോഗ സെഷനുകളിൽ അവൾ സജീവമായി ഏർപ്പെട്ടു. “യോഗ, നമ്മുടെ നാഗരികതയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായും ആഗോള സമൂഹത്തിന് ഇന്ത്യയുടെ മഹത്തായ വഴിപാടായും ഉയർന്നു നിൽക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും സമന്വയം വളർത്തിയെടുക്കുന്നതിലൂടെ, യോഗ ജീവിതത്തോടുള്ള സമഗ്രമായ സമീപനത്തെ ഉൾക്കൊള്ളുന്നു. വർദ്ധിച്ചുവരുന്ന വെല്ലുവിളികളാൽ നിറഞ്ഞുനിൽക്കുന്ന എക്കാലത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത്, ശാരീരികമായും മാനസികമായും അവയെ കീഴടക്കാനുള്ള ശക്തി യോഗ നമ്മെ സജ്ജരാക്കുന്നു,” പ്രസിഡന്റ് മുർമു പറഞ്ഞു. ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള വ്യക്തികളെ അവരുടെ ദിനചര്യകളുടെ അവിഭാജ്യ ഘടകമായി യോഗ സ്വീകരിക്കാൻ പ്രസിഡന്റ് മുർമു ആവേശത്തോടെ പ്രോത്സാഹിപ്പിച്ചു. “ഈ സുപ്രധാന ദിനത്തിൽ, യോഗയെ അവരുടെ ജീവിതത്തിലേക്ക്…

ലൈഫ് പദ്ധതിയിൽ പേര് ഉൾപ്പെടുത്താത്തതിന് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

മലപ്പുറം: മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത്‌ ഓഫീസിന്‌ തീയിട്ട ഒരാള്‍ അറസ്റില്‍. കീഴാറ്റൂര്‍ സ്വദേശി മുജീബ്‌ റഹ്മാന്‍ ആണ്‌ അറസ്സിലായത്‌. ലൈഫ്‌ പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനാണ്‌ ഇയാള്‍ ഈ കൃത്യം നടത്തിയതെന്നാണ്‌ സൂചന. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന്‌ ഉച്ചയോടെയാണ്‌ സംഭവം. പഞ്ചായത്ത്‌ ഓഫീസില്‍ എത്തിയ റഹ്മാന്‍ ഉദ്യോഗസ്ഥരുമായി കുറച്ച്‌ നേരം തര്‍ക്കിച്ചതിന്‌ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ ഫയലുകള്‍ കത്തിച്ചു. ഫയലുകള്‍ക്കൊപ്പം കമ്പ്യൂട്ടറുകളും തകരാറിലായി. ഇതിനിടെ ഇയ്യാളുടെ കൈയിലും പരിക്കേറ്റു. ഫയര്‍ഫോഴ്‌സ്‌ ഉടന്‍ സ്ഥലത്തെത്തി തീ അണച്ചു.

2024 ജനുവരി 14ന് മകരസംക്രാന്തി ദിനത്തില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കും

ന്യൂഡൽഹി: 2024 ജനുവരി 14ന് മകരസംക്രാന്തി ദിനത്തില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കുമെന്ന് രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര ഒരു വാർത്താ ചാനലിനോട് പറഞ്ഞു. പത്ത് ദിവസത്തോളം ഇതോടനുബന്ധിച്ച് മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചടങ്ങിലേക്ക് ക്ഷണിക്കും. രാം മന്ദിർ പ്രാൺ പ്രതിഷ്ഠാ പരിപാടിയിൽ ലോകമെമ്പാടുമുള്ള സന്യാസിമാർക്ക് പ്രാധാന്യം നൽകുമെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും വിദേശത്തും ഈ മഹത്തായ പരിപാടി സംപ്രേക്ഷണം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തും. ക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ രാമകഥ പ്രദർശിപ്പിക്കുമെന്ന് രാമക്ഷേത്രത്തിന്റെ മാതൃക വിശദീകരിച്ച് മിശ്ര പറഞ്ഞു. പ്രധാന ക്ഷേത്രത്തിന് മൂന്ന് ഏക്കർ വിസ്തൃതിയും ക്ഷേത്രത്തിന്റെ മതിൽ ഏകദേശം ഒമ്പത് ഏക്കറും ആയിരിക്കും. ക്ഷേത്രത്തിന്റെ ചെലവിനേക്കാൾ കൂടുതലാണ് പാർക്കോട്ട (അതായത് ക്ഷേത്രത്തിന്റെ പുറംഭാഗം) നിർമ്മാണത്തിനുള്ള ചെലവ് എന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ എപ്പിസോഡുകൾ പാർക്കോട്ടിൽ പ്രദർശിപ്പിക്കും. ക്ഷേത്രത്തിന്റെ…

