അനുഗ്രഹം തേടി അക്ഷയ് കുമാർ കേദാർനാഥ് ക്ഷേത്രത്തില്‍

ഇമ്രാൻ ഹാഷ്മിക്കൊപ്പം സെൽഫിയിൽ അടുത്തിടെ കണ്ട അക്ഷയ് കുമാർ ഇപ്പോൾ ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ എന്ന ചിത്രത്തിലാണ്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൽ ടൈഗർ ഷ്രോഫ്, സോനാക്ഷി സിൻഹ, പൃഥ്വിരാജ് സുകുമാരൻ എന്നിവരും പ്രധാന ഭാഗങ്ങളിൽ അഭിനയിക്കുന്നുണ്ട്. തിരക്കേറിയ ചിത്രീകരണ ഷെഡ്യൂളിൽ നിന്ന് ഇടവേളയെടുത്ത് അക്ഷയ് അനുഗ്രഹം തേടി ഇന്ന് കേദാർനാഥിലേക്ക് യാത്രതിരിച്ചു. ശക്തമായ സുരക്ഷാ സന്നാഹമാണ് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. നടൻ ക്ഷേത്രം സന്ദർശിച്ച കാര്യം വെളിപ്പെടുത്തിയില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ ട്രെൻഡിംഗായി. കറുത്ത ടീ ഷർട്ടും ജീൻസുമാണ് താരം ധരിച്ചിരിക്കുന്നത്. നെറ്റിയിൽ ടിക്കയും കഴുത്തിൽ മാലയുമുണ്ട്. ഹിന്ദിയിൽ “ജയ് ബാബ ഭോലേനാഥ്” എന്ന അടിക്കുറിപ്പോടെ കേദാർനാഥ് ക്ഷേത്രത്തിന്റെ ഫോട്ടോയും അക്ഷയ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അതേസമയം, അക്ഷയ്‌യും ടൈഗറും അടുത്തിടെ സ്‌കോട്ട്‌ലൻഡ് ചിത്രീകരണത്തിലായിരുന്നു. സെറ്റിൽ വെച്ച് അദ്ദേഹത്തിന് പരിക്കേറ്റതായാണ്…

‘ദി കേരള സ്റ്റോറി’ ജനഹൃദയങ്ങളെ സ്പർശിക്കുന്നുണ്ടെന്ന് നടി ആദ ശർമ്മ

‘ദി കേരള സ്റ്റോറി’യാണ് ഇപ്പോൾ ബോക്‌സ് ഓഫീസ് ഭരിക്കുന്നത്. ‘പത്താൻ’ ശേഷം ആഭ്യന്തര ബോക്‌സ് ഓഫീസിൽ 200 കോടി കടക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. ബോക്‌സ് ഓഫീസിൽ 18 ദിവസം പിന്നിടുമ്പോഴും വിവാദങ്ങൾക്കിടയിലും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിലാണ് ചിത്രം. കേരളത്തിൽ നിന്ന് 32,000 ഹിന്ദു സ്ത്രീകളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്തുവെന്ന സംശയാസ്പദമായ അവകാശവാദത്തെച്ചൊല്ലി സിനിമയുടെ കഥ വിവാദത്തിൽ പെട്ടിരുന്നു. എന്നാലും പ്രേക്ഷകർ അത് കാണാൻ തീയേറ്ററുകളിൽ എത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ സിനിമയുടെ താരനിര മുതൽ നിർമ്മാതാക്കൾ വരെ ഈ സമയത്ത് അതിന്റെ വിജയം ആസ്വദിക്കുകയാണ്. അതേസമയം, ഇന്ത്യക്കാരുടെ സ്നേഹത്തിന് ആദ ശർമ്മ നന്ദി അറിയിച്ചു. പശ്ചിമ ബംഗാളിൽ സിനിമ നിരോധിച്ചിട്ടും തമിഴ്‌നാട്ടിലെ മൾട്ടിപ്ലക്‌സ് ഉടമകൾ ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിച്ചിട്ടും ‘ദി കേരള സ്റ്റോറി’ ബുള്ളറ്റിന്റെ വേഗത്തിലാണ് നീങ്ങിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച…

