ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്‍റെ ഈ വര്‍ഷത്തെ കുടുംബസംഗമം റെസ്പിരേറ്ററി കെയര്‍ വാരത്തോടനുബന്ധിച്ച് ഒക്ടോബര്‍ 22-ന് ശനിയാഴ്ച നടത്തപ്പെടും. കുടുംബസംഗമത്തിന് വേദിയാകുന്നത് മോര്‍ട്ടണ്‍ഗ്രോവിലുള്ള സെന്‍റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളാണ്. വൈകുന്നേരം 6-ന് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ രാത്രി 11.30 വരെ തുടരുന്നതായിരിക്കും. മാര്‍ക്ക് പ്രസിഡണ്ട് വിജയന്‍ വിന്‍സെന്‍റ് സമ്മേളനത്തില്‍ ആദ്ധ്യക്ഷ്യം വഹിക്കും. വിസ്താ മെഡിക്കല്‍ സെന്‍റര്‍ പള്‍മണറി വിഭാഗം മേധാവി ഡോക്ടര്‍ ലവണ്യ ശ്രീനിവാസന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തും. ചിക്കാഗോയിലെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച് വളര്‍ന്നുവരുന്ന നാദന്‍ സോള്‍ ഓര്‍ക്കസ്ട്രായുടെ സംഗീതവിരുന്ന് സമ്മേളനത്തിനു കൊഴുപ്പു പകരും. കൂടാതെ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബസംഗമത്തിനുള്ള ടിക്കറ്റ് വില്പന സെപ്റ്റംബര്‍ 10-ന് നടത്തപ്പെട്ട മാര്‍ക്കിന്‍റെ വിദ്യാഭ്യാസ സെമിനാറില്‍ വെച്ച് നോര്‍ത്ത് ചിക്കാഗോ വെറ്ററന്‍സ് അഡ്മിനിസ്ട്രേഷന്‍ ഹോസ്പിറ്റല്‍ സ്ളിപ്ലാബ്…
Author: സനീഷ് ജോര്‍ജ്
ഫിലഡല്‍ഫിയ സ്‌കൂളിലെ വെടിവെയ്പില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു
റോക്‌സ്‌ബൊറോ: ഫിലഡല്‍ഫിയയ്ക്കു സമീപം റോക്‌സ്‌ബോറോ ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം നടന്ന വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെടുകയും, ആറു വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫിലഡല്‍ഫിയ പോലീസ് അറിയിച്ചു. റോക്‌സ്ബബൊറോ ഹൈസ്‌കൂളിലെ ഫുട്‌ബോള്‍ കളിക്കാരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കളി കഴിഞ്ഞ് പുറത്തേക്ക് പോകുന്നതിനിടയിലാണ് വെടിവയ്പുണ്ടായത്. വൈകുന്നേരം 4.41 നു സ്‌കൂളിനു പിന്നില്‍ മറഞ്ഞിരുന്ന തോക്കുധാരികള്‍ എഴുപത് റൗണ്ട് വെടിവെച്ചതായും പോലീസ് പറഞ്ഞു. വെടിയേറ്റ പതിനാലുകാരന്‍ വിദ്യാര്‍ഥിയെ ഐന്‍സ്റ്റയിന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച കുട്ടിയെപ്പറ്റിയോ, പരിക്കേറ്റവരെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവച്ചശേഷം ലൈറ്റ് ഗ്രീന്‍ ഫോര്‍ഡ് എക്‌സ്‌പ്ലോറര്‍ കാര്‍ സംഭവ സ്ഥലത്തുനിന്നും ഓടിച്ചുപോകുന്നത് സമീപമുള്ള കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ ഐന്‍സ്റ്റൈന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ പരിക്ക് ഗുരുതരമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
ശാലേം കപ്പ് 2022 ശാലേം ഹെഡ്‌ജിന്
