ഇന്ന് കേരളത്തെ നോക്കി കാണുമ്പോൾ, സാമൂഹിക മാറ്റങ്ങളെയും കുടിയേറ്റാനുഭവങ്ങളെയും കുറിച്ച് ഒരു ഗൗരവമുള്ള വിരോധാഭാസം ശ്രദ്ധയിൽപ്പെടുന്നു. ലോകം അതിവേഗം മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിൽ, കേരളം തന്നെ പല കാലഹരണപ്പെട്ട ആചാരങ്ങളെയും അനാചാരങ്ങളെയും ഉപേക്ഷിച്ച്, കൂടുതൽ തുറന്നും ബോധവുമുള്ള സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ വിദേശത്തേക്ക് കുടിയേറിയ മലയാളികളുടെ ഒരു വിഭാഗം, ഈ മാറ്റങ്ങളോട് ഒത്തു പോകാൻ തയ്യാറാകാതെ, പഴയ ചിന്താധാരകളെ അതേപടി തുടരുന്നത് ആശങ്കാജനകമാണ്. വർഷങ്ങൾക്കുമുമ്പ് കേരളം വിട്ടുപോയ ചിലർ, ഇന്ന് പ്രവർത്തിക്കുന്ന സമൂഹങ്ങൾ സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നോട്ട് പോയ സാഹചര്യങ്ങളിൽ, അവിടുത്തെ മൂല്യങ്ങളുമായി സംവദിക്കാൻ ശ്രമിക്കുന്നതിനുപകരം, സ്വന്തം കാലഹരണപ്പെട്ട സാമൂഹിക ചട്ടക്കൂടുകളെ തന്നെ പ്രദർശിപ്പിക്കുന്ന പ്രവണത കാണിക്കുന്നു. ഇതിലൂടെ, വ്യക്തികളുടെ പെരുമാറ്റം മാത്രമല്ല, ഒരു സമൂഹത്തിന്റെ സമഗ്രച്ഛായയും അവിടെ ചോദ്യം ചെയ്യപ്പെടുന്നു. പ്രത്യേകിച്ച്, പുതുതലമുറയെ കുറിച്ചുള്ള അനാവശ്യവും അനീതിയുമായ പൊതുധാരണകൾ ഇത്തരത്തിലുള്ള സമീപനങ്ങൾ ശക്തിപ്പെടുത്തുന്നു. സാംസ്കാരിക…
Category: ARTICLES
ഒരൊറ്റ തള്ളാ (ലേഖനം): രാജു മൈലപ്ര
രാവിലെ ഞാന്‍ ഉണര്‍ന്നു വരുന്നതേയുള്ളൂ. അപ്പോഴാണ് നിര്‍ത്താതെയുള്ള ബെല്ലടി. ഞാന്‍ ഫോണ്‍ എടുത്തില്ല. ദേ, പിന്നെയും പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ വീണ്ടും ബെല്ലടി. പരിചയമില്ലാത്ത നമ്പരാണ്. ബന്ധത്തിലോ സ്വന്തത്തിലോ ഉള്ള വല്ലവരും തട്ടിപ്പോയിക്കാണുമോ, എന്തോ? ഏതായാലും വരുന്നതു വരട്ടെയെന്നും കരുതി ഞാന്‍ ഫോണെടുത്തു. “ഹലോ….!” “എടാ, ഇതു ഞാനാ!” സത്യം പറഞ്ഞാല്‍ ആരാണു വിളിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല. “ഒന്നോര്‍ത്തു നോക്കിക്കേടാ… ഈ ശബ്ദം കേട്ടതായി നീ ഓര്‍ക്കുന്നില്ലേ! ശരിക്കും ഒന്നാലോചിച്ചേ!” നല്ല പരിചയമുള്ള ശബ്ദം. പക്ഷേ അത്രയങ്ങോട്ടു പിടി കിട്ടുന്നില്ല. “എടാ ക്ലീറ്റസേ! ഇതു ഞാനാ നിന്റെ ദാസപ്പന്” “എന്റെ പൊന്നു കര്‍ത്താവേ! ദാസോ! എന്തൊക്കെയാണിഷ്ടാ വിശേഷങ്ങള്‍? എവിടുന്നാ വിളിക്കുന്നത്. ഇപ്പം പാട്ടൊന്നും കിട്ടുന്നില്ല അല്ലേ?” “പാട്ടൊക്കെയിഷ്ടം പോലെ കിട്ടുന്നുണ്ട്. ഞാന്‍ വല്ലപ്പോഴുമേ ചെയ്യാറുള്ളൂ. ഇനി പിള്ളാരൊക്കെ പാടട്ടെ!” “അപ്പോള്‍ താമസം ഇപ്പോള്‍ മദ്രാസ്സിലാണോ, അതോ കൊച്ചിയിലോ?”…
വേർപാടുകൾ അവസാനമല്ല – പ്രിയപ്പെട്ടവരിലേക്കുള്ള ഒരു തിരിച്ചുപോക്ക്: പി.പി. ചെറിയാൻ
