വടക്കാങ്ങര : ഒക്ടോബർ 19 എസ്.ഐ.ഒ സ്ഥാപക ദിനത്തോടനുബന്ധിച്ച് വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സൗത്ത് ഹൽഖ അമീർ പി.കെ സലാഹുദ്ദീൻ മാസ്റ്റർ പതാക ഉയർത്തി. എസ്.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് സെക്രട്ടറി പി.കെ ആദിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ സിനാൻ, മുഹമ്മദ് ജദീർ, ഡോ. നബീൽ അമീൻ എന്നിവർ നേതൃത്വം നൽകി.
Category: KERALA
വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബെഞ്ച് ക്ലർക്കിന് 23 വർഷം കഠിന തടവ്
പറവൂര്‍: താത്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ബെഞ്ച് ക്ലാര്കിന് 23 വര്‍ഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരിയിലാണ് കേസിനാസൂദമായ സംഭവം. മുന്ന് മാസത്തോളം പ്രതിയായ മാര്ട്ടിന് (53) പരാതിക്കാരിയായ യുവതിയെ കോടതി ഹാളിലും ടോയ്ലറ്റിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചു. മാനസികമായി തകര്‍ന്ന യുവതി ഭര്‍ത്താവിനോട് പറയുകയും കണ്‍സിലിങ്ങിന് ശേഷം ആലുവ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി. വിജയന് അന്വേഷണം നടത്തി കുറ്റപ്രതം സമര്‍പ്പിച്ചു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് മാര്‍ട്ടിനെ പിരിച്ചുവിട്ടത്.
ഡോ. വന്ദനാ ദാസ് വധക്കേസ്: പ്രതിക്ക് കുറ്റപത്രം വായിച്ചുകൊടുക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സന്ദീപിന് കുറ്റപത്രം വായിച്ചുകൊടുക്കുന്നത് ഹൈക്കോടതി തടഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കളായ കെ ജി മോഹന്‍ദാസും ടി വസന്തകുമാരിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വന്ദനയുടെ മാതാപിതാക്കളെ നേരിട്ട് കണ്ട് പരാതി പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം നാട്ടകം ഗസ്റ്റ് ഹൗസില്‍ രക്ഷിതാക്കളെ കണ്ട് ഡിജിപി ചര്‍ച്ച നടത്തി. നിലവിലെ അന്വേഷണം സംബന്ധിച്ച തങ്ങളുടെ പരാതി പരിശോധിച്ചു വരികയാണെന്നും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്നും ഇന്നലെ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ അറിയിച്ചു. വിചാരണ കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ഹര്‍ജി നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന…
ഭാര്യയ്ക്ക് ഭക്ഷണമുണ്ടാക്കാന്‍ അറിയില്ല എന്ന കാരണത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ല: ഹൈക്കോടതി
കൊച്ചി: ഭാര്യക്ക് പാചകം അറിയില്ല, ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നില്ല… വിവാഹമോചനം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഭാര്യയ്ക്കെതിരെ തൃശൂര്‍ സ്വദേശി ഉന്നയിച്ച ആരോപണങ്ങള്‍. എന്നാല്‍, പാചകം അറിയാത്തതോ പാചകം ചെയ്യാത്തതോ വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി അപ്പീല്‍ തള്ളി. കുടുംബ കോടതി തന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ കോടതിയുടെ ഉത്തരവില്‍ അപാകതയില്ലെന്നും ഭക്ഷണം തയ്യാറാക്കാത്തത് വിവാഹമോചനത്തിലേക്ക് നയിക്കുന്ന ക്രുരതയായി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും സോഫി തോമസും അടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് ഏഴ് മാസത്തിന് ശേഷം ഭാര്യ നിസാര കാരണങ്ങളുടെ പേരില്‍ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും ബന്ധുക്കള്‍ക്ക് മുന്നില്‍ വെച്ച് തന്നെ അപമാനിച്ചെന്നും ഹര്ജിക്കാരന് ആരോപിച്ചു. എന്നാല്‍, ഭര്‍ത്താവിന് പെരുമാറ്റ വൈകല്യമുണ്ടെന്നായിരുന്നു ഭാര്യയുടെ മറുവാദം. ഇത് കോടതി ശരിവച്ചു. 2012ലാണ് ഇരുവരും വിവാഹിതരായത്.…
“വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം” : ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കാമ്പസ് കാരവന് തുടക്കമായി
മലപ്പുറം : വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ നയിക്കുന്ന ക്യാമ്പസ് കാരവനിന് തുടക്കമായി. രാവിലെ 9 മണിക്ക് പി എസ് എം ഓ കോളേജിൽ വെച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വിവിധ സ്ഥലങ്ങളിൽ വെൽഫെയർ പാർട്ടി മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ ജംഷീൽ അബൂബക്കർ ഹാരാർപ്പണം ചെയ്തു ക്യാമ്പസ് കാരവന്റെ ആദ്യ ദിനത്തിൽ ഗവണ്മെന്റ് കോളേജ് മലപ്പുറം, അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളേജ് പൂപ്പലം , പോളിടെക്നിക് കോളേജ് അങ്ങാടിപ്പുറം, നസ്ര കോളേജ് എന്നീ കോളേജുകൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ, ഷാറൂൺ അഹമ്മദ്, ഫയാസ് ഹബീബ്, സുജിത്, നുഹാ മറിയം,…
വിഎസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനം ഒക്ടോബർ 20ന് ആഘോഷിക്കാൻ കേരളം ഒരുങ്ങുന്നു
തിരുവനന്തപുരം: മലയാളത്തിലെ വിപ്ലവകാരിയായ വിഎസ് അച്യുതാനന്ദൻ 2023 ഒക്ടോബർ 20 ന് തന്റെ ശതാബ്ദി നാഴികക്കല്ലിലേക്ക് അടുക്കുമ്പോൾ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മായ്ച്ചുകളയാനാവാത്തവിധം രൂപപ്പെടുത്തിയ വ്യക്തിയുടെ ജീവിതത്തെയും പാരമ്പര്യത്തെയും സ്മരിക്കാൻ കേരളം ഒരുങ്ങുകയാണ്. 1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ ഒരു എളിയ കുടുംബത്തിൽ ജനിച്ച വിഎസ് അച്യുതാനന്ദൻ തന്റെ ജീവിതത്തിലുടനീളം അധഃസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾക്ക് വേണ്ടി പോരാടിയ രാഷ്ട്രീയ രംഗത്തെ ഉന്നതനായ വ്യക്തിത്വമാണ്. പാരിസ്ഥിതിക ആശങ്കകൾ, തൊഴിലവസരങ്ങൾ, മനുഷ്യാവകാശങ്ങൾ, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കു വേണ്ടി വാദിച്ചുകൊണ്ട് അവ്യക്തതയിൽ നിന്ന് ഒരു പ്രമുഖ നേതാവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെയും സ്വയം നിർമ്മിത നേതൃത്വത്തിന്റെയും തെളിവാണ്. കഴിഞ്ഞ വർഷങ്ങളിൽ, പ്രായാധിക്യം കൊണ്ട് അദ്ദേഹം സ്വസ്ഥമായ ജീവിതമാണ് നയിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം, പുറത്തുനിന്നുള്ള സന്ദർശകർകരെ നിയന്ത്രിച്ച്, കുടുംബാംഗങ്ങളും അടുത്ത സഹകാരികളും അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങളില് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരള…
കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ സൗജന്യ എഞ്ചിനീയറിംഗ് പഠനം
തിരുവനന്തപുരം: ഒരു രൂപ പോലും നല്‍കാതെ ഫുള്‍ സ്കോളര്‍ഷിപ്പില്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന മഹത്തായ ഓഫറുമായി സ്വാശ്രയ കോളജുകള്‍. മറ്റ് ഓഫറുകളില്‍ ഫീസിന്റെ 90 ശതമാനം വരെ ഉള്‍ക്കൊള്ളുന്ന 3 വര്‍ഷത്തെ മുഴുവന്‍ സ്കോളര്‍ഷിപ്പും ഉള്‍പ്പെടുന്നു. സ്കോളര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നതിനുള്ള പെട്ടെന്നുള്ള കുതിപ്പ് കൂടുതല്‍ വിദ്യാര്‍ത്ഥികളെ എഞ്ചിനീയറിംഗ് മേഖലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തന്ത്രമാണ്. നിലവില്‍ കോളേജുകളില്‍ 25,000-ത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍, എന്‍ബിഎ അക്രഡിറ്റേഷന് നഷ്ടപ്പെടാതിരിക്കാനാണ് ഫീസ് ഇളവ്. പൂജ്യം ഫീസും സ്കോളര്‍ഷിപ്പുകളും ഉപയോഗിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ എലൈറ്റ് കോളേജുകളില്‍ എഞ്ചിനീയറിംഗ് പഠിക്കാനുള്ള വലിയ അവസരമാണ് ഒരുക്കിയിരിക്കുന്നത്. സൂപ്രീം കോടതി ഉത്തരവ് പ്രകാരം ഒഴിവുള്ള 30 സീറ്റുകളില്‍ വരെ മാനേജ്മെന്റിന് പ്രവേശനം നടത്താം. ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 12-ാം ക്ലാസില്‍ 45 ശതമാനം മാര്‍ക്കുള്ള എല്ലാവര്ക്കും പ്രവേശന യോഗ്യത ഇല്ലെങ്കിലും പ്രവേശനം നേടാം. പോളിടെക്നിക് ഡിപ്ലോമയുള്ളവര്‍ക്കും…