ന്യൂയോർക്ക് : ലോംഗ് ബീച്ച് ടെന്നീസ് സെന്ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ് കിരീടം സ്വന്തമാക്കി. മെൻസ് ഡബിൾസ് കിരീടം ഡെലവെയർ വാലി സ്‌പോർട്സ് ക്ലബ്ബിലെ ബിൻസൺ-ബിനു സഖ്യം നേടി. വാശിയേറിയ മത്സരത്തിൽ റോക്‌ലാൻഡ് ബാഡ്‌മിന്റൺ ക്ലബ്ബിലെ അനീഷ്-സിജോ സഖ്യത്തെയാണ് അവർ പരാജയപ്പെടുത്തിയത്. സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9 മണിയോടാരംഭിച്ച മത്സരം വൈകുന്നേരം 7 മണിയോടെ സമാപിച്ചു. അഞ്ചു വയസ്സു മുതൽ 65 വയസ്സുവരെയുള്ള കായികതാരങ്ങൾ പങ്കെടുത്ത ഈ കായികമാമാങ്കത്തിൽ 126 മത്സരങ്ങൾ നടത്തിക്കൊണ്ടു ചരിത്രം തന്നെ സൃഷ്ടിക്കപ്പെട്ടു. ശാലേം ഹെഡ്‌ജ്, ശാലേം ടൈറ്റൻസ്, ശാലേം നൈറ്റ്‌സ്, ശാലേം ക്യാപിറ്റൽസ് എന്നിങ്ങനെ നാല് ടീമുകളായിരുന്നു ലീഗിൽ പങ്കെടുത്ത ടീമുകൾ. ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട് പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കായിക താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.…
ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ പണിമുടക്കി
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ദ്ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ടു രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡാളസ് ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ പണിമുടക്ക് നടത്തി. രാവിലെ തുടങ്ങിയ പണിമുടക്കിനെ തുടര്‍ന്ന് നിരവധി ഫ്‌ളൈറ്റുകള്‍ കാന്‍സല്‍ ചെയ്യുകയോ, നീട്ടിവെക്കുകയോ ചെയ്തത് വിമാനയാത്ര്കകാരെ വല്ലാതെ വലച്ചു.പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി ഏകദേശം 500 ഓഫ് ഡ്യൂട്ടി ഫ്‌ളൈറ്റ് അറ്റന്റര്‍മാരും, ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗങ്ങളുമാണ് പണിമുടക്കിൽ പങ്കെടുത്തത്. ഡാളസ് ആസ്ഥാനവുമായി പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ 18000 ഫ്‌ളൈറ്റ് അറ്റന്റര്‍മാരെയാണ് യൂണിയന്‍ പ്രതിനിധാനം ചെയ്യുന്നത്. ജീവനക്കാരുടെ അഭാവമൂലം 24 മണിക്കൂര്‍ ജോലിയെടുക്കേണ്ടിവരുന്നുവെന്നും, വീടുകളില്‍ കൃത്യ സമയങ്ങളില്‍ എത്തിച്ചേരുവാന്‍ കഴിയുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. കോവിഡാനന്തരം നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാരുടെ ലഭ്യത കുറഞ്ഞുവെന്നും ജോലിഭാരം വര്‍ദ്ധിച്ചുവെന്നും അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് യൂണിയന്‍ പരാതിപ്പെട്ടു. ഫെഡറല്‍ മീഡിയേറ്റര്‍മാരുടെ…
ഏഷ്യന്‍ വനിതയെ ആക്രമിച്ച് പരിക്കേല്പിച്ച പ്രതിക്ക് പതിനേഴര വര്‍ഷം ജയില്‍ ശിക്ഷ
ന്യൂയോര്‍ക്ക് : ഈ വര്‍ഷാരംഭത്തില്‍ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതിനിടെ 67 വയസ്സുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദ്ദിക്കുകയും, തലച്ചോറിനും, മുഖത്തും കാര്യമായി മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യൂയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്‌ക്കൊയെ(42) പതിനേഴര വര്‍ഷം തടവിന് ശിക്ഷിച്ചു. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ ശിക്ഷയെകുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ‘ഹേറ്റ് ഡ്രിവണ്‍ വയലന്‍സ് ‘(Hate Driven Violence) എന്നാണ് അറ്റോര്‍ണി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ സെക്കന്റ് ഡിഗ്രി അറ്റംപ്റ്റഡ് മര്‍ഡര്‍, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണ് ചാര്‍ത്തിയിരുന്നത്. പതിനേഴര വര്‍ഷത്തെ തടവിനുശേഷം അഞ്ചുവര്‍ഷത്തെ സൂപ്പര്‍വിഷനും വിധിച്ചിട്ടുണ്ട്. ഏഷ്യന്‍ വനിതയെ മര്‍ദ്ദിക്കുന്നതു സമൂഹമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
ArtsBergen to Present Public Art Programs in Fall Celebration at Hackensack’s SACKtoberfest
Bergen County (New Jersey) — This fall, a range of public art programming will be featured at SACKtoberfest in Hackensack, New Jersey. This fun-filled festival of art, food, brew, and live music returns to Hackensack, on October 15 from 1 to 8 p.m. at Atlantic Street Park. The festivities, organized by The Sack Business Alliance and the City of Hackensack, are free and open to the public. ArtsBergen, an initiative of the Northern NJ Community Foundation, will present these three public art programs around the theme of storytelling: 1. Community…
ഗർഭച്ഛിദ്രത്തിന് ഭാര്യക്ക് ഭർത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഗര്‍ഭിണിക്ക് ഗര്‍ഭഛിദ്രം നടത്തണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ സുപ്രധാന പരാമര്‍ശവുമായി ഹൈക്കോടതി. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിൽ ഗർഭച്ഛിദ്രത്തിന് ഭർത്താവിൽ നിന്ന് അനുമതി വാങ്ങണമെന്ന വ്യവസ്ഥയില്ലെന്ന് കോടതി പറഞ്ഞു. ഗർഭാവസ്ഥയുടെയും പ്രസവത്തിന്റെയും വേദനയും സമ്മർദ്ദവും സ്ത്രീ സഹിക്കുന്നു എന്നതാണ് ഇതിന് കാരണം. കോട്ടയം സ്വദേശിനിയായ 21കാരി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇതിൽ മെഡിക്കൽ നിബന്ധനകൾ അനുസരിച്ച് ഗർഭഛിദ്രത്തിന് യുവതി അനുമതി തേടിയിരുന്നു. ഗർഭിണിയായ സ്ത്രീ നിയമപരമായി വിവാഹമോചിതയോ വിധവയോ അല്ല. യുവതിക്ക് ഭർത്താവുമായി യാതൊരു ബന്ധവുമില്ലെന്ന് ജസ്റ്റിസ് വിജി അരുൺ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുവതി ഭർത്താവിനെതിരെ ക്രിമിനൽ പരാതി നൽകിയിരുന്നു. യുവതിയുടെ ഭർത്താവിന് അവരോടൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്ന് പറഞ്ഞിരുന്നു. അതിനാൽ, ഇത് അവരുടെ ദാമ്പത്യ ജീവിതത്തിൽ സമൂലമായ മാറ്റത്തിന് തുല്യമാണെന്ന് കോടതി വിലയിരുത്തി. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്…
ബോളിവുഡ് നടി ആശാ പരേഖിന് ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്
മുംബൈ : പ്രശസ്ത ഹിന്ദി ചലച്ചിത്ര നടിയും സംവിധായികയും നിർമ്മാതാവുമായ ആശാ പരേഖിന് ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ്. വിജ്ഞാൻ ഭവനിൽ നടക്കുന്ന 68-ാമത് എൻഎഫ്എയിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു അവാര്‍ഡ് സമ്മാനിക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ തന്റെ ട്വിറ്ററിലൂടെയാണ് നടിക്കുള്ള ബഹുമതി പ്രഖ്യാപിച്ചത്. അദ്ദേഹം ട്വീറ്റ് ചെയ്തു, “ഇന്ത്യൻ സിനിമയ്‌ക്ക് ആശാ പരേഖ് ജി നൽകിയ മാതൃകാപരമായ ആജീവനാന്ത സംഭാവനയ്ക്ക് ദാദാസാഹിബ് ഫാൽക്കെ സെലക്ഷൻ ജൂറി അവരെ ആദരിക്കാനും അവാർഡ് നൽകാനും തീരുമാനിച്ചതായി അറിയിക്കുന്നതിൽ ബഹുമാനമുണ്ട്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് വിജ്ഞാൻ ഭവനിൽ നടക്കുന്ന 68-ാമത് എൻഎഫ്എയിൽ വെച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി സമ്മാനിക്കും. ഏകദേശം 5 പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തില്‍, ആശാ പരേഖ് തന്റെ പത്താം വയസ്സിലാണ് ബേബി ആശാ പരേഖ് എന്ന സ്‌ക്രീൻ നാമത്തിൽ…
ഇറാനിലെ നിർബന്ധിത ഹിജാബ് നിയമം ഓൺലൈൻ ചർച്ചയ്ക്ക് തിരികൊളുത്തി; ഫെമിനിസ്റ്റുകൾ നടപടി ആവശ്യപ്പെടുന്നു
ഹിജാബ് ശരിയായ രീതിയിൽ ധരിക്കാത്തതിന് സദാചാര പോലീസ് അറസ്റ്റ് ചെയ്ത 22 കാരിയായ യുവതി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ തകർത്ത് ഇറാൻ അധികൃതർ. ഹിജാബ് തെറ്റായ രീതിയില്‍ ധരിച്ചതിന് അറസ്റ്റിലായതിന് ശേഷം മർദനമേറ്റ മഹ്‌സ അമിനിയുടെ മരണം തെരുവ് പ്രതിഷേധത്തിന് കാരണമായി. സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്ന നിയമങ്ങളിൽ പ്രതിഷേധിച്ച് സ്ത്രീകൾ ശിരോവസ്ത്രം കത്തിച്ചതോടെ രാജ്യത്തുടനീളം അശാന്തി പടർന്നു. ഏഴ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്, സർക്കാർ ഇന്റർനെറ്റ് ഏതാണ്ട് പൂർണ്ണമായും അടച്ചുപൂട്ടി. എന്നാൽ, ഇറാഖ് ഉൾപ്പെടെയുള്ള അറബ് ലോകത്ത് പ്രതിഷേധം ശ്രദ്ധയാകർഷിച്ചു. രാജ്യത്തെ കഠിനമായ ദിവ്യാധിപത്യ ഭരണകൂടത്തിന് കീഴിൽ പോരാടുന്ന ഇറാനിയൻ സ്ത്രീകൾക്ക് ഐക്യദാർഢ്യം അർപ്പിക്കാൻ സ്ത്രീകൾ ഓൺലൈനിൽ ഒത്തുകൂടുകയാണിപ്പോള്‍. ഹിജാബ് നിർബന്ധമായും സ്ത്രീകളുടെ ശരീരത്തിനും മനസ്സിനും മേലുള്ള രക്ഷാകർതൃത്വവും ഇറാനിൽ മാത്രമുള്ളതല്ല. പല രാജ്യങ്ങളിലും വ്യത്യസ്ത രൂപങ്ങളിലും ഡിഗ്രികളിലും അവ പ്രകടമാകുന്നു. ഇറാഖിൽ,…
മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കാൻ KAUST
റിയാദ്: കിംഗ് അബ്ദുല്ല സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി, വരാനിരിക്കുന്ന സൂപ്പർ കമ്പ്യൂട്ടറായ ഷഹീൻ മൂന്നിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ത്വരിതപ്പെടുത്താൻ തീരുമാനിച്ചു. ആഗോള നവീകരണത്തിനും വ്യാവസായിക മത്സരക്ഷമതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും സൂപ്പർ കംപ്യൂട്ടിംഗ് ശേഷി കൂടുതൽ സുപ്രധാനമായിരിക്കുന്നു എന്ന് യൂണിവേഴ്സിറ്റി പറഞ്ഞു. വാക്‌സിൻ കണ്ടുപിടിത്തം ത്വരിതപ്പെടുത്തുന്നത് മുതൽ ഒരു മഹാമാരിക്കെതിരെ പോരാടുക, സുസ്ഥിരത വർദ്ധിപ്പിക്കുന്നതിന് ശുദ്ധമായ ഊർജ്ജ സംവിധാനങ്ങൾ വികസിപ്പിക്കുക, AI-യിൽ പുതിയ സാധ്യതകൾ പ്രാപ്തമാക്കുക, ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ശാസ്ത്ര-എഞ്ചിനീയറിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന സാങ്കേതികവിദ്യയാണ് സൂപ്പർ കമ്പ്യൂട്ടിംഗ്. ഷഹീൻ III നിർമ്മിക്കാൻ KAUST തങ്ങളെ തിരഞ്ഞെടുത്തതായി ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസ് (HPE) അറിയിച്ചു. ഭക്ഷണം, വെള്ളം, ഊർജം, പരിസ്ഥിതി എന്നീ മേഖലകളിലെ പുരോഗതിയെ സൂപ്പർ കമ്പ്യൂട്ടർ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഷഹീൻ III സിസ്റ്റം, അപാരമായ വേഗതയിലും സ്കെയിലിലും വലിയ അളവിലുള്ള…
