കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞു; കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ തകര്‍ന്നടിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടപടികളില്ലാത്ത പ്രഖ്യാപനങ്ങള്‍ നിരന്തരം നടത്തി ഒളിച്ചോട്ടം നടത്തുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. കൃഷി ഉദ്യോഗസ്ഥരുടെ എണ്ണവും കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകരുടെ എണ്ണവും ഓരോ വര്‍ഷവും പെരുകുന്നു. ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാന്‍ മാത്രമായി കൃഷി വകുപ്പിന്റെ ആവശ്യമുണ്ടോയെന്ന് ഭരണനേതൃത്വങ്ങള്‍ ഗൗരവമായി ചിന്തിക്കണം. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പ്രഖ്യാപിച്ച ഒരു കാര്‍ഷിക പദ്ധതിപോലും വിജയം കാണാത്തപ്പോള്‍ കൃഷിയുടെ പേരില്‍ ഖജനാവ് കൊള്ളയടിക്കപ്പെടുന്നത് അന്വേഷണവിധേയമാക്കണം. കാര്‍ഷികവളര്‍ച്ചയ്ക്കുതകുന്ന വിളമാറ്റകൃഷി, ഫലവര്‍ഗ്ഗകൃഷി സാധ്യതകളും കൃഷിവകുപ്പ് ഇല്ലാതാക്കി. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചും കൃഷിരീതികള്‍ മാറ്റാന്‍ തടസ്സമായി നില്‍ക്കുന്ന സര്‍ക്കാരുള്ള ഒരേയൊരു സംസ്ഥാനം ഇന്ത്യയില്‍ കേരളം മാത്രമേയുള്ളൂ. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ പൊളിച്ചെഴുതി അന്യസംസ്ഥാനങ്ങളുടെ കൃഷിരീതികളും കര്‍ഷകസംരക്ഷണവും പാഠമാക്കാന്‍ ശ്രമിക്കണം. ഞങ്ങളും കൃഷിയിലേയ്ക്ക്’പദ്ധതിയും ചിങ്ങം ഒന്നിലെ ഒരുലക്ഷം പുതിയ കൃഷിയിടങ്ങള്‍…

ശബരിമല മേൽശാന്തി നറുക്കെടുപ്പ്: പന്തളം കൊട്ടാരത്തില്‍ നിന്ന് കൃതികേഷും പൗർണ്ണമിയും ശബരിമലയിലേക്ക് തിരിച്ചു

പത്തനംതിട്ട: പന്തളം കൊട്ടാരത്തില്‍ നിന്ന് കൃതികേഷ് വർമ, പൗർണ്ണമി ജി. വർമ എന്നീ കുട്ടികള്‍ ഇരുമുടി കെട്ടുമായി ശബരിമലയിലേക്ക് തിരിച്ചു. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയായ നറുക്കെടുപ്പിനാണ് കുട്ടികള്‍ ശബരിമലയിലേക്ക് പോയത്. 2011ലെ സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം ജസ്റ്റിസ് കെ.ടി. തോമസിന്റെ മധ്യസ്ഥ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിർദേശിച്ച കുട്ടികളാണ് ഇരുവരും. ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷം മേല്‍ശാന്തിമാരായി ചുമതലകൾ നിർവഹിക്കേണ്ടവരെ തുലാം ഒന്നാം തിയ്യതി, അതായത് നാളെ (ഒക്ടോബര്‍ 18) സന്നിധാനത്ത് നറുക്കെടുപ്പിലൂടെ നിർണ്ണയിക്കും. ശബരിമല മേൽശാന്തിയെ കൃതികേഷ് വർമയും, മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി. വർമയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ അനുപ് വർമയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതി വർമയുടെയും മകനാണ് കൃതികേഷ് വർമ. എറണാകുളം ഗിരിനഗർ…

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: സിപി‌എമ്മും ബിജെപിയും കോണ്‍ഗ്രസ്സിനെ കണ്ടു പഠിക്കണമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: കോൺഗ്രസിന്റെ ജനാധിപത്യ മര്യാദ സിപിഎമ്മും ബിജെപിയും കണ്ടു പഠിക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു. ജനാധിപത്യത്തിന്റെ തിളക്കമാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ വെളിപ്പെടുന്നത്. സിപിഎമ്മിനോ ബിജെപിക്കോ ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് കോൺഗ്രസിന്റെ പ്രത്യേകത. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് കൂടുതൽ ശക്തി പ്രാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടത്തിന് പാർട്ടിയെ ശക്തിപ്പെടുത്തും. കോൺഗ്രസിന്റെ ഐക്യമാണ് തിരഞ്ഞെടുപ്പിലൂടെ വെളിപ്പെടുന്നതെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു.

