മയക്കുമരുന്ന് വില കുറയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ടു; ഔഷധങ്ങളുടെയും വിലകൾ ഉടൻ തന്നെ 50 മുതൽ 80 മുതൽ 90% വരെ കുറയും

വാഷിംഗ്‌ടൺ ഡി സി: “ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ മരുന്നുകളുടെ വിലനിർണ്ണയം” എന്ന് ഭരണകൂടം വിളിക്കുന്നത് നടപ്പിലാക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചു. “തത്ത്വങ്ങൾ ലളിതമാണ് – മറ്റ് വികസിത രാജ്യങ്ങളിൽ ഒരു മരുന്നിന് നൽകുന്ന ഏറ്റവും കുറഞ്ഞ വില എന്തുതന്നെയായാലും, അമേരിക്കക്കാർ നൽകുന്ന വില അതാണ്,” ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു. “ചില മരുന്നുകളുടെയും ഔഷധങ്ങളുടെയും വിലകൾ ഉടൻ തന്നെ 50 മുതൽ 80 മുതൽ 90% വരെ കുറയ്ക്കും.” “ഇന്ന് മുതൽ, വിദേശ രാജ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് അമേരിക്ക ഇനി സബ്‌സിഡി നൽകില്ല, അതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരുന്നത്. മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിന് ഞങ്ങൾ സബ്‌സിഡി നൽകുന്നു, നമ്മൾ പലമടങ്ങ് കൂടുതൽ പണം നൽകുന്ന അതേ മരുന്നിന് അവർ നൽകുന്ന വിലയുടെ ഒരു ചെറിയ ഭാഗം മാത്രം നൽകിയ രാജ്യങ്ങൾ, വലിയ…

ഡോ. തോമസ് ഇൻവെസ്റ്മെന്റ്‌സിന്റെ തോമസ് മാനോർ അസ്സിസ്റ്റഡ് ലിവിങ് തറക്കല്ലിടിൽ മെയ് 30 വെള്ളിയാഴ്ച

ഫ്രണ്ട്സ് വുഡ് (റ്റെക്സസ്): അമേരിക്കൻ മലയാളികളിൽ ആതുര സേവന മേഖലയിൽ ഏറ്റവുമധികം വളർന്നുകൊണ്ടിരിക്കുന്ന ഡോ.തോമസ് ഇൻവെസ്റ്റ്മെന്റിന്റെ പന്ത്രണ്ടാമതു സ്ഥാപനത്തിനാണ് മെയ് 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് 2245 തോമസ് ട്രേസ് ഫ്രണ്ട്‌സ്വൂഡിൽ തറക്കല്ലിടുന്നത്. ഇരുപത്തിയഞ്ചു മില്യൺ അമേരിക്കൻ ഡോളറാണ് ഹോസ്പിറ്റലിന്റെ നിർമ്മാണചിലവായി കരുതപ്പെടുന്നത്. നിലവിൽ നിരവധി ഹോസ്പിറ്റലുകൾ, മെഡിക്കൽ എമർജൻസി റൂമുകൾ, അസ്സിസ്റ്റഡ് ലിവിങ് സെന്ററുകൾ, മെമ്മറി കെയർ സെന്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവ തോമസ് ഇൻവെസ്റ്റുമെന്റിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. മലയാളിയായ ഡോ. സച്ചിൻ തോമസാണ് തോമസ് ഇൻവെസ്റ്റ്മെന്റിന്റെ സിഇഒ. പോർട്ട്കൊച്ചി സ്വദേശിയാണ് ഡോ.സച്ചിൻ. പ്രത്യക്ഷവും പരോക്ഷവുമായി ഏകദേശം ഇരുനൂറിലധികം തൊഴിലവസരങ്ങളായിരിക്കും ഈ സംഭരംഭത്തിലൂടെ സൃഷ്ടിക്കപ്പെടുക. ചടങ്ങിൽ MSOLC പ്രസിഡന്റ് ബിനീഷ് ജോസഫ്, വൈസ് പ്രസിഡന്റ് സോജൻ ജോർജ്, മറ്റു MSOLC ഭാരവാഹികൾ, ടെക്സാസ് സ്‌റ്റേറ്റ് റെപ്രെസെന്റെറ്റീവ്സ്, ഗാൽവസ്റ്റൻ കൗണ്ടി ഷെറിഫ്, സമീപ സിറ്റിയിലെ മേയർമാർ,…

267-ാമത് പോണ്ടിഫായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പിനു പ്രാർത്ഥനാശംസകൾ നേർന്ന് ഐ പി എൽ

