ഇരട്ട പൗരത്വ കേസ്: രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു

ഇരട്ട പൗരത്വ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടു. ആരോപണത്തിന് അന്വേഷണം ആവശ്യമാണെന്ന് കോടതി വ്യക്തമായി പ്രസ്താവിച്ചു. ലഖ്‌നൗ: ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തരവിട്ടു. ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിന് അർഹമാണെന്ന് കോടതി പറഞ്ഞു. ആരോപണമുന്നയിച്ചവര്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹർജി പരിഗണിച്ച ശേഷമാണ് ലഖ്‌നൗ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയം സ്വയം അന്വേഷിക്കുകയോ കേന്ദ്ര സർക്കാർ ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്ന് കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദ്ദേശിച്ചു. ഇരട്ട പൗരത്വ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമായി പ്രസ്താവിച്ചു. കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകനായ എസ്. വിഘ്നേഷ് ശിശിർ…

കലാവേദിയുടെ നാടകം ന്യൂയോർക്കിൽ അരങ്ങേറി

ന്യൂയോർക്ക്: ന്യൂയോർക്കിലെ കലാസംഘടനയായ കലാവേദിയുടെ അഭിമുഘ്യത്തിൽ നടത്തപ്പെട്ട “ബോധിവൃക്ഷത്തണലിൽ” എന്ന സാമൂഹ്യ നാടകം ന്യൂയോർക്കിലെ ഗ്ലെനോക്സിൽ നടത്തപ്പെട്ടു. ന്യൂജേഴ്സിയിയിലുള്ള ഫൈൻ ആർട്സ് എന്ന കലാസംഘടനയാണ് നാടകം അവതരിപ്പിച്ചത്. അവതരണ മികവുകൊണ്ടും അർത്ഥവത്തായ ഉള്ളടക്കംകൊണ്ടും മികവുപുലർത്തിയ നാടകത്തിനു കാണികളുടെ വലിയ സാന്നിധ്യം ഉണ്ടായിരുന്നു. ഇതിൽനിന്നും ലഭിക്കുന്ന പണം പൂർണ്ണമായും സമൂഹത്തിലെ മനുഷ്യ നന്മക്കുവേണ്ടി മാത്രം വിനിയോഗിക്കുമെന്നു കലാവേദി പ്രസിഡന്റ് സിബി ഡേവിഡ് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ന്യൂയോർക്കിലും കേരളത്തിലും കലയുടെ വിവിധ തലങ്ങൾ അവതരിപ്പിക്കയും, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കലാവേദി എന്ന സംഘടന ഇവിടുത്തെ സമൂഹത്തിനു മാതൃകയാണ് എന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് കോരസൺ വർഗീസ് പ്രസ്താവിച്ചു. സെക്രട്ടറി ബിജു ചാക്കോ സ്വാഗതം ആശംസിക്കുകയും പ്രാരംഭ നടപടികൾ നിയയന്ത്രിക്കുകയും ട്രെഷറർ മാത്യു മാമൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സഹജീവിക്കു സ്വന്തം വൃക്ക ദാനം നൽകി ആദരണീയമായ മാതൃക കാട്ടിയ…

ഹോർമുസിൽ ജാഗ്രതയോടെ ഇന്ത്യ – പാക്കിസ്താന്‍ നാവിക സേനാ കപ്പലുകള്‍

ദോഹ (ഖത്തര്‍): ഹോർമുസ് കടലിടുക്കിൽ 18 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യയുടെയും പാക്കിസ്താന്റെയും നാവിക കപ്പലുകൾ ജാഗ്രതയോടെ നിലയുറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. യു എസ് – ഇറാന്‍ യുദ്ധത്തിനിടയിൽ, ഇരു രാജ്യങ്ങളും തങ്ങളുടെ വ്യാപാര കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സജീവമാണെന്ന് ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് അനലിസ്റ്റ് ഡാമിയൻ സൈമൺ സോഷ്യൽ മീഡിയയിൽ ഇതിനെക്കുറിച്ച് വിവരങ്ങൾ നല്‍കി. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സംഘർഷഭരിതമായ പ്രദേശത്തിലൂടെ ഇന്ത്യൻ യുദ്ധക്കപ്പലുകൾ വ്യാപാര കപ്പലുകളെ നയിക്കുന്നുണ്ട്. നിലവിൽ ഹോർമുസ് കടലിടുക്കിൽ പത്തിലധികം ഇന്ത്യൻ വ്യാപാര കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ കപ്പലുകളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ നാവികസേന പതിവായി പട്രോളിംഗ് നടത്തുന്നുണ്ട്. വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പാക്കിസ്താന്‍ നാവികസേനയും ഈ മേഖലയിൽ സജീവമാണ്. ഇരു രാജ്യങ്ങളുടെയും നാവിക കപ്പലുകളുടെ സാമീപ്യം അപൂർവവും സെൻസിറ്റീവുമായ ഒന്നായി പ്രാദേശിക വിദഗ്ധർ കരുതുന്നു. ഇരുപക്ഷവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടായതായി…

‘വായുവിൽ കൊട്ടാരങ്ങൾ പണിയുന്നു’ എന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇറാൻ തിരിച്ചടിച്ചു; ഫ്രീ ഓയില്‍ ഫ്രീ ഹോര്‍മുസ് എന്ന അവകാശവാദങ്ങൾ തള്ളി

ഇറാനുമായുള്ള സംഘർഷത്തിനിടയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ അവകാശവാദങ്ങൾക്കും അഭിപ്രായങ്ങൾക്കും ഇറാൻ പരിഹാസത്തോടെയാണ് മറുപടി നൽകിയത്. ദോഹ (ഖത്തര്‍): അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യ സമാധാന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. അതിനിടെ ഡൊണാൾഡ് ട്രംപ് ഇടയ്ക്കിടെ വിവിധ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്, ഇറാൻ വിയോജിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍. അതേസമയം, ട്രംപിന്റെ അഭിപ്രായങ്ങളെ ഇറാൻ പരസ്യമായി പരിഹസിച്ചു. യുഎസും ഇറാനും തമ്മിലുള്ള സ്വതന്ത്ര എണ്ണ വിതരണ കരാറും ഹോർമുസ് കടലിടുക്കും ഏതാണ്ട് അന്തിമമായെന്ന് വെള്ളിയാഴ്ച ട്രംപ് അവകാശപ്പെട്ടപ്പോൾ, ഇറാനിയൻ മാധ്യമങ്ങളിൽ നിന്ന് കടുത്ത വിമർശനമാണ് നേരിടേണ്ടിവന്നത്. ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് ട്രംപിന്റെ 15 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പങ്കിട്ടു. പ്രശസ്തമായ ഒരു പേർഷ്യൻ പഴഞ്ചൊല്ല് ഉപയോഗിച്ചാണ് അവർ…

അമേരിക്കയിൽ ഇന്ത്യൻ വംശജയായ പ്രമുഖ കോടതി പരിഭാഷക മീനു ബത്ര ഇമിഗ്രേഷൻ കസ്റ്റഡിയിൽ

ബ്രൗൺസ്‌വിൽ (ടെക്സസ്): ദശകങ്ങളായി അമേരിക്കയിൽ നിയമപരമായി താമസിച്ച് ജോലി ചെയ്തുവരുന്ന പ്രമുഖ കോടതി പരിഭാഷക മീനു ബത്രയെ (53) ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. ജോലി ആവശ്യത്തിനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞുവെച്ചത്. ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളിൽ ടെക്സസിലെ ഏക ലൈസൻസുള്ള കോടതി പരിഭാഷകയാണ് മീനു ബത്ര. മാർച്ച് 17-ന് വാലി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ്  ഇവരെ പിടികൂടിയത്. നിലവിൽ എൽ വാലി ഡിറ്റൻഷൻ ഫെസിലിറ്റിയിലാണ് ഇവർ. 1980-കളിലെ സിഖ് വിരുദ്ധ കലാപത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്ന് ഇവർ അമേരിക്കയിലെത്തിയത്. 2000-ൽ ഒരു ഇമിഗ്രേഷൻ ജഡ്ജി ഇവർക്ക് അമേരിക്കയിൽ തുടരാൻ അനുമതി (Withholding of Removal) നൽകിയിരുന്നു. മീനുവിന് വർക്ക് പെർമിറ്റ് ഉണ്ടെങ്കിലും, പഴയ നാടുകടത്തൽ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാൽ മുപ്പത് വർഷത്തിനിടെ ഒരു ട്രാഫിക്…

ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നു; പ്രഖ്യാപനത്തിന് ശേഷം ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു

ദോഹ (ഖത്തര്‍): മുൻകൂട്ടി നിശ്ചയിച്ച പ്രതിബദ്ധത നിറവേറ്റുന്നതിൽ ഇറാൻ ഒരു പ്രധാന ചുവടുവെപ്പ് നടത്തി. ലെബനനിൽ വെടിനിർത്തൽ വ്യവസ്ഥകൾ പാലിച്ച ഉടൻ തന്നെ ഇറാൻ ഹോർമുസ് കടലിടുക്ക് എല്ലാ വ്യാപാര കപ്പലുകൾക്കും തുറന്നുകൊടുത്തു. ഈ സുപ്രധാന തീരുമാനം ആഗോള അസംസ്കൃത എണ്ണ വിലയിൽ കുത്തനെ ഇടിവുണ്ടാക്കി. ഈ മുഴുവൻ നയതന്ത്ര പുരോഗതിയും മിഡിൽ ഈസ്റ്റിലെ സമാധാനത്തിലേക്കുള്ള ഒരു പ്രധാനവും പ്രധാനപ്പെട്ടതുമായ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു. അയൽ രാജ്യത്തെ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചയുടൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി X-ലൂടെ ലോകത്തിന് നിർണായക സന്ദേശം നൽകി. ലെബനനിലെ സമാധാന കരാർ പ്രാബല്യത്തിൽ നിലനിൽക്കുന്നിടത്തോളം, ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും തുറന്നിരിക്കുമെന്ന് അദ്ദേഹം വ്യക്തമായി പ്രഖ്യാപിച്ചു. മാരിടൈം അഡ്മിനിസ്ട്രേഷൻ സ്ഥാപിച്ച റൂട്ടുകളിലൂടെയായിരിക്കും ഈ സുരക്ഷിതമായ പാത കടന്നുപോകുക. In line with the ceasefire in Lebanon, the passage…

മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ഒരു സ്റ്റെപ്പ് അകലെ : ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം

ന്യൂ യോർക്ക് :  മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ്  ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം ഫൊക്കാന കൺവെൻഷനിൽ. കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം, ആ  നാട്യശാസ്ത്രത്തിൽ അമേരിക്കയിൽ  ഒരു  ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ ഫൊക്കാന  ഇന്ത്യൻഅമേരിക്കൻ  ഡാൻസേസിന് അവസരം ഒരുക്കുന്നു. നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാൻസേസിന്  കിട്ടുന്ന അസുലഭ സന്ദർഭമാണ് ഫൊക്കാന ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്ഭുതങ്ങളുടെയും ആധികാരിക ശേഖരമാണ് ഗിന്നസ് വേൾഡ് റെക്കോർഡുകൾ  .അങ്ങനെ ഒരു റെക്കോർഡ് മോഹിനിയാട്ടത്തിൽ  ഈ കൺവെൻഷനിലൂടെ നേടുന്നതിന് ഫൊക്കാന സുവർണ്ണാവസരമൊരുക്കുന്നു. ഗിന്നസ് വേൾഡ് റിക്കാർഡിൽ പങ്കാളികളാവുക എന്നത് വലിയൊരു ബഹുമതിയും പ്രിവിലേജുമാണ്.അസാധ്യവും അപൂര്‍വവും അതുല്യമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് റെക്കോർഡ് ലഭിക്കുക.  ഈ ബഹുമതി നേടുവാൻ വേണ്ടിയാണ് ഫൊക്കാന നിങ്ങളെ ക്ഷണിക്കുന്നത് . ഭാരതീയസംസ്‌കാരത്തെ സംരക്ഷിക്കുന്നതിനും  നമ്മുടെ കലകളും സാഹിത്യവും എത്രത്തോളം ഉന്നതമായ…

ന്യൂജേഴ്‌സിയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അനലീലിയ മെജിയയ്ക്ക് ചരിത്ര വിജയം

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ 11-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അനലീലിയ മെജിയ  വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോ ഹാത്തവേയെയാണ് അവർ പരാജയപ്പെടുത്തിയത്. മിിക്കി ഷെറിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു ഈ വോട്ടെടുപ്പ്. ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ലാറ്റിന വംശജയാണ് മെജിയ. സെനറ്റർ ബേണി സാൻഡേഴ്‌സിൻ്റെ മുൻ രാഷ്ട്രീയ ഉപദേശകയായ അവർ, സാർവത്രിക ആരോഗ്യ പരിരക്ഷ, മിനിമം വേതനം വർദ്ധിപ്പിക്കൽ തുടങ്ങിയ പുരോഗമനപരമായ നയങ്ങളുടെ വക്താവാണ്. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇരുവരും വീണ്ടും ഏറ്റുമുട്ടും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡെമോക്രാറ്റുകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം.

സീയോൻ സഞ്ചാരി വിത്ത് ജോസി പുല്ലാട് – ഏപ്രിൽ 18

ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ആഗോള പ്രതിസന്ധി മനുഷ്യജീവിതത്തെ തളർത്തിയ 2020-ൽ, “സംഗീതത്തിലൂടെ ആരാധന” എന്ന ദർശനത്തിൽ ന്യൂയോർക്ക് ശാലേം മാർത്തോമാ ഇടവക മിഷൻ ആരംഭിച്ച ആത്മീയ സംഗീതപരിപാടിയാണ് സീയോൻ സഞ്ചാരി. വെർച്വൽ പ്ലാറ്റ്ഫോമിലൂടെ തുടക്കം കുറിച്ച ഈ പ്രോഗ്രാം, കഴിഞ്ഞ വർഷങ്ങളിലായി അനവധി വിശ്വാസികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന ഒരു ആരാധനാ വേദിയായി മാറിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി അനുഗ്രഹീത ഗായകരുടെ പങ്കാളിത്തം ഈ സംഗീതയാത്രയെ കൂടുതൽ സമ്പന്നമാക്കി. ഈ ആത്മീയ സംഗീതപരമ്പരയുടെ 53- എഡിഷൻ ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റേൺ ലോങ്ങ് ഐലന്റിലുള്ള ശാലേം മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും.ആത്മീയ സംഗീതസാന്നിധ്യം സൃഷ്ടിക്കുന്ന ഈ പ്രത്യേക സന്ധ്യ, വിശ്വാസികൾക്ക് ഒരുമിച്ച് ആരാധനാനുഭവത്തിൽ പങ്കുചേരാനുള്ള ഒരു വിലപ്പെട്ട അവസരമായി മാറും. മാരാമൺ കൺവെൻഷൻ ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ക്രൈസ്തവ ഗാനങ്ങൾക്ക്…

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ സന്നദ്ധ സംഘടനകൾക്ക് നൽകിവന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി. മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നൽകിവന്ന 11 ദശലക്ഷം ഡോളറിന്റെ (ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്. അഭയാർത്ഥി കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതിനാലാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, മാർപ്പാപ്പയും ട്രംപും തമ്മിലുള്ള പരസ്യമായ പോരാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഫണ്ട് നിലച്ചതോടെ 60 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ ചാരിറ്റി സ്ഥാപനം ഏതാനും മാസങ്ങൾക്കുള്ളിൽ പൂട്ടേണ്ടി വരുമെന്ന് സഭാനേതാക്കൾ ആശങ്കപ്പെടുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്ത മാർപ്പാപ്പയെ ‘കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നവൻ’ എന്ന് ട്രംപ് വിമർശിച്ചിരുന്നു. ലോകം ‘ഏകാധിപതികളാൽ’ നശിക്കുകയാണെന്നായിരുന്നു മാർപ്പാപ്പയുടെ മറുപടി.