ഇന്ത്യയുടെ തലയിൽ കയറിയിറങ്ങുന്ന സ്വാതന്ത്ര്യം (ലേഖനം): കാരൂർ സോമൻ, ലണ്ടൻ

ഭാരതം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക പരിപാടികൾ കലുഷിതങ്ങളായ പല പ്രശ്‌നങ്ങളുണ്ടായിട്ടും മനുഷ്യരിലെ സകല മാലിന്യങ്ങളും കഴുകിക്കളയുന്ന പ്രകാശം പൊഴിക്കുന്ന ഒരാഘോഷമായിട്ടാണ് നാട്ടിലെങ്ങും കൊണ്ടാടിയത്. അതിനിടയിൽ ബുദ്ധിഭ്രമം സംഭവിച്ച ചിലർ ജന്മസിദ്ധമായ അവരുടെ ഔഷധഫലങ്ങൾ പുറത്തെടുത്തു. താമരപ്പൂവ് വികസിക്കുന്നതു പോലെ അവരുടെ വാക്കുകൾ ഇതളുകളായി മാധ്യമങ്ങളിൽ വിടർന്നു വന്നു. ഇന്ത്യയുടെ ഇന്നത്തെ വ്യവസ്ഥിതിയെടുത്താൽ വിളവ് തന്നെ വേലി തകർക്കുന്നത് കാണാം. അധികാരം കിട്ടിക്കഴിഞ്ഞാൽ അകത്തൊന്ന് മുഖത്തൊന്ന് എന്ന ഭാവമാണ്. അകലെ നിന്ന് കേൾക്കുമ്പോൾ മാന്യന്മാരെ അടുത്തറിയുമ്പോൾ വർഗ്ഗീയത തെളിഞ്ഞു നിൽപ്പുണ്ട്. ഇന്ത്യയുടെ അടിത്തറ മാന്തുന്ന ഇവർ അടിതൊട്ട് മുടിയോളം അല്ലെങ്കിൽ മുടിതൊട്ട് അടിയോളം രാജ്യം മുടിഞ്ഞാലും ജാതി മുന്നേറണം എന്ന ചിന്തയുള്ളവരാണ്. ഏതോ സങ്കല്പിക ലോകത്തു് ജീവിക്കുന്ന ദൈവങ്ങളുടെ പേരിൽ സമൂഹത്തിൽ ഭിന്നതകൾ വളർത്തി ദയ, സ്‌നേഹം, കാരുണ്യം എന്തെന്നറിയാത്തവർക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളണം. നാവിൽ മാത്രമല്ല…

സിഡി‌എം‌എ ഓണാഘോഷം സെപ്തംബര്‍ 11 ഞായറാഴ്ച

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സിഡി‌എം‌എ) ഓണാഘോഷം സെപ്തംബര്‍ 11 ഞായറാഴ്ച വിപുലമായി കൊണ്ടാടുമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്സും അറിയിച്ചു. ആല്‍ബനി കൗണ്ടിയിലുള്‍പ്പെട്ട കോളനിയിലെ കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 11:00 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയോ മന്ദഗതിയിലാകുകയോ ചെയ്തിരുന്നെങ്കിലും, ഈ വര്‍ഷം ആഘോഷം പൂര്‍‌വ്വാധികം ഭംഗിയോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. “പൊന്നോണം 2022” എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷത്തില്‍ തിരുവാതിര, പൂക്കളം, ഓണ സദ്യ, വടം‌വലി തുടങ്ങി വിവിധങ്ങളായ കലാ-കായിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സുനില്‍…

ന്യൂയോര്‍ക്ക് എന്‍ബിഎ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസ്സോസിയേഷൻ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തങ്ങളുടെ ആസ്ഥാന മന്ദിരത്തിൽ ഒത്തുചേർന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, സെക്രട്ടറി സേതുമാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്സ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ, വൈസ് പ്രസിഡന്റ് ശശി പിള്ള എന്നിവരുടെ നേതൃത്വത്തിൽ ജന്മനാടിന്റെ പതാക ഉയർത്തിക്കൊണ്ട് ജന്മഭൂമിയോടുള്ള ആദരവും അഭിമാനവും ഉയർത്തിക്കാട്ടി. ഭാരതീയർ എവിടെ പോയി വസിച്ചാലും മാതൃരാജ്യത്തിന്റെ മഹനീയത മറന്നുപോകാതിരിക്കണമെന്ന് പ്രസിഡന്റ് ഉദ്ബോധിപ്പിച്ചു.

മുൻ ഭർത്താവ് സൽമാൻ റുഷ്ദി വേഗത്തിൽ സുഖംപ്രാപിക്കുമെന്ന് പത്മ ലക്ഷ്മി

ലോസ് ആഞ്ചലസ്: ഇന്ത്യൻ അമേരിക്കൻ മോഡലും ടിവി അവതാരകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പത്മ ലക്ഷ്മി തന്റെ മുൻ ഭർത്താവും ഇന്ത്യൻ വംശജനായ എഴുത്തുകാരനുമായ സൽമാൻ റുഷ്ദിക്ക് കുത്തേറ്റ ഗുരുതരമായ പരിക്കുകളിൽ നിന്ന് മോചിതനായതിന് ആശംസകൾ നേർന്നു. 2004 മുതൽ 2007 വരെ റുഷ്ദിയുടെ ഭാര്യയായിരുന്ന ലക്ഷ്മി, സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ഓഗസ്റ്റ് 14 നാണ് ട്വീറ്റ് ചെയ്തത്. കൂടാതെ, സൽമാന്റെ മൂത്ത മകൻ സഫർ റുഷ്ദി (42) യും പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് ഉത്ക്കണ്ഠ രേഖപ്പെടുത്തി. എന്നിരുന്നാലും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. “ഇന്നലെ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും അധിക ഓക്സിജനിൽ നിന്നും പുറത്തെടുത്തതിൽ ഞങ്ങൾക്ക് വളരെ ആശ്വാസമുണ്ട്, അദ്ദേഹത്തിന് കുറച്ച് വാക്കുകൾ സംസാരിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചെങ്കിലും, പരിക്കുകൾ ഗുരുതരമാണ്, അദ്ദേഹത്തിന്റെ പതിവ് നർമ്മബോധം മാറ്റമില്ലാതെ തുടരുന്നു,” സഫര്‍ റുഷ്ദി…

യുഎസ് പ്രതിനിധി സംഘം സന്ദർശിക്കുന്നതിനിടെ ചൈന തായ്‌വാനു ചുറ്റും സൈനികാഭ്യാസങ്ങള്‍ പുനരാരംഭിച്ചു

വാഷിംഗ്ടണ്‍: ബെയ്ജിംഗ് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ദ്വീപിന് അമേരിക്കയുടെ പിന്തുണയുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ ദ്വീപ് സന്ദര്‍ശിക്കുന്ന യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി തായ്‌വാന്‍ പ്രസിഡന്റ് തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനിടയില്‍ തായ്‌വാന് ചുറ്റും കൂടുതൽ സൈനികാഭ്യാസങ്ങൾ ചൈന പ്രഖ്യാപിച്ചു. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാനിലേക്കുള്ള യാത്ര കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ദ്വീപ് സന്ദര്‍ശിക്കുന്നത്. ഇത് ചൈനയെ ചൊടിപ്പിക്കുകയും ദ്വീപിന് മുകളിലൂടെയും തായ്‌വാൻ കടലിടുക്കിലേക്കും മിസൈലുകൾ തൊടുത്തുവിട്ടതുൾപ്പെടെ ഭീഷണിപ്പെടുത്തുന്ന സൈനികാഭ്യാസങ്ങൾ ചൈന ആരംഭിക്കുകയും ചെയ്തു. യുഎസ് രാഷ്ട്രീയക്കാരും ദ്വീപിലെ സർക്കാരും തമ്മിലുള്ള ഔപചാരിക ബന്ധങ്ങളെ ചൈന ബീജിംഗിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനുള്ള പിന്തുണയായി കണക്കാക്കുന്നു. തായ്‌വാന് ചുറ്റുമുള്ള കടലുകളിലും ആകാശങ്ങളിലും അധിക സംയുക്ത അഭ്യാസങ്ങൾ തിങ്കളാഴ്ച പീപ്പിൾസ് ലിബറേഷൻ ആർമി പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രാലയവും അതിന്റെ ഈസ്റ്റേൺ തിയറ്റർ കമാൻഡും പ്രസ്താവനയിൽ പറഞ്ഞു.

