ശബരിമല: ദേവസ്വം ബോർഡിന്റെ കീഴിലുള്ള നിലയ്ക്കല്‍ പെട്രോള്‍ പമ്പില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 20.69 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രമക്കേട് കണ്ടുപിടിക്കപ്പെട്ടതോടെ പമ്പിന്റെ ചുമതലക്കാരനായ അനൂപ് ഒളിവില്‍ പോയി. അതേസമയം, ഈ ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. നിലയ്ക്കലിലെ സ്വാമി അയ്യപ്പ ഫ്യുവൽസിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏപ്രിൽ ഒന്ന് മുതൽ ഒക്ടോബർ 19 വരെയുളള കണക്കുകൾ ഓഡിറ്റ് ചെയ്തപ്പോഴാണ് വൻതുകയുടെ വെട്ടിപ്പ് പുറത്തുവന്നത്. ഇതേ തുടർന്ന് അസിസ്റ്റന്റ് എൻജിനീയർ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും പമ്പിന്റെ ചുമതലക്കാരനായ അനൂപ് ഒളിവിൽ പോയി. സംഭവത്തിൽ നിലയ്ക്കൽ അസിസ്റ്റന്റ് എൻജിനീയർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എങ്ങനെയാണ് വെട്ടിപ്പ് നടത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കലിലെ പെട്രോൾ പമ്പിൽ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. പമ്പയിൽ പെട്രോൾ പമ്പുണ്ടെങ്കിലും…
Category: KERALA
വിശക്കുന്നവര്‍ക്ക് അന്നവുമായി ‘പ്രാഞ്ചിയേട്ടന്‍സ് അടുക്കള’ ആരംഭിച്ചു
കൊച്ചി: വിശപ്പനുഭവിക്കുന്ന പാവങ്ങള്‍ക്ക് സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്കുവാന് സമൂഹ നന്മക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് (സിഎഫ്എഫ്സിടി) ‘അന്നദാനം മഹാ പുണ്യം’ എന്ന സന്ദേശവുമായി ‘പ്രാഞ്ചിയേട്ടന്‍സ്അടുക്കള’ ആരംഭിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് സമീപത്തായി ആരംഭിച്ച സംരംഭം എറണാകുളം എംഎല്‍എ ടി. ജെ വിനോദ്, തൃക്കാക്കര എംഎല്‍എ ഉമാ തോമസ്, സിഎഫ്എഫ്സിടി ചെയര്മാന് ഷിബു ഫ്രാന്‍സിസ് ചമ്മിണി എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെയും (8 മുതല്‍ 9 വരെ) ഉച്ചയ്ക്കും (12-30 മുതല്‍ 2.00 വരെ) സൗജന്യ ഭക്ഷണം ഇവിടെ നിന്നു ലഭിക്കുന്നതായിരിക്കും. വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്നിടത്തോളം പുണ്യപ്രവത്തി വേറെയില്ല. അത് ദിവസേന കൊടുക്കുവാന്‍ ചമ്മണികോടത്ത് ഫ്രാന്‍സിസ് ആന്‍ഡ് ഫാമിലി ചാരിറ്റബിള്‍ ട്രസ്റ്റ് കാണിക്കുന്ന ഈ മനസ്സ്…
കേരള സർവ്വകലാശാല സെനറ്റിൽ സിപിഐ(എം) അംഗങ്ങളെ തിരുകിക്കയറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ശ്രമമെന്ന് ആരോപണം
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് സിപിഐഎം പ്രവർത്തകരെയും അനുഭാവികളെയും തിരുകിക്കയറ്റാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ശ്രമിക്കുന്നതായി ആരോപണം. കേരള സർവകലാശാലയുടെ സെനറ്റിലേക്ക് ചാൻസലർ നാമനിർദ്ദേശം ചെയ്യേണ്ട പേരുകളുടെ പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് നൽകിയതെന്നു പറയുന്നു. സാധാരണഗതിയിൽ സർവകലാശാല തയാറാക്കുന്ന പട്ടിക മാത്രമേ ഗവർണർക്ക് നൽകാറുള്ളൂ. മന്ത്രിയുടെ ഈ നടപടി മാർഗനിർദേശങ്ങളുടെ ലംഘനമായാണ് കാണുന്നത്. സർവകലാശാല തയ്യാറാക്കിയ പട്ടിക കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഗവർണർക്ക് കൈമാറി. ഇതോടൊപ്പം മന്ത്രി നൽകിയ സിപിഐഎം അനുഭാവികളുടെ പേരുകളടങ്ങിയ പട്ടികയും വിസി സമർപ്പിച്ചു. കൈരളി ന്യൂസ് ഡയറക്ടർ എൻ.പി. ചന്ദ്രശേഖരൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി.പരമേശ്വരൻ, പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങി സിപിഐ എം അനുകൂലികളാണ് മന്ത്രി ആർ. ബിന്ദുവിന്റെ പട്ടികയിലുള്ളത്.
