കൊടിഞ്ഞി ഫൈസൽ വധം: ആർഎസ് എസ് ക്രിമിനുകൾക്ക് വേണ്ടി സർക്കാർ ഒത്തു കളിക്കുന്നു – സഫീർ ഷാ

തിരൂരങ്ങാടി: ഭരണഘടന നൽകിയ ഒരു മൗലികാവകാശം വിനിയോഗിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ ഫൈസൽ ആർഎസ്എസുകാരാൽ കൊല്ലപ്പെട്ടിട്ട് എട്ടു വർഷം കഴിഞ്ഞിട്ടും ഇതുവരെയും പബ്ലിക് പ്രോസിക്യൂട്ടറെ വെക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സാധാരണ ഇത്തരം കേസുകളിൽ കുടുംബം ആവശ്യപ്പെട്ട വക്കീലിനെ അനുവദിച്ച് കൊടുക്കാറാണ് പതിവ്. എന്നാൽ ഈ കേസിൽ സർക്കാർ ഇതിന് തയ്യാറാവാത്തത് ആർഎസ്എസിന്റെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ പറഞ്ഞു. കൊടിഞ്ഞി ഫൈസൽ വധം: ഇടതു സർക്കാർ സംഘ്പരിവാർ പ്രീണനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആർഎസ്എസുകാർ പ്രതികളായ കൊലപാതക കേസുകളിൽ ഒന്നു മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. സിപിഎമ്മുകാർ കൊല്ലപ്പെട്ട കേസുകളിൽ പോലും പ്രതികളെ വെറുതെ വിടുകയാണ് ചെയ്തിട്ടുള്ളത്. കേരള പോലീസ് ആർഎസ്എസിന്റെ സ്വകാര്യ സേനയായി മാറിയതിന്റെ…

ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: പ്രതിഭകളുടെ സംഗമവേദിയായി സ്പാർക് കണക്ട് ഫെല്ലോ മീറ്റ്

കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ആദരിച്ച സ്പാർക് കണക്ട് ഫെല്ലോ മീറ്റ് പ്രതിഭകളുടെ സംഗമ വേദിയായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി നൂറിലധികം സെന്ററുകളിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന സ്‌കോളർഷിപ്പ് പരീക്ഷയിൽ പതിനായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. അതിൽ നിന്ന് അഭിമുഖം വഴി തിരഞ്ഞെടുത്ത 201 വിദ്യാർഥികളെയാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഫെല്ലോകളായി ആദരിച്ചത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കുള്ള പരിപാടികൾ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കും. മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. ജാതി മത വർഗ ഭേദമന്യേ, മിടുക്കരായ വിദ്യാർഥികളുടെ ഉന്നത സ്വപ്നങ്ങൾ പൂവണിയാൻ മർകസ് കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മർകസു സഖാഫത്തി സുന്നിയ്യയുടെ…

പിഡിഡിപിയുടെ ക്ഷീര കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി ജെ. ചിഞ്ചുറാണി

കൊച്ചി: ക്ഷീര കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിള്‍സ് ഡയറി ഡെവലപ്‌മെന്റ് പ്രൊജക്ട്( പിഡിഡിപി) സെന്‍ട്രല്‍ സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പിഡിഡിപിയുടെ ക്ഷീരകര്‍ഷക ക്ഷേമപ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടി പരിപാലന പദ്ധതിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി സൊസൈറ്റിക്ക് കീഴിലുള്ള കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കേരളം പാല്‍ ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അതിനായുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും പറഞ്ഞു. മുപ്പതിനായിരത്തിലധികം ക്ഷീരകര്‍ഷകര്‍ക്ക് പിന്തുണയായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി തങ്ങളുടെ ലാഭവിഹിതം വിവിധ ക്ഷേമപദ്ധതികളിലൂടെ കര്‍ഷകരിലേക്ക് എത്തിക്കുകയാണ്. 200 ല്‍ അധികം പാല്‍ സൊസൈറ്റികളും രണ്ടായിരത്തിലധികം മില്‍ക് ബൂത്തുകളും ഒരുലക്ഷം ലിറ്റര്‍ സ്ഥാപിത ശേഷിയുള്ള അത്യാധുനിക ഡയറി പ്ലാന്റുമുള്ള പിഡിഡിപിക്ക്…

