കേരളത്തിൽ കോൺഗ്രസിൽ ശശി തരൂർ ഒറ്റപ്പെട്ടു; ഖാർഗെയ്‌ക്കൊപ്പം നിൽക്കുന്നതായി നേതാക്കൾ

തിരുവനന്തപുരം: എഐസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ കേരളത്തിൽ തീർത്തും ഒറ്റപ്പെട്ടു. ശശി തരൂരിനെ പിന്തുണയ്ക്കാനോ കാണാനോ പോലും തയ്യാറല്ലെന്ന നിലപാടാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കള്‍ സ്വീകരിച്ചത്. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് എഐസിസി നേതൃത്വം പറയുന്നുണ്ടെങ്കിലും മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പമാണെന്ന സന്ദേശമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്നത്. സ്ഥാനങ്ങളിലുള്ള നേതാക്കൾ ഈ നിലപാട് താഴെയുള്ളവരോട് വ്യക്തമായി അറിയിച്ചിട്ടുണ്ട്. തരൂരിനെ കാണാനോ ഒരു സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനോ കോണ്‍ഗ്രസിലെ ആരും ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും ശശി തരൂരുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തില്ല. തരൂര്‍ കെപിസിസിയില്‍ എത്തിയപ്പോള്‍ ഒരു നേതാവ് പോലും സ്വീകരിക്കാനില്ലാത്ത സ്ഥിതിയാണ് ഉണ്ടായത്. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും തങ്ങൾ ഖാർഗെക്കൊപ്പമാണെന്ന് പരസ്യമാക്കി. നിലവിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വം പൂർണമായും ശശി തരൂരിനെതിരായ…

തെരുവുനായ പ്രശ്നത്തിന് കൊല്ലുന്നതല്ല മറിച്ച് ശാസ്ത്രീയമായ പരിഹാരമാണ് വേണ്ടത്: തദ്ദേശ വകുപ്പു മന്ത്രി എംബി രാജേഷ്

കണ്ണൂർ: തെരുവുനായ്ക്കളുടെ പ്രശ്‌നത്തിന് നായകളെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തെരുവുനായ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കപ്പെടേണ്ട ഒന്നാണ്. നായ്ക്കളെ കൊല്ലുന്നത് പരിഹാരമല്ലെന്നും മന്ത്രി പറഞ്ഞു. ചിലർ തെരുവ് നായ്ക്കളെ കൊല്ലാൻ ഇറങ്ങുന്നു. ഇത്തരക്കാർ സർക്കാർ പദ്ധതികളുമായി സഹകരിക്കുന്നില്ല. ഷെൽട്ടറുകൾ തുറക്കരുതെന്നും വാക്സിനേഷനുമായി സഹകരിക്കില്ലെന്നും ഇവർ പറയുന്നു. അവർ ഒരു പ്രത്യേക അജണ്ടയുമായി നായ്ക്കളെ കൊല്ലുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഇകഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. ശാസ്ത്രീയമായ മാർഗങ്ങളിലൂടെ മാത്രമേ നായശല്യം അവസാനിപ്പിക്കാനാകൂ. എബിസി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും. വളർത്തു നായകൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. പട്ടിയേയും ഉടമയേയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ…

ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം കേരള പോലീസ് നിഷേധിച്ചു

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) 873 പോലീസുകാർക്ക് ബന്ധമുണ്ടെന്ന് എൻഐഎ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറിയെന്ന അഭ്യൂഹത്തെ അപലപിച്ച് കേരള പോലീസ്. പോലീസ് മീഡിയ സെന്റർ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് സേനയിലെ 873 പേർക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് ദേശീയ അന്വേഷണ ഏജൻസി ഡിജിപി അനിൽ കാന്തിന് വിശദമായ റിപ്പോർട്ട് കൈമാറിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അടുത്തിടെ എന്‍ഐഎ രാജ്യവ്യാപകമായി പിഎഫ്‌ഐ ഓഫിസുകൾ റെയ്‌ഡ് ചെയ്ത് സംഘടന നേതാക്കളെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നാലെ സെപ്റ്റംബർ 27നാണ് കേന്ദ്രസർക്കാർ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് പര്യടനത്തിന് പുറപ്പെട്ടു

കൊച്ചി : ഔദ്യോഗിക പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥരുടെ സംഘവും ഒക്ടോബർ 4 ചൊവ്വാഴ്ച പുലർച്ചെ നോർവേയിലേക്ക് പുറപ്പെട്ടു. ഈ മാസം ആദ്യവാരം ഫിൻലാൻഡ്, നോർവേ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായിരുന്നു അദ്ദേഹം ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. പുതുക്കിയ യാത്രാ പദ്ധതി പ്രകാരം, ഫിൻലൻഡിലെ ടൂറിന്റെ സ്റ്റോപ്പ് മാറ്റി വെച്ചു. പകരം മുഖ്യമന്ത്രിയും സംഘവും ബുധനാഴ്ച നോർവേയിലെത്തും. ബ്രിട്ടനിലും വെയിൽസിലും കേരളത്തിന്റെ നാവിക ആവശ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തുന്നതും നോർവേയിലെ ചർച്ചകളിൽ കേന്ദ്രീകരിക്കും. സംസ്ഥാനം വളരെ പ്രയാസകരമായ സാമ്പത്തിക ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്തും യൂറോപ്യൻ യാത്രയുടെ വാർത്തകൾ പുറത്തു വന്നതിനുശേഷം കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ വിമർശനങ്ങള്‍ ഉയർന്നിരുന്നു. കേരളത്തിൽ രാഷ്ട്രീയ സംഘർഷം: സംസ്ഥാനം കടുത്ത സാമ്പത്തിക…

ദൃശ്യം മോഡല്‍ കൊലപാതകത്തിന് പുതിയ വഴിത്തിരിവ്; സംശയരോഗം കൊലപാതകത്തിലേക്ക് നയിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കോട്ടയം: ചങ്ങനാശേരിയിൽ യുവാവിനെ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ കേസിൽ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട ബിന്ദു മോന് മുഖ്യപ്രതി മുത്തുകുമാറിന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് കോടതിയിൽ സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി മുഖ്യപ്രതി മുത്തുകുമാർ ഗൂഢാലോചന നടത്തിയതിനെ തുടർന്നാണ് സെപ്റ്റംബർ 26ന് ബിന്ദു മോനെ വിളിപ്പിച്ചത്. ഒരുമിച്ച് മദ്യപിച്ച ശേഷമാണ് ബിന്ദു മോനെ കൊലപ്പെടുത്തിയതെന്നും പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് ശേഷം ബിന്ദു മോന്റെ ബൈക്ക് തോട്ടിൽ ഉപേക്ഷിച്ചതിൽ ബിനോയ്, ബിബിൻ എന്നിവർക്ക് പങ്കുണ്ടെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സെപ്‌റ്റംബര്‍ 26 മുതലാണ് ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയില്‍ ബിന്ദുമോനെ കാണാതായത്. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബിന്ദു മോന്‍റെ സുഹൃത്തായ മുത്തു കുമാറിന്‍റെ…

ദമ്പതികളെ ആക്രമിച്ച് തീ കൊളുത്തി കൊന്ന പ്രതി ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ ചുറ്റിക കൊണ്ടടിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിളിമാനൂർ മടവൂർ സ്വദേശി ശശിധരൻ നായര്‍ മരിച്ചു. ശനിയാഴ്ചയാണ് അയല്‍‌വാസിയായ പ്രഭാകരക്കുറുപ്പിയെയും ഭാര്യ വിമലകുമാരിയെയും ഇയാൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. ആക്രമണത്തില്‍ ഇയാള്‍ക്ക് 85 ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് ശശിധരൻ നായർ മരിച്ചത്. ഗൃഹനാഥനും ഭാര്യയും വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഹൃദയത്തിൽ കൊണ്ടുനടന്ന ഉറ്റ സുഹൃത്തും സഹോദരനുമായ കോടിയേരിയുടെ ഭൗതിക ശരീരം തോളിലേറ്റി പിണറായി വിജയന്‍

ഗുരുസ്ഥാനീയന്‍ ഇ കെ നായനാരുടെ ഭൗതിക ശരീരം ചുമലിലേറ്റി പിണറായി വിജയൻ അന്ന് മുൻ നിരയിൽ ഉണ്ടായിരുന്നു. നായനാരുടെ ഭൗതികശരീരം വഹിച്ച് അസാമാന്യമായ അനുഭൂതിയോടെ അദ്ദേഹം നടന്നു നീങ്ങിയത് അദ്ദേഹത്തിന്റെ സ്നേഹസ്മരണകളും ഓർമ്മകളും മരണത്തിന്റെ ദുഃഖവും നെഞ്ചിൽ അലയടിക്കുമ്പോഴാണ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം പയ്യാമ്പലത്തെ സാഗരതീരം സമാനമായ ഒരു സങ്കടകരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2004 മെയ് 19 ഇ കെ നായനാർ എന്ന ഏറമ്പാല കൃഷ്ണന്‍ നായനാര്‍ രാഷ്ട്രീയ കേരളത്തിൽ നിന്ന് വിട്ടുപോയ ഒരു ദുഃഖ ദിനമായിരുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരാണ് വിയോഗത്തിന്റെ ഞെട്ടലിൽ നെഞ്ചിടിപ്പോടെ നിന്നത്. മൃതദേഹം ഡൽഹി എയിംസിൽ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിച്ചു. സെക്രട്ടേറിയറ്റിലെയും എകെജി സെന്ററിലെയും പൊതുദർശനത്തിനു ശേഷം മൃതദേഹം വിലാപയാത്രയായി സ്വദേശമായ കണ്ണൂരിലെത്തിച്ചു. വഴിയിലുടനീളം, “ഇല്ല ഇല്ല, മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന ഹൃദയഭേദകമായ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. മുമ്പെങ്ങുമില്ലാത്തവിധം…

ചങ്ങനാശ്ശേരിയില്‍ ‘ദൃശ്യം’ മോഡൽ കൊലപാതകം; താനല്ല ചെയ്തതെന്ന് പോലീസ് പിടിയിലായ മുത്തുകുമാര്‍

ചങ്ങനാശ്ശേരി: ‘ദൃശം’ മോഡൽ കൊലപാതകത്തിൽ ബിന്ദുമോനെ കൊന്നത് താനല്ലെന്ന് പോലീസ് പിടിയിലായ മുത്തുകുമാർ. അന്ന് കൂടെയുണ്ടായിരുന്ന രണ്ടുപേരാണ് കൊല നടത്തിയതെന്ന് മുത്തുകുമാർ പറഞ്ഞു. അതിനിടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരാണ് ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയെന്ന് മുത്തുകുമാർ മൊഴി നൽകി. വീട്ടിൽ മദ്യപിച്ചുകൊണ്ടിരിക്കെ ഫോൺ വന്നപ്പോൾ താന്‍ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നതെന്ന് മുത്തുകുമാർ പോലീസിനോട് പറഞ്ഞു. തിരികെ വന്നപ്പോൾ രണ്ടുപേരുടെയും മർദനമേറ്റ് മരിച്ച നിലയിൽ കിടക്കുന്ന ബിന്ദുമോനെയാണ് കണ്ടതെന്ന് മുത്തുകുമാർ പറഞ്ഞു. അതേസമയം, കൂട്ടാളികളെന്ന് കരുതുന്ന കോട്ടയം, വാകത്താനം സ്വദേശികളായ ബിബിൻ, ബിനോയ് എന്നിവരെ കോയമ്പത്തൂരിൽ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കൊലപാതകത്തിന് ശേഷം അയൽവീട്ടിൽ നിന്നും തൂമ്പയും കമ്പിപ്പാരയും വാങ്ങി വരാൻ അവർ ഭീഷണിപ്പെടുത്തി. പിന്നീട് അടുക്കളയ്ക്ക് പിന്നിലെ ഷെഡ്ഡിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തുവെന്നും മുത്തുകുമാർ പറഞ്ഞു. ബിന്ദുമോന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇയാളുടെ…

കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് പയ്യാമ്പലത്ത്

കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് (ഒക്ടോബർ 3) നടക്കും. സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്താണ് നടക്കുക. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മൃതദേഹം രാവിലെ 11ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. പാർട്ടിയുടെ മുതിർന്ന നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അന്തിമോപചാരം അർപ്പിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിലെത്തും. തുടർന്ന് വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. നിരവധി നേതാക്കളാണ് പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളുന്നത്. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുൻ പാർട്ടി സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെയും സ്മൃതിമണ്ഡപത്തിന്‍റെ മധ്യത്തിലായിരിക്കും ശരിക്കും കോടിയേരിക്കും ചിതയൊരുക്കുന്നത്. ഇതിന് തൊട്ടടുത്തായി രക്തസാക്ഷി അഴീക്കോടൻ രാഘവന്‍റെ സ്മൃതി കുടീരവുമുണ്ട്. ഇന്നലെ രാത്രി തലശ്ശേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി ആദരസൂചകമായി കണ്ണൂർ തലശ്ശേരി മണ്ഡലങ്ങളിൽ…

പ്രിയ സഖാവ് കോടിയേരിക്ക് തലശ്ശേരി വിട ചൊല്ലി

കണ്ണൂർ: ഇന്നലെ ചെന്നൈയിൽ അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ജന്മനാട്ടിൽ അന്ത്യോപചാരം. ഇന്ന് ഉച്ചയോടെ ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂർ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വിലാപയാത്രയായാണ് തലശ്ശേരിയിൽ എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിമാനത്താവളത്തിലെത്തി. സ്പീക്കർ എ എൻ ഷംസീറും കോടിയേരിയുടെ മകൻ ബിനീഷും ആംബുലൻസിൽ അനുഗമിച്ചു. നൂറോളം റെഡ് വളണ്ടിയർമാരും പാർട്ടി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കി. നൂറോളം വാഹനങ്ങൾ വിലാപയാത്രയെ അനുഗമിച്ചു. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു. കോടിയേരിയുടെ കുടുംബാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചപ്പോൾ വികാരനിർഭരമായ നിമിഷങ്ങൾക്ക് തലശ്ശേരി…