ജീവിതം അതിന്റെ സായന്തനത്തിൽ എത്തിനിൽക്കുമ്പോൾ, ചുറ്റുമുള്ളവരുടെ വേർപാടുകൾ കേവലം വാർത്തകളല്ല, മറിച്ച് നമ്മുടെ തന്നെ ജീവിതത്തിന്റെ നേർച്ചിത്രങ്ങളാണ്. കൂടെ പഠിച്ചവരും സുഹൃത്തുക്കളും ഒരേ മേഖലയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവരും ഓരോരുത്തരായി യാത്ര പറയുമ്പോൾ, ഈ ലോകമെന്ന വീഥിയിൽ നാം ഒറ്റപ്പെട്ടതുപോലെ തോന്നും. ഇന്നത്തെ സാഹചര്യത്തിൽ എന്നെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് രോഗശയ്യയിലായ പ്രിയപ്പെട്ടവർക്ക് നൽകപ്പെടുന്ന അമിതമായ ഒറ്റപ്പെടലാണ്. അണുബാധയുടെയും മറ്റും പേരിൽ പ്രിയപ്പെട്ടവരെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടുമ്പോൾ, അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്നേഹിക്കുന്നവരുടെ ഒരു തലോടലോ വാക്കോ ആയിരിക്കും. എന്റെ പിതൃതുല്യനായ വന്ദ്യ വയോധികനും സഹോദരതുല്യനായ സുഹൃത്തും മരണത്തോട് മല്ലിടുമ്പോൾ അവരെ ഒന്ന് കാണാൻ പോലും എനിക്ക് സാധിക്കുന്നില്ല. ശാസ്ത്രീയമായ മുൻകരുതലുകൾ ആവശ്യമാണെങ്കിലും, ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളിലെ സമാധാനം തല്ലിക്കെടുത്താൻ നമുക്ക് എന്ത് അവകാശമാണുള്ളത്? മരണത്തിന് പ്രായമോ സമ്പത്തോ സ്ഥാനമാനങ്ങളോ ഒരു തടസ്സമല്ലെന്ന്…
മരണമൊഴികളുടെ നിയമ സാധുതകൾ: അഡ്വ. സലിൽ കുമാർ
ഭാരതീയ സാക്ഷ്യ അധിനിയമം 2023 ലെ വകുപ്പ് 26(a) പ്രകാരമുള്ള മരണമൊഴി (Dying Declaration) യുടെ നിയമ സാധുതകൾ I. മരണമൊഴി (Dying Declaration) എന്ന ആശയത്തിന് ക്രിമിനൽ ന്യായവ്യവസ്ഥയിൽ അതുല്യമായ സ്ഥാനമാണ് ഉള്ളത്. മറ്റൊരാൾ പറഞ്ഞോ കേട്ടോ ആയ hearsay തെളിവുകൾ പൊതുവെ അംഗീകരിക്കപ്പെടില്ല എന്ന നിയമത്തിന് ഉള്ള ഏറ്റവും പ്രധാനപ്പെട്ട നിയമപരമായ ഒഴിവുകളിൽ ഒന്നാണ് മരണമൊഴി. മരണത്തിന്റെ വക്കിലെത്തിയ ഒരാൾ കള്ളം പറയാൻ സാധ്യത വളരെ കുറവാണ് എന്ന ഒരു പൊതു ധാരണയിലാണ് ഈ സിദ്ധാന്തം ആധാരമാക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനാപരമായ പരിശോധനകൾ അതിജീവിച്ച ഈ സിദ്ധാന്തം ഇന്നും ക്രിമിനൽ വിചാരണകളിൽ നിർണ്ണായകമായ ഒരു തെളിവ് ഉപാധിയായി അംഗീകരിക്കപ്പെടുന്നു. 1872 ലെ ഇന്ത്യൻ തെളിവെടുപ്പ് നിയമത്തിലെ 32 (1) വകുപ്പ് പറഞ്ഞിരുന്ന ഈ നിയമം ഇന്ന് 2023 ലെ ഭാരതീയ സാക്ഷ്യ അധിനിയമം, (BSA) നിലവിൽ വന്നിട്ടും,…
പ്രവാസികൾക്ക് ഭാരത് പുതുവർഷ സമ്മാനം: കാരൂർ സോമൻ (ചാരുംമൂടൻ)