ഹൂസ്റ്റൺ:2000 വർഷത്തെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ  നിന്നും  267-ാമത് പോണ്ടിഫായി തിരഞ്ഞെടുക്കപ്പെട്ട  ലിയോ പതിനാലാമനു ഇന്റർനാഷണൽ പ്രയർ ലൈൻ കുടുംബമായി  പ്രാർത്ഥനാശംസകൾ  നേരുന്നതായി  ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ പറഞ്ഞു മെയ്  8 വ്യാഴാഴ്ച, കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ ( ലിയോ പതിനാലാമൻ മാർപ്പാപ്പ) റോമൻ കത്തോലിക്കാ സഭയുടെ 267-ാമത് പോണ്ടിഫായി തിരഞ്ഞെടുത്തത്.2023 സെപ്റ്റംബർ 30-ന് വത്തിക്കാനിൽ നടന്ന ഒരു കൺസിസ്റ്ററിയിൽ ഫ്രാൻസിസ് മാർപ്പാപ്പ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി.സാന്താ മോണിക്ക ഡെഗ്ലി അഗോസ്റ്റിനിയാനിയുടെ കർദ്ദിനാൾ-ഡീക്കൻ എന്ന പദവി അദ്ദേഹത്തിന് നൽകിയതെന്നും ആശംസാസന്ദേശത്തിൽ സി വി എസ് ചൂണികാട്ടി രാജ്യാന്തര പ്രെയർലൈൻ പതിനൊന്നാമത് വാർഷീക സമ്മേളനത്തോടനുബന്ധിച്ചു  മെയ് 13 നു ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിലാണ്  ഐപിഎൽ കോർഡിനേറ്റർ  ആശംസാ സന്ദേശം വായിച്ചത് റവ. കെ. ബി. കുരുവിള,…

മലപ്പുറത്തോടുള്ള പോലീസിൻ്റെ മുൻവിധി അവസാനിപ്പിക്കണം: റസാഖ് പാലേരി

താനൂർ: കേരളത്തിലെ മറ്റ് ജില്ലകളെ പോലെ തന്നെയാണ് മലപ്പുറവും. പലതരം സാമൂഹ്യ നന്മകൾക്കൊപ്പം ചെറിയ തോതിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളും എല്ലായിടത്തെയും പോലെ മലപ്പുറത്തുമുണ്ട്. എന്നാൽ വംശീയ മുൻവിധിയോടെ മലപ്പുറത്തെ ക്രിമിനൽ കേന്ദ്രമായി ചിത്രീകരിക്കാൻ ചില പോലീസ് മേധാവികൾ തന്നെ ശ്രമിക്കുന്നു. മറ്റ് ജില്ലകളിൽ സാധാരണ കേസെടുക്കുന്ന വിഷയങ്ങളിൽ പോലും മലപ്പുറത്ത് ക്രിമിനൽ കേസായി ചാർജ് ചെയ്യുന്നൂവെന്നത് പലരും ഉയർത്തിയ അഭിപ്രായമാണ്. പോലീസ് മർദനത്തിൽ കൊല്ലപ്പെട്ട താമിർ ജിഫ്രി കേസടക്കം പോലീസ് വ്യാജമായി നിർമ്മിച്ചതാണെന്ന ആരോപണവും ഗൗരവമാർന്നതാണ്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ നടന്ന വിസ്ഡം സ്റ്റുഡൻസ് സമ്മേളനത്തിലടക്കം മുൻവിധിയോട് കൂടിയാണ് പോലീസ് ഇടപ്പെട്ടത്. മലപ്പുറത്തോടുള്ള ഇത്തരം വംശീയ മുൻവിധികൾ പോലീസ് അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. മലപ്പുറം മുൻ എസ് പി സുജിത് ദാസിൻ്റെ കാലത്ത് എടുത്ത സ്വർണ്ണക്കടത്തടക്കമുള്ള ക്രിമിനൽ കേസുകൾ പുനരന്വേഷിക്കാൻ…

നക്ഷത്ര ഫലം (മെയ് 14, 2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾ മികവ് കാണിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് മികച്ച രീതിയിൽ ചെയ്‌തു തീർക്കാൻ സാധിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷ വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾ ഇന്ന് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. തുലാം: ഇന്ന് നിങ്ങൾ ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാൻ സാധ്യതയുണ്ട്. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടും. വൃശ്ചികം: ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ഏറ്റെടുത്ത ജോലികൾ…