കൊച്ചിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സ്വകാര്യ ഏജൻസിക്ക് കൂടുതൽ സമയം അനുവദിച്ചു

കൊച്ചി നഗരത്തിലെ തെരുവുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സ്വകാര്യ സ്ഥാപനത്തിന് മൂന്ന് മാസം കൂടി സമയം നൽകാൻ കൊച്ചി കോർപ്പറേഷൻ തീരുമാനിച്ചു. അനധികൃത മാലിന്യം തള്ളുന്നത് നിരീക്ഷിക്കുന്നതിനും പോലീസിൻ്റെ ആവശ്യങ്ങൾക്കുമാണ് ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നല്‍കിയത്. സിറ്റി പോലീസുമായി കൂടിയാലോചിച്ച് പൗര പ്രതിനിധികൾ കണ്ടെത്തിയ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും. ഈ വർഷം ജൂലൈ 15-നകം ക്യാമറകൾ സ്ഥാപിക്കുന്നത് കമ്പനി പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അവ സ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോഴത്തെ തീരുമാനം. പ്രതികൂല കാലാവസ്ഥയാണ് ക്യാമറ സ്ഥാപിക്കാന്‍ വൈകിയതെന്നും സൂചിപ്പിച്ചിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കോർപറേഷൻ അധികൃതർ നിർദേശിച്ചിരുന്നു. വ്യാഴാഴ്ച കോർപറേഷൻ കൗൺസിലിൻ്റെ അജണ്ട പരിഗണിച്ചപ്പോൾ സമയം നീട്ടാനുള്ള നിർദേശം കടുത്ത എതിർപ്പാണ് നേരിട്ടത്. ഒരു വർഷത്തിലേറെയായി പദ്ധതി മുടങ്ങിക്കിടക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ…

വേളി-ആക്കുളം തടാകത്തിൽ പാരിസ്ഥിതിക പ്രശ്നമുണ്ട്: പഠനം

തിരുവനന്തപുരം: ജൈവ അധിനിവേശം മൂലം വേളി-ആക്കുളം തടാകത്തിൽ കാര്യമായ പാരിസ്ഥിതിക തകർച്ചയുണ്ടെന്ന് പുതിയ പഠനം വെളിപ്പെടുത്തി. കേരള സർവ്വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന തീരദേശ പ്രതിരോധം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ (ഇസിഎസ്എ 60) അവതരിപ്പിച്ച പഠനം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തടാകത്തിൻ്റെ ട്രോഫിക് നിലയിലും ഭക്ഷ്യവലയത്തിലും സംഭവിച്ച നാടകീയമായ മാറ്റങ്ങൾ എടുത്തുകാണിക്കുന്നു. പാരിസ്ഥിതിക കാര്യക്ഷമതയും ഭക്ഷ്യ വെബ് ഘടനയും വിലയിരുത്താൻ ഇക്കോപാത്ത് മോഡൽ ഉപയോഗിച്ചുള്ള ഗവേഷണം വേളി-ആക്കുളം തടാകത്തിലെ തദ്ദേശീയ ജലജീവികളുടെ കുറവും അധിനിവേശ ജീവിവർഗങ്ങളുടെ വർദ്ധനവും വെളിപ്പെടുത്തി. 1990-കളിൽ കേരള സർവ്വകലാശാലയിലെ സി.എം. അരവിന്ദൻ ആദ്യമായി ആവാസവ്യവസ്ഥയുടെ ഭൂപടം തയ്യാറാക്കി, ചെമ്മീൻ, നാടൻ സിക്ലിഡുകൾ, ബാർബുകൾ, ക്യാറ്റ്ഫിഷുകൾ തുടങ്ങിയ നാടൻ ഇനങ്ങളുടെ സമൃദ്ധമായ സാന്നിധ്യം വെളിപ്പെടുത്തി. എന്നാല്‍, ഈ ജീവിവർഗങ്ങളുടെ ജൈവവസ്തുക്കളിൽ ഗണ്യമായ കുറവുണ്ടായതായി നിലവിലെ പഠനം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, കൊഞ്ചിൻ്റെ ജൈവാംശം…