സ്ക്രിപ്പ്സ് മാതൃകയിൽ മന്ത്രയുടെ ദേശീയ സ്പെല്ലിങ് ബീ ചാംപ്യൻഷിപ് ജൂലൈ 3 ന്

മന്ത്രയുടെ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2023 ഹ്യുസ്റ്റൺ കൺവെൻഷനിൽ ദേശീയ സ്പെല്ലിംഗ് ബീ ചാമ്പ്യൻഷിപ്പ് നടത്തുന്നു . എല്ലാ കുട്ടികൾക്കും സ്പെല്ലിങ്ങിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ മുന്നേറ്റ ത്തിൽ അവരെ സഹായിക്കുന്ന സ്റ്റാൻഡേർഡ് സ്പെല്ലിംഗ് പഠിക്കുന്നതിനുമുള്ള ഒരു അവസരമാണിത്. ഉയർന്ന നിലവാരം നിലനിർത്തുന്നതിന്, അമേരിക്കയിലെ ദേശീയ ചാമ്പ്യൻഷിപ് ആയ സ്‌ക്രിപ്‌സ് സ്പെല്ലിംഗ് ബീയുടെ മാന ദണ്ഡങ്ങൾ മത്സരത്തിൽ പിന്തുടരും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് $1,000 ഗ്രാൻഡ് പ്രൈസ് ഉണ്ടായിരിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 500 ഡോളറും 250 ഡോളറും ലഭിക്കും. നാലും അഞ്ചും റാങ്കുകളിലുള്ളവർക്ക് മോട്ടിവേഷണൽ സമ്മാനങ്ങളും വിതരണം ചെയ്യും. എല്ലാ സമ്മാനങ്ങളും ജൂലൈ 3 ന് കൺവൻഷന്റെ ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും. മന്ത്രാ ദേശീയ സ്പെല്ലിംഗ് ബീ കമ്മിറ്റി 9 നും 15 നും ഇടയിൽ പ്രായമുള്ള കൺവെൻഷനിൽ വരുന്ന എല്ലാ…

പാസ്റ്റർ വർഗീസ് ജോൺ (ഡാളസ്) നിര്യാതനായി

ഡാളസ്: കുളക്കട പൂവ്വക്കര വീട്ടിൽ പരേതരായ യോഹന്നാൻ – കുട്ടിയമ്മ ദമ്പതികളുടെ മകൻ പാസ്റ്റർ വർഗീസ് ജോൺ (85) ജൂൺ 21ന് ഡാളസിൽ വച്ച് നിര്യാതനായി . ഡാളസ് സയോൺ ചർച്ച് സഭാംഗമായിരുന്നു പരേതൻ. 1972 – 1988 കാലയളവിൽ കേരളത്തിൽ എറണാകുളം ജില്ലയിലെ വിവിധ സഭകളിൽ കർതൃ ശുശ്രൂഷകനായി സേവനം ചെയ്തിട്ടുണ്ട്. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരനും, കവിയും ആയിരുന്ന പാസ്റ്റർ വർഗ്ഗീസ് ജോണിന്റെ തൂലികയിൽ നിന്നും പുറത്ത് വന്ന ധാരാളം ലേഖനങ്ങളും , കവിതകളും ആനു കാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളായ “ആഴത്തിലെ ചെറു മുത്തുകൾ ” എന്ന കവിതാ – ചെറുകഥാ സമാഹാരവും , ” എന്റെ ഉത്തമ ഗീതങ്ങൾ” എന്ന കവിതാ സമാഹാരവും അനുവാചകരിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തൃക്കണ്ണമംഗൽ പാറവിള പുത്തൻ വീട്ടിൽ മേരിക്കുട്ടി വർഗ്ഗീസ് ആണ് സഹധർമ്മിണി. ദൈവഭൃത്യന്റെ…