കാലടി സര്‍വ്വകലാശാലയില്‍ ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി; എസ് എഫ് ഐക്ക് ചുട്ട മറുപടി കൊടുത്ത് എബിവിപി വിദ്യാര്‍ത്ഥിനികള്‍
കാലടി: കാലടി സംസ്കൃത സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എബിവിപി ഉയർത്തിയ ബാനർ അഴിച്ചുമാറ്റിയ എസ്എഫ്ഐ പ്രവർത്തകർക്ക് ചുട്ട മറുപടിയുമായി എബിവിപി വനിതാ വിദ്യാർഥിനികൾ. എബിവിപി വിദ്യാർഥിനികൾ ബാനർ അഴിച്ച എസ്എഫ്ഐക്കാർക്കു മുന്നിൽ തിരികെ കെട്ടിയത് കുട്ടി സഖാക്കള്‍ക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു. അതിനിടെ, എസ്എഫ്ഐ പ്രവർത്തകരെ വിദ്യാർത്ഥിനികൾ ചോദ്യം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യൂണിവേഴ്സിറ്റി ഗേറ്റിൽ എബിവിപി ഉയർത്തിയ ബാനറാണ് എസ്എഫ്ഐ ഗുണ്ടകൾ അഴിച്ചുമാറ്റിയത്. രണ്ട് ഗേറ്റുകളിലൊന്നിൽ എസ്എഫ്ഐ ചാൻസലർക്കെതിരായ ബാനർ കെട്ടി. ഇതിന് മറുപടിയായാണ് രണ്ടാം ഗേറ്റിൽ എബിവിപിയുടെ ബാനർ ഉയർത്തിയത്. ‘ശാഖയിലെ സംഘിസം സർവ്വകലാശാലയിൽ വേണ്ട ഗവർണറേ’ എന്നായിരുന്നു എസ്എഫ്ഐ ബാനറില്‍ എഴുതിയിരുന്നത്. എന്നാൽ, ചാൻസിലറെ വിലക്കാൻ കേരളത്തിലെ കലാലയങ്ങൾ എസ്എഫ്ഐയുടെ കുടുംബസ്വത്തല്ലെന്നായിരുന്നു എബിവിപിയുടെ മറുപടി. നട്ടെല്ലുള്ളൊരു ഗവർണർക്ക് എബിവിപിയുടെ ഐക്യദാർഢ്യവും ബാനറിൽ രേഖപ്പെടുത്തി.…
എൽഡിഎഫ് സർക്കാരിന്റെ ഗുണ്ടാ രാജ് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചുകൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു
കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാര്‍ ‘ഗുണ്ടാരാജ്’ ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ മുക്കത്തും ബേപ്പൂരിലും പോലീസുമായി തുറന്ന വാക്കേറ്റത്തിൽ കലാശിച്ചു. ബേപ്പൂരിൽ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക കോൺഗ്രസ് നേതാവിന് നിസാര പരിക്കേറ്റു. എന്നാൽ, തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ലാത്തി ഉപയോഗിച്ച് ബോധപൂർവം ആക്രമിച്ചുവെന്ന് പരിക്കേറ്റയാൾ അവകാശപ്പെട്ടു പ്രതിഷേധക്കാർ പോലീസുമായി സഹകരിക്കാത്തതിനെ തുടർന്ന് സംസ്ഥാന, ദേശീയ പാതകൾ രാവിലെ പലയിടത്തും ഉപരോധിച്ചു. മുക്കത്ത് രോഷാകുലരായ കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ ഒരു മണിക്കൂറോളം ഉപരോധിച്ചു. നവകേരള സദസിന്റെ പേരിൽ സംസ്ഥാനം ഗുണ്ടാ ഭീഷണിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് നടക്കാവ് പോലീസ് സ്റ്റേഷനു സമീപം ജില്ലാതല സമരം ഉദ്ഘാടനം ചെയ്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പ്രവീൺകുമാർ ആരോപിച്ചു. പോലീസ് ആക്രമണവും ഗുണ്ടകൾക്കുള്ള…
പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാന്‍ ‘മാലിന്യമുക്തം നവകേരളം പദ്ധതി’; മുളക്കൂടുകള്‍ വിതരണം ചെയ്ത് തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത്
പാലക്കാട്: ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന തീവ്രയജ്ഞത്തിന്റെ ഭാഗമായി വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം സൂക്ഷിച്ച് വയ്ക്കുന്നതിന് മുളക്കൂടുകള്‍ വിതരണം ചെയ്ത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 1700 വീടുകളിലേക്കാണ് മുളക്കൂടുകള്‍ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെയും ബാംബൂ കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ പഞ്ചായത്തിലെ ശേഷിക്കുന്ന വീടുകളിലേക്ക് അടുത്തഘട്ടത്തില്‍ കൂടകള്‍ വിതരണം ചെയ്യാനാണ് പഞ്ചായത്ത് ലക്ഷ്യമാക്കുന്നത്. ഇതുമൂലം പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ലക്ഷ്യമാണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. മാലിന്യ സംസ്കരണം ലക്ഷ്യമാക്കി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ 40 അംഗ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിച്ച് വരുന്നത്. എല്ലാ മാസവും 15-ാം തീയതിക്കകം എല്ലാ വീടുകളില്‍നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് മിനി എം.സി.എഫില്‍ ശേഖരിച്ച് പിന്നീട് എം.സി.എഫില്‍ എത്തിച്ച് മാലിന്യം തരംതിരിച്ച് ഗ്രീന്‍ കേരള…
തലവടി വൈ.എം.സി.എ യുടെ നേതൃത്വത്തിൽ ‘കൃഷി അറിവുകൾ’ സെമിനാർ നടത്തി
തലവടി വൈ.എം.സി.എ യുടെ നേതൃത്വത്തിൽ തലവടി കൃഷി ഭവൻ്റെയും, തലവടി സർവ്വീസ് സഹകരണ ബാങ്കിൻ്റെയും സഹകരണത്തോടെ ” കൃഷി അറിവുകൾ ” നടത്തി. വൈ.എം.സി.എ പ്രസിഡൻ്റ് ജോജി ജെ വൈലപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ഉത്ഘാടനം ചെയ്തു. കൃഷി വിജ്ഞാൻ കേന്ദ്രം കായംകുളം യൂണിറ്റ് മേധാവി പി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. തലവടി സഹകരണ ബാങ്ക് പ്രസിഡൻ്റ് ഏബ്രഹാം കരിമ്പിൽ, തലവടി കൃഷി ആഫീസർ എ.പി പൂജ, വൈഎംസിഎ ഭാരവാഹികളായ വിനോദ് വർഗീസ്, ജോർജ്ജുകുട്ടി തിരുത്താടിൽ, ഷിജു കൊച്ചു മാമ്മൂട്ടിൽ, സാംകുട്ടി ആറുപറയിൽ, മാത്യു ചാക്കോ എന്നിവർ പ്രസംഗിച്ചു. തലവടിയിലെ വിവിധ പാടശേഖരങ്ങളിലെ കർഷക പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ എം.എഫ് രാജീവ് കൃഷി രീതിയെ സംബണ്ഡിച്ചും, പരിപാലിക്കുന്ന രീതിയെ സംബന്ധിച്ചും ക്ലാസ്സെടുത്തു.
ശബരിമലയില്‍ ഭക്തർക്ക് ഭക്ഷണത്തിന് അമിത വില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്
എറണാകുളം: മണ്ഡലകാല തീർഥാടന കാലത്ത് ശബരിമല ദർശനത്തിനെത്തുന്ന ഭക്തർക്ക് വിളമ്പുന്ന ഭക്ഷണത്തിന് അമിത വില ഈടാക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താൻ ഹൈക്കോടതിയുടെ ഉത്തരവ്. അമിതവില ഈടാക്കുന്നത് തടയാൻ സന്നിധാനത്ത് പരിശോധന നടത്താൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. ഭക്ഷ്യവസ്തുക്കളുടെ മുൻനിശ്ചയിച്ച വിലകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കളക്ടർമാരെ കോടതി ചുമതലപ്പെടുത്തി. അമിതവില ഈടാക്കുന്നത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുകയും നിയമലംഘനം നടത്തുന്നവർക്കെതിരെ ദേവസ്വം ബോർഡ് നടപടിയെടുക്കുകയും വേണം. ഭക്തരിൽ നിന്ന് ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച സ്വമേധയാ ഹർജിയാണ് കോടതി പരിഗണിച്ചത്. അമിത നിരക്ക് ഈടാക്കുന്നത് തടയാൻ ലീഗൽ മെട്രോളജി വകുപ്പ് പതിവായി പരിശോധന നടത്തുന്നുണ്ടെന്ന് സർക്കാർ സൂചിപ്പിച്ചു. അതിനാൽ ലീഗൽ മെട്രോളജി വകുപ്പിനെ കേസിൽ കക്ഷി ചേർത്തു
ഗവർണർക്കെതിരായ ബാനറുകൾ നീക്കം ചെയ്യാൻ കേരള സർവകലാശാല വൈസ് ചാൻസലറുടെ നിർദേശം
തിരുവനന്തപുരം: ഗവർണർക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ അടിയന്തരമായി എടുത്തു മാറ്റാൻ കേരള സർവകലാശാലാ വൈസ് ചാൻസലർ രജിസ്ട്രാർക്ക് നിർദേശം നൽകി. യൂണിവേഴ്സിറ്റി സെനറ്റ് ഹൗസിൽ ഉടനീളം സ്ഥാപിച്ചിട്ടുള്ള ബാനറുകൾ ഉടൻ നീക്കം ചെയ്യണം. ഹൈക്കോടതി വിധി പ്രകാരം സർവകലാശാല കാമ്പസിന്റെ 200 മീറ്റർ ചുറ്റളവിൽ അനൗദ്യോഗിക ബാനറുകളും ബോർഡുകളും നിരോധിച്ചിട്ടുണ്ട്. നിരോധനം നിലവിലുണ്ടെങ്കിലും ഇന്നലെ ആരിഫ് മുഹമ്മദ് ഖാനെതിരെ കാമ്പസിൽ എസ്എഫ്ഐ ബാനർ പ്രദർശിപ്പിച്ചിരുന്നു. കോടതി വിധി നടപ്പാക്കാനാണ് വൈസ് ചാൻസലറുടെ നിർദേശം
ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ മൂന്നാമത്തെ ഷോപ്പിംഗ് സെന്റര്‍ പാലക്കാട് ഉദ്ഘാടനം ചെയ്തു
പാലക്കാട്: വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഡിസംബർ 18-ന് പാലക്കാട് ലുലു മാളിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, കണ്ണാടി പഞ്ചായത്ത് പ്രസിഡന്റ് എം.ലത, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി എന്നിവരും സന്നിഹിതരായിരുന്നു. പാലക്കാട്ടെ ചില്ലറ വിൽപന രംഗത്തെ ഈ ഗംഭീരമായ കൂട്ടിച്ചേർക്കലിന്റെ ഔപചാരികമായ തുടക്കം സൂചിപ്പിക്കുന്ന മാളിന്റെ ഉദ്ഘാടനം എം.എൽ.എ ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ മൂന്നാമത്തെ ലുലു ഷോപ്പിംഗ് സെന്റർ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. കണ്ണാടി ദേശീയ പാതയിൽ 2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് മാൾ സ്ഥിതി ചെയ്യുന്നത്. രണ്ട് നിലകളുള്ള മാളിൽ 1 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ ലുലു ഹൈപ്പർമാർക്കറ്റ് ഉണ്ട്. പലചരക്ക് സാധനങ്ങൾ, പലഹാരങ്ങൾ, പുതിയ കാർഷിക ഉൽപന്നങ്ങൾ, ഇറക്കുമതി ചെയ്ത സാധനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ,…
