ചിങ്ങം: ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ സംബന്ധമായ ചെലവുകൾ വർധിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇന്ന് പുറത്തുനിന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ നേരത്തെ പറഞ്ഞ അസ്വസ്ഥതകള്‍ ഒഴിവാക്കാനത് സഹായിക്കും. ഇന്ന് ചില ചിന്തകൾ ദിവസം മുഴുവൻ നിങ്ങളെ കുഴപ്പത്തിലാക്കും. അവയിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുക. കന്നി: ഇന്ന് നിങ്ങളുടെ ഉള്ളിലെ സർഗാത്‌മകമായ കഴിവുകള്‍ പുറത്തുവരും. നിങ്ങൾ വൈകുന്നേരങ്ങളിൽ ഉറ്റവരെ തമാശകൾ കൊണ്ട് വിസ്‌മയിപ്പിക്കുന്നതാണ്. എല്ലാ കാര്യങ്ങളും നിങ്ങൾ നന്നായി ചെയ്യുകയും, കുറച്ച് സമയം ചില കാര്യങ്ങൾക്കും ചുമതലകൾക്കും വേണ്ടി മാറ്റി വയ്‌ക്കുകയും ചെയ്യും. തുലാം: നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ ഇന്ന് ഉത്തരം കണ്ടെത്തുന്നതാണ്. ചെറിയ പ്രശ്‌നങ്ങൾക്ക് നിങ്ങൾ ഇന്ന് മാനസിക സംഘർഷം അനുഭവിക്കും. പലവഴികളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും. മനസിരുത്തിയാൽ ജോലിയിൽ തിളക്കമാർന്ന വിജയം നേടുവാനും നിങ്ങൾക്ക് കഴിയും. വൃശ്ചികം: ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമി കച്ചവടത്തിനും നല്ല ദിവസമാണ്.…
Author: .
ലെബനനിൽ ഇസ്രായേലിന്റെ വൻ ആക്രമണം; ബിന്റ് ജ്ബെയിലിൽ കനത്ത പോരാട്ടവും ആശുപത്രി നാശവും
തെക്കൻ ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായി. ബിന്റ് ജ്ബൈൽ, ടെബ്നൈൻ തുടങ്ങിയ പ്രദേശങ്ങൾ കനത്ത ഷെല്ലാക്രമണത്തിനും വ്യോമാക്രമണത്തിനും ഇരയായി. പോരാട്ടത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പ്രാദേശിക ആശുപത്രികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ സൈന്യം ബിന്ത് ജ്ബയിലിനെ പിടിച്ചെടുക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു. പ്രദേശത്തിന്റെ ഉപരോധം പൂർത്തിയാക്കിയതായും 100-ലധികം ഹിസ്ബുള്ള പോരാളികളെ കൊന്നതായും ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ പോരാളികൾ ഇസ്രായേലി സ്ഥാനങ്ങൾക്ക് നേരെ 39 സൈനിക ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. മാർച്ച് 2 മുതൽ യുദ്ധത്തിൽ 2,167 പേർ കൊല്ലപ്പെടുകയും 7,061 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ടെബ്നൈൻ സർക്കാർ ആശുപത്രിക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ആശുപത്രിയുടെ അത്യാഹിത വിഭാഗവും ഫാർമസിയും നശിപ്പിക്കപ്പെടുകയും ചെയ്തു.…
ക്ഷേത്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നിർബന്ധമാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം
കൊച്ചി: ഭക്തർക്ക് ആരാധന നടത്തുന്നതിനും ക്ഷേത്രദർശനം സുഗമമാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് കേരള ഹൈക്കോടതി പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള 409 ക്ഷേത്രങ്ങളിലും ടോയ്‌ലറ്റുകൾ, ശുദ്ധജലം തുടങ്ങിയ അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത (Suo Motu) കേസ് പരിഗണിക്കുകയായിരുന്നു കോടതി. ദർശനത്തിനായി വരുന്ന ഭക്തർക്ക് മതിയായ എണ്ണം ടോയ്‌ലറ്റുകൾ, സുരക്ഷിതമായ കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിഷേധിക്കാൻ കഴിയില്ല. ക്ഷേത്ര ഭരണം പൂജാ ചടങ്ങുകളിലും അറ്റകുറ്റപ്പണികളിലും മാത്രം ഒതുങ്ങുന്നില്ല. ഭക്തരുടെ സൗകര്യം, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതും ഭരണത്തിന്റെ ഭാഗമാണെന്ന് കോടതി പറഞ്ഞു.…
എടത്വ – തോട്ടടി റോഡിലെ കലുങ്കുകൾ അപകടാവസ്ഥയിൽ; പുതുക്കി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു
തലവടി : പാരേത്തോട് വട്ടടി റോഡിൽ തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചീരംക്കുന്നേൽ പടിക്ക് സമീപം ഉള്ള കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിട്ട് മാസങ്ങളായി.വാർത്ത യായതിനെ തുടർന്ന് അധികൃതർ വീപ്പ വെച്ച് റിബൺ കെട്ടി ‘സുരക്ഷ ‘ ഒരുക്കിയെങ്കിലും പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാകുകയാണ്. പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ വട്ടടി റോഡിലുള്ള മടയ്ക്കൽ കലുങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് റോഡുകളും വീതി കൂട്ടി മികച്ച നിലവാരത്തിൽ നിർമ്മിച്ചെങ്കിലും കലുങ്ക് വീതി കൂട്ടി നിർമ്മിച്ചിട്ടില്ല. ആയതിനാൽ ഭാരം കയറ്റി വരുന്ന ലോറികൾ കലുങ്കൂകളിലൂടെ കടന്നുപോകുന്നത് ദുഷ്ക്കരം ആണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ കലുങ്ക് ഇവിടെ…
അര്‍ദ്ധനഗ്നനായി ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ നിന്ന് അഭ്യാസം നടത്തിയ യുവാവിന് ₹21,500 പിഴ ചുമത്തി പോലീസ്
ഹാപൂരിൽ, ഒരു യുവാവ് ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് അപകടകരമായ രീതിയില്‍ അഭ്യാസം നടത്തിയ യുവാവിന് പോലീസ് ₹21,500 പിഴ ചുമത്തി. ഹാപൂർ: ഡൽഹി-ലഖ്‌നൗ ഹൈവേ എൻഎച്ച്-9 ൽ ഓടുന്ന കാറിന്റെ സൺറൂഫിൽ അർദ്ധനഗ്നനായി തൂങ്ങി നിന്ന് അഭ്യാസം നടത്തിയ യുവാവിനെതിരെ ഹാപൂർ പോലീസ് നടപടിയെടുക്കുകയും 21,500 രൂപ ഓൺലൈൻ പിഴ ചുമത്തുകയും ചെയ്തു. ഗർമുക്തേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിൽ അമിതവേഗത്തിൽ വന്ന കാറിൽ ഉച്ചത്തിൽ സംഗീതം പ്ലേ ചെയ്തുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസം. വാഹനത്തിന് പിന്നിൽ സഞ്ചരിച്ചിരുന്ന ഒരാൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പോലീസ് ഉടൻ തന്നെ മോട്ടോർ വാഹന നിയമപ്രകാരം വാഹനത്തിന് പിഴ ചുമത്തി. കാറിനുള്ളിൽ ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുന്നുണ്ടായിരുന്നു, അതനുസരിച്ച് യുവാവ് നൃത്തം വെച്ചുകൊണ്ടിരുന്നു. വഴിയാത്രക്കാർ പകർത്തിയ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ, പോലീസ് ഉദ്യോഗസ്ഥർ…
വിദ്യാലയത്തിലെ ജാതി വെറിയന്മാർ: കാരൂർ സോമൻ (ചാരുംമൂടൻ)
ഒരു ഡെന്റൽ ഡോക്ടറാകാൻ സ്വപ്നം കണ്ട് പഠിച്ച കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണം സവർണ്ണ യാഥാസ്തിഥികാരായ ചില അദ്ധ്യാപകരുടെ പ്രേരണമൂലമെന്ന് വിദ്യാർത്ഥിയുടെ പിതാവും സഹപാഠികളും അടിവരയിട്ട് പറയുന്നു. കുട്ടികൾക്ക് വെളിച്ചം പകരേണ്ട അദ്ധ്യാപകർ ആരാച്ചാരന്മാരാകുന്നു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോലീസ് പരിശോധനയിൽ തെളിയുമോ അതോ സി.ബി.ഐ വരുമോ? നിസ്സാരമായ ഒരു ലോണിന്റെ പേരിൽ ഒരു കുട്ടിയും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യയെങ്കിൽ അതിന് പ്രേരകശക്തിയായ കാരണങ്ങളെന്താണ്? കേരളത്തിന്റെ അഭിമാന സ്തംഭമായ വിദ്യാഭ്യാസ പഠനകേന്ദ്രങ്ങളിൽ ശാസ്ത്രം പഠിച്ചവർ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന അദ്ധ്യാപകരുണ്ടെന്ന് കേൾക്കുമ്പോൾ അമ്പരപ്പ് മാത്രമല്ല നമ്മുടെ വിദ്യാഭ്യാസ രംഗം അന്ധ കാരയുഗത്തിലേക്ക് പോകുകയാണോയെന്ന് ചിന്തിക്കുന്നു. ഇവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കോപ്പിയടിച്ചു നേടിയതോ എന്ന് പരിശോധിക്കണം. ലോക മലയാളികൾക്കെല്ലാം നാണക്കേടുണ്ടാക്കിയ ഒരു ദളിത് വിദ്യാർത്ഥിയുടെ ദാരുണ അന്ത്യം വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഒരു…
ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ: ഷമീമ സക്കീർ
എടപ്പാൾ : ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും, വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറം ഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ പറഞ്ഞു. അംബേദ്ക്കർ ജയന്തിയോട് അനുബന്ധിച്ച് വംശീയ ജനാധിപത്യത്തിനെതിരെ സാമൂഹിക നീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു . ഇന്ത്യയിലെ മർദ്ദിത ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു ഇന്ത്യൻ ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സാഹോദര്യ സംഗമം അഭിപ്രായപ്പെട്ടു. പുരോഗമന സാക്ഷരത അവകാശപ്പെടുന്ന കേരളത്തിലും തുടർന്നു കൊണ്ടിരിക്കുന്ന ജാതി കൊലകൾ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്…
യുഎസ്-ഇറാന്‍ സംഘര്‍ഷം: ഖത്തറിന്റെ സമാധാന ശ്രമങ്ങളെ യൂറോപ്യൻ കൗൺസിൽ പ്രശംസിച്ചു
ദോഹ (ഖത്തര്‍): പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനുള്ള യഥാർത്ഥ മധ്യസ്ഥനായി ഖത്തറാണ് പ്രവർത്തിക്കുന്നതെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ പ്രശംസിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയും യുദ്ധത്തിന്റെ വക്കിലെത്തുകയും ചെയ്ത സമയത്താണ് അദ്ദേഹത്തിന്റെ പ്രശംസ. 2026 ഏപ്രിൽ 15-ന് അന്റോണിയോ കോസ്റ്റ ഖത്തർ സന്ദർശിക്കുകയും അതിന്റെ നയതന്ത്രത്തെ പ്രശംസിക്കുകയും ചെയ്തു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് ഖത്തർ ആവശ്യമായ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഏപ്രിൽ 14-ന് അദ്ദേഹം