പത്മരാജന്റെ ജന്മദിനത്തിൽ പ്രാവിന്റെ പ്രൊമോഷൻ ലോഞ്ച് തിരുവനന്തപുരത്തു നടക്കുന്നു

മലയാളത്തിന്റെ പ്രിയ കഥാകൃത്തും സിനിമാ സംവിധായകനുമായ പത്മരാജന്റെ ജന്മദിനമായ മെയ് 23നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ അദ്ദേഹത്തിന്റെ അനുസ്മരണ യോഗവും ശ്രീ പത്മരാജന്റെ കഥയെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രം പ്രാവിന്റെ പ്രൊമോഷൻ ലോഞ്ചും നടക്കുന്നു. പത്മരാജൻ ട്രസ്റ്റും സി.ഇ.റ്റി സിനിമാസും സംയുക്തമായി നടത്തുന്ന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുക്കുന്നു. ഔപചാരികമായ ചടങ്ങുകൾക്ക് ശേഷം പത്മരാജന്റെ സൂപ്പർ ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. പത്മരാജൻ അനുസ്മരണ ചടങ്ങിൽ പത്മരാജൻ ട്രസ്റ്റ് ചെയർമാൻ ശ്രീ വിജയകൃഷ്ണൻ, ശ്രീമതി രാധാലക്ഷ്മി പത്മരാജൻ, ഫിലിം പ്രൊഡ്യൂസർ ശ്രി ഗാന്ധിമതി ബാലൻ, സിനിമാ സംവിധായകൻ ശ്രി സുരേഷ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ ശ്രീ മധുപാൽ, ശ്രി പൂജപ്പുര രാധാകൃഷ്ണൻ (നടൻ), ഫിലിം പ്രൊഡ്യൂസർ ശ്രി ശ്രീമൂവിസ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ അനിൽ ദേവ്, സിനിമാ…

2018 ന്റെ പാട്ടുകളും ഹിറ്റ്‌: അമേരിക്കയിലിരുന്നു മഴപ്പാട്ടുകളെഴുതി ജോ പോൾ

2018 സിനിമ സൂപ്പർ ഹിറ്റ്‌ സമ്മാനിച്ചു നൂറു കോടിയും കടന്ന് തീയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ ഗാനങ്ങളും മലയാളികൾ നെഞ്ചോട് ചേർക്കുന്നു. 2018-ലെ ഗാനങ്ങൾക്ക്‌ വരികളെഴുതിയിരിക്കുന്നത് ജോ പോൾ ആണ്. ടെക്‌സസിലെ ഡാലസിനടുത്തുള്ള പ്ലേനോയിൽ ആണ് ജോ താമസം. 2018-ലെ പകുതിയിലധികം ഗാനങ്ങൾക്ക്‌ വരികൾ കുറിച്ചതും അവിടെ വെച്ചു തന്നെ. ഈ വർഷമാദ്യം സംവിധായകൻ ജൂഡ് ആന്തണി ജോസഫാണ് ഈ സിനിമയിലെ പാട്ടുകളെഴുതാൻ ജോയെ വിളിക്കുന്നത്. സിനിമയുടെ ബാക്ഗ്രൗണ്ട് സ്കോറിന്റെ ഭാഗമായി വരുന്ന രണ്ട് ട്രാക്കുകൾ ഉൾപ്പെടെ അഞ്ച് പാട്ടുകൾ 2018-ലുണ്ട്. വില്യം ഫ്രാൻസിസ് ഒരു ഗാനവും നോബിൻ പോൾ മറ്റെല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നു. സിനിമയുടെ ആദ്യ ഭാഗത്തുള്ള ശങ്കർ മഹാദേവൻ പാടി വില്യം ഫ്രാൻസിസ് ഈണം നൽകിയ “മിന്നൽ മിന്നാണേ” എന്ന നാടൻ ശൈലിയിൽ ചടുലതയിലുള്ള പാട്ടു കേൾക്കുമ്പോൾ തന്നെ വരികൾ മനസ്സിൽ ഇടം പിടിക്കും. അത്രയ്ക്കും…