ഹാജിമാർക്ക് മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി

കോഴിക്കോട്: ഹജ്ജ് തീർഥാടനത്തിന് പുറപ്പെടുന്ന ഹാജിമാർക്കായി പ്രത്യേക മെഡിക്കൽ കിറ്റ് പുറത്തിറക്കി മർകസ് യുനാനി ഹോസ്പിറ്റൽ. തീർഥാടന വേളയിൽ സാധാരണ അനുഭവിക്കാറുള്ള കാലാവസ്ഥ ബുദ്ധിമുട്ടുകൾ, അലർജികൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവക്കുള്ള പരിഹാരവുമായാണ് പാർശ്വഫലങ്ങളില്ലാത്ത  സർക്കാർ അംഗീകൃത യുനാനി മരുന്നുകളും ലേപനങ്ങളും ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് കിറ്റ് ഒരുക്കിയിട്ടുള്ളത്. കിറ്റിന്റെ വിതരണോദ്ഘാടനം ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു. സന്ധി വേദന, പകർച്ചവ്യാധി, ജലദോഷം, ദഹനക്കുറവ് തുടങ്ങി സ്വാഭാവിക രോഗാവസ്ഥകൾ പരിഹരിക്കാൻ ഏറെ ഫലപ്രദമായ ഈ കിറ്റിൽ തീർഥാടനം ആരോഗ്യകരമായി നിർവഹിക്കാനുള്ള നിർദേശങ്ങളും മരുന്നുകളുടെ ഉപയോഗരീതി വിശദീകരിക്കുന്ന ലഘുലേഖയും അടങ്ങിയിട്ടുണ്ട്. ഹജ്ജ് സീസണോടനുബന്ധിച്ച് കാരന്തൂരിലെ മർകസ് യുനാനിയിൽ തീർഥാടകർക്ക് സൗജന്യ പരിശോധനയും ബോധവത്കരണവും സജജീകരിച്ചിട്ടുണ്ട്. യുനാനി മെഡിക്കൽ കിറ്റ് ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും +919562213535 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മർകസ് ജാസ്മിൻ വാലി അഡ്മിഷൻ ആരംഭിച്ചു

കാരന്തൂർ: മർകസ് സെൻട്രൽ ക്യാമ്പസിലെ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രധാനമായ ജാസ്മിൻ വാലിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു. റെസിഡൻഷ്യൻ സൗകര്യമുള്ള ഇവിടെ 8-ാം ക്ലാസ് മുതൽ പിജി വരെയാണ് പഠന സൗകര്യമുള്ളത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലത്തിൽ കേരള സിലബസ്, സി ബി എസ് ഇ ഹാദിയ എന്നീ വിഭാഗങ്ങളിലും ഡിഗ്രി, പിജി തലത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഹാദിയ വിഭാഗങ്ങളിലും കോഴ്‌സുകളുണ്ട്. കൂടാതെ ഒരു വർഷത്തെ ഹാദിയ ഡിപ്ലോമ കോഴ്സ് (പി പി ടി ടി സി, ഫാമിലി കൗൺസലിംഗ്) പഠന സൗകര്യവുമുണ്ട്. ധാർമികാന്തരീക്ഷത്തിൽ മികച്ച താമസ- പഠനാന്തരീക്ഷം ഒരുക്കുന്ന സ്ഥാപനത്തിൽ പരിചയ സമ്പന്നരുടെ നേതൃത്വത്തിൽ ആത്മീയ, ജീവിതശൈലി, നൈപുണി, ആർട്സ് പരിശീലനങ്ങളും നൽകിവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 04952800924, 9072500408

നന്തൻകോട് കൊലപാതക കേസില്‍ പ്രതി കേഡൽ ജീൻസൺ രാജയ്ക്ക് ജീവപര്യന്തം കഠിന തടവും പതിനഞ്ച് ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: 2017-ൽ നന്തൻകോട് വെച്ച് മാതാപിതാക്കളെയും സഹോദരിയെയും അമ്മായിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 37 കാരനായ കേഡൽ ജീൻസൺ രാജയ്ക്ക് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ചൊവ്വാഴ്ച ജീവപര്യന്തം കഠിന തടവ് വിധിച്ചു. നാല് കൊലപാതകങ്ങൾക്കായി ആകെ 26 വർഷം തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), സെക്ഷൻ 436 (വീട് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ തീയോ സ്ഫോടകവസ്തുവോ ഉപയോഗിച്ച് ഉപദ്രവിക്കൽ), സെക്ഷൻ 201 (കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കൽ) എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജി വിഷ്ണു കെ. തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിന് പുറമേ, കോടതി 15 ലക്ഷം രൂപ പിഴയും വിധിച്ചു. ഈ തുക തിരിച്ചുപിടിച്ചാൽ, അത് കേസിലെ പ്രധാന സാക്ഷിയായ കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസിന് നൽകണം. ആരോരും സഹായമില്ലാതെ വീൽ ചെയറിൽ കഴിയുന്ന…

മാതാപിതക്കളുടേതടക്കം നാല് മൃതദേഹങ്ങളുമായി മൂന്ന് ദിവസം ഒരു വീട്ടില്‍ കഴിഞ്ഞ കേഡല്‍ ജിന്‍സണ്‍ രാജ; ക്രൈം ത്രില്ലര്‍ സിനിമയെ വെല്ലുന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കേരള പോലീസ്

തിരുവനന്തപുരം: മാനസിക പ്രശ്നമാണോ അതോ സ്വന്തം സഹോദരിയെ മാതാപിതാക്കള്‍ അമിതമായി സ്നേഹിക്കുന്നത് സഹിക്കാന്‍ കഴിയാതെയാണോ എന്നറിയില്ല, എങ്കിലും മാതാപിതാക്കളെയും സഹോദരിയേയും അമ്മായിയെയും കൊലപ്പെടുത്തി നാല് മൃതദേഹങ്ങളുമായി ഒരു വീട്ടില്‍ കഴിഞ്ഞ കേഡല്‍ ജിന്‍സണ്‍ രാജ എന്ന യുവാവ് ചെയ്ത ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ച് കേരള പോലീസ്. സ്വന്തം അമ്മയെ ആദ്യം കൊലപ്പെടുത്തി ടോയ്‌ലറ്റിൽ ഒളിപ്പിച്ച് അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച ക്രൂരനാണ് കേഡൽ ജീൻസൺ രാജ എന്ന് പോലീസ് പറഞ്ഞു. നന്തൻകോട്ടുള്ള തന്റെ വസതിയിൽ നാല് മൃതദേഹങ്ങളുമായി കേഡൽ മൂന്ന് ദിവസമാണ് ചെലവഴിച്ചത്. ഓൺലൈനിലൂടെ ഒരു കോടാലി വാങ്ങി യൂട്യൂബിൽ നിന്ന് കഴുത്ത് അറുക്കാൻ പഠിച്ച ശേഷമാണ് അയാള്‍ കൂട്ടക്കൊല നടത്തിയത്. ആദ്യം കൊലപ്പെടുത്തിയത് അമ്മ ഡോ. ജീൻ പത്മയെയാണ്. 2017 ഏപ്രിൽ 5 ന്, കേഡൽ തന്റെ അമ്മയായ ഡോ. ജീൻ പത്മയെ ഒരു പുതിയ കമ്പ്യൂട്ടർ…

സഹപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കേ ജൂനിയര്‍ വനിതാ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചു; അഭിഭാഷകന്‍ ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതിയിലെ അഭിഭാഷകയായ പാറശ്ശാല കോട്ടവിള സ്വദേശിനി ശ്യാമിലി (26) യെ അഭിഭാഷകരുടെ മുന്നിൽ വെച്ച് സീനിയർ അഭിഭാഷകന്‍ മർദ്ദിച്ചു. ക്രൂരമായി മര്‍ദ്ദിക്കുന്നതു കണ്ടിട്ടും ആരും ആക്രമണം തടയാൻ മുന്നോട്ടുവന്നില്ല എന്നത് അത്ഭുതകരമാണ്. സീനിയർ അഭിഭാഷകൻ പൂന്തുറ സ്വദേശിയായ ബെയ്‌ലിൻ ദാസാണ് ശ്യാമിലിയെ ആക്രമിച്ചത്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശ്യാമിലി വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തും. തന്നെ ജോലിയിൽ നിന്ന് പുറത്താക്കാനുള്ള അപ്രതീക്ഷിത തീരുമാനത്തെക്കുറിച്ച് ശ്യാമിലി ചോദിച്ചതിനാണ് ബെയ്‌ലിന്‍ ദാസ് അവരെ ആക്രമിച്ചതെന്നു പറയുന്നു. മര്‍ദ്ദനത്തില്‍ ശ്യാമിലിയുടെ മുഖത്തിന് സാരമായ പരിക്കേറ്റു. കണ്ണുകൾക്ക് മുകളിൽ മുറിവും, താടിയെല്ലിനും കവിളിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒളിവില്‍ പോയ ബെയ്‌ലിൻ ദാസിനെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തു. വഞ്ചിയൂരിലെ ത്രിവേണി ആശുപത്രി റോഡിലുള്ള മഹാറാണി ബിൽഡിംഗിലെ ബെയ്‌ലിൻ ദാസിന്റെ ഓഫീസിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ്…