അബുദാബി സന്ദർശിക്കുകയും അവിടെ ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങളുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സമാധാനത്തിനായുള്ള സംഭാഷണത്തിനും നയതന്ത്രത്തിനും യൂറോപ്യൻ യൂണിയൻ പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2026 ഏപ്രിൽ 8-ന് പാക്കിസ്താന്റെ സഹായത്തോടെ അമേരിക്കയും ഇറാനും തമ്മിൽ ഒരു സമാധാന കരാറിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടു. ഇരുപക്ഷവും അത് ലംഘിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…
ഇറാന്റെ ആക്രമണങ്ങളിൽ അറബ് പാർലമെന്റ് രോഷം പ്രകടിപ്പിച്ചു; പ്രസിഡന്റ് ഐക്യത്തിന് ആഹ്വാനം ചെയ്തു
ദുബായ്: ഇസ്താംബൂളിൽ നടന്ന ഒരു പ്രധാന യോഗത്തിൽ, അറബ് പാർലമെന്റ് പ്രസിഡന്റ് മുഹമ്മദ് അഹമ്മദ് അൽ യമഹി ഇറാന്റെ നടപടികളെ ശക്തമായി അപലപിച്ചു. അറബ് മേഖല നിലവിൽ വളരെ സൂക്ഷ്മവും അപകടകരവുമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. അറബ് രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും സാധാരണക്കാർക്കും നേരെയുള്ള ഇറാൻ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. നിരവധി അറബ് രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെയും സാധാരണക്കാരെയും ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മുഹമ്മദ് അഹമ്മദ് അൽ യമഹി വ്യക്തമായി പ്രസ്താവിച്ചു. ഈ ആക്രമണങ്ങള്‍ പൂർണ്ണമായും തെറ്റാണെന്ന് അപലപിക്കുകയും, എല്ലാ അറബ് രാജ്യങ്ങളും ഒരുമിച്ച് നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ശക്തവും ഏകീകൃതവുമായ നിലപാട് സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് (2026 ഏപ്രിൽ 15 ന്) ഇസ്താംബൂളിൽ വെച്ചാണ് ഈ പ്രസ്താവന നടത്തിയത്. ഇന്റർ-പാർലമെന്ററി യൂണിയന്റെ ജനറൽ…
കൈപ്പൻ പ്ലാം മൂട്ടിൽ എം.കുഞ്ഞുമോൻ (75) അന്തരിച്ചു
കൊട്ടാരക്കര: കിഴക്കേത്തെരുവ് കൈപ്പൻ പ്ലാമൂട്ടിൽമൂട്ടിൽ എം കുഞ്ഞുമോൻ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 16 ന് സ്വഭവനത്തിൽ ആരംഭിച്ച് , തുടർന്ന് 11 മണിക്ക് കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് യാക്കോബാ പള്ളിയിൽ. പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനാൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിലാണ് സംസ്കാരശുശ്രൂഷകള്‍. ഭാര്യ: സാറാമ്മ കുഞ്ഞുമോൻ (ആയൂർ പണ്ടകശാല കുടുംബാംഗം). മക്കൾ: സിന്ധു കോശി, ബിന്ദു (കൽക്കട്ട), ഇന്ദു (ദുബായ്). മരുമക്കൾ: റവ.ഫാ. കോശി ജോൺ (വികാരി), ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് ചർച്ച്, ജിൻസ് വർഗീസ് (കൽക്കട്ട), ഷാനു വർഗ്ഗീസ് (ദുബായ്). കൊച്ചുമക്കൾ: ലാബി കോശി ജോൺ (ജർമ്മനി), എൽസാ കോശി (ബാംഗ്ളൂർ), ബിയോണാ സാറാ ജിൻസ്, എയ്ഡൻ ഷാനു ജോൺ. live on : https://youtube.com/live/v77ldL7XULA വിശദ വിവരങ്ങൾക്ക്: Sanjay kunjachen (usa) 214 545…