പശ്ചിമ ബംഗാൾ സർക്കാരിന്റെ ‘ദി കേരള സ്റ്റോറി’ നിരോധനം സുപ്രീം കോടതി തടഞ്ഞു

ന്യൂഡൽഹി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമ നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവ് വ്യാഴാഴ്ച സുപ്രീം കോടതി സ്റ്റേ ചെയ്തു. ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം നിരോധിച്ചുകൊണ്ട് മെയ് എട്ടിന് പുറപ്പെടുവിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി ഉദ്ദേശിക്കുന്നതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച്, ‘ദി കേരള സ്റ്റോറി’ സുരക്ഷിതമായി പ്രദർശിപ്പിക്കുന്നതിനും സിനിമാക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ സിനിമാ ഹാളുകളിലും മതിയായ സുരക്ഷ നൽകണമെന്നും സംസ്ഥാനം നേരിട്ടോ അല്ലാതെയോ പ്രദർശനം തടയില്ലെന്നും തമിഴ്‌നാടിനോട് നിർദ്ദേശിച്ചു. 13 പേരുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ സിനിമ നിരോധിച്ചതെന്ന് പശ്ചിമ ബംഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ എഎം സിംഗ്വിയോട് വാദം കേൾക്കുന്നതിനിടെ ബെഞ്ച്…

കേരള സ്റ്റോറിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തത് അപഹാസ്യം: എ. പി. സി. ആർ

കേരളത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കുത്തിനിറച്ച കേരള സ്റ്റോറി സിനിമയ്ക്കെതിരെ വിവിധ സംസ്ഥാന സർക്കാരുകൾ നടപടി എടുത്തിട്ടും കേരള സർക്കാർ നടപടിയൊന്നും എടുക്കാത്തത് അപഹാസ്യമായ നിലപാടാണെന്ന് എ.പി. സി. ആർ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് പി ചന്ദ്രശേഖരൻ പ്രസ്താവിച്ചു. സിനിമയെ പ്രോത്സാഹിപ്പിച്ചും നികുതി ഇളവ് പ്രഖ്യാപിച്ചും വിവിധ സംസ്ഥാന സർക്കാരുകളും BJP നേതാക്കളും സിനിമയ്ക്ക് പിന്തുണ നൽകുമ്പോൾ പ്രദർശനം നിരോധിച്ച് കുപ്രചരണങ്ങളെ നേരിട്ട സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. പ്രസ്താവനകളിലൂടെ സിനിമയെ അപലപിക്കുക എന്നതിലപ്പുറം കേരള സർക്കാർ നിയമ സംവിധാനത്തിലൂടെ അതിനെതിരെ നടപടിയെടുക്കാത്തത് അപഹാസ്യകരമാണ്. സിനിമയ്ക്കെതിരെ എപിസിആർ ദേശീയ മനുഷ്യാവകാശ കമ്മീഷനും സെൻസർ ബോർഡിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല. കേരള ജനതയെക്കുറിച്ച് ഭീതി പരത്തുന്നതും ഇവിടത്തെ സാമുദായിക സൗഹാർദങ്ങളെ സംശയത്തിലാഴ്ത്തുന്നതുമായ ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് കേരള സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ഇടതു ഭരണകർത്താക്കളുടെ മുൻ പ്രസ്താവനകളാണ് ഇത്തരം കുപ്രചരണങ്ങൾക്ക്…