മുപ്പത്തിമൂന്നു വയസ്സുകാരനെ വെടിവച്ചു കൊന്ന 19കാരി അറസ്റ്റിൽ

മസ്കിറ്റ്: ലൂസിയാനയിൽ നിന്നുള്ള മുപ്പത്തിമൂന്നു വയസ്സുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഡാലസ് മസ്കിറ്റിൽ നിന്നുള്ള 19കാരി അറസ്റ്റിൽ. മിഷേൽ ജോൺസനാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 11 ശനിയാഴ്ചയായിരുന്നു സംഭവം. ന്യൂ ഓർലിയൻസിൽ നിന്നുള്ള ജബാറി വാൾട്ടറിനാണു വെടിയേറ്റു കൊല്ലപ്പെട്ടത്. രാത്രി 10.30ന് സംഭവം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തുമ്പോൾ ഉദരത്തിൽ വെടിയേറ്റു വാൾട്ടർ രക്തത്തിൽ കുളിച്ചു നിലത്ത് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വെടിവയ്പിന്റെ ശബ്ദം കേട്ടതായും തുടർന്ന് ഒരു വാഹനം അവിടെ നിന്ന് ഓടിച്ചു പോകുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തെ പിന്തുടർന്നാണു യുവതിയെ പിടികൂടിയത്. വാർട്ടറും മിഷേലും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ മിഷേലിനെ മസ്കിറ്റ് ജയിലിലേക്കു മാറ്റി.

അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി

ഡാളസ്: മണിമല ഇളങ്ങുളം പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി. കൊഴുവനാൽ തോണക്കര (പങ്ങട) കുടുംബാംഗമാണ്. ഓഗസ്റ്റ് 16,ചൊവാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയെ തുടർന്ന്, ഇളംകുളം സെൻറ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കും. മക്കൾ: ജോമോൻ, മോളി ഷാജി നെല്ലികുന്നേൽ, വത്സലാ മാത്യു നാഗരൂർ, രാജു എം ജോസ്. ജൂഡി എം ജോസ്(ഡാളസ്‌) , ജൂലിയറ്റ് ജോണി, ബീന ജോസ് പാലത്തിങ്കൽ, ബിനോയ് ജോസഫ് (ഓസ്‌ട്രേലിയ), ബിനു മെറ്റിൽഡ, ബിന്ദു ബിജു വേങ്ങചുവട്ടിൽ (ഓസ്‌ട്രേലിയ), സിന്ധു മനോജ്. ടെക്സാസ് ഡാളസിലെ വ്യവസായിയായ ജൂഡി എം ജോസിന്റെ മാതാവിന്റെ നിര്യാണത്തിൽ ഡാളസ് മലയാളി അസോസിയേഷൻ അനുശോചനം അറിയിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസങ്ങളും അതിൻ്റെ പ്രസക്തിയും!

ഇന്ത്യക്കാരായ നമ്മൾ ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും തമ്മിലുള്ള വ്യത്യാസങ്ങളും അതിൻ്റെ പ്രസക്തിയും എന്താണ് എന്ന് ഇന്നും നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. എന്നിരുന്നാലും ഈ രണ്ട് ദിവസങ്ങളും ദേശീയ ദിനങ്ങളായി കണക്കാക്കുകയും ഒരേപോലെ ആഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഈ ദിവസങ്ങൾ രാജ്യത്തിൻ്റെ ഭൂതകാലത്തിൽ നടന്ന രണ്ട് വലിയ സംഭവങ്ങളെ അനുസ്മരിപ്പിക്കുന്നു. അതായത് ഓഗസ്റ്റ് 15 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ സ്വാതന്ത്ര്യ ദിനമായും, അഥവാ വിദേശ ഭരണത്തിൽ നിന്ന് സ്വതന്ത്രമായി അംഗീകരിക്കപ്പെട്ട ദിവസമായി ഇത് ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭരണഘടന അംഗീകരിച്ച് പ്രാബല്യത്തിൽ വന്ന സന്ദർഭം അടയാളപ്പെടുത്തുന്നതിനാണ് ജനുവരി 26 ലെ റിപ്പബ്ലിക് ദിനം ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നത്. ഈ വർഷം ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. എന്താണ് സ്വാതന്ത്ര്യദിനം ?. ഒരു രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച തീയതി ആഘോഷിക്കുന്ന ദിനമാണ്. ഒരു…