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍: ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ല; ദയാബായി നിരാഹാര സമരം തുടരുമെന്ന്

തിരുവനന്തപുരം: കാസര്‍ഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും കഴിഞ്ഞ ദിവസം സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. സമരസമിതിയുടെ ഒട്ടുമിക്ക ആവശ്യങ്ങളും പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദയാബായിയെ സന്ദർശിച്ച് മന്ത്രിമാർ ഇക്കാര്യം അറിയിച്ചു. എന്നാൽ, രേഖാമൂലം ഉറപ്പുനൽകാനാണ് ദയാബായി ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഇന്ന് സർക്കാർ രേഖാമൂലമുള്ള ഉറപ്പ് ദയാബായിക്ക് കൈമാറി. ഇന്നലത്തെ ചർച്ചയിൽ നൽകിയ എല്ലാ ഉറപ്പുകളും ഇതിൽ ഉൾപ്പെട്ടില്ലെന്ന് സമരസമിതി പറഞ്ഞു. മെഡിക്കൽ ക്യാമ്പ് ഉടൻ സംഘടിപ്പിക്കാമെന്ന ആവശ്യം മാത്രമാണ് രേഖാമൂലം നൽകിയിട്ടുള്ളത്. ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കാസർകോട് മെഡിക്കൽ കോളേജിൽ ന്യൂറോജി സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കുക, പാലിയേറ്റീവ് ഡേ കെയർ സൗകര്യം ഒരുക്കുക തുടങ്ങിയവ ഇന്നലത്തെ ചർച്ചയിൽ ഉറപ്പു നല്‍കിയിരുന്നു. എന്നാൽ,…

മുലായം സിംഗ് യാദവിന്റെ ചിതാഭസ്മം ഇന്ന് ഗംഗയിൽ നിമജ്ജനം ചെയ്തു

ഡെറാഡൂൺ (ഉത്തരാഖണ്ഡ്): സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന്റെ ചിതാഭസ്മം തിങ്കളാഴ്ച ഹരിദ്വാറിൽ ഗംഗയിൽ നിമജ്ജനം ചെയ്തു. തീർത്ഥാടക പുരോഹിതൻ ശൈലേഷ് മോഹൻ അന്തിമ ചടങ്ങുകൾ നടത്തി. മക്കളായ അഖിലേഷ്, ഡിംപിൾ, രാം ഗോപാൽ, ധർമേന്ദ്ര എന്നിവരുൾപ്പെടെ മുലായം സിംഗ് യാദവിന്റെ കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ നിരവധി പ്രാദേശിക നേതാക്കളും അദ്ദേഹത്തിന്റെ ചിതാഭസ്മം നിമജ്ജന ചടങ്ങിൽ പങ്കെടുത്തു. ആദ്യമായി ഒരു പ്രത്യേക വ്യക്തിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത് ഹർ കി പൈഡിയിൽ അല്ല, ഹരിദ്വാറിലെ നമാമി ഗംഗേ ഘട്ടിലാണ്. യഥാർത്ഥത്തിൽ ഈ ദിവസങ്ങളിൽ നദിയിലെ ചെളി വൃത്തിയാക്കാൻ അതിന്റെ ഒഴുക്ക് നിർത്തിവച്ചിരിക്കുകയാണ്. ഇക്കാരണത്താൽ ചിതാഭസ്മം നമാമി ഗംഗേ ഘട്ടിൽ നിമജ്ജനം ചെയ്യാൻ തീരുമാനിച്ചു. അഖിലേഷ് ഉത്തരാഖണ്ഡിൽ എത്തിയതിന് പിന്നാലെ ഹരിദ്വാർ ഭരണകൂടം സുരക്ഷാ ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ മേദാന്ത…

ഹൈദരാബാദിൽ ഭർത്താവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് (തെലങ്കാന): ഹൈദരാബാദില്‍ ഭർത്താവ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. തിങ്കളാഴ്ചയാണ് ചന്ദനഗറിലെ പാപ്പിറെഡ്ഡി കോളനിയിലെ ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് മൃതദേഹം കണ്ടെടുത്തത്. പോലീസ് സ്ഥലത്തെത്തി നാഗരാജു, ഭാര്യ സുജാത, മകൻ സിദ്ധപ്പ (11), മകൾ രമ്യശ്രീ (7) എന്നിവരുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയെയും മക്കളെയും ടൈലറിംഗ് കത്രിക കൊണ്ട് കുത്തിയ ശേഷം നാഗരാജു ആത്മഹത്യ ചെയ്താണെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഗറെഡ്ഡി ജില്ലയിലെ പൊട്ടലംപാടു ഗ്രാമത്തിൽ നിന്നുള്ള നാഗരാജു ചന്ദനഗറിൽ പലചരക്ക് കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. ഭാര്യ സുജാത തയ്യൽ ജോലി ചെയ്തു വരികയായിരുന്നു. നാഗരാജുവിന്റെ 11 വയസ്സുള്ള മകൻ സിദ്ധപ്പ അഞ്ചാം ക്ലാസിലും ഏഴുവയസ്സുള്ള മകൾ…

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞു: ഖാർഗെ vs തരൂർ മത്സരത്തിൽ 96% പോളിംഗ്; വോട്ടെണ്ണൽ ഒക്ടോബർ 19 ന്