ശബരിമല കേബിൾ മോഷണം: ഏഴ് ഇടുക്കി സ്വദേശികൾ അറസ്റ്റിൽ
പത്തനംതിട്ട: ശബരിമല ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ ടവറില്‍ നിന്ന് കേബിളുകള്‍ മോഷ്ടിച്ച ഏഴുപേരെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പദാസ്, വിക്രമന്, ഷഫീഖ്, രഞ്ജിത്ത്, അഖില്‍, അസിം, ജലീല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. എല്ലാവരും കട്ടപ്പന പുളിയന്മല സ്വദേശികളാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ന് ശേഷമാണ് മോഷണം നടന്നത്. 280 മീറ്റര്‍ ആര്‍എഫ് കേബിള്‍, 35 മീറ്റര്‍ എര്‍ത്ത് കേബിള്‍, 55 ഡിസി കേബിളുകള്‍, 100 മീറ്റര്‍ ലാന്‍ഡ്ലൈന്‍ കേബിളുകള്‍, 5 ജോഡി ലാന്‍ഡ്ലൈന്‍ കേബിളുകള്‍, 50 മീറ്റര്‍ 10/20/50 ലാന്‍ഡ്ലൈന്‍ കേബിളുകള്‍, 5 എംസിബി കേബിളുകള്‍ എന്നിവയാണ് മോഷണം പോയത്. മോഷ്ടിച്ച കേബിളുകളുടെ ആകെ വില ഏകദേശം 2.5 ലക്ഷം രൂപ വരും. ചാലക്കയം മുതല്‍ പമ്പ വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഡിവൈഎസ്പി ആര്.ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.
സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രമായി കേരളം മാറും
തിരുവനന്തപുരം: ടൂറിസം മിഷന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവളം ഉള്‍പ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം വകുപ്പ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ടാക്ടി സര്‍വീസ്, വിശ്രമ മുറികള്‍, ഗൈഡ് സേവനങ്ങള്‍, സ്ത്രീകശ്ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് മേഖലകളില്‍ വിവിധ സേവനങ്ങള്‍ നല്കാന് സ്ത്രീകളെ നിയോഗിക്കും. ടാക്സി സവാരിക്കിടയിലും ഗൈഡുകള്‍ വഴിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചത്. 2018ല്‍ കോവളം ബീച്ച് സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡുകളായി വേഷമിട്ട രണ്ട് പേര് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ നടത്തുന്ന ഹോം സ്റ്റേകളാണ് മറ്റൊരു സംരംഭം. മലയോര മേഖലകളില്‍ പുരുഷന്മാര് നടത്തുന്ന ഹോം സ്റ്റേകള്‍ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഒറുയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ, താമസം,…
സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന് യദു പരമേശ്വരനെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ് യദു. മുത്തച്ഛനും മുത്തശ്ശിമാര്‍ക്കൊപ്പമാണ് തറവാട്ടില്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി അത്താഴം കഴിക്കാനിരിക്കെയാണ് സഹപാഠിയുടെ ഫോണ്‍ കോള്‍ യദുവിന് ലഭിച്ചതെന്ന് മുത്തശ്ശിമാര്‍ പറഞ്ഞു. പിന്നീട് പ്രകോപിതനായി തന്റെ മുറിയിലേക്ക് കയറി അകത്തു നിന്ന് പൂട്ടി. ഏറെ നേരം കഴിഞ്ഞിട്ടും യദുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് സഹപാഠി മുത്തച്ഛനെ വിളിച്ചു. വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു, മുത്തച്ഛന് അയല്‍വാസികളോട് സഹായം തേടുകയും വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യദുവിനെ അയല്‍വാസികളാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പക്ഷെ, ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശവസംസ്കാരം…