നാന്‍സി പെലോസിക്ക് പിന്നാലെ കൂടുതൽ യുഎസ് നിയമനിർമ്മാതാക്കൾ തായ്‌വാനില്‍

വാഷിംഗ്ടണ്‍: ചൈനയെ ചൊടിപ്പിച്ച യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം കഴിഞ്ഞ് 12 ദിവസത്തിന് ശേഷം അമേരിക്കൻ നിയമനിർമ്മാതാക്കളുടെ പ്രതിനിധി സംഘം തായ്‌വാൻ സന്ദർശിക്കുന്നു. യുഎസ്-തായ്‌വാൻ ബന്ധം, പ്രാദേശിക സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ മസാച്യുസെറ്റ്‌സിലെ ഡെമോക്രാറ്റിക് സെനറ്റർ എഡ് മാർക്കിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം മുതിർന്ന നേതാക്കളെ കാണുമെന്ന് തായ്‌വാനിലെ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. തായ്‌വാനുമായി ഔദ്യോഗിക ബന്ധമില്ലാത്ത യുഎസ് സർക്കാരിനെയാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധീകരിക്കുന്നത്. സ്വയം ഭരിക്കുന്ന തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈന, പെലോസിയുടെ ഓഗസ്റ്റ് 2-ലെ സന്ദർശനത്തിന് മറുപടിയായി മിസൈലുകളും യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും തായ്‌വാന് ചുറ്റുമുള്ള കടലിലേക്കും ആകാശത്തേക്കും ദിവസങ്ങളോളം അയച്ചു. തായ്‌വാൻ വിദേശ ഗവൺമെന്റുകളുമായി, പ്രത്യേകിച്ച് പെലോസിയെപ്പോലുള്ള ഒരു ഉന്നത കോൺഗ്രസ് നേതാവുമായി ഔദ്യോഗിക ബന്ധം പുലർത്തുന്നതിനെ ചൈനീസ് സർക്കാർ എതിർക്കുന്നു. തായ്‌വാൻ തലസ്ഥാനമായ…

കനേഡിയന്‍ നെഹ്‌റു ട്രോഫി വിർച്യുൽ ഫ്ലാഗ് ഓഫ് ഡോ എം എ യൂസഫലി നിര്‍വഹിക്കുന്നു

ബ്രാംപ്ടൺ: പന്ത്രണ്ടാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ വിർച്യുൽ ഫ്ലാഗ് ഓഫ് നാളെ രാവിലെ 11 മണിക്ക് (ഇന്ത്യൻ സമയം രാത്രി 8.30) നടക്കും. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഉള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പദ്‌മശ്രീ എം എ യൂസഫ് അലി, ഫ്ലാഗ് ഓഫ് കര്മ്മം നിവഹിക്കും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ, പ്രൊവിൻഷ്യൽ പാർലമെന്റ് അംഗം അമർജോത് സന്ധു എംപിപി, എ എം ആരിഫ് എം.പി, വ്യവസായ പ്രമുഖൻ ഗോകുലം ഗോപാലൻ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ മേജർ രവി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ബ്രാംപ്ടൺ ബോട്ട് റേസ് പ്രസിഡന്റ് കുര്യൻ പ്രക്കാനം അറിയിച്ചു. ഓഗസ്റ്റ് 20-ന് പ്രൊഫസ്സർസ് ലേക്കിൽ വെച്ചാണ് ബ്രാംപ്ടൺ ബോട്ട് റേസ് നടക്കുക. റിയലറ്റർ ആയ മനോജ് കരാത്ത ആണ് ബ്രാംപ്ടൺ ബോട്ട് റേസിന്റെ മെഗാ…