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് വയനാടിനു വേണ്ടി പണം പിരിക്കരുത്: ഗതാഗത മന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ നിധിയിലേക്കായി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ‘സാലറി ചലഞ്ചിന്റെ പേരില്‍ പണം പിരിക്കരുതെന്ന് ഗതാഗത മന്ത്രി നിര്‍ദ്ദേശിച്ചു. ശമ്പളം കൈപ്പറ്റിയ ശേഷം വയനാട്ടിലേക്കുള്ള സാലറി ചലഞ്ചിൽ പങ്കെടുക്കാൻ മാനേജ്‌മെൻ്റ് ഉത്തരവിറക്കിയിരുന്നു. ഇത് റദ്ദാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ​ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കാൻ കെഎസ്ആർടിസി സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്ന് കെഎസ്ആർടിസി സിഎംഡി തന്നെയാണ് ഉത്തരവിറക്കിയത്. ഇതേ സിഎംഡിക്കാണ് ഉത്തരവ് ഇറക്കിയതിൽ അന്വേഷണം നടത്താനുള്ള ചുമതലയും. ശമ്പളം കൃത്യമായി ലഭിക്കാത്ത ജീവനക്കാരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം വാങ്ങിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. സർക്കുലർ വിവാദമായതോടെ ഗതാഗതമന്ത്രി വിഷയത്തിൽ ഇടപെട്ടു. ഉത്തരവിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രി സർക്കുലർ ഉടൻ…

വിടവാങ്ങിയത് പ്രളയ സമയത്ത് കുട്ടനാടിനെ ചേർത്തു പിടിച്ച സാന്ത്വന നായകൻ : ഡോ. ജോൺസൺ വി ഇടിക്കുള

എടത്വ: പ്രളയത്തിൽ കേരളത്തെ ചേർത്ത് പിടിച്ച സാന്ത്വന നായകൻ ആയിരുന്നു അന്തരിച്ച സഖാവ് സീതാറാം യച്ചൂരിയെന്ന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള അനുസ്മരിച്ചു. 2018 ലെ മഹാ പ്രളയത്തിൽ ദുരിതമനുഭവിച്ച് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് പേരെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ച നന്മയുടെ മനസ്സിന് ഉടമകയായിരുന്നു ജന നായകൻ സഖാവ് സീതാറാം യച്ചൂരി. 2018 ആഗസ്റ്റ് 19ന് ആണ് സി.പി. ഐ എം ജനറൽ സെക്രട്ടറി ആയ സീതാറാം യച്ചൂരി പ്രളയദുരന്തത്തിന്റെ ബാക്കിപത്രം കാണുവാൻ കേരള സന്ദർശനം നടത്തിയത്. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പ്രളയത്തിനിരയായവരെ ആശ്വസിപ്പിച്ചത്.ചേർത്തലയിലെ എസ്.എൻ കോളജിൽ മാത്രം അഭയം തേടിയത് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള രണ്ടായിരത്തിലധികം ജന ങ്ങൾ ആയിരുന്നു.രാഷ്ട്രീയത്തിനപ്പുറം ജന ഹൃദയങ്ങളിൽ ഇടം പിടിച്ചിരുന്ന ആ വിപ്ലവ നായകന്റെ ഓർമ്മ കൾക്ക് മരണമില്ല.…

ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന 15 അംഗ ‘പവർ ഗ്രൂപ്പ്’ തിരിച്ചറിയണം: ഫെഫ്ക

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുള്ള മലയാള സിനിമാ വ്യവസായത്തിലെ 15 അംഗ ‘പവർ ഗ്രൂപ്പിനെ’ കണ്ടെത്തണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ആവശ്യപ്പെട്ടു. ‘പവർ ഗ്രൂപ്പ്/മാഫിയ’ എന്ന് വിളിക്കപ്പെടുന്നവരെ തിരിച്ചറിയാനുള്ള നിയമപരമായ വഴികൾ സംഘടന അന്വേഷിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള മറ്റെല്ലാ പേരുകളും വെളിപ്പെടുത്താതിരിക്കണമെങ്കിൽ 15 അംഗങ്ങളുടെയും പേരുകൾ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഘത്തിന് സിനിമാ വ്യവസായത്തെ മുഴുവൻ നിയന്ത്രിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. “ഇത്തരം ഒരു ‘പവർ ഗ്രൂപ്പ്/മാഫിയ’യുടെ ആഖ്യാനം നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ഒരു സാക്ഷി വഴിയാണ് കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചത്. സമിതി റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചകളിലും ഇതേ ആഖ്യാനം തുടരുന്നു. പദങ്ങൾ ഒരു രൂപകമായി ഉപയോഗിച്ചു, അവ അങ്ങനെ തന്നെ തുടരുന്നു എന്നതാണ് ഞങ്ങളുടെ വിശകലനം. ഒരു വ്യക്തിക്ക് വ്യവസായത്തിൽ…

തിരുവോണാഘോഷ നാളില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി

തൃശ്ശൂര്‍: ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് ഗുരുവായൂര്‍ ക്ഷേത്രം. ഈ ഓണക്കാലത്തും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിവ് തിരക്ക് തന്നെയാണ് കാണപ്പെടുന്നത്. അതിനാല്‍ തന്നെ തിരുവോണ നാളിലും കഴിഞ്ഞ വര്‍ഷത്തിലേത് പോലെ തന്നെ തിരക്കുണ്ടാകും എന്ന കാര്യത്തില്‍ ഉറപ്പിച്ചിരിക്കുകയാണ് ദേവസ്വം ഭരണസമിതി. ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ചശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകള്‍ക്കായി ഗുരുവായൂരില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി തിരുവോണം പ്രമാണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ദേവസ്വം ഭരണസമിതിയാണ് ഈ കാര്യം അറിയിച്ചത്. ഓണനാളുകളില്‍ ശ്രീ ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ സൗകര്യാര്‍ത്ഥം ഉത്രാട ദിവസമായ നാളെ മുതല്‍ 22 വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ക്ഷേത്രം നട ഉച്ചയ്ക്ക് 3.30 ന് തുറക്കും. പൊതു അവധി ദിനങ്ങളായ സെപ്റ്റംബര്‍ 14 (ഉത്രാടം, സെപ്റ്റംബര്‍ 15 (തിരുവോണം),…

സീതാറാം യെച്ചൂരി: വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മറ്റി അനുശോചിച്ചു

മലപ്പുറം: സീതാറാം യെച്ചൂരിയുടെ മരണം ഇന്ത്യയുടെ മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് ഒരു വലിയ നഷ്ടമാണ്. ഫാസിസ്റ്റു കാലത്ത്, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ധൈര്യവും പ്രതിബദ്ധതയും കാണിച്ച നേതാവായിരുന്നു അദ്ദേഹം. പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യപ്പെടുത്തലിൽ മുഖ്യപങ്ക് വഹിക്കുകയും, ജനാധിപത്യ നിലപാടുകളെ ശക്തിപ്പെടുത്തുകയും ചെയ്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മറ്റി സീതാറാം യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കുമുള്ള ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.