പ്രാചീന കാലം മുതൽ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടിൽ നിളയുടെ തീരത്തു് ബി.സി മുതൽ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോൾ മനുഷ്യർ വിപ്ലവകാരികളായി അല്ലെങ്കിൽ ചാവേറുകളായി മാറുന്നതുപോലെ ആദിമകാലങ്ങളിൽ നമ്പുതിരിമാരുടെ ഭരണം ദുഷിച്ചു തുടങ്ങിയപ്പോൾ നാട്ടുരാജാക്കന്മാർ പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങി. അന്ന് ചാവേർ ഭടന്മാരാണ് പരസ്പരം ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്. വില്യം ലോഗന്റെ ‘മലബാർ മാന്വലിൽ’ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് വിദേശ രാജ്യങ്ങളിൽ നിന്ന് പുറത്തുവന്ന ലോകപ്രശസ്ത മാധ്യമങ്ങളായ അമേരിക്കയിലെ ‘ദി ടെലിഗ്രാഫ് എഴുതിയത് ‘ഇന്ത്യയിലെ ക്രിസ്ത്യാനികളെ അടച്ചു പൂട്ടാൻ ഹിന്ദു തീവ്രവാദികൾ ശ്രമിക്കുന്നു’ (Hindu Extrimists try to shut down Christians in India) എന്നാണ്. അതുപോലെ ന്യൂയോർക്ക് ടൈംസ്, ബ്രിട്ടനിലെ ഇൻഡിപെൻഡന്റ്, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങൾ, ഇസ്രായേൽ അടക്കം ലോക രാജ്യങ്ങൾ ക്രിസ്മസ് നാളുകളിൽ ഇന്ത്യയിൽ…
പുതുവര്‍ഷത്തില്‍ വീണ്ടുവിചാരമുണ്ടായിരിക്കണം (എബി മക്കപ്പുഴ)
നാമെല്ലാം എല്ലായിപ്പോഴും ഭൗതികമായ നേട്ടങ്ങളെക്കുറി്ച്ച് മാത്രമാണ് നാം ചിന്തിക്കുന്നത്. എങ്ങനെ പണം കൂടുതല്‍ വെട്ടിപ്പിടിക്കാം എന്നതിനെക്കുറിച്ചാണ് ഒരോരുത്തരും ആലോചിക്കുന്നത്. മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും നിരന്തരം കേട്ടിട്ടും പറഞ്ഞിട്ടുമൊന്നും ആ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നില്ല. ഒരുപക്ഷെ, ഉള്‍ക്കൊള്ളുക എന്ന് പറയുന്നതിനപ്പുറം പാഥേയമൊരുക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനിറങ്ങിയ സമ്പന്നമാരുടെ അവസാനം ആറടി മണ്ണിന്റെ അവകാശികളായാണ് ഈ ലോകത്തോട് വിടപറഞ്ഞതെന്ന് നാം ഉറക്കെപ്പറയുന്നുണ്ട്. കുന്നോളം സ്വര്‍ണ്ണം സമ്പാദിച്ചവര്‍ പോലും അതില്‍നിന്ന് ഒരു തരിയും കൂടെക്കൊണ്ടുപോകുന്നില്ലെന്നതിന് നാം സാക്ഷികളാണ്. എന്നി്ട്ടും വെട്ടിപ്പിടിക്കുവാനുള്ള നമ്മുടെ ആര്‍ത്തി നമ്മെ വിട്ട് പോകുന്നില്ല. കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സാണ് വലിയ മനസ്സ്. ആയിരം കിട്ടണം എന്ന ചിന്ത തന്നെ ഉള്ളില്‍ കിടന്ന് പിടയുകയാണെങ്കില്‍ കിട്ടിയ നൂറിന്റെ സന്തോഷം നമുക്ക് അനുഭവിക്കാന്‍ സാധിക്കുകയില്ല. വലിയ മാളികകള്‍ സ്വപ്നം കണ്ടിരിക്കുകയാണെങ്കില്‍ കുടിലില്‍ കിടക്കുന്നവന്…
പുതുവര്‍ഷ ചിന്തകള്‍ (ജോസ് മാളേയ്ക്കല്‍)
പ്രതീക്ഷയും പ്രത്യാശയുമായി നാം 2026 ലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംഭവബഹുലമായ 25 സംവല്‍സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ഒരു പുതുവര്‍ഷം കൂടി കാണാനുള്ള ഭാഗ്യം ലഭിച്ച നമ്മള് എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്. 2026 ലേക്ക് സ്രഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു നടത്തിയിരിക്കുന്നതെന്തിനെന്നല്ലേ? ദാനമായി ലഭിച്ചിരിക്കുന്ന കഴിവുകളും, സമയവും, സമ്പത്തും, ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍. നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ആല്‍മീയാന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്ക് ഒരു ചെറുതിരി വെളിച്ചമാകാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം ധന്യമായി. കടന്നുപോകുന്നവര്‍ഷം നമ്മില്‍ പലര്‍ക്കും വിവിധ തരത്തിലുള്ള പ്രയാസങ്ങളും, സങ്കടങ്ങളും, ജീവിതനൊമ്പരങ്ങളും, വേണ്ടപ്പെട്ടവരുടെയും, സ്നേഹിതരുടെയും വിയോഗം നല്കിയ വ്യഥകളും, പ്രകൃതിക്ഷോഭങ്ങള്‍ വരുത്തിവച്ച വിനകളും നല്കിയിട്ടുണ്ടാവാം. അതെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് പുതിയ ജീവിതത്തിലേക്ക് പ്രത്യാശയോടെ കാലെടുത്തു വക്കുക. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പലതരത്തിലുള്ള ആഘോഷ പരിപാടികള്‍ നടന്നുവരികയാണല്ലോ. കേരളത്തില്‍ പുതുവല്‍സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷാവസാനമായ ഡിസംബര്‍ 31…
കണ്ണൂർ – രാമന്തളി ദുരന്തം ഒരു ആത്മഹത്യയല്ല; നിയമം വരുത്തിയ ദുരന്തം; സ്ത്രീപക്ഷ നിയമങ്ങളുടെ പൊളിച്ചെഴുത്ത് ആവശ്യമോ?: അഡ്വ. സലിൽ കുമാർ
കണ്ണൂർ രാമന്തളിയിലെ ആ വീട്ടിൽ സംഭവിച്ചത് ഒരു വ്യക്തിയുടെ ആത്മഹത്യ അല്ല. അത് നമ്മുടെ നിയമസംവിധാനം വർഷങ്ങളായി വളർത്തിപ്പോറ്റിയ ഒരു നിയമ അസമത്വത്തിന്റെ ഭീകരമായ അന്തിമഫലമാണ്. ഈ ക്രിസ്മസ് നാളിൽ, സ്റ്റാർ തൂങ്ങിയ ആ വീട്ടിൽ, ഒരു അച്ഛനും തന്റെ പിഞ്ചു മക്കളും മരണത്തിലേക്ക് നടന്നു നീങ്ങിയത് നമ്മുടെ നാട്ടിൽ ഇന്ന് നിലനിൽക്കുന്ന അമിത സ്ത്രീപക്ഷ നിയമങ്ങളുടെ ഇരയായിട്ടാണ്. കോടതിയിൽ കുടുംബ പ്രശ്നങ്ങൾ നിലനിൽക്കെ, ഭാര്യ ഭർത്താവിനെ വ്യാജ പോക്സോ കേസിൽ പെടുത്തിയപ്പോൾ അഭിമാന ക്ഷതമേറ്റയാൾ ജീവനൊടുക്കുകയായിരുന്നു. സ്വന്തം കുഞ്ഞിനോടൊപ്പം ! ഹരജിക്കാരിയായ ഭാര്യക്ക് തീർച്ചയായും സന്തോഷിക്കാം. നീതി നടപ്പായി ! കോടതിക്കും ! അപ്പോഴും ഉയരുന്ന ഒരു സംശയം, നമ്മുടെ നിയമ വ്യവസ്ഥ കുറ്റമറ്റതാണോ? ഈ അമിത സ്ത്രീപക്ഷ നിയമങ്ങൾ ചിലർ എങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ? അയാൾ വ്യാജ കേസിൽ പെട്ടാലും, കുട്ടിയെ കൊല്ലാൻ അയാൾക്ക്…
“പോറ്റിയേ….കേറ്റിയേ….” (നര്‍മ്മ ലേഖനം): രാജു മൈലപ്ര
ഈ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവുമായി സഖാക്കളെ ബന്ധപ്പെടുത്തി വലിയ കോലാഹലമുണ്ടാക്കിയ ഒരു പാട്ടാണ് ‘പോറ്റിയേ കേറ്റിയേ…’ എന്നത്. പാളിയെപ്പറ്റി പാടിയപ്പോള്‍ ചിലര്‍ക്കൊക്കെ പൊള്ളി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റത് ഈ നശിച്ച പാട്ടു കാരണമാണെന്നു കരുതി എഴുതിയവനും, പാടിയവനും, പാടിപ്പിച്ചവനും, ഏറ്റു പാടിയവര്‍ക്കുമെതിരേ, ‘വര്‍ഗീയ വിദ്വേഷം പരത്തുന്നു’ എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. അതോടുകൂടി ഭൂമി മലയാളത്തിലുള്ളവരെല്ലാം ഈ പാട്ടു വീണ്ടും വീണ്ടും ഏറ്റു പാടി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി കേസെടുത്തവര്‍. അയ്യപ്പന്റെ ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ ആരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തി അടിച്ചുമാറ്റി എന്നത് ഒരു സത്യമാണ്. പൂണൂലിട്ടതുകൊണ്ടു മാത്രം പോറ്റിയെന്നു പറഞ്ഞു നടക്കുന്ന ഒരു പൂക്കാണ്ടി കള്ളന് വിചാരിച്ചാലൊന്നും ഒറ്റയ്ക്കു നടത്താവുന്ന ഒരു ഓപ്പറേഷന് അല്ല അത്. ഈ മോഷണ പരമ്പരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ്…
ക്രിസ്മസ് ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്?: കാരൂർ സോമൻ (ചാരുംമൂടൻ)
ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യൻ-ഇസ്ലാം-ഹിന്ദു ഉത്സവങ്ങളെല്ലാം സ്നേഹ-സാഹോ ദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്തിയുമാണ്. യേശുക്രിസ്തു എന്ന വിപ്ലവകാരിയുടെ അത്ഭുത ജനനത്തിലൂടെ മാനവജാതിക്ക് സമാധാനം, സന്തോഷം, പ്രത്യാശ, കാരുണ്യം, തുല്യ നീതി എന്നിവയാണ് ലഭ്യമായത്. കാലത്തേപോലും കീറിമുറിച്ചു് ബി.സി.എന്നും എ.ഡി എന്നും വേർതിരിച്ച യുഗപുരുഷൻ. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് 195 അംഗീകൃത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ രാജ്യങ്ങളാണ്. അവിടെയെല്ലാം യേശുക്രിസ്തു ലോകത്തിന് നൽകിയ സമാധാനം മുത്തുമാ ലകളെപോലെ തെരുവോരങ്ങളിൽ പ്രകാശിച്ചു നിൽക്കുന്നു. നമ്മുടെ ഭദ്രകാളി പുജകൾപോലെ എങ്ങും ക്രിസ്തുമസ് ആഘോഷങ്ങളാണ്. മഞ്ഞു പെയ്യുന്ന, തളിരണിയുന്ന രാവുകളിൽ മാനത്തെ നക്ഷത്രങ്ങൾപോലെ മണ്ണിൽ പ്രകാശിച്ചു നിൽക്കുന്ന പല വർണ്ണങ്ങളുള്ള നക്ഷ ത്രങ്ങളുമായി ആനന്ദിച്ചുകൊണ്ട് കേരളത്തിലും കരോൾ സംഘങ്ങൾ ഉത്സവ രാവുകളിൽ ഡ്രമ്മിന്റെ ഗംഭീര ശബ്ദത്തിൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് ക്രിസ്മസ് ഗാനങ്ങൾ പാടി പോകുന്നത് കാണാം.യേശു…