ന്യൂഡൽഹി: എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് (തിങ്കളാഴ്ച) അവസാനിച്ചു. 96 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 9,500 പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തിയതായി പാർട്ടി തിരഞ്ഞെടുപ്പ് പാനൽ ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. “തിരഞ്ഞെടുപ്പ് തുറന്ന രീതിയിലാണ് നടന്നത്. തെരഞ്ഞെടുപ്പിനിടെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. മറ്റ് പാർട്ടികൾക്ക് ഇതിൽ നിന്ന് പാഠം പഠിക്കാം,” മിസ്ത്രി പറഞ്ഞു. എഐസിസി ആസ്ഥാനത്തും രാജ്യത്തുടനീളമുള്ള സംസ്ഥാന ഓഫീസുകളിലെ പാർട്ടിയുടെ പോളിംഗ് ബൂത്തുകളിലും രാവിലെ 10ന് വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ, ഈ ദിവസത്തിനായി താൻ ഏറെ നാളായി കാത്തിരിക്കുകയാണെന്ന് സ്ഥാനമൊഴിയുന്ന പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയ്‌ക്കൊപ്പം സോണിയ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.…

ചമ്പൽ നദിയിൽ ബോട്ട് മറിഞ്ഞ് 5 സ്ത്രീകൾ മുങ്ങിമരിച്ചു; 3 പേർ നീന്തി രക്ഷപ്പെട്ടു

മന്ദ്‌സൗർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ലയിലെ ഷംഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ തോല ഖേഡി ഗ്രാമത്തിൽ ഞായറാഴ്ച ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എട്ട് സ്ത്രീ തൊഴിലാളികൾ വള്ളം മറിഞ്ഞ് ചമ്പൽ നദിയിൽ ഒലിച്ചുപോയി. സ്ഥലത്തെത്തിയ മുങ്ങൽ വിദഗ്ധർ നാല് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു, മൂന്ന് സ്ത്രീകൾ നീന്തി കരയിലെത്തി, ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മുങ്ങൽ വിദഗ്ധർ നാല് സ്ത്രീകളുടെ മൃതദേഹങ്ങളും ഒരു മോട്ടോർ ബോട്ടും കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഷാംഗഢിലെ കമ്മ്യൂണിറ്റി സെന്ററിലേക്ക് അയച്ചിട്ടുണ്ട്. മരിച്ച സ്ത്രീകളെ പ്രേം ബായ്, രാധാഭായി, മധു ബായി ധൻഗർ, ധാപു ബായ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാബിനറ്റ് മന്ത്രി ഹർദീപ് സിംഗ് ദുംഗും ഭോപ്പാലിൽ നിന്ന് രാത്രി വൈകി സ്ഥലത്തെത്തി. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ഇരകളുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാൻ ഭരണകൂടത്തോട്…

ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ ആരംഭിക്കും

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് (ഒക്ടോബർ 17-ന്) ആരംഭിക്കും. ഹിമാചൽ പ്രദേശിലെ 68 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 14-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ 27 ന് നടക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കൽ ഒക്ടോബർ 29 ന് നടക്കും. മറുവശത്ത്, 2022 ലെ ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായി തുടങ്ങിയിട്ടുണ്ട്. അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക ആം ആദ്മി പാർട്ടിയും (എഎപി) സിപിഎമ്മും പുറത്തുവിട്ടു. 60 പേരുകൾക്ക് കോൺഗ്രസ് പാർട്ടി അംഗീകാരം നൽകിയപ്പോൾ ഭരണകക്ഷിയായ ബിജെപി അക്കൗണ്ട് തുറന്നിട്ടില്ല. അതിനാൽ, രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളായ ബിജെപിയുടെയും…

തന്റെ സർക്കാരിനെ പുറത്താക്കുന്നതിൽ അമേരിക്കയുടെ പങ്കാളിത്തം സംബന്ധിച്ച ഇമ്രാന്റെ അവകാശവാദങ്ങളിൽ സത്യമില്ല: സെനറ്റർ ക്രിസ് ഹോളന്‍

വാഷിംഗ്ടൺ: തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ അമേരിക്കയാണെന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അവകാശവാദങ്ങൾ ശരിയല്ലെന്ന് യുഎസ് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് വാൻ ഹോളൻ തിങ്കളാഴ്ച പറഞ്ഞു. മെരിലാൻഡിൽ നടന്ന പരിപാടിയിൽ സംസാരിച്ച ക്രിസ് വാൻ ഹാലൻ, തന്റെ സർക്കാരിനെ അട്ടിമറിച്ചതിൽ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന പാക്കിസ്താന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന സത്യമില്ലാത്ത ആരോപണമാണെന്ന് പറഞ്ഞു. എന്റെ കാഴ്ചപ്പാടിൽ പാക്കിസ്താനിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ ആ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും ആ രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ആരുമായും അമേരിക്ക പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ യുഎസ്-പാക് ബന്ധം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ മുൻ പാക്കിസ്താന്‍ പ്രധാനമന്ത്രിയുമായി താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും, എന്നാൽ തന്നെ നീക്കം ചെയ്തത് അമേരിക്കയാണ് എന്ന അദ്ദേഹത്തിന്റെ വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.