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർറ്റൈനെർ ചിത്രം “കിംഗ് ഓഫ് കൊത്ത”യുടെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കി. റെക്കോർഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത്. ജേക്സ് ബിജോയും ഷാൻ റഹ്മാനുമാണ് ഈ മാസ്സ് ആക്ഷൻ ചിത്രത്തിൻ്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ദുൽഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി സ്റ്റൈലിഷ് ലുക്കിലാണ് കിംഗ് ഓഫ് കൊത്ത പ്രേക്ഷകരിലേക്ക് എത്തുന്നത്. 95 ദിവസങ്ങൾ നീണ്ടു നിന്ന ഷൂട്ടിങ്ങിന് ഈ അടുത്താണ് കരൈക്കുടിയിൽ അവസാനം കുറിച്ചത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ…

ജിയോ ബേബി ഒരുക്കുന്ന കാതൽ സെറ്റിലെ ചിത്രം പങ്കുവച്ച് മമ്മൂട്ടി “ദി മാൻ ഓൺ ദി മൂവ്” 🔥

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ദി കോർ. ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെറ്റിലെ മമ്മൂട്ടി പങ്കു വച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ അപ്ഡേറ്റ് ലഭിച്ച സന്തോഷത്തിലാണ് ആരാധകർ. ചിത്രീകരണം പൂർത്തിയാക്കിയ കാതലിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു തന്നെ ചിത്രത്തിന്റെ ശക്തമായ പ്രമേയത്തെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരം സൂര്യ ട്വീറ്റ് ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ…

ഖത്രോൺ കെ ഖിലാഡിയില്‍ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 വനിതാ മത്സരാർത്ഥികൾ

മുംബൈ : ഒരു ദശാബ്ദത്തിലേറെയായി വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഇന്ത്യൻ റിയാലിറ്റി ടിവി ഷോയാണ് ജനപ്രിയ ഖത്രോൺ കെ ഖിലാഡി. ഭയത്തെ അഭിമുഖീകരിക്കുകയും വെല്ലുവിളി നിറഞ്ഞ സ്റ്റണ്ടുകളും ടാസ്‌ക്കുകളും ഏറ്റെടുക്കുകയും ചെയ്യുന്ന മത്സരാർത്ഥികളെ ഷോയിൽ അവതരിപ്പിക്കുന്നു. ഷോ പ്രദാനം ചെയ്യുന്ന ആവേശത്തിനും ഉത്സാഹത്തിനും പുറമേ, കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു വശം മത്സരാർത്ഥികൾക്ക് അവരുടെ പങ്കാളിത്തത്തിന് ലഭിക്കുന്ന കനത്ത പ്രതിഫലമാണ്. വർഷങ്ങളായി, വിനോദ വ്യവസായത്തിൽ നിന്നുള്ള ചില പ്രമുഖരെ KKK ആകർഷിക്കുന്നു. അവർക്ക് വാഗ്ദാനം ചെയ്യുന്ന പ്രതിഫല പാക്കേജുകൾ ആരാധകർക്കിടയിൽ താൽപ്പര്യമുള്ള വിഷയമാണ്. ഖത്രോൺ കെ ഖിലാഡിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ മത്സരാർത്ഥി KKK 12ൽ പങ്കെടുത്ത ജന്നത്ത് സുബൈർ ഖട്രോൺ കെ ഖിലാഡിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥിയായി ചരിത്രം സൃഷ്ടിച്ചു. ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം അവര്‍ ഒരു എപ്പിസോഡിന്…

“അരികൊമ്പൻ” ശക്തനായ കാട്ടാനയുടെ കഥ സിനിമയാകുന്നു

നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു.ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യാഹിയ ആണ്. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകനും. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകൾ കൊടുമ്പിരി കൊള്ളുമ്പോൾ അരിക്കൊമ്പന്റെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്ന കഥ ചലച്ചിത്രമാകുമ്പോൾ മലയാള സിനിമയിൽ പുതിയ ഒരദ്ധ്യായം രചിക്കപ്പെടുന്നു. എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ…